tag:blogger.com,1999:blog-72290710919270722892024-02-08T06:29:04.747+05:30കോളാമ്പിസുധി അറയ്ക്കൽhttp://www.blogger.com/profile/08082483615628204969noreply@blogger.comBlogger16125tag:blogger.com,1999:blog-7229071091927072289.post-22594681655243363402017-03-28T12:30:00.000+05:302017-03-28T17:13:38.710+05:30മധുരം മനോജ്ഞം/ഏതോ ജന്മകൽപനയിൽ.......<div dir="ltr">
<br />
മുറിയിൽ അവിടവിടെ സ്ഥാപിച്ചിരുന്ന മൊബൈൽഫോണുകൾ നിറുത്താതെ അലാം മുഴക്കിയതിന്റെ അലോസരത്തിൽ മനസ്സില്ലാമനസ്സോടെ പുതിയ ദിവസത്തെ നോക്കി കണ്ണുതുറിക്കുന്നതിനിടയിൽ ഒരു കാര്യം മനസ്സിലായി.<br />
മുറിയിലൂടെ ദിവ്യ നടക്കുന്നുണ്ട്.ചിലങ്ക തോറ്റുപോകുന്ന ശബ്ദം പാദസരത്തിൽ നിന്നും ഇടയ്ക്കിടെ മുഴങ്ങിക്കേൾക്കുന്നുണ്ട്.പതുക്കെ തിരിഞ്ഞുകിടന്നു.<br />
എന്നാലും എന്നാ പറ്റിയെന്ന വിചാരത്തിൽ പതുക്കെ പുതപ്പൽപം പൊക്കിനോക്കി.രണ്ടുകൈയ്യും പുറകിൽ കെട്ടിയാണ് നടക്കുന്നത്.</div>
<div dir="ltr">
<br /></div>
<div dir="ltr">
"ഞാൻ കണ്ടു .ഇനിയെഴുന്നേൽക്ക് ചേട്ടായീ."</div>
<div dir="ltr">
<br /></div>
<div dir="ltr">
ഈ വെളുപ്പാൻകാലത്ത് പാദസരത്തിൽ നിന്നും ചിലും ചിലും ശബ്ദമുണ്ടാകുന്നത് മുറിയിലൂടെ നടക്കുന്നതുകൊണ്ടായിരിക്കും എന്ന് ചിന്തിയ്ക്കാനുള്ള വിശാലമനസ്കത വീട്ടുകാർക്കുണ്ടോയെന്ന് ചിന്തിക്കാനുള്ള ഹൃദയവിശാലതയൊന്നും എനിക്കില്ലാത്തതിനാൽ "നീ ഇവിടെ വന്നിരി " എന്ന് പറഞ്ഞുകൊണ്ട് ഞാൻ മാതൃകാഭർത്താവായി കട്ടിലിൽ എഴുന്നേറ്റിരുന്നു.</div>
<div dir="ltr">
<br /></div>
<div dir="ltr">
"നീയെന്നാത്തിനാ ഈ പെലകാലേ മുറിക്കകത്തൂടെ ഡാൻസ് കളിക്കുന്നേ?ഇവിടെയെങ്ങാനും വന്നിരുന്ന് കാര്യം പറ."</div>
<div dir="ltr">
<br /></div>
<div dir="ltr">
"ചേട്ടായി എന്താ മറന്ന് പോയോ?ഇന്ന് കൊച്ചുക്കുന്നേൽ പോണ്ടേ?"</div>
<div dir="ltr">
<br /></div>
<div dir="ltr">
"പറഞ്ഞതുപോലെ ഞാനതങ്ങ് മറന്നു."</div>
<div dir="ltr">
<br /></div>
<div dir="ltr">
"അങ്ങനെ മറക്കാമോ ചേട്ടായീ?രാവിലെ ആറുമണിയ്ക്ക് ടോക്കൺ കൊടുക്കാൻ തുടങ്ങ്വെന്ന് ചേട്ടായ്യന്നല്ലേ പറഞ്ഞത് "?</div>
<div dir="ltr">
<br /></div>
<div dir="ltr">
"എന്നാ പറയാനാ ഉറക്കം എന്റെ വീക്നെസ് ആയിപ്പോയി.പത്തുപതിനഞ്ച് മണിക്കൂറൊക്കെ ഉറങ്ങിശ്ശീലവായിപ്പോയി."</div>
<div dir="ltr">
<br /></div>
<div dir="ltr">
"രാവിലെ ആറുമണിയ്ക്കെണീറ്റ് ഹോസ്പിറ്റലിൽ പോയി ടോക്കൺട്ക്ക്ന്ന് പറഞ്ഞ് കിടന്നയാളാ."</div>
<div dir="ltr">
<br /></div>
<div dir="ltr">
"ഞാൻ ദാ തയ്യാറായിക്കഴിഞ്ഞു."</div>
<div dir="ltr">
<br /></div>
<div dir="ltr">
"എല്ലാ ശീലങ്ങളും മാറ്റിക്കോ.അച്ഛനാകാൻ പോകുവാ."</div>
<div dir="ltr">
<br /></div>
<div dir="ltr">
"മാറ്റിക്കോളാവേ ………കുഞ്ഞായിക്കഴിഞ്ഞാൽ ഞാൻ നന്മ നിറഞ്ഞവൻ സുധിവാസനാകും.നീ കണ്ടോ?"</div>
<div dir="ltr">
<br /></div>
<div dir="ltr">
"ആർക്കറിയാ "?</div>
<div dir="ltr">
<br /></div>
<div dir="ltr">
"ഈ ദിവസമായിട്ട് നീയെന്നെ നിരുത്സാഹപ്പെടുത്താതെ".</div>
<div dir="ltr">
<br /></div>
<div dir="ltr">
കൂട്ടുകൂടി നടന്ന ചെറുപ്പകാലങ്ങളിലെന്നോ മനസ്സിൽ കയറിക്കൂടിയ വിപ്ലവചിന്ത മൂത്ത് മൂത്ത് ,വളർന്ന് വളർന്ന് തീവ്രചിന്താഗതിയായിമാറി 'ഇപ്പം ഞങ്ങളിവിടെ വിപ്ലവം കൊണ്ടുവരും' എന്നത് കാലങ്ങൾ കുറേക്കഴിഞ്ഞപ്പോൾ 'ഇവിടെ ഒരു പുല്ലും വരിയേല ' എന്ന തിരിച്ചറിവിന്റെ അടുത്ത പടിയായ ആധ്യാത്മിക ചിന്തയുടെ പരകോടിയായ 'ഒരു ഹിമാലയൻ യാത്ര ആയാലോ 'എന്ന ചിന്തയ്ക്ക് വെള്ളവും വളവും നൽകി പോഷിപ്പിച്ച് അവിടെയൊരു ഗുഹ സ്ഥാപിച്ച് ധാരാളം 'ശിഷ്യ'ഗണങ്ങളുമയി കഴിഞ്ഞുകൂടിയേക്കാം എന്ന് ഞാനും;അഞ്ഞൂറുവർഷത്തെ അറയ്ക്കൽത്തലമുറകളിലെ മൂന്നാമത്തെ സന്യാസിയായി വളർത്തിയെടുത്തേക്കാം എന്ന് ദൈവം തമ്പുരാനും കരുതിയിരുന്ന ഞാൻ ഉത്തരാഖണ്ഡിലെ പ്രളയത്തിൽ ഒലിച്ചുപോയ സ്വപ്നങ്ങളെ ഗാർഹസ്ഥ്യത്തിലേയ്ക്ക് ചുരുക്കി ഫേസ്ബുക്ക് ചാറ്റ് വഴി ആദ്യ രണ്ട് പ്രണയങ്ങളും,ബ്ലോഗ് വഴി ആജന്മപാതിയേയും കണ്ടെത്തി ഗാർഹസ്ഥ്യാശ്രമം സ്ഥാപിച്ചതിന്റെ ദേഷ്യത്തിൽ ദൈവം തമ്പുരാൻ എന്റെ അച്ഛൻ പദവിയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന സസ്പെൻഷൻ പിൻവലിച്ചതിന്റെ ആദ്യപടിയായ 'സിൽമേലെപ്പോലെ ഞാം ഓഫീസിൽ തലകറങ്ങി വീണ് ' ദിവ്യ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് രാവിലെ കിടങ്ങൂർ ലിറ്റിൽ ലൂർദ്ദ് ഹോസ്പിറ്റൽ അഥവാ കൊച്ചുക്കുന്നേൽ ആശുപത്രിയിൽ ആദ്യ ചെക്കപ്പിനായി പോകേണ്ടതിന്റെ തയ്യാറെടുപ്പുകൾ ആണ്.</div>
<div dir="ltr">
<br /></div>
<div dir="ltr">
അൽപസമയത്തിനകം തയ്യാറായി.</div>
<div dir="ltr">
<br /></div>
<div dir="ltr">
"ആ സാധനമിങ്ങ് കിട്ടിയാൽ പോകാരുന്നു."</div>
<div dir="ltr">
<br /></div>
<div dir="ltr">
"എന്ത് "!!!?</div>
<div dir="ltr">
<br /></div>
<div dir="ltr">
"എഡീ ആ കാർഡ് ".</div>
<div dir="ltr">
<br /></div>
<div dir="ltr">
ഹോസ്പിറ്റലിലെ കാർഡ് കിട്ടി.</div>
<div dir="ltr">
<br /></div>
<div dir="ltr">
"ദാ ഇതൂടെ കൊണ്ടോക്കോ.താക്കോലിട്ടാലേ വണ്ടി സ്റ്റാർട്ടാകൂത്രേ."</div>
<div dir="ltr">
<br /></div>
<div dir="ltr">
"ഹൂ!!വളിച്ച തമായ.നമ്മക്കിച്ചിരെ മറവിയുണ്ടെന്ന് കരുതി..."</div>
<div dir="ltr">
<br /></div>
<div dir="ltr">
പതിവില്ലാതെ മകനും മരുമകളും ആറരയ്ക്ക് തന്നെ എഴുന്നേറ്റ് എന്തിനോ വട്ടം കൂട്ടുന്നതു കണ്ട അമ്മി എത്തിനോക്കി.</div>
<div dir="ltr">
<br /></div>
<div dir="ltr">
"ഇന്നെങ്ങോട്ടാ സർക്കീട്ട്"?</div>
<div dir="ltr">
<br /></div>
<div dir="ltr">
"കൊച്ചുക്കുന്നേപ്പോയി ഒരു ബുക്കിംഗ് എടുത്ത്ട്ട് വരാം."<br />
<br /></div>
<div dir="ltr">
"അതിനങ്ങ് പോയാപ്പോരേ ?"<br />
<br /></div>
<div dir="ltr">
"അതൊന്നും പറ്റിയേലാ.രണ്ടാകുമ്പോ പാലായിൽ ചെല്ലാന്ന് പറഞ്ഞിട്ടുണ്ട്."<br />
<br /></div>
<div dir="ltr">
"ങേ?നമ്മളിന്ന് പാലായ്ക്ക് പോകുന്നുണ്ടോ"?<br />
<br /></div>
<div dir="ltr">
"ഹൂൂം!!വല്ല സിനിമയ്ക്കുമായിരിക്കും.അല്ലാതെ അവനെന്നാത്തിനാ പാലായ്ക്ക് പോണേ"?<br />
<br /></div>
<div dir="ltr">
ഒന്നും മിണ്ടാതെ സ്കൂട്ടറിനരികിലേയ്ക്ക് നടന്നു.<br />
<br /></div>
<div dir="ltr">
വീടിനടുത്തുള്ള കൊച്ചുക്കുന്നേൽ പോണോ ,അതോ കോട്ടയത്തെ ഭാരതിൽ പോണോ എന്ന സംശയം ഉയർന്ന് വന്നപ്പോൾത്തന്നെ മൂന്നാലു കൂട്ടുകാരെ വിളിച്ച് അഭിപ്രായം ചോദിച്ചിരുന്നു.ആരും കുഴപ്പമൊന്നും പറയാതിരുന്നതിനാൽ കൊച്ചുക്കുന്നേൽ തന്നെ പോകാമെന്ന് വെച്ചു.<br />
<br /></div>
<div dir="ltr">
ഹോസ്പിറ്റലിലെ ബുക്കിംഗ് കൗണ്ടറിലെത്തി ദിവ്യയുടെ കാർഡ് നൽകി.<br />
<br /></div>
<div dir="ltr">
"ഒരു അപ്പോയ്ന്റ്മെന്റ് വേണം."<br />
<br /></div>
<div dir="ltr">
"ആർക്കാ "?<br />
<br /></div>
<div dir="ltr">
"ഭാര്യയ്ക്കാ ".<br />
<br /></div>
<div dir="ltr">
"ശ്ശോ!ഏത് ഡോക്ടർക്കാ ബുക്കിംഗ് എന്ന് ."<br />
<br /></div>
<div dir="ltr">
"ഗൈനക് ഓപിയിലേയ്ക്ക്."<br />
<br /></div>
<div dir="ltr">
"ഏത് ഡോക്ടർക്കാണ് ?"<br />
<br /></div>
<div dir="ltr">
"ആരൊക്കെയാ ഉള്ളത് "?<br />
<br /></div>
<div dir="ltr">
"ഇന്നെല്ലാ ഡോക്ടർമാരും ഉണ്ട്.ഡോ.മാഴ്സലസ്,ഡോ.മേരി ജോസി,ഡോ.നിഷ,ഡോ.ജെയിംസ്."<br />
<br /></div>
<div dir="ltr">
ആരേയുമറിയില്ല.ഇനിയെന്നാ ചെയ്യും?.<br />
<br /></div>
<div dir="ltr">
കൗണ്ടറിലിരിക്കുന്ന കുട്ടി ക്ഷമയുടെ നിറകുടമായി.<br />
<br /></div>
<div dir="ltr">
മനസ്സിലൊരു കണക്കുകൂട്ടൽ നടത്തി.<br />
<br /></div>
<div dir="ltr">
'അത്തളപിത്തള തവളാച്ചി……………………'</div>
<div dir="ltr">
ച്ഛേ ! വേണ്ടാ.മോശം.<br />
<br /></div>
<div dir="ltr">
'അക്കാ ഇക്കാ വെക്കം പൊക്കോ ……അത്തിപ്പഴം കൊത്തിത്തിന്നും <br />
ത …ത്ത …മ്മ …'<br />
<br /></div>
<div dir="ltr">
"ഡോ.നിഷ."<br />
<br /></div>
<div dir="ltr">
പണവും അടച്ച് ടോക്കൺ റെസീപ്റ്റും കൈപ്പറ്റി .ടോക്കൺ നമ്പർ ഏഴ്.<br />
<br /></div>
<div dir="ltr">
വീട്ടിലെത്തി. <br />
<br />
ഏതൊരു സാധാരണ ദിവസവും പോലെ എന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിയ്ക്കുന്നുണ്ടായിരുന്നെങ്കിലും ഒരൽപം കാത്തിരുന്ന് അച്ഛനാകാൻ പോകുന്നതിന്റെ ത്രിൽ കാരണമാണോയെന്തോ പണ്ടെന്നോ നേരുകയും തൊട്ടുപുറകേ മറവിയിൽ സൂക്ഷിയ്ക്കുകയും ചെയ്തിരുന്ന നേർച്ച വഴിപാടുകൾ വരെ ഓർമ്മയിൽ വരാൻ തുടങ്ങി.<br />
<br /></div>
<div dir="ltr">
ഫോണെടുത്ത് വാട്സപ് തുറന്നു.ഫോഴ്സ് സ്റ്റോപ്പ് ചെയ്തു.മെയിൽ നോക്കി.ഏതാനും ബ്ലോഗ് ലിങ്കുകൾ അയച്ച് കിട്ടിയിട്ടുണ്ട്.ഒരുത്സാഹവും തോന്നിയില്ല.<br />
<br />
<br /></div>
<div dir="ltr">
ഒരു വിധത്തിൽ കുളിയും പ്രഭാതഭക്ഷണവും നടത്തി ഹോസ്പിറ്റലിലേയ്ക്ക് യാത്രയായി.</div>
<div dir="ltr">
ഹോസ്പിററലിലെത്തി പാർക്കിംഗ് സോണിൽ വണ്ടി വച്ചു.<br />
<br />
<br /></div>
<div dir="ltr">
കോളേജിൽ പഠിച്ചു കൊണ്ടിരുന്ന സമയത്ത് കോട്ടയത്തെ അനുപമതീയേറററിൽ 'കാതര' കാണാൻ പോയ അതേ മാനസികാവസ്ഥയിൽ ആരും കാണരുതേയെന്ന പ്രാർത്ഥനയോടെ ഗൈനക്ക് ഓ.പിയിലേയ്ക്ക് നടന്നു.<br />
<br /></div>
<div dir="ltr">
"നിനക്കൊരു ടെൻഷനുമില്ലല്ലോ "?<br />
<br /></div>
<div dir="ltr">
"പിന്നെ ടെൻഷനില്ലാതിരിക്യോ "?<br />
<br /></div>
<div dir="ltr">
"ഡീ ."<br />
<br /></div>
<div dir="ltr">
"എന്താ ചേട്ടായീ "?<br />
<br /></div>
<div dir="ltr">
"എന്നെക്കണ്ടാൽ കിണ്ണം കട്ടവനെന്ന് തോന്നുവോ "?<br />
<br /></div>
<div dir="ltr">
"കിണ്ണം ! കുന്തം ."<br />
<br /></div>
<div dir="ltr">
"ഞാനൊരു നാലു സ്റ്റെപ് പുറകിൽ നടന്നാലോ "?<br />
<br /></div>
<div dir="ltr">
"ഇങ്ങോട്ട് വാടാ ".<br />
<br /></div>
<div dir="ltr">
"കൈയേന്ന് വിഡ്രീ. "<br />
<br /></div>
<div dir="ltr">
"കൂടെ നടന്നോണം ".<br />
<br /></div>
<div dir="ltr">
"പിടിച്ച് വലിയ്ക്കാതെ.നീയെന്നെ നേഴ്സറീച്ചേർക്കാൻ കൊണ്ടുപോകുവാണോ "?<br />
<br /></div>
<div dir="ltr">
"മര്യാദയ്ക്ക് മുട്ടിനടന്നോണം.ഇല്ലേൽ ഞാനാ ഓടേപ്പിടിച്ചിടും ".<br />
<br /></div>
<div dir="ltr">
"ഡി.വിഡ്രീ.ആ കാറിനാത്തിരുന്ന് ഒരു കുഞ്ഞുകൊച്ച് നോക്കുന്നു".<br />
<br /></div>
<div dir="ltr">
"അവനിത്ര നാളില്ലായിരുന്ന നാണം ഇപ്പോ."<br />
<br /></div>
<div dir="ltr">
സുധി അറയ്ക്കലിന് ഒരു കാൽ വെയ്പ് ,കല്ലോലിനിയ്ക്ക് ഒരു കുതിച്ചുചാട്ടം എന്ന നിലയിൽ ഗൈനക് ഓപിയിൽ എത്തി.<br />
<br /></div>
<div dir="ltr">
നിരനിരയായി നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ നിരന്നിരുന്ന ഫോണുകളിൽ സമയം ചെലവഴിക്കുന്ന സന്താനാർത്ഥികൾ.പുതിയ രണ്ടാളുകൾ വന്നതറിഞ്ഞ എല്ലാവരും മുഖമുയർത്തി നോക്കി.ആരേയും മൈൻഡ് ചെയ്തില്ല.<br />
<br />
നേരേ റിസപ്ഷൻ റൂമിന്റെ പുറത്തെ കോളിംഗ് ബെൽ അമർത്തി.</div>
<div dir="ltr">
ഗ്ലാസ് ഡോർ തുറന്നു.<br />
ഞെട്ടി.<br />
<br />
ഷൈനിച്ചച്ചി .അയൽപ്പക്കംകാരി.<br />
<br />
ചേച്ചിക്ക് അദ്ഭുതം.<br />
<br /></div>
<div dir="ltr">
"ഇതെന്നാടാ കണ്ണാ നീയിവിടെ "?<br />
<br />
അവരുടെ മുഖത്ത് കുസൃതി.<br />
<br /></div>
<div dir="ltr">
ചമ്മൽ തോന്നിയെങ്കിലും പറഞ്ഞു.<br />
<br />
"ഇവളിന്നലെ ഓഫീസിൽ തലകറങ്ങി.ചുമ്മാ കറങ്ങിയതാണോ കാര്യായ്ട്ട് കറങ്ങിയതാണോയെന്നറിയാന്ന് വെച്ച് വന്നതാ."<br />
<br /></div>
<div dir="ltr">
ചേച്ചി ടോക്കൺ റെസീപ്റ്റ് വാങ്ങി നോക്കി.<br />
<br />
"നിഷഡോക്ടർക്കാണല്ലേ "?.<br />
<br />
"അതെ !!!"<br />
<br /></div>
<div dir="ltr">
"പുറത്ത് വെയ്റ്റ് ചെയ്യ് കേട്ടോ. "<br />
<br /></div>
<div dir="ltr">
"അതേ……………യ് ചേച്ചീ !ഇക്കാര്യം ആരോടും പറയണ്ടാ കെട്ടോ.പിന്നെ ആ വഴീക്കൂടെ നടക്കാൻ പറ്റിയേലാ."<br />
<br /></div>
<div dir="ltr">
സ്വതേ വിടർന്ന അവരുടെ കണ്ണുകൾ പിന്നേം വിടർന്ന് <u>പൂർണ്ണ</u> ഉണ്ടക്കണ്ണിയായി.<br />
<br /></div>
<div dir="ltr">
കുസൃതിച്ചിരിയോടെ എന്തോ ചോദിയ്ക്കാനാഞ്ഞ ചേച്ചിയെ കൈകൊണ്ട് വിലക്കി.<br />
<br /></div>
<div dir="ltr">
"വേണ്ട.ചോദിയ്ക്കണ്ട.എന്നാ പറയാൻ പോണേന്ന് മനസ്സിലായി."<br />
<br /></div>
<div dir="ltr">
"ഹാ ഹാ.കൊള്ളാലോ.നിന്നെക്കൊണ്ട് തോറ്റു.പെണ്ണുകെട്ടിയാലെങ്കിലും മാറ്റം വരുമെന്ന് കരുതി .ഞാനാരോടും പറയത്തൊന്നുമില്ല."<br />
<br /></div>
<div dir="ltr">
ഡോക്ടർ മാഴ്സലസിന്റെ റൂമിൽ നിന്ന് ഇറങ്ങി വന്ന നേഴ്സ് സഡൻ ബ്രെയ്ക്കിട്ട് നിന്നു.<br />
<br />
വീണ്ടും ഞെട്ടി.<br />
<br />
"മിനിച്ചേച്ചി!ഇതിനാത്താരുന്നൊ"?<br />
<br />
ചോദ്യോത്തരപംക്തി പഴയതുപോലെ നടന്നു.<br />
<br />
ആരോടും പറയരുതെന്ന് മിനിച്ചേച്ചിയോടും പറഞ്ഞേൽപ്പിച്ചതിനു ശേഷം 'ഇനിയാരെങ്കിലുമുണ്ടോ നമ്മടെ അയലോക്കംകാരായി '?എന്ന ചോദ്യത്തിനു 'കുഞ്ഞുമോൾ ഡോ.നിഷയുടെ ഓ.പിയിലുണ്ടെ'ന്ന മറുപടി കിട്ടിയപ്പോ തൃപ്തിയായി.</div>
<div dir="ltr">
മൂന്തോട്ടിലേയും ,പിറയാറ്റിലേയും അയൽക്കൂട്ടം പെണ്ണുങ്ങൾക്ക് തൊഴിലുറപ്പ് പണിയായ സന്തോഷം ആ മുഖത്ത്.<br />
<br /></div>
<div dir="ltr">
ഭാരത് ഹോസ്പിറ്റലിൽ പോയിരുന്നെങ്കിൽ ഈ ഫ്രീ പബ്ലിസിറ്റി ഒന്നും കിട്ടിയേലായിരുന്നല്ലോന്നോർത്ത് ഒഴിഞ്ഞുകിടന്ന രണ്ട് കസേരകൾ കണ്ടെത്തി പോയിരുന്നു.<br />
<br /></div>
<div dir="ltr">
രാവിലത്തെ രണ്ട് മണിക്കൂർ നേരത്തെ ഉറക്കം<br />
പെൻഡിംഗ് കിടക്കുന്നതിനെ നിരാശപ്പെടുത്താൻ തോന്നിയില്ല.ടോക്കൺ നമ്പർ ഏഴ് പതിനേഴ് ആക്കിയാലോന്ന് ആലോചിച്ചു.അല്ലെങ്കിൽ വേണ്ട,തീയേറ്ററിൽ പോയിരുന്ന് ഉറങ്ങാമെന്ന് തീരുമാനിച്ചു.<br />
<br /></div>
<div dir="ltr">
"ഡീ ."<br />
<br /></div>
<div dir="ltr">
വാട്സപ്പിൽ നിന്ന് അവൾ തലയുയർത്തി.<br />
<br /></div>
<div dir="ltr">
"എനിയ്ക്ക് നന്നായ്ട്ട് ഏതാണ്ടോ ചിന്തിയ്ക്കാനുണ്ട്.എന്റെ ഇടതുവശത്തിരിക്കുന്ന പച്ചസാരിയുടുത്ത ചേച്ചിയുടെ അടുത്തോട്ട് കണ്ടമാനം ചായുന്നുണ്ടെങ്കിൽ പറഞ്ഞേക്കണം."<br />
<br /></div>
<div dir="ltr">
"വേണ്ട്രാ.ദേ നിന്റെ വലതുവശത്ത് പച്ചച്ചുരിദാറിട്ട ഒരു ചേച്ചിയിരിപ്പുണ്ട്.അങ്ങ്ട് ചാരിയിരുന്ന് ചിന്തിച്ചോ."<br />
<br /></div>
<div dir="ltr">
പുല്ല്.വൈക്കോൽ.വല്ലഭൻ.ഉറക്കം.<br />
<br /></div>
<div dir="ltr">
അരമണിക്കൂറിനകം ഏഴാം ടോക്കൺ വിളിച്ചു.</div>
<div dir="ltr">
"ദിവ്യാ സുധീഷ് ".<br />
<br /></div>
<div dir="ltr">
ഓട്ടോക്ലോസ് ഗ്ലാസ് ഡോർ ചവുട്ടിത്തുറന്ന് എന്തോ കടന്നുവരുന്നതറിഞ്ഞ് ഫയലിൽ എന്തോ നോക്കുകയായിരുന്ന ഡോക്ടർ നിഷ തലയുയർത്തി നോക്കി പുഞ്ചിരിച്ചു.ഞെട്ടൽ രേഖപ്പെടുത്തിയിട്ട് വീണ്ടും പുഞ്ചിരിച്ചു.</div>
<div dir="ltr">
തലേന്ന് ഭാരതിൽ ചെയ്ത ടെസ്റ്റ് റിസൽട്ട് കാണിച്ചു.<br />
<br /></div>
<div dir="ltr">
"ആദ്യമേ തന്നെ കൺഗ്രാറ്റ്സ്. "<br />
<br /></div>
<div dir="ltr">
"സാരമില്ല"/("മിണ്ടാതെ ചേട്ടായീ")<br />
<br /></div>
<div dir="ltr">
"താങ്ക്യൂ ഡോക്ടർ ".<br />
<br /></div>
<div dir="ltr">
"വേദനയുണ്ടോ" ?<br />
<br /></div>
<div dir="ltr">
"ഉണ്ട് ".<br />
<br /></div>
<div dir="ltr">
സ്കാനിംഗ് കുറിച്ചു.അത് കഴിഞ്ഞു വരുമ്പോൾ ഓ.പി.കഴിഞ്ഞാൽ ലേബർ റൂമിൽ വന്ന് കണ്ടോളാൻ പറഞ്ഞു.<br />
<br /></div>
<div dir="ltr">
രണ്ട് മണിക്കൂർ കാത്തിരുന്ന് സ്കാനിംഗും കഴിഞ്ഞ് നേരേ ഓ.പിയിലെത്തി.ഓ.പി.റ്റൈം കഴിഞ്ഞിരുന്നില്ല.<br />
<br /></div>
<div dir="ltr">
ഡോക്ടർ പുഞ്ചിരിച്ചുകൊണ്ട് വരവേറ്റു.<br />
<br /></div>
<div dir="ltr">
"കുഴപ്പമൊന്നുമില്ല.ധാരാളം വെള്ളം കുടിയ്ക്കുക.ദീർഘയാത്രകൾ ഒഴിവാക്കുക."<br />
<br />
കുറേ നിർദ്ദേശങ്ങളും കിട്ടി.<br />
<br /></div>
<div dir="ltr">
"അല്ലാ..ദിവ്യയുടെ നാട് എവിടെയാ"?<br />
<br /></div>
<div dir="ltr">
"പട്ടാമ്പിയാണ് ".<br />
<br /></div>
<div dir="ltr">
"അഡ്രസിൽ കിടങ്ങൂരെന്ന് കണ്ടു.സംസാരം കേട്ടപ്പോ ഇവിടുത്തെ അല്ലെന്ന് തോന്നി."<br />
<br /></div>
<div dir="ltr">
ഭർത്താവിന്റെ മനസ്സിൽ ലഡു പൊട്ടി.ഡോ.മനോജ് വെളളനാടനും,ഡോ.ജ്യൂവലിനും ശേഷം കോളാമ്പി വായിച്ച് കോൾമയിർ കൊള്ളാനുള്ള ഗോൾഡൻ ചാൻസ് പാഴാക്കിക്കൊണ്ട് ഡോക്ടർ ഫയൽ മടക്കി.<br />
<br /></div>
<div dir="ltr">
"വേദന കുറവില്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞു വരൂ."<br />
<br /></div>
<div dir="ltr">
കുഞ്ഞുമോൾ ചേച്ചിയെ നോക്കി ചിരിച്ചിട്ട് ഇറങ്ങി.<br />
<br /></div>
<div dir="ltr">
ആദ്യ ചെക്കപ്പ് സന്തോഷകരമായി പര്യവസാനിച്ചതിന്റെ സന്തോഷത്തിൽ, ,കിടങ്ങൂരെ രസം റസ്റ്റോറന്റിലെ ബിരിയാണിയുടെ പിൻബലത്തിൽ 'ഹാപ്പി വെഡ്ഡിംഗ് 'കാണാൻ പോയി.<br />
<br />
<br /></div>
<div dir="ltr">
മൂന്തോട്ടിലെ മക്കളില്ലാ പന്ത്രണ്ട്×രണ്ട് സംഘത്തിലേയ്ക്ക് ഡീപ്രമോട്ട് ചെയ്യപ്പെടാതെ പ്രമോഷൻ കിട്ടിയ വിവരം വീട്ടുകാർ മാത്രം അറിഞ്ഞാൽപ്പോരല്ലോ നാട്ടുകാരും അറിയണ്ടേയെന്ന ചിന്തയിൽ ഭാര്യാ കേ.വി.ഇന്ന് മുതൽ ഛർദ്ദി തുടങ്ങും,നാളെത്തുടങ്ങും എന്നുള്ള പ്രതീക്ഷയിൽ നാളുകൾ ആഴ്ചകളായി രണ്ടുമൂന്നെണ്ണം പറന്നുപറന്നങ്ങനെ പോയെങ്കിലും ഛർദ്ദി മാത്രം സംഭവിച്ചില്ല.</div>
<div dir="ltr">
ഇന്നെങ്കിലും ഇവളൊന്ന് ഛർദ്ദിച്ച് കേൾപ്പിക്കണേയെന്ന പ്രാർത്ഥന വനരോദനം പോലുമാകാതെ പാഴായിപ്പോകുന്ന സങ്കടത്തിനു ഭർത്താവിൽ നിന്ന് പുറത്തുവരുന്ന കടുത്ത ഇന്റൻസിറ്റിയിലുള്ള നെടുവീർപ്പുകൾ അറയ്ക്കൽ പുരയിടത്തിൽ തളം കെട്ടിക്കിടക്കാൻ തുടങ്ങി.ദിവസങ്ങൾ പാഴായി പോകവേ അവസാനം സഹികെട്ട് 'പ്രാണപ്രിയേ!ഭവതിയ്ക്ക് വായിൽ വിരലിട്ട് ഒന്ന് ഛർദ്ദിച്ച് കാണിക്കാവോ'? എന്ന ചോദ്യത്തിന് കണ്മുനകൾ കൊണ്ട് ചില പ്രത്യേക ആങ്കിളിലുള്ള മറുനോട്ടങ്ങളാൽ ഭീഷണിപ്പെടുത്തലായിരുന്നു പതിവ്.ജനിക്കുന്നതിന് മുമ്പേ തന്നെ പഞ്ചപാവമായിരുന്ന ഈ ഭർത്താവിനെ വീഴ്ത്താനും,നിരായുധീകരിക്കാനും അതുമതിയെന്ന് അവൾ ആദ്യമേ തന്നെ കണ്ടുപിടിച്ചിരുന്നു.<br />
<br />
<br /></div>
<div dir="ltr">
ഇതിനിടയിൽ അനിയത്തി സിന്ധു രണ്ട് മാസത്തെ ഗർഭകാലം വിജയകരമായി പൂർത്തിയാക്കി ജോലി ചെയ്യുന്ന ഹോസ്പിറ്റലിലും ,താമസിക്കുന്ന വീട്ടിലും ഛർദ്ദിപ്രളയപരമ്പര തന്നെ സൃഷ്ടിച്ച് 'ഇനിയെനിയ്ക്ക് വയ്യായേ,എന്നെയങ്ങ് എടുത്തോളോ ' എന്ന് വലിയവായിലേ നിലവിളിച്ചുകൊണ്ട് ഒരു മാസത്തെ ഭവനസന്ദർശ്ശനത്തിനു വീട്ടിലെത്തി.പല നീളത്തിലും ഘനത്തിലും അവൾ പുറപ്പെടുവിക്കുന്ന ശബ്ദഘോഷങ്ങൾ കേട്ട് കല്യാണരാമനിൽ പോഞ്ഞിക്കര മസിൽ പിടിച്ച് നിന്നത് പോലെ ദിവ്യ അനങ്ങാപ്പാറയായി നിന്നെങ്കിലും ഒരു സ്റ്റെപ്പ് മുന്നോട്ട് വെച്ചില്ലെങ്കിൽ നാണക്കേടല്ലേയെന്ന് വയറ്റിൽ കിടക്കുന്ന കുഞ്ഞ് ചിന്തിക്കാൻ തുടങ്ങി.<br />
<br />
നൂറു മീറ്റർ ഓട്ടം കണ്ണടച്ചുതുറക്കുന്ന നേരം കൊണ്ട് ഓടിത്തീർക്കുന്ന ഉസൈ<i>ൻ ബോൾട്ടിനേപ്പോലെ ,</i><i>സിന്ധു സ്വന്തം വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞ് സ്വസ്ഥയായപ്പോൾ ദിവ്യ അയ്യായിരം മീറ്റർ മാരത്തോണിനുള്ള തയ്യാറെടുപ്പ് തുടങ്ങി.ആദ്യമൊക്കെ ശബ്ദഘോഷം പുലർന്ന് കഴിഞ്ഞായിരുന്നെങ്കിൽ പിന്നീടത് പകലും രാത്രിയിലും ഒരേ ഗതിവേഗത്തിലായി.</i><br />
<i>എങ്ങനെയെങ്കിലും ഒന്ന് ഛർദ്ദിച്ച് കാണിക്കൂവെന്ന് കളിയാക്കിയിരുന്ന ഭർത്താവിനെ നോക്കി കാ..ല..മാ..ടാ..ടോണിൽ ഛർദ്ദി വരാൻ തുടങ്ങിയപ്പോൾ മറ്റു നിവൃത്തിയില്ലാതെ നിഷ ഡോക്ടറെത്തന്നെ അഭയം പ്രാപിച്ചു.</i></div>
<div dir="ltr">
<i> </i></div>
<div dir="ltr">
<i>ഒരു മാസത്തെ ഹോം സർവീസിനു ശേഷം ഹോസ്പിറ്റൽ സർവീസിനു കയറിയ സിന്ധു വീണ്ടും പണ്ടത്തേതിന്റെ പിന്നത്തേത് എന്ന അവസ്ഥയിലായി എന്നറിഞ്ഞ അമ്മി ഭർത്താവിന്റേയും രണ്ടാണ്മക്കളുടേയും ഉദരപൂരണോത്തരവാദിത്തം കല്ലോലിനിയെ ഏൽപ്പിച്ച് കോഴിക്കോടിനു യാത്രയായി.</i><br />
<i> </i></div>
<div dir="ltr">
<i> </i><br />
<i>പണ്ടേ ദുർബലൻ,ഇപ്പോൾ ഗർഭിണിയുടെ ഭർത്താവും എന്ന ബില്യൺ ഡോളർ പദവിയിൽ ചാഞ്ചാടിക്കളിച്ചിരുന്ന എനിയ്ക്ക് അടുക്കളയെന്നാൽ അമ്മി സ്ഥിരമായും ,ടുട്ടു അവന്റെ പ്രണയിനിയുമായി സല്ലാപം നടത്തുന്നതിനിടയിൽ വല്ലപ്പോഴും കിട്ടുന്ന ഗ്യാപ്പിൽ പെരുമാറുന്ന സ്ഥലമെന്നല്ലാതെ അതിൽക്കയറി എന്തൊക്കെ ചെയ്താൽ വയർ നിറയ്ക്കാൻ കഴിയും എന്നതിനെക്കുറിച്ച് യാതൊരു ഐഡിയായുമില്ലായിരുന്നെങ്കിലും പ്ലേസ്റ്റോറിൽ നിന്ന് ലഭിച്ച 'അമ്മച്ചിയുടെ അടുക്കള' ദൈവാനുഗ്രഹമായി.ആദ്യമായി പരീക്ഷിച്ച ചോറ് കഞ്ഞിരൂപത്തിലെന്നെ പരാജയപ്പെടുത്തിയെങ്കിലും പിന്നീടത് ശീലമായി.</i><br />
<i><br /></i>
<i><br /></i></div>
<div dir="ltr">
<i>ചേന,ചേമ്പ്,കാച്ചിൽ,ഉരുളക്കിഴങ്ങ്,തേങ്ങ,മാങ്ങ,കൂർക്ക,വെള്ളരിക്ക ,മുരിങ്ങക്കോൽ എന്നുവേണ്ടാ കൈയ്യിൽ കിട്ടുന്ന സകല പച്ചക്കറികളും നുറുക്കി വേവിച്ച് അതിൽ മുളക്പൊടി,മല്ലിപ്പൊടി,മഞ്ഞൾപ്പൊടി ഇതൊക്കെയിട്ട് ഒരു കവർ കട്ടിത്തൈര് പൊട്ടിച്ചൊഴിച്ചാൽ കിട്ടുന്ന തിരുമിറ്റക്കോടൻ മോരുകൂട്ടാനും(ആ!!!അമ്മേ ആവൂ!!!);തൈരൊഴിക്കാതെ പകരം അതിലേയ്ക്ക് സാമ്പാറുപൊടിയിട്ടാൽ കിട്ടുന്ന സാമ്പാറും;ഇനി അതുമല്ലാതെ പ്രസ്തുത കറി വെള്ളം കുറുക്കി വറ്റിച്ച് കുറച്ച് മഞ്ഞനിറം കൂടുതൽ ചേർത്തെടുക്കുന്ന മിറ്റക്കോടൻ അവിയലും ഉണ്ടാക്കാൻ ധൈര്യക്കുറവില്ലായിരുന്നെങ്കിലും ടുട്ടുവിനെപ്പേടിച്ചാണോയെന്തോ ദിവ്യ അതിനൊന്നും മുതിരാതെ ലഘുകറികളായ പച്ചമോര്,രസം,സർളാസ്/ചള്ളാസ്/സാലഡ്,പാവയ്ക്കാ-വെണ്ടയ്ക്ക -അച്ചിങ്ങ -ബീൻസ് ഇങ്ങനെ അല്ലറ ചില്ലറകളിൽ ഒതുങ്ങി.</i><br />
<i><br /></i></div>
<div dir="ltr">
<i> </i><br />
<i>'എങ്ങനെ ഗർഭിണിയാകാം 'എന്നതൊഴിച്ച് വാങ്ങിക്കാൻ കിട്ടാവുന്ന സകല പ്രഗ്നൻസിബുക്കുകളും വാങ്ങി റഫർ ചെയ്ത് അതിലെ വിവരങ്ങൾ യൂറ്റ്യൂബ് വീഡിയോസുമായി ഒത്തുനോക്കുന്ന കല്ലോലിനിയോട് "ഡീ!ഇതിനൊക്കെ ഇത്ര പഠിക്കാനുണ്ടോ ?ഓരോരുത്തരൊക്കെ ഓടിപ്പോയി അഡ്മിറ്റായി ചുമ്മാ പ്രസവിച്ച് വരുന്നില്ലേ?നീയിങ്ങ് വന്ന് ഈ പച്ചക്കറി അരിയാൻ നോക്ക് "എന്ന് ചോദിച്ച് ലോകാചരിത്രത്തിലാദ്യമായി ഭാര്യ ഭർത്താവിനെ കാലിൽപ്പി</i>ടിച്ച് തൂക്കിയെടുത്ത് നിലത്തടിച്ച് പരിക്കേൽപ്പിച്ചെന്ന് ലോകരെ<br />
അറിയിക്കണ്ടല്ലോയെന്ന് കരുതി പച്ചക്കറി അരിയുന്ന,ചോറുവെക്കാൻ സഹായിക്കുന്ന,വാഷിംഗ് മെഷീനിൽ അലക്കുന്ന തുണികൾ ഭക്തിപുരസ്സരം വിരിച്ചിടാൻ സഹായിക്കുന്ന നന്മ നിറഞ്ഞ ഭർത്താവായി.<br />
<br />
<br /></div>
<div dir="ltr">
ദിവ്യ ആദ്യമൊക്കെ അഞ്ചിനെഴുന്നേറ്റ് ജോലികളൊക്കെച്ചെയ്ത് എട്ടിന് ജോലിയ്ക്ക് പോകുന്ന സിസ്റ്റത്തിലായിരുന്നെങ്കിൽ പോകെപ്പോകെ ആറിനായി ,ഏഴിനായി,അവസാനം എട്ടുമണിയ്ക്കെഴുന്നേറ്റ് ജോലികളൊക്കെ തീർത്ത് എട്ടിനു തന്നെ ജോലിക്ക് പോകുന്ന രീതിയിൽ വളർന്ന്തുടങ്ങിയപ്പോൾ രണ്ട് മാസത്തെ ഗർഭിണീപരിചരണവും കഴിഞ്ഞ് "അമ്മി കീ ജെയ് "വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിലേയ്ക്ക് അമ്മി മടങ്ങിയെത്തി ഗൃഹഭരണം ഏറ്റെടുത്തു.<br />
<br />
<br /></div>
<div dir="ltr">
അനുനിമിഷം കാലിയായിത്തീരുന്ന പോക്കറ്റിനെ നോക്കി നെടുവീർപ്പിടാൻ പോലും സമയം തരാതെ ദിവസങ്ങൾ കടന്നുപോയി.ഡേറ്റിന് ഒരു മാസം മുൻപ് സിന്ധു മറ്റേണിറ്റി ലീവിൽ വീട്ടിലെത്തി.അറയ്ക്കലെ ചടങ്ങനുസരിച്ച് തന്നെ അവളെ പ്രസവത്തിന് വിടുന്ന ചടങ്ങ് കഴിച്ചിരുന്നു.ഏഴാം മാസത്തിൽ ഗർഭപ്രവേശനത്തിനു ഏറ്റവും അനുയോജ്യമായ മുഹൂർത്തത്തിൽ ഏഴുതരം പലഹാരങ്ങളുമായി ,ഏഴു ബന്ധുക്കൾ കോട്ടയത്തെ അവളുടെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുവന്നതിന്റെ പിറ്റേന്ന് തന്നെ അവൾക്കും ഭർത്താവ് ധനുവിനും കോഴിക്കോട്ടെ ജോലിസ്ഥലത്തേയ്ക്ക് പോകേണ്ടി വന്നിരുന്നു.പിന്നെ വരുന്നത് ഡെലിവറി ഡേറ്റിന് ഒരു മാസം മുൻപാണ്.<br />
<br />
<br /></div>
<div dir="ltr">
സിന്ധു വീട്ടിലെത്തിയതിന്റെ പിറ്റേദിവസം ദിവ്യയെ പ്രസവത്തിന് വിടേണ്ടിയിരുന്നതുകൊണ്ട് കുറേ മാസങ്ങളായി മനസ്സിൽ താലോലിച്ചിരുന്ന ഒരു സ്വപ്നം നടക്കാാതെ പോയി.ഗർഭിണികളായ രണ്ട് പെണ്ണുങ്ങളേയും കൂട്ടി വീടിന് സമീപത്തെ ചേരിപാടത്തിന്റെ അതിർ വരമ്പിലൂടെയുള്ള സായാഹ്നനടത്തം അടുത്തതവണത്തേയ്ക്ക് അവധിയ്ക്ക് വെച്ചു.<br />
<br />
<br /></div>
<div dir="ltr">
ചടങ്ങ് നടത്തേണ്ട തീയതിയും രീതിയുമൊക്കെ തീരുമാനിച്ചു.വിളിക്കാനുള്ള ബന്ധുക്കളുടെ ലിസ്റ്റ് ചെയ്തു.<br />
<br /></div>
<div dir="ltr">
തീയതി അടുത്തടുത്ത് വരുന്തോറും മനസ്സിൽ വിഷമം ഏറിയേറി വന്നെങ്കിലും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.മുറ്റത്ത് പന്തലിട്ടു.ഭക്ഷണം ഏർപ്പാട് ചെയ്തിരുന്ന രസം റെസ്റ്റോറന്റിൽ ടുട്ടുവുമായി പോയി സംസാരിച്ചു.</div>
<div dir="ltr">
<br />
<br />
രാത്രി ഭക്ഷണം കഴിയ്ക്കുമ്പോൾ പതിവിലേറെ നിശബ്ദതയായിരുന്നു.കഴിച്ചില്ലാ കഴിച്ചുവെന്ന് വരുത്തിയെഴുന്നേറ്റു നേരത്തെ കിടക്കാനായി മുറിയിലെത്തിയപ്പോൾ വല്ലാത്ത വിമ്മിഷ്ടം.<br />
<br />
വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചയിൽ കുട്ടീ എന്നും,പിന്നീട് കുട്ടിയ്ക്ക് പ്രമോഷൻ നൽകി സഹോദരാന്നും,സുധിയെന്നും അവസാനം ചേട്ടായീയെന്നും വിളിച്ച് തന്റെ സ്ഥാനമുറപ്പിച്ച് ദാമ്പത്യജീവിതമാരംഭിച്ച അവളില്ലാതെ ഇനിയുള്ള കുറച്ചു മാസങ്ങൾ എങ്ങനെ തള്ളിനീക്കുമെന്നാലോചിച്ചപ്പോൾ തല പൊളിയുന്ന പോലെ വേദന തുടങ്ങി.<br />
<br />
<br /></div>
<div dir="ltr">
കടുത്ത തലവേദന തോന്നിത്തുടങ്ങിയപ്പോൾ അലമാരി തുറന്ന് ഒരു ഡോളോയും ഒരു മോണ്ടെക്കും എടുത്ത് കൈയിലിട്ട് തൂക്കി നോക്കി ഒമ്പതുരൂപയുടെ സീനിയോറിറ്റി കൂടുതലുള്ള മോണ്ടെക്കിനെ ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം അകത്താക്കിയിട്ട് ,ഒരു അഡീഷണൽ സപ്പോർട്ടിനായി ദിവ്യയുടെ ഒരു ഷോളെടുത്ത് തലയിൽ വട്ടം വരിഞ്ഞുമുറുക്കിക്കെട്ടി സ്വതേയുള്ള കുഞ്ഞുമുഖത്തെ ഒന്നൂടെ കുഞ്ഞാക്കി ദിവ്യ പാത്രങ്ങൾ കഴുകി വെച്ച് വരുന്നത് കാത്തിരുന്നു.<br />
<br />
<br /></div>
<div dir="ltr">
കുറേ സമയം കഴിഞ്ഞിട്ടും ഡോർ കർട്ടൻ ഉലയുന്ന ശബ്ദം കേൾക്കാത്തതുകൊണ്ട് പതിയെ വാതിൽക്കൽ വരെ പോയി നോക്കി.നാത്തൂനുമായി ഗാർഹികവിഷയങ്ങൾ സംസാരിക്കുന്നതുകണ്ട് പോയ വേഗത്തിൽ വന്ന് കട്ടിലിൽ ചമ്രം പടിഞ്ഞ് കണ്ണടച്ചിരുന്നു.<br />
<br />
<br /></div>
<div dir="ltr">
അൽപസമയം കഴിഞ്ഞപ്പോൾ ആ സുന്ദര ശബ്ദം .<br />
<br /></div>
<div dir="ltr">
ടപ്.<br />
<br />
കതകടഞ്ഞ ശബ്ദം.<br />
<br /></div>
<div dir="ltr">
വീണ്ടും ടപ്.<br />
<br />
കതകിന്റെ സാക്ഷാ വീണ ശബ്ദം.<br />
<br /></div>
<div dir="ltr">
ഒരു കണ്ണു തുറന്ന് നോക്കി.അവൾ മുറിയിലില്ല.ഇനി പുറത്തൂന്നാണോ അടച്ച് കുറ്റിയിട്ടത് ?<br />
<br /></div>
<div dir="ltr">
മറ്റേക്കണ്ണും തുറന്ന് നോക്കി. ഭാഗ്യം!<br />
<br />
കട്ടിലിലിരിപ്പുണ്ട്.അതെപ്പോ ?.<br />
<br /></div>
<div dir="ltr">
"ന്താ ചേട്ടായീ തലവേദനയാണോ "?<br />
<br /></div>
<div dir="ltr">
"അതേ.തലപൊളിയുന്നു."<br />
<br /></div>
<div dir="ltr">
"മോണ്ടെക് കഴിച്ചോ "?<br />
<br /></div>
<div dir="ltr">
"ഇച്ചിരെ ".<br />
<br /></div>
<div dir="ltr">
പാവം !ഇപ്പോൾ നെറ്റി തിരുമ്മിത്തരും.മുടിയിൽ വിരലോടിച്ച് മനസ്സിൽ നനുത്ത മഞ്ഞുതുള്ളി വീഴ്ത്തിത്തരും.<br />
<br /></div>
<div dir="ltr">
കുളിർ കോരാൻ തയ്യാറായി തല ചായ്ച്ച് കൊടുത്തു.<br />
<br /></div>
<div dir="ltr">
അഞ്ചാംക്ലാസ്സിൽ പഠിച്ചോണ്ടിരുന്നപ്പോൾ ഹിന്ദിയിലെ 'ക്ഷ' എഴുതാൻ പഠിക്കാതെ ചെന്നപ്പോൾ കുഞ്ഞമ്മടീച്ചർ കിഴുക്കിയതിന്റെ അതേ സ്വാദിലും ഗുണത്തിലും ഒരെണ്ണം വായുവിലുലഞ്ഞു.<br />
<br /></div>
<div dir="ltr">
"ഡ. നിന്നോടല്ലേടാ ഇനി മോൺടക് കഴിക്കരുതെന്ന് പറഞ്ഞത്"?<br />
<br /></div>
<div dir="ltr">
"എന്നോട് തന്നെ ആയിരുന്നോന്ന് ഉത്പ്രേക്ഷ ".<br />
<br /></div>
<div dir="ltr">
"അല്ല ഉപമ ".<br />
<br /></div>
<div dir="ltr">
"കളകാഞ്ചി."<br />
<br /></div>
<div dir="ltr">
"മണിപ്രവാണം."<br />
<br /></div>
<div dir="ltr">
"അതേത് ഫാഷ".<br />
<br /></div>
<div dir="ltr">
"ഭാഷയേതുമാകട്ടെ വിഷയം ബ്ലോഗ് തന്നേ.ഹുവ്വാ ഹുവ്വാ !!!ച്ഛേ!!വിഷയം മാറിപ്പോയല്ലോ.എനിക്ക് കാര്യായ്ട്ട് മലയാളം അറിയില്ലെന്ന് ഞാൻ ബ്ലോഗിലെ പ്രൊഫൈലിൽ എഴുതി വെച്ചിട്ടുണ്ട്."<br />
<br /></div>
<div dir="ltr">
"എന്നിട്ടും ഞാൻ നിന്നെ കെട്ടിയില്ലേ"?<br />
<br /></div>
<div dir="ltr">
"ചേട്ടായി തന്നെയല്ലേ പറഞ്ഞത് സഹിക്കാനാകാത്ത തുമ്മൽ വന്നാൽ മാത്രേ മോണ്ടെക് കഴിക്കാവൂന്ന്."?<br />
<br /></div>
<div dir="ltr">
"എഡീ.എനിക്കിപ്പം കടുത്ത തുമ്മൽ വരും.തുമ്മിത്തുമ്മി നൂറ്റിപ്പതിനേഴ് കലോറി വെയ്സ്റ്റ് ആക്കിക്കളയുന്നതിനു മുൻപ് ഒരെണ്ണം കഴിച്ചതാ."<br />
<br /></div>
<div dir="ltr">
"എന്നതാ.മനസ്സിലാകുന്നില്ല."<br />
<br /></div>
<div dir="ltr">
"ങേ?നീ ഞങ്ങടെ പാലാഭാഷ പറയാൻ തുടങ്ങിയോ?"<br />
<br /></div>
<div dir="ltr">
"ഞാൻ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട്.ചേട്ടായി കേൾക്കാഞ്ഞിട്ടാ."<br />
<br /></div>
<div dir="ltr">
"പിന്നെയെന്നാ സ്ഥിരാക്കാത്തത് "?<br />
<br /></div>
<div dir="ltr">
"അത് ദീപ്തി പറഞ്ഞിട്ടുണ്ട് ആ പാലാഭാഷ പറഞ്ഞോണ്ട് അങ്ങോട്ട് ചെന്നാൽ കൊച്ചിനെപ്പോലും നോക്കത്തില്ലെന്ന്.പോരത്തേനവൾ ഇടയ്ക്കത് ഓർപ്പിക്കുന്നുമുണ്ട്."<br />
<br /></div>
<div dir="ltr">
"നേരാ.നീ പറയണ്ട.അവൾ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്നവളാ.ഇന്നാളു ഞാൻ അവളോട് 'എന്നാ കോപ്പാടീ' ന്ന് ചോദിച്ചത് 'നീ എന്നാ പോത്താടീന്ന്' കേട്ട് ഓടിപ്പോയി എന്നെ വാട്സപ്പിൽ ബ്ലോക്ക് ചെയ്തവളാ."<br />
<br /></div>
<div dir="ltr">
"വിഷയം മാറ്റാതെ കാര്യം പറ."<br />
<br /></div>
<div dir="ltr">
"എഡീ അതുപിന്നെ നീ നാളെ പോകുവല്ലേ "?<br />
<br /></div>
<div dir="ltr">
"അതിനു ചേട്ടായി തുമ്മുന്നതെന്തിനാ"?<br />
<br /></div>
<div dir="ltr">
"നീയിപ്പോത്തന്നെ ആ തുറക്കാത്ത പെട്ടി തുറക്കും.നാലാം ക്ലാസ്സിൽ പഠിച്ചിരുന്നപ്പോൾ ആദ്യമായി പല്ലു തേച്ച ബ്രഷ്,എട്ടാം ക്ലാസ്സിൽ പഠിക്കുമ്പൊ ആദ്യമായി നഖം വെട്ടിയ നഖം വെട്ടി,എഞ്ജിനീയറിംഗ് പഠിത്തം കഴിഞ്ഞ് ആദ്യമായി വീട്ടിൽ വന്നപ്പോൾ കുളിച്ചിട്ടേ വീട്ടിൽ കേറാവൂന്ന് പറഞ്ഞ് അച്ഛൻ തന്ന പിയേഴ്സ് സോപ്പിന്റെ കവർ, ചെവിത്തോണ്ടി,പല്ലിടകുത്തി,ടംഗ് ക്ലീനർ ഇതുപോലൊള്ളതൊക്കെ ആ പെട്ടീന്ന് കൊടഞ്ഞിടും.ആ പെട്ടി കാണുമ്പോത്തന്നെ എനിയ്ക്ക് തുമ്മാൻ വരും.പിന്നെ അതിനകത്തുള്ള സ്ഥാവരവും ജംഗമവും കൊടഞ്ഞൂടിയിട്ടാലോ.എന്നാവുമെന്റെയവസ്ഥയെന്നാലോയ്ച്ച് ഒരു ഗുളിക കഴിച്ച് പോയി.ഷമി."<br />
<br /></div>
<div dir="ltr">
"ഇതൊക്കെ ചുമ്മാ കഴിച്ച് കൊറേക്കഴിയുമ്പ കിഡ്നീം അടിച്ച് പോയി ഐസിയൂ,വെന്റിലേറ്റർ,ഡയാലിസിസ്. ഇതിനൊക്കെ കാശുണ്ടാക്കി വെച്ചോണം.എന്റെ കൈയിൽ കാശുണ്ടാകില്ല.എനിക്കെന്റെ കൊച്ചിനെ ഡോക്ടറാക്കാനുള്ളതാ."<br />
<br /></div>
<div dir="ltr">
"ങേ?ഞാനാണോ നീയാണോ നേഴ്സിംഗ് പഠിച്ചത് "?<br />
<br /></div>
<div dir="ltr">
"ഇതിനൊന്നും പോലീസിന്റെ ഇന്ററോഗേഷനും,വക്കീലിന്റെ ഇന്റർ കോ…………".<br />
<br /></div>
<div dir="ltr">
".…………നിർത്ത് നിർത്ത് .ഞാനിപ്പോ ഒരു സിനിമാ ഡയലോഗ് പറഞ്ഞുകഴിഞ്ഞതേയുള്ളൂ.ഇനി നീയും കൂടി പറഞ്ഞ് കൊളമാക്കണ്ട..<br />
<br /></div>
<div dir="ltr">
"അല്ല കല്യാണീ,നീ ഇന്നാളു പറഞ്ഞത് കൊച്ചിനെ ഫാരതക്കുഴിയിലിട്ട് നീന്തൽ പഠിപ്പിക്കുന്നേയുള്ളൂന്നാണല്ലോ.പിന്നെയെന്നാ പ്രസവത്തിനു വിടുന്നതിന്റെ തലേന്ന് പ്ലാൻ മാറ്റിയത്."?<br />
<br /></div>
<div dir="ltr">
"ഫാരതക്കുഴിയല്ല ഭാരതപ്പുഴ".<br />
<br /></div>
<div dir="ltr">
"ആ അതുതന്നെ."<br />
<br /></div>
<div dir="ltr">
"കൊച്ചിന്റച്ചന്റേം കൊച്ചച്ചന്റേം പാരമ്പര്യമനുസരിച്ചാണെങ്കിൽ അതൊരു പത്ത് വയസ്സാകുമ്പോ ഒരു വലേടുത്ത് കൊളത്തിലോ പുഴയിലോ മീൻ പിടിയ്ക്കാൻ പോകും.മുങ്ങിച്ചാകാൻ പോകുമ്പോ ചുമ്മാ കേറിപ്പോരാമല്ലോന്ന് ഓർത്ത് ഒന്ന് വാരിയതാന്ന് പോലും മനസ്സിലാകാത്ത ആള്."<br />
<br />
"ഡീ സത്യത്തിൽ കൊച്ചിനെ ഡോക്ടറാക്കാനാണോ പ്ലാൻ"?<br />
<br />
"അല്യാണ്ട്"?<br />
<br />
"നേരത്തേ പറഞ്ഞത് നല്ലതാ.അല്ലേ കൊച്ചിനെ ഞാൻ വേറേ വല്ലതുമാക്കിയേനേ!ആ..... ഞാനും കുറച്ച് കാശ് സംഘടിപ്പിക്കാം.അറയ്ക്കലെ ആദ്യ ഡോക്ടർ നമ്മടെ കരവിരുതിൽത്തന്നെ പുറത്തുവരട്ടെ."<br />
<br />
....പ്ടഠേ....<br />
<br />
"ഹോ"!!ഈച്ചേട്ടായ്യേക്കൊണ്ട് തോറ്റു."<br />
<br /></div>
<div dir="ltr">
"പറഞ്ഞുപറഞ്ഞ് നേരം വെളുക്കാറായി.നിനക്ക് നാളെ വണ്ടിയിലിരുന്നൊറങ്ങിയിട്ട് വൈകിട്ട് 'ഞാൻ വന്നു 'ന്ന് വാട്സപ്പിലൊരു മെസേജിട്ടാ മതി.എനിക്കതുപോലെയല്ല.പന്തൽ അഴിച്ചോണ്ടുപോയിക്കൊടുക്കാൻ വണ്ടിക്കാരനെ ഫോൺ വിളിക്കണം.രസം റെസ്റ്റോറന്റിൽ നിന്നും കൊണ്ടുവന്ന പാത്രങ്ങളുടെ ലിസ്റ്റ് എടുക്കണം.അങ്ങനെ മൂന്നാലുകൂട്ടം കാര്യങ്ങളാ."<br />
<br /></div>
<div dir="ltr">
"അപ്പോ പന്തലഴിക്കുന്നതും,പാത്രം കഴുകുന്നതും "?<br />
<br /></div>
<div dir="ltr">
"അതൊക്കെ ടുട്ടൂം ടീമും ചെയ്തോളും."<br />
<br /></div>
<div dir="ltr">
"അപ്പോ ചേട്ടായ്ക്കിവിടെ പണിയൊന്നുമില്ലല്ലേ?.എന്നാ ഞങ്ങടെ കൂടെപ്പോരേ ".<br />
<br /></div>
<div dir="ltr">
"ഞാനില്ല.നാട്ടുകാരു കളിയാക്കും. ഉറങ്ങാം.നിനക്ക് നാളെ ഒരു ലോങ്ങ് യാത്രയുള്ളതാ."<br />
<br /></div>
<div dir="ltr">
"ചേട്ടായീ."<br />
<br /></div>
<div dir="ltr">
"ഊം "?<br />
<br /></div>
<div dir="ltr">
"ഞാൻ പോയാൽ എന്നെ ഇവിടെ എല്ലാവർക്കും മിസ് ചെയ്യില്ലേ?"<br />
<br /></div>
<div dir="ltr">
"പിന്നില്ലാതെ "<br />
<br /></div>
<div dir="ltr">
"ചേട്ടായിയ്ക്ക് വിഷമമൊന്നുമില്ലേ "?<br />
<br /></div>
<div dir="ltr">
"എഡീ കൊച്ചേ!നീ ഓർക്കുന്നുണ്ടോ എന്നെ കാണാൻ തൃശ്ശൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലേയ്ക്ക് വന്നത്.മഞ്ഞയിൽ വയലറ്റ് പൂക്കളുള്ള ചുരിദാറിട്ട് വന്നത്.അന്ന് ഞാൻ തൃശ്ശൂർ ടൗണിലൂടെ നീ വാങ്ങിത്തന്ന കാറ്റാടിയുമായി നടന്നത്,വടക്കുന്നാഥക്ഷേത്രത്തിൽ വെച്ച് നീയെന്റെ നെറ്റിയിൽ ചന്ദനം ചാർത്തിത്തന്നത്,പൂരത്തിന്റെ എക്സിബിഷൻ സ്റ്റാളിൽ നിന്ന് കുങ്കുമം വാങ്ങിപ്പിച്ചത്.അങ്ങനെ എന്തെല്ലാം ഓർമ്മകൾ.അതൊക്കെ പെട്ടെന്ന് ഓർത്തപ്പോൾ തല പെരുത്തു.അതാ ഗുളിക കഴിച്ചത്."<br />
<br /></div>
<div dir="ltr">
"………………………………"<br />
<br /></div>
<div dir="ltr">
"നീ കരയുവാണോ "?<br />
<br /></div>
<div dir="ltr">
"ഉം. "<br />
<br /></div>
<div dir="ltr">
"ഞാനിവിടെയില്ലെന്ന് കരുതി ചേട്ടായി അവളോട് ചാറ്റ് ചെയ്യാൻ പോകരുത്."<br />
<br /></div>
<div dir="ltr">
"………………"<br />
<br /></div>
<div dir="ltr">
"പോകുവോ "?<br />
<br /></div>
<div dir="ltr">
"ഇല്ല."<br />
<br /></div>
<div dir="ltr">
"വേണ്ട ചേട്ടായീ.എനിയ്ക്കത് സഹിക്കാൻ പറ്റുന്നില്ല.എനിയ്ക്ക് സങ്കൽപിക്കാൻ പോലും പറ്റില്ല."<br />
<br /></div>
<div dir="ltr">
"ഇല്ലാന്നേ."<br />
<br /></div>
<div dir="ltr">
"അവളെ പെങ്ങളായിട്ട് കാണാനൊന്നും ഞാൻ പറയില്ല.അവളെ മറക്കണം."<br />
<br /></div>
<div dir="ltr">
"ഞാനെല്ലാം മറന്നു കുട്ടീ.അതൊരു കാലം.മനസ്സൊന്ന് ചാഞ്ചാടിയെന്ന് മാത്രം."<br />
<br /></div>
<div dir="ltr">
"എനിയ്ക്കാരുടേം ശാപവും കണ്ണീരും വേണ്ടാ ചേട്ടായീ.നമുക്ക് നമ്മൾ മാത്രം.ഇടയ്ക്കാരും വേണ്ട.കല്യാണത്തിനു മുമ്പത്തെ ജീവിതമല്ലല്ലോ ഇനി "?<br />
<br /></div>
<div dir="ltr">
" ………………………"<br />
<br />
................................<br />
<br />
.................................<br />
<br /></div>
<div dir="ltr">
"ചേട്ടായിയോട് ഞാൻ പറഞ്ഞിട്ടിലേ്ല എന്നെ വീട്ടിൽ വെച്ച് ഹൃദയകല്ലോലിനീന്ന് വിളിക്കരുതെന്ന്.സിന്ധു കഴിഞ്ഞ ദിവസം അമ്മിയോട് പറയുവാ 'പാപ്പ ദിവ്യയെ വിളിക്കുന്നത് ആ സിനിമേൽ ജയറാം ഉർവ്വശിയെ വിളിക്കുന്നത് പോലെ ഹൃദയകുമാരീന്നാണെന്ന് ' ".</div>
<div dir="ltr">
"അത് അവർക്കറിയത്തില്ലല്ലോ നീ ലോകപ്രശസ്തബ്ലോഗർ ആയ ഹൃദയകല്ലോലിനി ആണെന്നും ദിവ്യ എന്ന പേരിൽ ഇവിടെ ഒളിവിൽ കഴിയുകയാണെന്നും."<br />
<br /></div>
<div dir="ltr">
'ബ്ലോഗുണ്ടെന്ന് അവൾക്കറിയാം.'<br />
<br /></div>
<div dir="ltr">
"ടുട്ടു എന്നോട് ചോദിച്ചു ഒറ്റസംഖ്യയിലാണോ നിന്റെ വീട്ടീന്ന് ആൾ വരുന്നതെന്ന്.എത്ര പേർ വന്നാലും കുഴപ്പമില്ല.ഒറ്റസംഖ്യ എണ്ണം വേണമെന്നാ പ്രമാണം."<br />
<br /></div>
<div dir="ltr">
"ചേട്ടായെന്ത് പറഞ്ഞു."<br />
<br /></div>
<div dir="ltr">
"പത്തിരുപത്തഞ്ച് ആൾക്കാർ കാണുവെന്ന് പറഞ്ഞു.ആ കോപ്പെന്നോ മറ്റോ അവനും പറഞ്ഞു.<br />
<br /></div>
<div dir="ltr">
"കുഞ്ഞിനു പേര് കണ്ടുപിടിയ്ക്കാതെ ഭാര്യയെ ഡെലിവറിയ്ക്ക് വിടുന്ന ആദ്യ ഭർത്താവ് ചേട്ടായ്യാരിക്കും ".<br />
<br /></div>
<div dir="ltr">
"ഏയ് !നീ പറഞ്ഞ പേരുകൾ തന്നെ മതി.ആൺകുട്ടി ആണെങ്കിൽ പൊന്നൂട്ടാന്നും,പെൺകുട്ടി ആണെങ്കിൽ മോളൂട്ടീന്നും.<br />
<br /></div>
<div dir="ltr">
"ഡാ. മരമാക്രീ!!!!!!!കൊച്ചിന്റെ ശരിക്കുമുള്ള പേരാടാ".<br />
<br /></div>
<div dir="ltr">
"മാസം രണ്ട്മൂന്ന് ഇനിയുമുണ്ടല്ലോ ".<br />
<br /></div>
<div dir="ltr">
ഉറക്കം വരുന്നില്ലല്ലോ ഭഗവാനേ.ചുമ്മാ ആർക്കെല്ലാം ഉറക്കം കൊടുക്കുന്നു.ഒരൽപം ഇങ്ങോട്ട് കിട്ടുവായിരുന്നെങ്കിൽ എന്നോർത്ത് കിടന്നു.</div>
<div dir="ltr">
"കല്യാണീ ."<br />
<br /></div>
<div dir="ltr">
"…………………"<br />
<br /></div>
<div dir="ltr">
"കല്യാണീ നീയുറങ്ങിയോ "?<br />
<br /></div>
<div dir="ltr">
"…………………"<br />
<br /></div>
<div dir="ltr">
"പെൺകുട്ടി ആണെങ്കിൽ നമുക്ക് സ്ത്രീധനം കൊടുക്കാം.ആൺകുട്ടി ആണെങ്കിൽ നമുക്ക് സ്ത്രീധം പോയ്ട്ട് ഒരു ചില്ലിക്കാശും വാങ്ങരുത്.നമ്മുടെ ജീവിതം ആയിരിക്കണം അവർക്ക് മാതൃക."<br />
<br /></div>
<div dir="ltr">
"ശരിയാ.അവൻ കെട്ടാൻ പോകുന്ന പെണ്ണ് അവളുടെ എ. റ്റി .എം കാർഡ് അവനു കൊടുക്കാൻ തയ്യാറുള്ളവളും കൂടി ആയാൽ മതിയാരുന്നു."<br />
<br /></div>
<div dir="ltr">
ദുഷ്ട !! ഉറക്കത്തിലാണൊ അതോ ഞാൻ സ്വപ്നം കണ്ടതാണോ?<br />
<br /></div>
<div dir="ltr">
ഹായ്.മുൻപേ വിളിച്ച ഭഗവാൻ അയച്ച ഉറക്കമല്ലേ ആ വരുന്നത്.പുതപ്പിലേയ്ക്ക് കയറിയേക്കാം.ഇനിയാരാ ലൈറ്റ് ഓഫാക്കുന്നത്? ആ അവിടെക്കിടക്കട്ടെ...</div>
<div dir="ltr">
<br />
★ ★ ★ ★ ★</div>
<div dir="ltr">
</div>
<div dir="ltr">
പട്ടാമ്പിയിൽ നിന്ന് കിടങ്ങൂർ ലക്ഷ്യമാക്കി പുറപ്പെട്ട ഇരുപത്തഞ്ച് യാത്രക്കാരെ വഹിക്കുന്ന ട്രാവലർ കിടങ്ങൂരിനു അഞ്ച് കിലോമീറ്റർ മാത്രം അകലെ വെച്ച് അപ്രത്യക്ഷമായതിനെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച അറയ്ക്കൽ കുട്ടപ്പൻ കമ്മീഷനിൽ പ്രത്യേക ക്ഷണിതാവായ കമ്മിഷനംഗമായി ചാർജ്ജെടുത്ത എന്നോട് ഒരു ഫുൾ പാലപ്പം ഗ്രീൻ പീസ് കറിയിൽ മുക്കി വായിലേയ്ക്ക് വെച്ചുകൊണ്ട് കുട്ടപ്പൻ ചാച്ചൻ പറഞ്ഞു.<br />
<br /></div>
<div dir="ltr">
"ബ്വ …ബ്വാ...ബ് ഹ്വാ...ഇംഹ്...ഹ്വാ..."<br />
<br /></div>
<div dir="ltr">
"എന്നാ ചാച്ചാ ?അപ്പം തൊണ്ടയിൽ കുടുങ്ങിയോ "?<br />
<br /></div>
<div dir="ltr">
നിഷേധാർത്ഥത്തിൽ തലയാട്ടുന്നതുകണ്ട് ചോദിച്ചു.<br />
<br /></div>
<div dir="ltr">
"ഗ്രീൻ പീസ് തലേക്കേറിയോ "?<br />
<br /></div>
<div dir="ltr">
ചാച്ചൻ വായുവിൽ എന്തോ എഴുതി.<br />
<br /></div>
<div dir="ltr">
"ചായ ഇപ്പത്തരാം.ഡാ ഒരു വെട്ടുഗ്ലാസ്സ് ചായയിങ്ങ് കൊണ്ട്വാ.!"<br />
<br /></div>
<div dir="ltr">
ചാച്ചൻ വായുവിൽ എഴുതിയത് വെട്ടി മായ്ച്ചു.</div>
<div dir="ltr">
അളിയൻ ധനു ഓടിപ്പോയി ജഗ്ഗിലെ വെള്ളം കൊണ്ടുവന്നു ഒരു ഗ്ലാസ്സിലൊഴിച്ചു.കൂടെ അച്ഛാച്ഛൻ ഒരു ഗ്ലാസ്സ് ചായയുമെത്തിച്ചു.<br />
<br /></div>
<div dir="ltr">
"വാസൂ,ചാച്ചനു ഷുഗറാ.മതിരം വേണ്ടാ."ചാച്ചന്റെ ഭാര്യ നിലവിളിച്ചു.<br />
<br /></div>
<div dir="ltr">
അപ്പാഴേയ്ക്കും അപ്പത്തെ അണ്ണാക്കിലോട്ട് നിക്ഷേപിച്ചുകഴിഞ്ഞ ചാച്ചൻ പറഞ്ഞു.<br />
<br /></div>
<div dir="ltr">
"ഡാ,വാസൂ!ഇനിയവർക്ക് ഡേറ്റ് തെറ്റിപ്പോയതോ വല്ലോം ആണോ?ഇരുപത്തഞ്ചെന്നുള്ളത് ഇരുപത്താറെന്ന് ഓർത്ത് വീട്ടിലിരിക്കുവാണെന്നാ എന്റെയൊരു കാൽക്കുലേഷം.രണ്ടും തമ്മില് ഒരു ദിവസത്തെ വെത്തിയാസേ ഒള്ളേ".<br />
<br /></div>
<div dir="ltr">
പ്ർർ....<br />
<br /></div>
<div dir="ltr">
വെറുതേയല്ല വർഷത്തിൽ മുന്നൂറ്ററുപത്തഞ്ചേകാൽ ദിവസം ഉണ്ടായത്.ഇതുപോലെയുള്ളവർ ഭൂമിയെ കാൽ ദിവസം കൂടി ചവുട്ടിപ്പിടിച്ച് വെച്ചിരിക്കുവല്ലേ!!<br />
<br />
<br /></div>
<div dir="ltr">
എട്ടരയായപ്പോൾ മരങ്ങാട്ടുപിള്ളിയിൽ എത്തിയ ബന്ധുക്കൾ ഒമ്പതരയായിട്ടും വീട്ടിലെത്താത്തതിനാൽ ദിവ്യ ആശങ്കാകുലയായി.</div>
<div dir="ltr">
പ്രസവത്തിനു പോകാൻ മുട്ടിനിന്ന അവൾ രണ്ടുകൈയ്യിലും നാലു ഫോണുകളുമായി ശ്രമം തുടങ്ങി.ഒന്നാം ക്ലാസ്സിൽ കൂടെ പഠിച്ച ആരോ സൈബർ സെല്ലിൽ ജോലി ചെയ്തിരുന്നത് ഓർത്ത കല്ലോലിനി ഒന്നാംക്ലാസിൽ പഠിച്ചിരുന്നവരുടെ വാട്സപ് ഗ്രൂപ്പിൽ മെസേജ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ഏകസഹോദരനായ ദീപേഷിന്റെ കോൾ വന്നു.<br />
<br />
<br /></div>
<div dir="ltr">
"ദിവ്യേച്ചീ!!!ഞങ്ങൾപ്പൊ പിറവിത്താനം എന്ന സ്ഥലത്ത് എത്തിയിണ്ട്.ഇനിയെങ്ങ്ടാ വരടതെന്ന് അളിയനോട് ചോദിക്ക് ചോദിച്ച്ട്ട് പറ ".<br />
<br /></div>
<div dir="ltr">
അവൾ പുറത്തോട്ട് തല നീട്ടിപ്പറഞ്ഞു.<br />
<br /></div>
<div dir="ltr">
"അവരിപ്പോ കുറിച്ചിത്താനം വരെയായിട്ട്ണ്ട്.ഉടനേയെത്തും ."<br />
<br /></div>
<div dir="ltr">
"എഡീ!!!!!!!!!!!!!!കുറിച്ചിത്താനം കഴിഞ്ഞാ മരങ്ങാട്ടുപിള്ളി.അവിടെ വന്നെന്ന് മുമ്പേ വിളിച്ചപ്പോപ്പറഞ്ഞതാണല്ലോ?പിന്നെയെങ്ങനെയാ കുറിച്ചിത്താനത്തു വരുന്നത്?പുറകോട്ട് പോകാൻ വേറേ വഴിയുമില്ലല്ലോ."<br />
<br /></div>
<div dir="ltr">
"................"<br />
<br /></div>
<div dir="ltr">
"കോപ്പ്!!!ആ ഫോണിങ്ങ് തന്നേ.ഞാൻ ചോദിക്കാം."<br />
<br /></div>
<div dir="ltr">
'…………'<br />
<br /></div>
<div dir="ltr">
"ഡാ .സത്യത്തിൽ നിങ്ങൾ എവിടെയാ??<br />
സ്ഥലപ്പേരൊന്ന് പറഞ്ഞേ"?<br />
<br /></div>
<div dir="ltr">
"പിറിവിത്താനമോന്നോ എന്തൊ ".<br />
<br /></div>
<div dir="ltr">
"പ്രിവിത്താനമോ ?ഒന്നൂടെ നോക്കിക്കേ."<br />
<br /></div>
<div dir="ltr">
"അതേ. "<br />
<br /></div>
<div dir="ltr">
"ഹേ!!പത്തിരുപത്തഞ്ച് കിലോമീറ്റർ മുന്നോട്ട് പോയി.മരങ്ങാട്ടുപിള്ളീന്ന് വഴി തെറ്റിയത് പോട്ടെ.പാലായിൽ ചെന്നിട്ട് വഴി ചോദിക്കാൻ മേലാരുന്നോ "?<br />
<br /></div>
<div dir="ltr">
"ഞാഞ്ചോദിച്ചതാ."<br />
<br /></div>
<div dir="ltr">
"മലയാളാന്നവർക്ക് മനസ്സിലായിക്കാണിയേലായിരിക്കും."<br />
<br /></div>
<div dir="ltr">
"ഇനിയെങ്ങോട്ടാ വഴി ചോദിക്കേണ്ടത്."?<br />
<br /></div>
<div dir="ltr">
"നേരേ കുറച്ച് പോയാൽ അന്തീനാട്,പിന്നേം പോയാൽ കൊല്ലപ്പള്ളി അവിടുന്ന് റൈറ്റ് തിരിഞ്ഞാൽ ഇടുക്കിയ്ക്ക് പോകാം.പോയി ഡാമൊക്കെ കണ്ടിട്ട് വാ."<br />
<br /></div>
<div dir="ltr">
"അളിയൻ പർഞ് തരുന്ന്ണ്ടോ?"<br />
<br /></div>
<div dir="ltr">
"നീയെത്ര തവണ വന്നിട്ടുള്ളതാടാ?അവിടുന്ന് വണ്ടി തിരിക്കുക.നേരേ വരുന്നത് പാലായ്ക്ക്.അവിടുന്ന് കിടങ്ങൂർക്ക് വഴി ചോദിക്ക്.കൈയ്യീന്നൊന്നും ഇട്ട് ചോദിക്കണ്ട.സ്ഥലപ്പേരു മാത്രം പറഞ്ഞാൽ മതി.കിടങ്ങൂരു വന്നാൽ മൂന്തോട്ടിലേയ്ക്കുള്ള വഴി അറിയാവല്ലോ അല്ലേ?"<br />
<br /></div>
<div dir="ltr">
"പെങ്ങടെ ബർത്താവായ്പ്പോയ്.അല്ലെങ്കിൽ ബ്ലോക്ക് ചെയ്തേനേ."<br />
<br /></div>
<div dir="ltr">
"കിടങ്ങൂർ വന്നിട്ട് സിഗ്നലിൽ നിന്ന് റൈറ്റ്.ഇല്ലെങ്കിൽ ഏറ്റുമാനൂരു വഴി കോട്ടയത്തിനു പോകും ".<br />
<br /></div>
<div dir="ltr">
"(ഒന്ന് പോടോ ………)"<br />
<br /></div>
<div dir="ltr">
"നിങ്ങടെ ഡ്രൈവർ എന്നാ പൊട്ടനാടാ?അല്ല.അയാളെ പറഞ്ഞിട്ട് കാര്യമില്ല.ജീവിതത്തിൽ ആദ്യായ്ട്ട് നല്ല റോഡ് കാണുന്നതല്ലേ.ചുമ്മാ അങ്ങോടിച്ചു."<br />
<br /></div>
<div dir="ltr">
"ഹളിയാ .സുധീഷ് മോനേ.…………"<br />
<br /></div>
<div dir="ltr">
"അപ്പ ശരി.ഇനി ഏറ്റുമാനൂർ എത്തിയേച്ച് വിളി കേട്ടോ."<br />
<br /></div>
<div dir="ltr">
"(%്്്്&്*്*-)".<br />
<br /></div>
<div dir="ltr">
അന്വേഷണക്കമ്മീഷൻ നൊടിയിടയിൽ ജാഗരൂകമായി.<br />
<br /></div>
<div dir="ltr">
"ഡാ! നിന്റെ അളിയൻ ചെറുക്കൻ കുറേത്തവണ വന്നതല്ലേ?അവനു വഴിയറിയത്തില്ലേ?"<br />
<br /></div>
<div dir="ltr">
"ശ്ശെ! അവൻ കൊച്ചല്ലേ?ഇരുപത്തിമൂന്ന് വയസ്സേ ആയൂള്ളൂ!വഴിയൊന്നും പഠിക്കാറായിട്ടില്ല."<br />
<br /></div>
<div dir="ltr">
ചർച്ചകളും അപ്പം തീർക്കലും യഥാവിധി നടക്കുന്നതിനിടയിൽ പാലക്കാടൻ വാഹനം വന്ന് നിന്നു.<br />
<br /></div>
<div dir="ltr">
ഒറ്റസംഖ്യയിലാണോ ആൾക്കാർ വന്നതെന്നറിയാൻ ടുട്ടു ചട്ടം കെട്ടിയിരുന്ന കൂട്ടുകാരൻ കുട്ടാപ്പി ജാഗരൂകനായി നിന്നു.ഡോർ തുറക്കുമ്പോൾ മുതൽ ആളെ എണ്ണിയില്ലെങ്കിൽ എണ്ണം തെറ്റുമെന്ന് മുൻകാലാനുഭവത്തിൽ നിന്നും പഠിച്ചിരുന്നതിനാൽ കുട്ടാപ്പി , വാഹനത്തിൽ നിന്നിറങ്ങുന്നതിനൊപ്പം എണ്ണുക എന്ന പ്ലാൻ എ നടത്താൻ നോക്കി.ഒരു ഡോറിൽ കൂടി പരമാവധിയിലുമധികം ആൾക്കാർ സുധീ,<br />
സുധീട്ടാ,ഹളിയാ വിളികളോടെ എന്നെ പൊതിഞ്ഞതിനാൽ പ്ലാൻ എ ജനിക്കുന്നതിനു മുൻപേ മരിച്ചു.(ഒറ്റസംഖ്യ എണ്ണത്തിലുള്ള ബന്ധുക്കൾ വന്ന് അമ്മയാകാൻ പോകുന്നയാളയും ജനിക്കാനിരിയ്ക്കുന്ന കുഞ്ഞിനേയുമടക്കം മറ്റൊരു ഒറ്റസംഖ്യ എണ്ണം ആൾക്കാർ മടങ്ങിപ്പോകുന്നു.ഇതാണു പരമ്പരാഗതമായി അനുവർത്തിച്ചു വരുന്ന രീതി.) പ്ലാൻ എ പാളിയ ജാള്യത്തിൽ പന്തലിൽ ഇരിക്കുമ്പോ എണ്ണാമെന്ന പ്ലാൻ ബി നടപ്പാക്കി.</div>
<div dir="ltr">
<br />
വീടിനകവും പുറവും നിറഞ്ഞു കവിഞ്ഞ ബന്ധുക്കളിൽ നിന്ന് അമ്മി വളരെ കഷ്ടപെട്ട് ദിവ്യയുടെ അമ്മയെ കണ്ടെത്തി നവംബർ -ഡിസംബർ മാസങ്ങളിൽ കാണാൻ കഴിയാതിരുന്ന 'കറുത്ത മുത്തിന്റെ ' കഥ ചോദിച്ച് മനസ്സിലാക്കുന്നതിനിടയിൽ 'അമ്മീ അതെന്ത്യേ!അമ്മീ ഇതെന്ത്യേ' വിളികളാൽ ടുട്ടുവും സംഘവും ഭക്ഷണം വിളമ്പിത്തുടങ്ങി.<br />
<br />
ബിരിയാണി നിവാരണം ഫലപ്രദമായി പര്യവസാനിച്ചതിനാൽ അടുത്ത ചടങ്ങായ ദക്ഷിണയ്ക്ക് മുൻപ് അമ്മിയും സിന്ധുവും ചേച്ചിയമ്മയും ഒന്നിച്ചെന്റെ മുറിയിലേയ്ക്ക് കയറി ദിവ്യയെ കല്യാണസാരിയുടുപ്പിച്ച്,ആഭരണങ്ങളണിയിച്ച്,ഒരു പൊട്ടും തൊടുവിച്ച് ദക്ഷിണ കൊടുക്കാനായി സജ്ജമാക്കിയിരുന്ന സിറ്റൗട്ടിലേയ്ക്ക് കൊണ്ടുപോയി.<br />
<br />
എനിക്കിപ്പം അനുഗ്രഹിക്കണം ,ഇപ്പത്തന്നെ അനുഗ്രഹിക്കണം എന്ന മട്ടിൽ മുന്നോട്ട് വരുന്ന കാരണവന്മാർക്ക് ദക്ഷിണ നൽകി ,അനുഗ്രഹക്കൂമ്പാരങ്ങൾ തലയിലേന്തി ക്ഷീണിതയായി അവസാനം അമ്മിയ്ക്ക് ദക്ഷിണ നൽകിയ അവളെ ചേർത്ത് പിടിച്ച് വാഹനത്തിനരികിലേയ്ക്ക് നടന്നു.<br />
<br />
"ചേട്ടായീ ".<br />
<br />
"ഊം."?<br />
<br />
"സിന്ധു പൂർണ്ണഗർഭിണിയാ.നിങ്ങൾ രണ്ടാളും കതകടച്ച് കിടക്കരുത് കേട്ടോ."<br />
<br />
"ഇല്ല ".<br />
<br />
"അമ്മിയോട് ബാഗൊക്കെ തയ്യാറാക്കി വെക്കാൻ പറഞ്ഞിട്ടുണ്ട്.".<br />
<br />
"ഉം."<br />
<br />
"കാറിന്റെ സ്റ്റാർട്ടിംഗ് ട്രബിൾ മാറ്റിക്കോണം."<br />
<br />
"മാറ്റാം ".<br />
<br />
"എന്നാ അങ്ങോട്ട് വരുന്നത് "?<br />
<br />
"ശനിയാഴ്ച ".<br />
<br />
"ഏതു മാസം "?<br />
<br />
"ശ്ശേ!!വരാന്നേ."<br />
<br />
വണ്ടിയിലേയ്ക്ക് കയറുന്നതിനിടയിൽ അവൾ കൈയ്യിൽ മുറുകെപ്പിടിച്ചു.<br />
<br />
"ശരി.ശരി."<br />
<br />
നീങ്ങാൻ തുടങ്ങിയ വാഹനത്തിൽനിന്ന് നനഞ്ഞ രണ്ട് കണ്ണുകൾ.<br />
<br />
നീങ്ങിപ്പോകുന്ന വാഹനത്തെ നോക്കിനിൽക്കുമ്പോൾ വല്ലാത്ത അവിശ്വസനീയത തോന്നി.കണ്ടുമുട്ടാൻ വിദൂരസാധ്യത പോലും ഇല്ലാത്തത്ര അത്ര ദൂരത്തുനിന്നും ജീവിതത്തിലേയ്ക്ക് കടന്നുവന്ന ,അന്നുമുതൽ നാളിതുവരെ ഓരോ ചലനങ്ങളെ വരെ സ്വാധീനിച്ച ,എവിടെപ്പോയാലും ഒരു നിഴൽ പോലെ കൂടെയുണ്ടായിരുന്ന ,പ്രണയഭംഗത്തിന്റെ പാതാളഭൂമിയിൽ നിന്ന് കൈപിടിച്ച് കയറ്റിയ അവൾ കയറിയ വാഹനം നീങ്ങിപ്പോകുന്നത് നോക്കിനിൽക്കുമ്പോൾ അതുവരെ മുഖത്തൊളിപ്പിച്ചിരുന്ന കപടനിർവികാരതയുടെ രൂപവും ഭാവവും മാറി .അകത്തൊളിപ്പിച്ചിരുന്ന സങ്കടം പുറത്തുവരുന്നതിനു മുൻപ് മുറിയിലേയ്ക്ക് നടന്നു.<br />
<br />
(ബ്ലോഗ് ഒന്നിപ്പിച്ച ദമ്പതികളായതുകൊണ്ട് ഞങ്ങൾക്ക് കുഞ്ഞ് ജനിച്ചാൽ ആദ്യ സമ്മാനമായി ഒരു ബ്ലോഗ് പോസ്റ്റ് നൽകണമെന്ന തോന്നലിൽപ്പിറന്ന പോസ്റ്റാണ്.ഇന്ന് രാവിലെ ഞാനും ദിവ്യയും അച്ഛനമ്മമാരെന്ന മഹദ്പദവി ഞങ്ങളുടെ മകളിലൂടെ ഏറ്റുവാങ്ങി.<br />
<br />
ഒരു വർഷമായി എഴുതാതിരുന്നതുകൊണ്ട് എഴുത്താണി വഴങ്ങുന്നില്ലാത്ത പ്രശ്നം ക്ഷമിയ്ക്കുമല്ലോ.)<br />
<br />
<br />
<br /></div>
സുധി അറയ്ക്കൽhttp://www.blogger.com/profile/08082483615628204969noreply@blogger.com133tag:blogger.com,1999:blog-7229071091927072289.post-23741148715871766752016-08-07T07:37:00.000+05:302017-01-17T12:06:18.284+05:30അമ്പട ഞാനേ(ഞങ്ങളേ)!!!!!!<div dir="ltr">
<br />
'ഇപ്പോപ്പണ്ടത്തേപ്പോലെയാണോടാ ചെറുക്കാ,നീയിപ്പോ വലുതായില്ലേ?പോരാഞ്ഞിട്ട് കല്യാണവും കഴിച്ചു.ഇനിയെങ്കിലും നേരത്തും കാലത്തും എഴുന്നേറ്റ് ഇളയതുങ്ങൾക്ക് മാതൃക കാണിച്ചുകൊടുക്കാൻ മേലേ? 'എന്ന് മുറുമുറുത്തിട്ട് അകന്നകന്ന് പോകുന്ന ഉറക്കത്തെ നോക്കി നെടുവീർപ്പിട്ട് കട്ടിലിനരികേ വെച്ചിരുന്ന ഫോൺ തപ്പിയെടുത്ത് ബ്ലോഗ്സാപ് ഗ്രൂപ്പിലെ പ്രവാഹിനിയുടെ സുപ്രഭാതത്തിനും,വീകേയുടെ ശുഭസുപ്രഭാതത്തിനും,വിനുവേട്ടന്റെ തവസുപ്രഭാതത്തിനും,കുറച്ചൂടെ പരിഷ്കരിച്ച കുഞ്ഞുറുമ്പിന്റെ ഗുഡ്മോണിംഗിനും മറുപടിയായി ഒരു സാദാ സുപ്രഭാതം പോസ്റ്റ് ചെയ്തിട്ട്,മുറിയ്ക്ക് പുറത്ത് വന്ന എന്നെ എതിരേറ്റത് അടുക്കളയിൽ നടക്കുന്ന ഘോരപോരാട്ടങ്ങളുടെ ഭീകരശബ്ദങ്ങളായിരുന്നു.</div>
<div dir="ltr">
<br /></div>
<div dir="ltr">
<br /></div>
<div dir="ltr">
കപ്പ തൊലിപൊളിച്ച് കൊത്തി നുറുക്കിക്കൊണ്ട് അടുക്കളയിലേക്ക് കയറിവരുന്ന അച്ഛന്റേയും;അച്ഛൻ താങ്ങിപ്പിടിച്ചുകൊണ്ടുവരുന്ന കപ്പപ്പാത്രം കടന്നുപോകാനായി സിങ്കിൽ പാത്രം കഴുകുന്നതിനിടയിൽ ശരീരം ഒരു വശത്തേയ്ക്ക് തിരിച്ച് കൊടുക്കുന്ന ഭാര്യ ദിവ്യയുടേയും;"ദിവ്യേ!പാത്രം കഴുകിക്കഴിഞ്ഞാൽ ആ ഇഞ്ചിയും,വെളുത്തുള്ളിയും കൂടി ചതച്ചെടുത്തിട്ട്,കുരുമുളക് മിക്സിയിൽ പൊടിച്ചെടുക്കണം "എന്ന് പറഞ്ഞ് ചീനച്ചട്ടിയിൽ എന്തോ വഴറ്റിക്കോണ്ടിരിക്കുന്ന അമ്മിയുടേയും;'ഇതൊക്കെയെന്ത്!നമ്മളിതെത്ര കണ്ടിരിക്കുന്നു ?'എന്ന ഭാവത്തിൽ സവോള കുനുകുനാ വെട്ടിക്കീറുന്നതിനിടയിൽ കുക്കറിൽ നിന്ന് വന്ന വിസിലടിശബ്ദം എത്രാമത്തേതാണെന്ന് ചിന്താക്കുഴപ്പത്തിലാകുകയും,മറന്നുപോയ ക്ഷീണം തീർക്കാനായി രണ്ട് സവോളകൂടി കൈയ്യിലെടുത്ത് ദേഷ്യം തീർക്കുന്ന അനിയൻ ടുട്ടുവിന്റേയും ഇടയിലേക്കിറങ്ങി ചാവേറാകണോ അതോ സ്വതേയുള്ള സൗന്ദര്യം പല്ലുതേപ്പ്,കുളിയൊക്കെക്കഴിഞ്ഞ് കൂടുതൽ സുന്ദരനായി സിറ്റൗട്ടിൽ പോയിരുന്ന് പത്രം കൈയിലെടുത്ത് 'ഇവിടെയൊന്നും കിട്ടിയില്ല 'എന്നലറണോയെന്നാലോചിക്കുന്നതിനിടയിൽ "പെലകാലേ പോയി കോഴീം ,കപ്പേം,പോത്തും മേടിച്ചോണ്ട് വരാന്ന് പറഞ്ഞ് കേറിക്കിടന്ന ചെറുക്കനാ,ഒമ്പത് മണിയായപ്പോ എഴുന്നേറ്റ് വന്ന് കണ്ണുതുറിക്കുന്നത് കണ്ടാമതി .ഹൂൂൂം!!"എന്ന് ഇരുതലമൂർച്ചയുള്ള വാചകം അമ്മിയുടെ വായിൽ നിന്ന് അശരീരിയായി.</div>
<div dir="ltr">
<br /></div>
<div dir="ltr">
<br /></div>
<div dir="ltr">
കല്ലോലിനിയോട് അങ്കംവെട്ടി ജയിക്കാനുള്ള ആരോഗ്യം അമ്മിയ്ക്കില്ലാത്തതിനാൽ തത്കാലം ഒന്നും മിണ്ടാതെ വിനയം ജന്മാവകാശമായി കിട്ടിയ ഞാൻ കുളിയ്ക്കാനായി നടന്നു.</div>
<div dir="ltr">
<br /></div>
<div dir="ltr">
'ഭാഗ്യം!സിന്ധു എന്ത്യേന്ന് ചോദിക്കാഞ്ഞത്!എങ്കിൽ നമ്മൾ കഴിഞ്ഞ വ്യാഴാഴ്ച അവളെ കെട്ടിച്ച് വിട്ടാരുന്നു' എന്ന് പറയുന്നത് കേട്ട് ആനന്ദാശ്രു തൂകേണ്ടി വന്നേനേ!</div>
<div dir="ltr">
ഭാഗ്യം!എല്ലാം സരസ്വതീദേവിയുടെ കടാക്ഷം.കഷ്ടിച്ച് രക്ഷപ്പെട്ടു.</div>
<div dir="ltr">
<br /></div>
<div dir="ltr">
കുളികഴിഞ്ഞ് സുന്ദരനായി പുറത്തെത്തി,അടുക്കളയിലൂടെ ഒന്ന് കണ്ണോടിച്ച് മുറിയിലോട്ട് നടന്നു.</div>
<div dir="ltr">
<br /></div>
<div dir="ltr">
കിട്ടിയ കാപ്പിയും കുടിച്ച്,പുഴുങ്ങിയ ഏത്തപ്പഴവും തിന്ന് ,മനോരമപ്പത്രം വായിച്ച് "പെട്രോൾവില മോദി കുറച്ചില്ലെങ്കിലെന്നാ ,രാജ്യം പുരോഗമിക്കുമല്ലോ "എന്നാശ്വസിച്ച് ,ഒരു തോന്നൽ തോന്നി അടുക്കളയിലോട്ട് നടന്നു.</div>
<div dir="ltr">
<br /></div>
<div dir="ltr">
പതിനൊന്ന് മണിയായിട്ടും അടുക്കള അങ്കത്തട്ട് തന്നെയായിത്തുടരുന്നല്ലോ ഭഗവാനേ!.</div>
<div dir="ltr">
<br /></div>
<div dir="ltr">
<br /></div>
<div dir="ltr">
സാമ്പാറിന്റേയും,കാച്ചിയപപ്പടത്തിന്റേയും,അവിയലിന്റേയും,തോരന്റേയും,മീൻ കറിയുടേയും,ബീഫിന്റേയും,ചിക്കന്റേയും കൊതിപ്പിക്കുന്ന വാസന ആകമാനം നിറഞ്ഞു കവിഞ്ഞു.</div>
<div dir="ltr">
<br /></div>
<div dir="ltr">
വളരെ വിശേഷപ്പെട്ട ദിവസമാണന്ന്.ലോകത്തേത് അമ്മായിയമ്മയും കരുത്ത് തെളിയിക്കുന്ന ദിവസം.ഏതാണെന്ന് ചോദിച്ചാൽ കെട്ടിച്ച് വിട്ട മകൾ വിവാഹശേഷം മരുമകനോടൊത്ത് ആദ്യമായി വിരുന്ന് വരുന്ന ദിവസം.</div>
<div dir="ltr">
'എനിയ്ക്കൊരു പെണ്ണുകിട്ടിയെടാ ഉവ്വേ' എന്ന അഹങ്കാരത്തോടെ വരൻ സ്വന്തം ബന്ധുക്കളുടെ വീട്ടിൽ നടത്തിയ തീറ്റമത്സരത്തിന്റെ ബാക്കിനടത്താനായി നവവധു വരന്റെ കൈയ്യും പിടിച്ച് 'കെട്ടിച്ച് വിട്ടെന്നേയുള്ളൂ,ഞാനിനീം ഇടയ്ക്കിടെ റെയ്ഡിനു വരും കരുതിയിരുന്നോ 'എന്ന ഭാവത്തോടെ സ്വന്തം വീട്ടിലേയ്ക്ക് വിവാഹത്തിന്റെ നാലാം ദിവസം വിരുന്ന് വരുന്ന ദിവസം.</div>
<div dir="ltr">
ഞായറാഴ്ച ദിവസവും,തിരുവോണം നക്ഷത്രവും,ഏകാദശിതിഥിയും കൂടി വന്ന ദിവസം ' നമ്മളും പാചകത്തിൽ മോശക്കാരനല്ലെന്ന് 'അളിയനെ ബോധ്യപ്പെടുത്താൻ പറ്റിയ അവസരമാണ്. ഇനിയീ ചാൻസ് വീണ്ടും കിട്ടിയെന്ന് വരില്ല.</div>
<div dir="ltr">
<br /></div>
<div dir="ltr">
അതിശക്തയായ കല്ലോലിനിയുടെ സംരക്ഷണവലയം ഭേദിച്ചാരും ആക്രമിയ്ക്കാൻ വരില്ലെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും ആസകലം വിനയം നിറച്ച് പറഞ്ഞു. </div>
<div dir="ltr">
<br /></div>
<div dir="ltr">
"രണ്ട് കാലുകുത്താൻ ഇച്ചിരെ സ്ഥലം തരികയാണെങ്കിൽ ഒരു വെറൈറ്റി ഫുഡ്ഡുണ്ടാക്കിത്തരാരുന്നു"</div>
<div dir="ltr">
<br /></div>
<div dir="ltr">
"ആരു തരാമെന്ന് "ദിവ്യ.</div>
<div dir="ltr">
<br /></div>
<div dir="ltr">
"ഞാൻ തന്നെ. "</div>
<div dir="ltr">
<br /></div>
<div dir="ltr">
"ഹ്വ് "</div>
<div dir="ltr">
<br /></div>
<div dir="ltr">
""അതൊക്കെക്കണ്ടോ .തീറ്റകഴിഞ്ഞിട്ട് വിവരം പറഞ്ഞാൽ മതി."</div>
<div dir="ltr">
<br /></div>
<div dir="ltr">
"അമ്മീ ദേ ചേട്ടായി ഏതാണ്ടും ഉണ്ടാക്കാൻ പോകുന്നെന്ന് "<br />
<br />
"സാരമില്ല.ഉണ്ടാക്കട്ടെ."</div>
<div dir="ltr">
<br /></div>
<div dir="ltr">
അമ്മമാരായാൽ ഇങ്ങനെ വേണം.</div>
<div dir="ltr">
<br /></div>
<div dir="ltr">
"നമ്മളാവശ്യത്തിനു കറികളുണ്ടാക്കിയല്ലോ.കൊച്ചൊണ്ടാക്കുന്നത് ഒത്താൽ നമുക്ക് കഴിക്കാം.ഇല്ലെങ്കിൽ ……"</div>
<div dir="ltr">
അർദ്ധോക്തിയിൽ നിർത്തിയിട്ട് അമ്മി പൂച്ചയെ നോക്കി.</div>
<div dir="ltr">
<br /></div>
<div dir="ltr">
അടുക്കളയിലെ കോലാഹലങ്ങളും,വാസനകളും ഏറ്റുവാങ്ങി ഇരുന്നുകൊണ്ടും ,മടുക്കുമ്പോൾ കൊടുംകൈ കുത്തി തലതാങ്ങി നിർത്തിയും മേലോട്ട് നോക്കി വരാൻ പോകുന്ന മൃഷ്ടാന്ന സദ്യയെക്കുറിച്ചോർത്തുകൊണ്ടിരുന്ന അപ്പുപ്പൂച്ച എന്നെ നോക്കി ഒരു നെടുവീർപ്പിട്ടു.</div>
<div dir="ltr">
<br /></div>
<div dir="ltr">
അരക്കിലോ പഞ്ഞിയെടുത്ത് ചെവിയിൽ തിരുകണമല്ലോ ഭഗവനേ ഈ അടുക്കളയിൽ ജീവിയ്ക്കണമെങ്കിൽ.</div>
<div dir="ltr">
<br /></div>
<div dir="ltr">
സ്റ്റൗവിനടുത്ത് നിന്ന് രണ്ട് കൈയും രണ്ട് വശത്തേക്ക് നീട്ടി.</div>
<div dir="ltr">
<br /></div>
<div dir="ltr">
"നീയെന്നാ കർത്താവാകുവാണോ "?</div>
<div dir="ltr">
<br /></div>
<div dir="ltr">
"എണ്ണ,ചീനച്ചട്ടി ".</div>
<div dir="ltr">
<br /></div>
<div dir="ltr">
"എന്നാത്തിനാ "?</div>
<div dir="ltr">
<br /></div>
<div dir="ltr">
"ആദ്യം ഞാനീ ചീനച്ചട്ടിയെടുത്ത് ചൂടാക്കിയെണ്ണയൊഴിച്ച് കടുക് പൊട്ടിക്കും.എന്നിട്ട് കപ്പപ്പുഴുക്കുണ്ടാക്കിയതിടും.പിന്നെ കുറച്ച് പോത്തുകറി ഒഴിയ്ക്കും. കുറച്ച് നേരം ഇളക്കും.സ്വാദിഷ്ഠമായ കപ്പബിരിയാണി റെഡി.</div>
<div dir="ltr">
<br /></div>
<div dir="ltr">
"എന്നാൽ നീയാ പാത്രമൊന്ന് പൊക്കിനോക്കിക്കേ.ആ സാധനമല്ലേ ഈപ്പറഞ്ഞ കപ്പബിരിയാണി."</div>
<div dir="ltr">
<br /></div>
<div dir="ltr">
"ങേ!ഞാനവനോട് പറഞ്ഞാരുന്നല്ലോ കപ്പബിരിയാണിയെന്റെ വകുപ്പാന്ന്.എന്നെയിവിടെ ഒരു പണിയുമെടുക്കാൻ ആരും സമ്മതിക്കത്തില്ല.ഇരുന്നിരുന്ന് ഞാനൊരു ഇരിപ്പുമുതലായിപ്പോകുവേയൊള്ളൂ"!</div>
<div dir="ltr">
<br /></div>
<div dir="ltr">
"മട്ടും പടുതീം കണ്ടിട്ട് ഇരിപ്പുമുതലാകുന്ന ലക്ഷണമാ "!</div>
<div dir="ltr">
<br />
അച്ഛനെവിടുന്ന് പൊങ്ങിവന്നോ ആവോ!</div>
<div dir="ltr">
ചന്തുവിനു തോൽക്കാൻ മനസ്സില്ല മക്കളേയെന്ന് മനസ്സിൽ അമർഷിച്ചുകൊണ്ട് അച്ഛന്റെ കപ്പയുടേയും,അമ്മിയുടെ നാടൻ സദ്യയുടേയും,ടുട്ടുവിന്റെ മത്സ്യമാംസാദികളുടേയും ,കല്ലോലിനിയുടെ പപ്പടം കാച്ചിയതിന്റേയും മുന്നിൽ ഈ പാവം വെല്യേട്ടൻ കിടങ്ങൂർ ബേക്കേഴ്സിൽ നിന്ന് വാങ്ങാൻ പോകുന്ന ചെമ്മീൻ അച്ചാാർ മുക്കിക്കളയരുതെന്ന് പറയാൻ പറഞ്ഞു എന്ന് പറയാൻ നമുക്കൊരു തുളസിടീച്ചറില്ലാതെ പോയല്ലോയെന്ന് ചിന്തിച്ചുകൊണ്ട് സ്കൂട്ടറിന്റെ താക്കോലുമെടുത്ത് പുറത്തേയ്ക്ക് നടന്നു. </div>
<div dir="ltr">
<br /></div>
<div dir="ltr">
തുടർന്ന് വാഗമണ്ണിന്റെ ഭൂമിശാസ്ത്രം അളിയനെ മനസ്സിലാക്കിക്കൊടുക്കാൻ നടത്തിയ ആദ്യയാത്ര 'വാഗമൺ നാല് കി.മീ' എന്ന ബോർഡ് കണ്ടതിന്റെ പുറകിൽ വെച്ച് കാർ കേടായതും,ഒമ്പത് കിലോമീറ്റർ ന്യൂട്രൽ ഗിയറിൽ താഴോട്ട് വന്ന് തീക്കോയിക്ക് ഒരു കിലോമീറ്റർ പുറകിൽ നിന്ന് അളിയനുമൊന്നിച്ച് കാർ തള്ളി തീക്കോയിയിലെ മാരുതി വർക്ക്ഷോപ്പ് വരെ തള്ളിയതും;പിറ്റേന്ന് വെറുതേയിരുന്ന് പത്രം വായിച്ചിരുന്ന ധനുവളിയനെക്കൊണ്ട് കിണർ തേകുന്ന കൂട്ടത്തിൽ കിണറ്റിലെ ചെളി മുഴുവൻ കോരിച്ചതും ചരിത്രം.</div>
<div dir="ltr">
<br /></div>
<div dir="ltr">
<br /></div>
<div dir="ltr">
<br /></div>
<div dir="ltr">
2016 മെയ് 17</div>
<div dir="ltr">
<br /></div>
<div dir="ltr">
ഒരു വാട്സപ് മെസേജ്.</div>
<div dir="ltr">
<br /></div>
<div dir="ltr">
അയച്ചിരിക്കുന്നത് പിതൃസഹോദരീപുത്രൻ ജീവൻ.അയച്ചത് ഒരു കണ്ണടച്ച് മറുകണ്ണ് തുറിച്ച് നാക്കുനീട്ടുന്ന ഒരു സ്മൈലി.. 😜😜😜😜😜</div>
<div dir="ltr">
<br /></div>
<div dir="ltr">
കുശാഗ്രബുദ്ധിയായ എന്നെ പാടേ കുഴക്കിക്കോണ്ട് കടന്ന് വന്ന ആ സ്മൈലിയെ ഡീക്കോഡ് ചെയ്തപ്പോൾ എന്റെ തലയ്ക്ക് മുകളിൽ ഒരു ബൾബ് മിന്നുകയും അപ്പോൾത്തന്നെ എന്റെ ഫിലമെന്റ് അടിച്ചുപോകുകയും ചെയ്തു.</div>
<div dir="ltr">
<br /></div>
<div dir="ltr">
ഡീക്കോഡ് ചെയ്തെടുത്ത സ്മൈലി മനസ്സിൽ ശുഭപ്രതീക്ഷ നൽകി.</div>
<div dir="ltr">
<br /></div>
<div dir="ltr">
മറുപടിയായി ഒരു തംസപ് അയച്ചു.</div>
<div dir="ltr">
<br /></div>
<div dir="ltr">
"അവസാനം വിജയിച്ചു അല്ലേ "?</div>
<div dir="ltr">
<br /></div>
<div dir="ltr">
"പിന്നില്ലാതെ!</div>
<div dir="ltr">
<br /></div>
<div dir="ltr">
"എന്നാ ന്നാ പിടിച്ചോ ഒരു മുട്ടൻ കൺഗ്രാറ്റ്സ് ".</div>
<div dir="ltr">
<br /></div>
<div dir="ltr">
"താങ്ക്സ് ".</div>
<div dir="ltr">
<br /></div>
<div dir="ltr">
"എത്രയായി "?</div>
<div dir="ltr">
<br /></div>
<div dir="ltr">
"ഞാൻ വൈകിട്ട് വിളിക്കാം ".</div>
<div dir="ltr">
<br /></div>
<div dir="ltr">
"ഓക്കേ".</div>
<div dir="ltr">
<br /></div>
<div dir="ltr">
ജീവൻ അച്ഛനാകാൻ പോകുന്ന വിവരം അറിഞ്ഞ് എല്ലാവർക്കും സന്തോഷമായി.</div>
<div dir="ltr">
<br /></div>
<div dir="ltr">
<br /></div>
<div dir="ltr">
2016 ജൂൺ 12:പുലർച്ചേ 8 മണി.</div>
<div dir="ltr">
<br /></div>
<div dir="ltr">
<br /></div>
<div dir="ltr">
<br /></div>
<div dir="ltr">
വിഷാദമൂകമായൊരു പ്രണയസ്വപ്നം ആസ്വദിച്ചുവരുന്നതിനിടയിൽ ഒരലർച്ച കേട്ട് കണ്ണുതുറന്നിട്ട് തിരിഞ്ഞ് കിടന്ന എന്നെ പിടിച്ച് വലിച്ച് തിരിച്ചുകിടത്തിയ ദിവ്യ സന്തോഷം കൊണ്ട് മതിമറക്കുന്ന സ്വരത്തിൽ പറഞ്ഞു.</div>
<div dir="ltr">
<br /></div>
<div dir="ltr">
"ചേട്ടായീ,ചേട്ടായി ഒരു അമ്മാവനാകാൻ പോകുന്നു."</div>
<div dir="ltr">
<br /></div>
<div dir="ltr">
"അതെയോ "?</div>
<div dir="ltr">
<br /></div>
<div dir="ltr">
<br /></div>
<div dir="ltr">
"ചേട്ടായീ ,ചേട്ടായീടെ പെങ്ങൾ അമ്മയാകാൻ പോകുന്നെന്ന്."</div>
<div dir="ltr">
<br /></div>
<div dir="ltr">
"ങേ" !!!!</div>
<div dir="ltr">
<br /></div>
<div dir="ltr">
"ദേ സിന്ധുവിപ്പോൾ എന്നെ വിളിച്ചുപറഞ്ഞേയുള്ളൂ."<br />
<br />
പിന്നെക്കിടക്കാൻ തോന്നിയില്ല.മടിയെല്ലാം മാറ്റിവെച്ച് പ്രവർത്തനനിരതനായി.'കുടുംബക്കാർ' എന്ന അറയ്ക്കൽ ഫാമിലിമെംബേഴ്സ് മാത്രമുള്ള വാട്സപ് ഗ്രൂപ്പിൽ "ഞാനൊരമ്മാവനാകാൻ പോകുന്നേ !!!!ഹ്യൂയ് ഹൂയ്!!"എന്നൊരു മെസേജും പോസ്റ്റ് ചെയ്ത് പ്രണയസ്വപ്നത്തിന്റെ ബാക്കി കാണാനായിക്കിടന്നെങ്കിലും നേരം വല്ലാതെ വെളുത്തുപോയതിനാൽ നിരാശപ്പെട്ട് ചാടിയെണീറ്റ് സിന്ധുവിനെ വിളിച്ച് സന്തോഷമറിയിച്ചു.കൂടെ അളിയൻ ധനുവിനേയും.</div>
<div dir="ltr">
<br /></div>
<div dir="ltr">
അങ്ങനെ സിനിമയിൽ ഗർഭിണികൾ ഛർദ്ദിക്കുന്ന സീനുകൾ കണ്ട് പുച്ചഭാവത്തിലിരുന്നിരുന്ന സിന്ധുവും,ജീവന്റെ ഭാര്യ നിഷയും ഛർദ്ദിയിൽ ആരു ജയിക്കുമെന്ന മത്സരത്തിലായി.</div>
<div dir="ltr">
<br /></div>
<div dir="ltr">
<br />
2016 ജൂലായ് 29: രാവിലെ 8മണി.</div>
<div dir="ltr">
<br /></div>
<div dir="ltr">
<br /></div>
<div dir="ltr">
"ചേട്ടായീ ഈ കോട്ടയത്തുകാർ കൊന്നുപണിയെടുപ്പിക്കുമല്ലേ?രണ്ടാൾ ഒരു മാസം കൊണ്ട് തീർക്കേണ്ട വർക്കാ ഒരാഴ്ച കൊണ്ട് തീർക്കാൻ പറഞ്ഞത്.ടെൻഷനടിച്ച് മരിക്കുവാ.ഡി ജി എം ആണെങ്കിൽ ഭയങ്കര ചൂടിലും.ടെൻഷനടിച്ചടിച്ച് ഞാൻ പകുതിയായി.എനിക്കാണേ ഇന്ന് ഭയങ്കരമായ ക്ഷീണം.രാവിലേ തന്നെ ഉറക്കം വരുവാ."</div>
<div dir="ltr">
<br /></div>
<div dir="ltr">
"സാരമില്ലാന്നേ!ശരിയാകും."</div>
<div dir="ltr">
<br /></div>
<div dir="ltr">
ദിവ്യയെ ബസ്ബേയിൽ വിട്ട് വീട്ടിലേയ്ക്ക് പോരുന്ന വഴി കുഞ്ഞ്മോൻ കൈനീട്ടി.സ്കൂട്ടർ നിർത്തി.</div>
<div dir="ltr">
<br /></div>
<div dir="ltr">
"എവിടെപ്പോയതാ "?</div>
<div dir="ltr">
<br /></div>
<div dir="ltr">
"ഭാര്യയെ ബസ് കയറ്റിവിടാൻ ".</div>
<div dir="ltr">
<br /></div>
<div dir="ltr">
"ജോലി വല്ലതുമുണ്ടോ "?</div>
<div dir="ltr">
<br /></div>
<div dir="ltr">
"ഉണ്ട് ".</div>
<div dir="ltr">
<br /></div>
<div dir="ltr">
"അല്ല,കല്യാണമൊക്കെക്കഴിഞ്ഞിട്ടിത്ര നാളായില്ലേ"?</div>
<div dir="ltr">
(ദൈവമേ ഈ നാശം പിടിച്ച കാർന്നോരെക്കയറ്റേണ്ടായിരുന്നു).</div>
<div dir="ltr">
<br /></div>
<div dir="ltr">
"ആയി ".</div>
<div dir="ltr">
<br /></div>
<div dir="ltr">
"വിശേഷം വല്ലോം ആയോ "?</div>
<div dir="ltr">
<br /></div>
<div dir="ltr">
"ഇല്ല!"</div>
<div dir="ltr">
<br /></div>
<div dir="ltr">
"അതെന്നാ കൊച്ചേ "?</div>
<div dir="ltr">
<br /></div>
<div dir="ltr">
"ഒന്നുമില്ലാ ".</div>
<div dir="ltr">
"മൂന്തോട്ടീ പിള്ളാരില്ലാത്ത കൊറേപ്പേരുണ്ടല്ലോ "!!!</div>
<div dir="ltr">
<br /></div>
<div dir="ltr">
"അയ്യോ ചേട്ടാ,ഞാൻ ഒരു സാധനം വാങ്ങാൻ മറന്നു.ചേട്ടൻ ഇവിടെ നിൽക്കുവല്ലേ!?അതോ കൂടെപ്പോരുന്നോ !?ഞാനിപ്പം വരാം.എങ്ങും പോകല്ലേ."</div>
<div dir="ltr">
<br /></div>
<div dir="ltr">
"ഇവിടെ നിക്കാം.വേം വരുവോ"?</div>
<div dir="ltr">
<br /></div>
<div dir="ltr">
"പിന്നേം ഞാനിപ്പം വരാം,രണ്ട് മിനിറ്റ് "(താൻ എവിടെയെങ്കിലും നിക്ക്,എനിയ്ക്കെന്നാ?)</div>
<div dir="ltr">
മറ്റൊരു വഴിയിലൂടെ വീട്ടിലെത്തി.രാവിലെ തന്നെ മൂഡ് പോയെങ്കിലും അത്യാവശ്യമായി തീർക്കേണ്ട വർക്കുണ്ടായിരുന്നത് കൊണ്ട് പണിസ്ഥലത്തെത്തി.</div>
<div dir="ltr">
<br /></div>
<div dir="ltr">
കുഞ്ഞുമോനെ പാതിവഴിയിലിറക്കിവിട്ട കാര്യം കൂടെ പണിയുന്ന സുമേഷിനോട് പറഞ്ഞു.</div>
<div dir="ltr">
<br /></div>
<div dir="ltr">
"ഡാ,സുധീഷേ!കല്യാണം കഴിക്കാത്തവനു ഈ നാട്ടിൽ പുല്ലുവിലയാ.പത്താംക്ലാസ്സ് പാസ്സാകാത്ത പെൺപിള്ളാർക്ക് വരെ വീട്ടുകാർ ഐ എ എസുകാരെ നോക്കിയിരിക്കുന്ന ഈ കാലത്ത് എങ്ങനെയെങ്കിലും ഒരു കല്യാണം കഴിച്ചോണ്ടുവന്നു കഴിയുമ്പോ പിള്ളാരുണ്ടാകാത്ത പ്രശ്നമാ മുന്നീ നിക്കുന്നേ.അതെന്നാന്നറിയാവോ നമ്മളീ കഴിച്ച് കൂട്ടുന്ന ഭക്ഷണവാടാ!"</div>
<div dir="ltr">
<br /></div>
<div dir="ltr">
"പിന്നെ കഴിക്കാതിരിക്കാൻ പറ്റുവോ"?</div>
<div dir="ltr">
<br /></div>
<div dir="ltr">
"കല്യാണം കഴിച്ചാലും പാട്,കഴിച്ചില്ലേലും പാട് ".</div>
<div dir="ltr">
<br /></div>
<div dir="ltr">
പലവിധ ചിന്തയിൽ മുങ്ങി സമയം തള്ളിനീക്കി.</div>
<div dir="ltr">
<br /></div>
<div dir="ltr">
ഉച്ച കഴിഞ്ഞ് 3:17</div>
<div dir="ltr">
<br /></div>
<div dir="ltr">
<br /></div>
<div dir="ltr">
<br /></div>
<div dir="ltr">
എന്റെ ഫോൺ ശബ്ദിച്ചു.</div>
<div dir="ltr">
<br /></div>
<div dir="ltr">
ദിവ്യ കോളിംഗ്.</div>
<div dir="ltr">
<br /></div>
<div dir="ltr">
"കല്യാണീ "</div>
<div dir="ltr">
<br /></div>
<div dir="ltr">
"ചേട്ടായീ! ഇനി കുറച്ചേറെ കാശ് മുടക്കാൻ തയ്യാറായിക്കോ ."</div>
<div dir="ltr">
തളർന്ന ശബ്ദം.</div>
<div dir="ltr">
<br /></div>
<div dir="ltr">
"അതെന്നാത്തിനാ "?</div>
<div dir="ltr">
<br /></div>
<div dir="ltr">
"ഞാൻ സിനിമേക്കാണുന്നത്പോലെ തലകറങ്ങി ഓഫീസിലെ സൗമ്യച്ചേച്ചീടെ ദേഹത്ത് വീണു".</div>
<div dir="ltr">
<br /></div>
<div dir="ltr">
ശ്വാസം മുട്ടുന്നത്പോലെ.</div>
<div dir="ltr">
"എന്നാന്നേ!വേം പറ.ഞാനിപ്പോയിവിടെ വീഴും."</div>
<div dir="ltr">
<br /></div>
<div dir="ltr">
"എന്നിട്ട് ചേച്ചീം,റിൻഡയും,പിന്നെ രണ്ടുപേരും കൂടി എന്നെ കോട്ടയത്തെ ഭാരത് ഹോസ്പിറ്റലിൽക്കൊണ്ടോയി.</div>
<div dir="ltr">
<br /></div>
<div dir="ltr">
"ഒന്ന് വേഗം പറയാവോ ".</div>
<div dir="ltr">
<br /></div>
<div dir="ltr">
"ചേട്ടായി ഒരച്ഛനാകാൻ പോകുന്നു."</div>
<div dir="ltr">
<br /></div>
<div dir="ltr">
കാര്യം മനസ്സിലായെങ്കിലും ഒന്നും മനസ്സിലായില്ല.ചെവിയിലൊരു മൂളൽ.തുള്ളിച്ചാടാൻ തോന്നിയെങ്കിലും അനങ്ങാൻ കഴിഞ്ഞില്ല.</div>
<div dir="ltr">
<br /></div>
<div dir="ltr">
ദിവ്യ പിന്നീടെതെങ്കിലും പറഞ്ഞോയെന്ന് ശരിക്ക് കേട്ടില്ല.</div>
<div dir="ltr">
<br /></div>
<div dir="ltr">
ഫോൺ കട്ടായതറിഞ്ഞില്ല.വീണ്ടും ബെൽ</div>
<div dir="ltr">
.</div>
<div dir="ltr">
"ചേട്ടായി വേഗം വരുവോ "?</div>
<div dir="ltr">
<br /></div>
<div dir="ltr">
"ഞാനിപ്പോത്തന്നെ വരാം ".</div>
<div dir="ltr">
<br /></div>
<div dir="ltr">
പുറപ്പെട്ട് വീട്ടിലെത്തി .സന്തോഷത്തിരതള്ളൽ വീട്ടിൽ അറിയിക്കാതെ കോട്ടയത്ത് പോയി ദിവ്യയെ കൂട്ടിവന്നിട്ട് പറയാമെന്ന് വെച്ചതിനാൽ "ഇതെന്നാടാ,ഇന്നിത്ര നേരത്തേ "യെന്ന അമ്മിയുടെ ചോദ്യത്തിനു 'വരുമ്പോൾ പറയാ'മെന്ന് ഊറിയ ചിരിയോടെ മറുപടി കൊടുത്തിട്ട് കുളിയും കഴിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി.</div>
<div dir="ltr">
<br /></div>
<div dir="ltr">
അൽപം കാത്തിരിക്കേണ്ടിവന്നെങ്കിലും അച്ഛനാകാൻ പോകുന്നതിന്റെ ഓർമ്മ തന്നെ ഹൃദയത്തിൽ മഞ്ഞുതുള്ളികൾ വീഴുന്നത്പോലെ അനുഭവപ്പെടാൻ തുടങ്ങി.ഏതവസ്ഥയിലും മനസ്സിൽ വർണ്ണപ്രപഞ്ചം വാരിവിതറുന്ന മനോഹരസങ്കൽപം.<br />
<br />
കാലം എന്തെല്ലാം മാറ്റങ്ങളാണ്,അത്ഭുതങ്ങളാണ് ഓരോരുത്തർക്കുമായി മാറ്റിവെച്ചിരിക്കുന്നത്!!ഹിമാലയത്തിൽ അറയ്ക്കൽ ഗുഹയുണ്ടാക്കുമെന്ന് പറഞ്ഞിരുന്ന ഞാനിതാ ഒരു കുഞ്ഞിനെ സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു.ഓർക്കുമ്പോൾത്തന്നെ കുളിരു കോരുന്ന അത്ഭുത പ്രതിഭാസമല്ലേ ജീവിതം?ഒരേ സമയം അച്ഛനും,അമ്മാവനും,കൊച്ചച്ചനുമാകാൻ പോകുന്ന ത്രില്ലിൽ ഏതാണ്ടൊക്കെയെഴുതി.എല്ലാം ശുഭമാകാൻ എല്ലാവരും പ്രാർത്ഥിയ്ക്കണേ!!!!</div>
<div dir="ltr">
വായനയ്ക്ക് നന്ദി!!</div>
സുധി അറയ്ക്കൽhttp://www.blogger.com/profile/08082483615628204969noreply@blogger.com123tag:blogger.com,1999:blog-7229071091927072289.post-77852567201095922672016-04-12T02:45:00.001+05:302016-04-12T16:11:20.695+05:30കപ്പ വാട്ടൽ.<div dir="ltr">
ഐഡിയയുടേയും ,വോഡഫോണിന്റേയും മുത്തച്ഛന്മാരായ എസ്കോട്ടെല്ലിന്റേയും,ബി.പി.എല്ലിന്റേയും ക്രൂരപീഢനങ്ങളിൽ വശംകെട്ടിരുന്ന ഞങ്ങൾക്ക് തമ്മിൽഭേദം സർക്കാർ മുദ്രയുള്ള ബി.എസ്.എൻ.എൽ ആയിരിയ്ക്കുമെന്നുറപ്പിച്ച്,അത് കേരളത്തിൽ സേവ തുടങ്ങുന്നതിന്റെ ആദ്യപടിയായ അപേക്ഷസ്വീകരിയ്ക്കൽച്ചടങ്ങിൽ പങ്കെടുക്കാൻ പുലർച്ചേ നാലുമണിയ്ക്കെഴുന്നേറ്റ് പത്ത് കിലോമീറ്റർ അകലെയുള്ള പാലാ മോർണിംഗ്സ്റ്റാർ ഏജൻസീസിൽ പോയി ക്യൂ നിന്ന് ആദ്യ അഞ്ച്പേരായി അപേക്ഷയും കൊടുത്ത്,പാലാ മഹാറാണിയിൽ കയറി സിനിമയും കണ്ട് വന്നതിന്റെ ക്ഷീണം മാറ്റാനായി കിടങ്ങൂർ ബീവറേജിൽ നിന്ന് ഒരു നീണ്ടകുപ്പി വാങ്ങി എതിർ വശത്തെ പാടത്തിറങ്ങിയിരുന്ന് കഴിച്ച്, ചെറുമിന്നാപ്പുമായി വീട്ടിൽവന്ന് കുളിച്ച് സുന്ദരനായി "അമ്മിയേയ് ചോറെടുത്തോ" എന്ന് പറഞ്ഞ എന്നെ കാത്തിരുന്നത് അമ്മിയുടെ ക്രുദ്ധമായ മുഖമായിരുന്നു.</div>
<div dir="ltr">
</div>
<div dir="ltr">
അമ്മി ചുവന്ന നൈറ്റിയിട്ടാൽ അന്നെനിയ്ക്ക് വഴക്കുറപ്പാണെന്ന് കാലങ്ങൾ കൊണ്ട് നിരീക്ഷിച്ച് മനസ്സിലാക്കിയിരുന്ന ഞാൻ ഇന്നെന്താണാവോ കാരണം എന്നാലോചിച്ച് കൈത്തലം മുഖത്തോടടുപ്പിച്ച് ഊതി നോക്കി. ഭാഗ്യം! പെറ്റിക്കേസിൽ നിന്നൊഴിവായി. കോൾഗേറ്റിന്റെ മണം മാത്രേയുള്ളൂ.</div>
<div dir="ltr">
"എന്നാമ്മീആകെചൂടിലാണല്ലോ..???"</div>
<div dir="ltr">
<br /></div>
<div dir="ltr">
"കറി വെക്കാനൊന്നുമില്ലെന്ന് നിന്നോടിന്നലെ പറഞ്ഞതല്ലേടാ?ഇവിടെ ഒരു സാധനവുമില്ല. തിന്നാൻ നേരത്ത് കൈകഴുകി വന്നിരുന്നാ മാത്രം പോരാ."</div>
<div dir="ltr">
"ങേ!!ഫവതിയുടെ ഫർത്താവെന്നാ പറഞ്ഞു?അദ്ദേഹം നമ്മളോട് സഹകരിയ്ക്കത്തില്ലേ "?</div>
<div dir="ltr">
"നീനക്കിന്നലെ ഇരുന്നൂറു രൂപാ പണിക്കൂലി കൊടുത്തെന്ന് അച്ഛൻ പറഞ്ഞല്ലോ "</div>
<div dir="ltr">
"അതിന്ന് പാലായ്ക്ക് പോയപ്പോ തീർന്നു."</div>
<div dir="ltr">
"ആ തിന്നാൻ വേണമെങ്കിൽ വല്ലോം കൊണ്ട്വാ ".</div>
<div dir="ltr">
"ഇപ്പോ പരിഹാരം വല്ലതുമുണ്ടോ "?</div>
<div dir="ltr">
"കുറച്ച് പയറിരുന്നത് വാട്ടിപ്പുഴുങ്ങിവെച്ചിട്ടുണ്ട്.അത് കൂട്ടിത്തിന്നിട്ട് കിടങ്ങൂര് പോയി വല്ലോം വാങ്ങിച്ചോണ്ട് വാ "</div>
<div dir="ltr">
വല്ലഭനു പുല്ലുപോലും ആയുധമായി വേണമെന്നില്ലാത്തതിനാൽ പയറും കൂട്ടി ഒരു പിടി പിടിച്ച് ഒരു മീഡിയം ഏമ്പക്കവും വിട്ട് "എന്നാ ഇനി ഞാൻ കിടങ്ങൂര് പോയി വല്ല പച്ചക്കറിയും മേടിച്ചോണ്ട് വരാം " എന്ന അശരീരി അടുക്കളയിലേയ്ക്ക് വലിച്ചെറിഞ്ഞ് ഇറങ്ങി നടന്നു.<br />
<br />
<br /></div>
<div dir="ltr">
പത്ത് രൂപാ തികച്ചെടുക്കാനില്ലാത്ത പോക്കറ്റിലേയ്ക്ക് നടക്കുന്ന വഴി ഒന്നൂതി നോക്കി.പതിവ്പോലെ പോക്കറ്റിന്റെ മണം മാത്രമുണ്ട്.<br />
<br /></div>
<div dir="ltr">
ചിന്തകൾ അധികം കാട്കയറുന്നതിനുമുൻപ് നൂറുമീറ്റർ അകലെയുള്ള നാലുകൂടിയ മൂന്തോട്കവലയിലെത്തി,കാലുകൾ കൊണ്ട് സഡൻബ്രേയ്ക്കിട്ട് ,നാട്ടിലെ ഏകഗതാഗതസംവിധാനമായ ടിപ്പർ വരുന്നുണ്ടോന്ന് ഇടംവലം നോക്കി,ഇടത്തേയ്ക്ക് കിടങ്ങൂർക്ക് പോകാതെ നേരേ കൂടല്ലൂർക്ക് നടന്നു.</div>
<div dir="ltr">
പതിവ്പോലെ കാലുകൾ എന്നെ വലിച്ച്കൊണ്ട്പോയത് മൂന്തോടിനപ്പുറത്തെ ഏഴങ്ങാട്ട്പാടത്തേയ്ക്കാണ്.കുറേകാലങ്ങളായി ഒരു കൃഷിയുമില്ലാതെ കിടക്കുന്ന ,ഓശ്ശേരിൽ മന വക പാടശേഖരമാണ്.മൂന്തോട്,കൂടല്ലൂർ പ്രദേശങ്ങളിലെ യുവജനങ്ങൾ ക്രിക്കറ്റ്,ഫുട്ബോൾ,വെട്ടുപന്ത് മുതലായ കളികൾ കളിച്ചിരുന്ന കേളീസ്ഥലം.മൂന്തോടുകാരുടെ ദേശീയകായികയിനമായി ക്രിക്കറ്റ് മാറിക്കഴിഞ്ഞിട്ടും വെട്ടുപന്തിനോടുള്ള ഞങ്ങളുടെ ഇഷ്ടം ഞങ്ങൾ ജൂനിയർ തലമുറക്കാർ കൈവിട്ടിരുന്നില്ല.<br />
<br />
<br /></div>
<div dir="ltr">
കളിസ്ഥലത്തേയ്ക്കടുക്കുന്തോറും ആരവം ഉയർന്ന് കേൾക്കാൻ തുടങ്ങി.ജോലിയില്ലാതെ നടക്കുന്ന വിദ്യാഭ്യാസമുള്ള യുവാക്കളും,ജോലി അലർജ്ജിയുമായി നടക്കുന്ന വിദ്യാഭ്യാസം കുറഞ്ഞവരും കൃത്യമായി വൈകുന്നേരങ്ങളിൽ ഏഴങ്ങാട്ട്പാടത്തെത്തിച്ചേരുന്ന സുന്ദരസുരഭിലകാലം.<br />
<br /></div>
<div dir="ltr">
കുറച്ചൂടി മുതിർന്നവർ ഫുട്ബോൾ കളിയ്ക്കുന്നു.മുതിർന്നിട്ടില്ല എന്ന് തെളിയിക്കാനായി ഞങ്ങൾ കുറച്ച് പേർ കുറേക്കാലമായി യാതൊരു മടുപ്പുമില്ലാതെ വെട്ടുപന്ത് കളിയ്ക്കുന്നു.ഞങ്ങളിൽ ഞാൻ ജിജോ സാാാർ, രാജീവ്, സഞ്ചു, അനീഷ്, പൗലോ, കുട്ടാപ്പി, അരുൺ മുതലായ മൂന്തോടന്മാർ ഒരു ടീമും,ശത്രുരാജ്യമായ കൂടല്ലൂര് നിന്നുള്ള മുട്ടാളന്മാർ മറ്റൊരു ടീമുമായാണ് പോരാട്ടങ്ങൾ പതിവ്.<br />
<br />
<br /></div>
<div dir="ltr">
ഒരു ചെറിയ ഗോലി (മൂന്തോടൻ വാക്ക് -വട്ട്) എടുത്ത് തുണി ചുറ്റി,ഒരു നാരങ്ങാവലുപ്പത്തിലാക്കി,അതിനെ ഒട്ടുപാലിൽ മുക്കിയെടുത്ത് നന്നായി പരത്തി വെയിലത്ത് വെച്ചുണക്കി,വീണ്ടും തുണി ചുറ്റി ഒട്ടുപാലിൽ മുക്കി വീണ്ടുമുണക്കി പരന്ന വൃത്താകൃതിയിലാക്കിക്കിട്ടുന്ന സാധനമാണു വെട്ടുപന്ത്.</div>
<div dir="ltr">
ഏഴു പേർ വീതം ഓരോ ടീമിലുമുണ്ടാകും. ആദ്യനീക്കം ഒറ്റ.പന്തെടുത്ത് ഒരു കൈകൊണ്ട് പൊക്കിയിട്ട് അതേ കൈ കൊണ്ട് തന്നെ അടിച്ച് എതിർടീമിന്റെ ഇടയിലേയ്ക്ക് പായിക്കുന്നതാണ് ഒറ്റ. പന്തടിച്ച് എതിർടീമിന്റെ പുറകിലെ ബൗണ്ടറിലൈനിന് പുറത്ത് കളഞ്ഞാലോ, പന്ത് നിലംതൊട്ട്കഴിഞ്ഞ് കൈകൊണ്ട് പിടിയ്ക്കുന്നതിനിടയിൽ പന്ത് നിലത്ത് പോകുകയാണെങ്കിലൊ, അടിയ്ക്കുന്നയാൾക്ക് ഒറ്റ രണ്ടിൽ കളി തുടരാം.അല്ലെങ്കിൽ വായുവിൽ പറന്ന് വരുന്ന പന്ത് എതിർ ടീം പിടിയ്ക്കുകയോ അല്ലെങ്കിൽ കാലുകൊണ്ട് തൊഴിച്ച് അടിയ്ക്കുന്ന ടീമിന്റെ പുറകിലെ ബൗണ്ടറിലൈനിനു പുറത്തെ കളഞ്ഞാൽ അടിച്ചയാൾ ഔട്ട്. അപ്പോൾ അടുത്തയാൾക്ക് അടിയ്ക്കാൻ കയറാം. അല്ലെങ്കിൽ അയാൾക്ക് തന്നെ കളി തുടരാം. എല്ലാ കളികളും മൂന്നെണ്ണം വീതം.<br />
ഒറ്റ കഴിഞ്ഞാൽ പെട്ട. ഒരു കൈകൊണ്ട് പന്ത് പൊക്കിയിട്ട് മറ്റേ കൈകൊണ്ട് അടിയ്ക്കുന്നു. അതും മൂന്നെണ്ണം.<br />
പിന്നെ ഒരുകൈ പുറകിൽ മടക്കി വെച്ച്, മറുകൈകൊണ്ട് പന്തടിക്കുന്ന 'പിടി ' മൂന്നെണ്ണം കഴിഞ്ഞാൽ; ഒരു കൈകൊണ്ട് പന്ത് പൊക്കിയിട്ട് അതേ കൈകൊണ്ട് തുടയ്ക്ക് ഒരടിയടിച്ച് പന്തി നെ അടിച്ച് വിടുന്ന 'താളം'മൂന്നെണ്ണം കളിയ്ക്കാം. ഇത്രയും വരെ ഏഴ്പേരും ഓളൗട്ടാകാതെ കളിച്ചാൽ പിന്നെ ഒരു കാൽ പൊക്കി അതിന്റടിയിൽകൂടി മുകളിലേയ്ക്ക് പന്തിട്ട് അടിയ്ക്കുന്ന 'കീഴ് ' കഴിഞ്ഞാൽ 'ഇണ്ടൻ'. കൈകൊണ്ട് പന്തിട്ട് നിലതൊടാതെ അടിയ്ക്കുന്നതാണു ഇണ്ടൻ.<br />
<br />
<br /></div>
<div dir="ltr">
നാലുനാലരായാകുമ്പോൾ തുടങ്ങി ഇരുട്ടുന്നത് വരെ തുടരുന്ന കളിയ്ക്ക് വാശിയും, കൊഴുപ്പും കൂട്ടാൻ പന്തയവുമുണ്ട്. എല്ലാവരുടേയും പോക്കറ്റിനു മുടിഞ്ഞ കനമായതിനാൽ പന്തയം എന്നും ഏഴ് സോഡാ ആയിരിയ്ക്കും. പന്ത് നിലം പറ്റെ അടിച്ച് വിടാനും , പാഞ്ഞുവരുന്ന പന്തിനെ കാലുകൊണ്ടടിച്ച് തിരികെപായിയ്ക്കാനും കൂടുതൽ സാമർത്ഥ്യം മൂന്തോടുകാർക്കായിരുന്നതിനാൽ കൂടല്ലൂർക്കാർക്ക് എന്നും ധനനഷ്ടവും, ഊർജ്ജനഷ്ടവുമായിരുന്നു ഫലം.<br />
<br />
<br /></div>
<div dir="ltr">
അന്നും നടന്ന വാശിയേറിയ കളിയിൽ ജയിച്ചതിൽ നിന്നും കിട്ടിയ സോഡാക്കുപ്പികൾ ജാൻസിന്റെ കടത്തിണ്ണയിലിരുന്ന് കടിച്ച് തുറന്ന് ഗ്യാസ് വെള്ളം വായിലേയ്ക്ക്കമിഴ്ത്തി, നീട്ടിവലിച്ച് ഒരു ഏമ്പക്കവും വിട്ട് കളിയുടെ ക്ഷീണം മാറ്റുന്നതിനിടയിൽ ഞങ്ങൾ ബഹുമാനപുരസ്സരം സാാാറേ എന്ന് നീട്ടിവിളിക്കുന്ന ജോജോ സാാാാർ പറഞ്ഞു.<br />
<br /></div>
<div dir="ltr">
"ഡാ,വൈകിട്ടടിയ്ക്കാൻ ഒരു മാർഗ്ഗമുണ്ട്.കുഞ്ചാച്ചന്റെ കപ്പവാട്ടലാ ഇന്ന്.പോയി കൂടിയാൽ കുറച്ച് കപ്പയും കിട്ടും,തൊണ്ണാക്കുഴിവരെ കള്ളുമടിയ്ക്കാം."<br />
<br /></div>
<div dir="ltr">
വൈകിട്ടടിയ്ക്കാൻ വഴിയില്ലാതെ ഞെളിപിരി കൊണ്ടിരുന്ന ഞങ്ങളുടെ തലയ്ക്ക് മുകളിൽ 'വാ കീറിയ ദൈവം ഇരയേയും ' തരുമെന്ന വാക്യമെഴുതിയ ബൾബ് മിന്നിപ്രകാശിയ്ക്കാൻ തുടങ്ങി.<br />
<br /></div>
<div dir="ltr">
കപ്പ അരിയാൻ സോഡ കൊണ്ടുപോകണോ?,സോഡയ്ക്കൊപ്പം നാലു കോള കൂടി കൊണ്ടുപോയാൽ ഒരു വെറൈറ്റി ആകില്ലേ? കുഞ്ചാച്ചന്റെ കൈയിൽ ടച്ചിംഗ്സ് ഉണ്ടാകുമോ?,വീട്ടുകാരറിയാതെ എപ്പോൾ തിരികെ വന്ന് കയറിക്കിടക്കാം?,മഞ്ഞ്കൊള്ളാതിരിയ്ക്കാൻ തൊപ്പി വേണോ അതോ തോർത്ത് കെട്ടിയാൽ മതിയോ? എന്നിങ്ങനെയുള്ള വൻ അന്താരാഷ്ട്രപ്രശ്നങ്ങളുടെ ഉരുൾപൊട്ടൽ ഉണ്ടാകുന്നതിനു മുൻപ്തന്നെ പാറേൽ ജാൻസിന്റെ കടയിൽ നിന്നും ഒരു പെട്ടിസോഡയിൽ നിന്ന് നാലെണ്ണം മാറ്റി പകരം കോളാക്കുപ്പി വെച്ച് ആയതിന്റെ പൈസ പിന്നീട് കളിജയിക്കുമ്പോൾ തരാമെന്ന് പറഞ്ഞ് സമ്മതിപ്പിച്ച് കാക്കൂരത്ത് പാടത്തേയ്ക്ക് നടന്നു.<br />
<br />
<br /></div>
<div dir="ltr">
'വല്ലതും കുത്തിക്കേറ്റിയേച്ച് പോയിനെടാ പിള്ളാരേ' എന്ന് ആമാശയം നിലവിളിച്ചെങ്കിലും തലച്ചോറും കാലുകളും സമ്മതിയ്ക്കാതിരുന്നതിനാൽ നേരേ പാടത്തേയ്ക്ക് നടന്നു.പോകുന്ന വഴി കരളിനെ ഞാനാശ്വസിപ്പിച്ചു.<br />
"സാരമില്ലെടാ മുത്തേ!ഇന്നത്തേയ്ക്ക് മക്കളു ഷമി.കപ്പപറി ഇന്നല്ലേയുള്ളൂ.നാളെ പകൽ ചേട്ടായി ഒരുപാട് വെള്ളം കുടിച്ചോളാം ട്ടോ !"</div>
<div dir="ltr">
സന്തോഷവാനായ കരൾ ഉച്ചയ്ക്കത്തെ കുടിയുടെ പുളിച്ച്തികട്ടൽ വായിലേയ്ക്കയച്ചു.പകരമായി വഴിയിൽ നിന്നും ഒരു കമ്യൂണിസ്റ്റ്പച്ചയുടെ ഇല ചവച്ച് അകത്തേയ്ക്കയച്ച് അവവന്റെ സന്തോഷത്തിൽ ഞാനും പങ്ക് ചേർന്നു.<br />
* * * * *<br />
<br />
<br />
കൂരിരുട്ടിനെ വകവെയ്ക്കാതെ പള്ളിത്തോടിന്റെ കരയിലൂടെ നടന്ന് ഒരു വിധത്തിൽ കപ്പത്തോട്ടത്തിലെത്തി.ആ പറമ്പിലാണു ജോജോ സാാാറിന്റെ കുഞ്ചാച്ചൻ കപ്പയിട്ടിരിയ്ക്കുന്നത്.<br />
<br /></div>
<div dir="ltr">
ഇരുട്ടത്ത് പറമ്പിൽ കടന്ന ഞങ്ങൾ പ്രത്യേകിച്ച് ഞാൻ അതിശയിച്ചു.ഒരാൾപ്പൊക്കത്തിൽ രണ്ട് കൂനയാക്കി കപ്പ പറിച്ച് കൂട്ടിയിട്ടിരിയ്ക്കുന്നു.</div>
<div dir="ltr">
മൂന്നാലു പെട്രോമാക്സുകൾ വെളിച്ചം തൂകിയിരിപ്പുണ്ട്.<br />
<br />
ആദ്യമായി പെണ്ണുകാണാൻ പോകുന്നവന്റെ വേപഥുവോടെ ഞങ്ങൾ ഞങ്ങളുടെ അന്നത്തെ എക്സൈസ് മന്ത്രിയായ കുഞ്ചാച്ചന്റെ അടുത്തെത്തി ജീവിതത്തിൽ അന്നുവരെ ചിരിച്ചിട്ടില്ലാത്തയത്ര മനോഹരമായി പുഞ്ചിരിച്ചു.സാക്ഷാൽ കെ.എം .മാണി പോലും തോറ്റുപോകും.ഉൾക്കിടിലം കൊണ്ട കുഞ്ചാച്ചൻ തലയുയർത്തി ശത്രുനിരയുടെ തലയെണ്ണി.എന്റെ തല എണ്ണാതിരുന്നാലോയെന്ന് പേടിച്ച് ഞാൻ അൽപം കൂടി മുന്നോട്ട് കയറി നിന്നു.<br />
<br />
<br /></div>
<div dir="ltr">
മദ്യപാനമേ പുണ്യമെന്ന മുദ്രാവാക്യത്തിലൂന്നി ചിട്ടയായ ജീവിതം നയിച്ചിരുന്ന മൂന്തോട്ടിൽ നിന്ന് ചില ചീളുപിള്ളേർ കുടിയ്ക്കാൻ അല്ല കപ്പപറിച്ചരിഞ്ഞുണക്കി വാരിക്കൂട്ടി ചാക്കിനകത്താക്കി ചന്തേൽ കൊണ്ടുക്കൊടുക്കാൻ തയ്യാറായി എത്തിയിട്ടുണ്ടെന്നറിഞ്ഞ് കുഞ്ചാച്ചന്റെ ഭാര്യ ഞങ്ങളുടെ മുന്നിൽ വന്ന് കണ്ണുമിഴിച്ച് നെടുവീർപ്പിട്ടു.'<br />
ദുഷ്ടക്കശ്മലന്മാർക്ക് കള്ളുമേടിച്ച് കൊടുത്ത് അരിയുന്നതിലും ഭേദം ഒരു കൂനക്കപ്പ ഇവറ്റകളോട് ചുമന്നോണ്ട്പോക്കോളാൻ പറഞ്ഞാപ്പോരേ മനുഷേനേ' എന്ന ഭാവത്തിൽ ആദ്യം വിട്ട നെടുവീർപ്പിന്റെ ബാക്കിയായി ഒന്ന് മുരടനക്കി കുറച്ചൂടി ശക്തിയിൽ ഒരു നെടുവീർപ്പ് കെട്ടിയോന്റെ നേരേ വലിച്ചെറിഞ്ഞ് കപ്പ വാട്ടുന്ന വലിയ വാർപ്പിനടുത്തേയ്ക്ക് നടന്നുപോയി.<br />
<br />
<br /></div>
<div dir="ltr">
മുൻ തലമുറക്കുടിയന്മാരിൽപ്പെട്ട ചിലർ ബീഡിയും വലിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്ന് കപ്പ പറിച്ച് കൂട്ടുന്നത് കണ്ട ന്യൂജെനറേഷൻ കുടികാരായ ഞങ്ങളുടെ രക്തം തിളച്ചു.തിളച്ച രക്തം തണുപ്പിയ്ക്കാനായി എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന കുഞ്ചാച്ചന്റെ കൈകൾ പലതവണ അണ്ടർവെയറിന്റെ പോക്കറ്റിൽ കയറിയിറങ്ങി.ഇളം നീലയും,മഞ്ഞയുമായ ഗാന്ധിച്ചിത്രങ്ങൾ വായുവിലുയർന്ന് പരസ്പരം പൊടിതട്ടി.<br />
<br />
<br /></div>
<div dir="ltr">
സാറിന്റെ സ്വന്തം കുഞ്ചാച്ചന്റെ മുന്നിൽ തീർത്തും മോശക്കാരാകരുതെന്ന് കരുതി ഞങ്ങൾ കടുംചുവന്ന വിദേശിയിൽ നിന്ന് ഇളം മഞ്ഞവിദേശിയിലേയ്ക്ക് സ്വയം അപ്ഗ്രേഡ് ചെയ്തു.സ്വദേശികളായ സാധാരണതൊഴിലാളികൾ മഞ്ഞിനേയും,മഴയേയും,വെയിലിനേയും വകവെയ്ക്കാതെ മാനം മുട്ടെ ഉയരമുള്ള വൃക്ഷങ്ങളിൽ വലിഞ്ഞുകയറി തല്ലിച്ചതച്ചുണ്ടാക്കുന്ന കഞ്ഞിവെള്ളനിറമുള്ള കേരളത്തിന്റെ ദേശീയപാനീയത്തെ മറന്നാൽ ശരിയാകില്ലല്ലോ എന്നോർത്ത് അതിനും ഓർഡർ നൽകി.<br />
<br /></div>
<div dir="ltr">
വിദേശിയെ ലക്ഷ്യമിട്ട് രണ്ട്പേർ അയൽസംസ്ഥാനമായ കിടങ്ങൂർക്കും,സ്വദേശിയ്ക്കായി രണ്ട്പേർ സംസ്ഥാനത്തിനകത്തേയ്ക്കും തിരിച്ചതോടെ അവശേഷിച്ച മൂന്നുപേർ കപ്പക്കൂന ലക്ഷ്യമാക്കി നടന്നു.<br />
<br />
<br /></div>
<div dir="ltr">
സ്വന്തം വീട്ടിൽ കപ്പയുടെ തൊലിപൊളിച്ച് തരാൻ പറഞ്ഞാൽ മുഖം വക്രിച്ചിരുന്ന ഞാൻ വിധിയുടെ കൈയിലെ കളിപ്പാവയായി മഞ്ഞും കൊണ്ട് ,തണുപ്പുമടിച്ച് നിലത്തുവിരിച്ചിരുന്ന നീലപ്പടുതയിൽ ചമ്രം പടിഞ്ഞിരുന്ന് കത്തിയുടെ മൂർച്ചയുള്ള വശം കൊണ്ട് കപ്പയുടെ പുറംതൊലിയിൽ നീളത്തിൽ ഒരു വര വരച്ച്,മുനയില്ലാത്ത മറുവശം കപ്പത്തൊലിയ്ക്കകത്തേയ്ക്ക് കയറ്റി കപ്പയ്ക്ക് വേദനിയ്ക്കാതെ തൊലി പൊളിയ്ക്കാൻ തുടങ്ങി.പത്തുപതിനഞ്ച് മിനിറ്റ് കൊണ്ട് ഒരു ഒന്നൊന്നരക്കിലോ കപ്പക്കുട്ടന്മാർ ദിഗംബരന്മാരായി നീണ്ടുരുണ്ട് കിടക്കുന്നത് കണ്ട് ഒന്ന് നടുനിവർക്കാനായി എഴുന്നേറ്റ് നിന്നപ്പോൾ രണ്ടുവശത്തുനിന്നുമായി വിദേശിയും സ്വദേശിയുമായ പാനീയങ്ങളെത്തി.<br />
<br />
<br /></div>
<div dir="ltr">
നിവർത്താനൊരുങ്ങിയ നടുവിനെ പിണക്കണ്ടാ എന്ന് കരുതി നിവർന്ന് നിന്നു.</div>
<div dir="ltr">
പേപ്പർഗ്ഗ്ലാസ്സുകൾ നിരന്നു.മഞ്ഞപ്പാനീയത്തിന്റെ കുത്തൽ മാറ്റാനായി അൽപം സോഡ ചേർത്തു.ഗണപതിയായി പെർമനന്റ് അപ്പോയ്ന്റ്മന്റ് കിട്ടിയ സഞ്ചുവിനു തന്നെ ആദ്യ ഗ്ലാസ്സ് നീട്ടി.</div>
<div dir="ltr">
ബ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്……………<br />
ശബ്ദത്തോടെ കണ്ണും പൂട്ടി വലിച്ചുവിടുന്നത് കണ്ട് കൊതിസഹിയ്ക്കാനാകാതെ എല്ലാവരും ഗ്ലാസ്സുകൾ കൈയിലെടുത്ത് ചിയേഴ്സ് പറഞ്ഞ് ക്ഷണനേരം കൊണ്ട് ആ കുപ്പി കാലിയാക്കി.<br />
<br />
<br /></div>
<div dir="ltr">
കൂട്ടത്തിലെ സംഗീതജ്ഞനും,ഒന്നരമാസം സംഗീതം പഠിയ്ക്കാൻ പോയവനുമായ ജിജോസാറിന്റെ ഭക്തിമസൃണമായ 'ഇസ്രായേലിൻ നാഥനായി ' എന്ന പതിവ് ഈശ്വരപ്രാർത്ഥനയൊടെ ചടങ്ങുകൾ ആരംഭിച്ചു.</div>
<div dir="ltr">
പരിചയക്കുറവിന്റെ അങ്കലാപ്പ് മഞ്ഞദ്രാവകം മാറ്റിക്കൊടുത്തതായി ഏത് കണ്ണുപൊട്ടനും മനസ്സിലാകുന്ന രീതിയിൽ കപ്പക്കൂട്ടം ഞങ്ങളുടെ മുന്നിൽ കൂമ്പാരം കൂടി.</div>
<div dir="ltr">
അടുത്ത കുപ്പിയും അതിനടുത്ത കുപ്പിയും പൊട്ടാൻ അധികസമയം വേണ്ടി വന്നില്ല.<br />
<br />
ഞാറുവാലിപ്പിള്ളാരുടെ ശുഷ്കാന്തികണ്ട് കുഞ്ചാച്ചന്റെ ഭാര്യ കപ്പബിരിയാണി തയ്യാറാക്കി വന്നു.എല്ലാവരും കൂടി ആഞ്ഞ് പരിശ്രമിച്ചപ്പോൾ സ്വദേശിപ്രസ്ഥാനവും തീർന്നു.<br />
<br /></div>
<div dir="ltr">
കപ്പ അരിച്ചിൽ തീരാറായപ്പോൾ ചെണ്ടൻ കപ്പയും മുളകരച്ചതുമെത്തി.അതും കഴിച്ച് ബാക്കി അരിയാൻ ഉളള കപ്പയുമരിഞ്ഞ് വാർപ്പിനകത്തേയ്ക്ക് വലിച്ചെറിഞ്ഞ് കഴിഞ്ഞപ്പോൾ രാത്രി രണ്ടരയായി.<br />
<br />
<br /></div>
<div dir="ltr">
രാത്രി രണ്ടരയ്ക്ക് മാത്രം കൂവുന്ന കോഴികൾ ഇരുന്നും,നിന്നും കൂവാൻ തുടങ്ങി.</div>
<div dir="ltr">
വീട്ടിലേയ്ക്ക് മേടിച്ചോണ്ട് ചെല്ലാമെന്നേറ്റ പച്ചക്കറിയുടെ ചിന്ത അപ്പോഴാണ് വന്നത്.പച്ചക്കറിയില്ലെങ്കിലെന്നാ പത്ത് കിലോക്കപ്പയുമായി ചെല്ലാമല്ലോ!എഴുന്നേറ്റ് നിൽക്കാൻ ശേഷിയില്ലാത്ത അവസ്ഥയിൽ ഇത്രയും കപ്പ എങ്ങനെ എടുക്കും?എത്തുന്നിടത്തോളം ചുമക്കാം,പിന്നെ അവിടെയിട്ട് പകൽ വന്നെടുക്കാം എന്ന ചിന്തയിൽ കിട്ടിയ കപ്പവീതം തലയിലേറ്റി.</div>
<div dir="ltr">
* * * * *<br />
<br />
<br /></div>
<div dir="ltr">
നടക്കാതെ വീട്ടിലെത്തില്ല എന്ന ഭീകരയാഥാർത്ഥ്യം ഉൾക്കൊണ്ട് ആഞ്ഞുനടക്കുന്നതിനിടയിൽ അനീഷിന്റെ വായിൽ നിന്നും ആ ചോദ്യം വീണു.<br />
<br /></div>
<div dir="ltr">
"ഡാ,,കാവിനടുത്ത സർപ്പക്കാവിനു മുന്നിൽക്കൂടി വേണമല്ലോ പോകാൻ "?<br />
<br />
<br />
<br /></div>
<div dir="ltr">
മങ്ങിയ നിലാവ് തെളിച്ചുപിടിച്ച് നടക്കുന്നതിനിടയിൽ ആ ചോദ്യം കേട്ട ഞാൻ രൂക്ഷധൈര്യശാലിയായി രണ്ടുപേരുടേയും നടുക്ക് കയറി നിന്നു.കപ്പ നിലത്തിട്ടു.കപ്പ അല്ലെങ്കിലും ഗ്യാസാ.<br />
<br />
<br /></div>
<div dir="ltr">
ആയിരം വർഷം പഴക്കമുള്ള കാവും;അതിന്റെ തെക്കുവശത്തെ കാറ്റില്ലെങ്കിൽപ്പോലും ഹുങ്കാരശബ്ദം പുറപ്പെടുവിയ്ക്കുന്ന ഓലകളുള്ള,യക്ഷിയുടെ ആവാസകേന്ദ്രമാണെന്ന് പറഞ്ഞുകേൾക്കുന്ന കരിമ്പനയും;;വടക്കുവശത്ത് പാമ്പുകളേക്കാൾ പാമ്പിന്റെ ആകൃതിയുള്ള ഇടതൂർന്ന വള്ളികൾ തൂങ്ങിക്കിടക്കുന്ന പേരറിയാത്ത വൃക്ഷങ്ങൾ ചുറ്റിനും നിൽക്കുന്ന ചുറ്റുമതിലില്ലാത്ത,മൂന്നടിയെങ്കിലും പൊക്കമുള്ള സർപ്പവിഗ്രഹം പ്രതിഷ്ഠിച്ചിരിയ്ക്കുന്ന സർപ്പക്കാവും ഇടയ്ക്കിടെ കാണുന്ന ഇംഗ്ലീഷ് സിനിമകളിലെ ആഫ്രിക്കൻ വനാന്തരങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് മനസ്സിലേയ്ക്ക് വന്നു.<br />
<br />
<br /></div>
<div dir="ltr">
സ്വതേ ധൈര്യശാലികളായ ഞങ്ങൾ കൂലങ്കഷമായി ആലോചിച്ചു.ഒന്നരമിനിറ്റ്നേരത്തെ ആലോചനയ്ക്ക് ശേഷം ഒരു കിലോമീറ്റർ വളഞ്ഞുചുറ്റി ഓടാനിപ്പാറ വഴി പൗലോയുടെ വീടിന്റെ പുറകിലെ ഉണ്ണിച്ചിറക്കുളത്തിന്റെ കരയിലെത്താമെന്നും,അവൻ വീട്ടിൽ കയറിയെന്നുറപ്പ് വരുത്തി അനീഷിന്റെ വീട്ടിലെത്തി അവിടെ കിടന്ന് നേരം പുലർന്നിട്ട് മാത്രം ഞാൻ വീട്ടിൽപ്പോയാൽ മതിയെന്നും തീരുമാനമായി.അല്ലെങ്കിലും മൂന്തോടുകാർക്ക് ഐഡിയക്കൊരു പഞ്ഞവുമില്ല.ഈ കർമ്മകുശലത രാജ്യത്തെ ഭരണചക്രം തിരിച്ചറിയുന്നില്ലല്ലൊയെന്ന് കുണ്ഠിതപ്പെടാനുള്ള സമയമല്ലായിരുന്നതിനാൽ ഒന്നും മടിച്ചില്ല.<br />
<br /></div>
<div dir="ltr">
എബൌട്ടേൻ!!!<br />
<br /></div>
<div dir="ltr">
നേരേ കാക്കൂരത്ത് പറമ്പിൽ.അവിടുന്ന് ഓടാനിപ്പാറ ലക്ഷ്യമാക്കിനടന്നു.ഇരുട്ടും മാരകധൈര്യവും കൂട്ടിനുണ്ടായിരുന്നതിനാൽ വളരെവേഗം ഓടാനിപ്പാറയുടെ ചുവട്ടിലെത്തി.<br />
<br /></div>
<div dir="ltr">
പെട്ടെന്ന് നിശബ്ദതതയെ കീറിപ്പിളർത്തിക്കൊണ്ട് ഒരു ഗാനം മുഴങ്ങി.ഏറ്റവും പുറകിൽ നടക്കുന്ന അനീഷിന്റെ വായിൽ നിന്നാണതെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.<br />
<br /></div>
<div dir="ltr">
"നിശീഥിനീ നിശീഥിനീ ഞനൊരു രാപ്പാടീീ………………"<br />
<br /></div>
<div dir="ltr">
നടക്കുന്നതിനിടെ ഒന്ന് നിന്ന് വലത്തെ കൈമുട്ട് ഒന്നുമറിയാത്ത ഭാവത്തിൽ പുറകിലേയ്ക്ക് നീട്ടി.അവന്റെ പാട്ടിനവസാനമായി എന്നാശ്വസിച്ചപ്പോഴേയ്ക്കും അടുത്ത ഗാനം മുന്നിൽ നിന്ന്.ഇത്തവണ പൗലോ.</div>
<div dir="ltr">
"നിഴലായി ഒഴുകിവരും യാമങ്ങൾ തോറും ……………"<br />
<br /></div>
<div dir="ltr">
ദൈവമേ പിടിച്ചതിലും വലുതാണല്ലോ അളയിൽ എന്ന ദേഷ്യത്തിൽ പൗലോയുടെ ചെരുപ്പിന്റെ പുറകിൽ ചവുട്ടി.ഇരുട്ടിലും കൃത്യമായി പണി നടന്നു.<br />
<br />
<br /></div>
<div dir="ltr">
ചീവീടുകളും പേരറിയാൻ പാടില്ലാത്ത ചെറുജീവികളും ഉണ്ടാക്കുന്ന ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കുന്നില്ല.ഞങ്ങൾ നടക്കുമ്പോൾ കേൾക്കുന്ന കരിയിലശബ്ദം പോലും ആ ശബ്ദങ്ങളിൽ ലയിച്ചുചേരുന്നു.</div>
<div dir="ltr">
പാറയുടെ മുകളിലെത്തിയപ്പോൾ കുടിച്ച മദ്യത്തിന്റെ ലഹരി ഏതാണ്ടിറങ്ങിയിരുന്നു.<br />
<br />
<br />
<br />
പാറയെന്നാൽ ചെറിയ പാറയൊന്നുമല്ല. ഒരു കിലോമീറ്റർ കയറ്റവും മുകളിൽ പരന്ന പ്രദേശവുമായിക്കിടക്കുന്ന വൻപാറക്കൂട്ടമാണ്.എവിടെനോക്കിയാലും റബ്ബർ മരങ്ങളും,വൻആഞ്ഞിലികളും,വട്ട,തേരകം ,തേക്ക് എന്നുവേണ്ട ഒരു കാടിനു വേണ്ട എല്ലാ പരിതസ്ഥിതികളുമുണ്ട്.<br />
<br /></div>
<div dir="ltr">
"എടാ ഇനി നോക്കിനടക്കണം.ഇവിടെയെങ്ങാണ്ടൊരു പാറക്കുളമുണ്ട് ".<br />
<br /></div>
<div dir="ltr">
"നിനക്കറിയത്തില്ലേടാ കോപ്പേ,നിന്റെ വീടിന്റെ പുറകിലല്ലേടാ കാട്ടുപോത്തേ "?<br />
<br /></div>
<div dir="ltr">
"ഈ ഇരുട്ടത്തെങ്ങനെ കാണാനാടാ "?<br />
<br /></div>
<div dir="ltr">
നടപ്പ് തീർത്തും പതുക്കെയാക്കി.<br />
<br /></div>
<div dir="ltr">
ചന്ദ്രൻ തന്റെ മുഖം മേഘങ്ങളുടെ ഇടയിൽനിന്നും പുറത്തേയ്ക്ക് നീട്ടി.വഴിതെറ്റിയിട്ടില്ലെന്നറിഞ്ഞപ്പോൾ സമാധാനമായി.<br />
<br /></div>
<div dir="ltr">
പെട്ടെന്ന് മുന്നിൽ നടക്കുന്ന പൗലോ നിന്നു.കൂടെ ഞങ്ങളും.<br />
<br /></div>
<div dir="ltr">
"എന്നാടാ പാമ്പാണോ "?<br />
<br /></div>
<div dir="ltr">
"ശ്ശ്!മിണ്ടല്ലേ."<br />
<br /></div>
<div dir="ltr">
അതുപറഞ്ഞ് അവൻ മുന്നോട്ട് കൈചൂണ്ടി.<br />
<br /></div>
<div dir="ltr">
ദൈവമേ വല്ല എട്ടുകാലിവല തൂങ്ങിക്കിടക്കുന്നതോ മറ്റോ ആയിരിയ്ക്കണേ എന്ന എന്റെ പ്രാർത്ഥന ഫലിച്ചില്ല.<br />
<br /></div>
<div dir="ltr">
മൂവരേയും കിടിലം കൊള്ളിച്ച കാഴ്ച.<br />
<br /></div>
<div dir="ltr">
ഒരു തിരിനാളം ഉയർന്നും താഴ്ന്നും ഞങ്ങളുടെ സഞ്ചാരപാതയിൽ മാർഗ്ഗതടസ്സമായി ചലിയ്ക്കുന്നു.അമ്പതുമീറ്റർ പോലും അകലമില്ല.<br />
<br /></div>
<div dir="ltr">
സകലരോമകൂപങ്ങളിലുംകൂടി വിയർപ്പ് ചാലിട്ടൊഴുകി.അതുവരെ അറിഞ്ഞു അറിയാതെയും ചെയ്ത സകലപാപങ്ങളും മനസ്സിലൂടെ കടന്നുപോയി.കാൽമുട്ടുകൾ പോലെ കൈമുട്ടുകൾ കൂട്ടിയിടിയ്ക്കാത്തതെത്ര അനുഗ്രഹം.<br />
<br />
കുനിഞ്ഞ് ഓരോ കൈയിലും ഓരോ കല്ലുകൾ പെറുക്കിയെടുത്തു.എറിയേണ്ടിവന്നാൽ,ഉന്നം തെറ്റിയാൽ ഒരു അഡീഷനൽ ഏറു കൂടികൊടുക്കാമല്ലോന്ന് കരുതി ഞാനൊരു സ്പെയർ കല്ലുകൂടിയെടുത്താണ് നിവർന്നത്.<br />
<br /></div>
<div dir="ltr">
ശ്വാസഗതിപോലും പുറത്തറിയാതെ ഞങ്ങൾ നിശ്ചലരായി പരസ്പരം മുട്ടിനിന്നു.<br />
<br /></div>
<div dir="ltr">
പെട്ടെന്ന് ഇരുട്ടായി.<br />
<br />
ആ വെളിച്ചം അണഞ്ഞു.<br />
<br />
തോന്നലായിരിയ്ക്കുമെന്ന് കരുതി ആശ്വസിച്ച ഞങ്ങളെ ചകിതരാക്കി ആ ദീപനാളം വീണ്ടും തെളിഞ്ഞു.<br />
<br /></div>
<div dir="ltr">
മൂവരിൽ ഏറ്റവും കൂടുതൽ മാന്ത്രികനോവലുകൾ വായിച്ച എക്സ്പീരിയൻസ് വെച്ച് ഞാൻ മനസ്സിനെ സ്വതന്ത്രമായി മേയാൻ വിട്ടു.അവൻ കണ്ണടച്ച്തുറക്കുന്ന നേരം കൊണ്ട് മുന്നൂറ്റിയറുപത് ഡിഗ്രി കറങ്ങിത്തിരിഞ്ഞ് വന്ന് വിവരം പറഞ്ഞു.ഞങ്ങൾ നിൽക്കുന്നിടത്ത് നിന്ന് വെറും നാൽപത് ഡിഗ്രി കിഴക്കോട്ട് പോയാൽ കാണുന്നത് കാവിലെ കരിമ്പനയാണെന്നും, അക്ഷാംശരേഖാംശസഹിതം പറയുകയാണെങ്കിൽ ഇപ്പോൾ ഞങ്ങൾ നിൽക്കുന്നത് കാവിൽ നിന്നും വരത്ത്പോക്ക് നടക്കുന്ന അതേ റൂട്ടിലാണെന്നുമാണ്.<br />
<br /></div>
<div dir="ltr">
കൂടുതൽ ചിന്തിയ്ക്കാനും പറയാനും സമയം കിട്ടുന്നതിനു മുൻപ് ആ വെളിച്ചം അല്ല തിരിനാളം മുന്നോട്ട് വരാൻ തുടങ്ങി.<br />
അപ്പോളതാ മറ്റൊരു കാഴ്ച കൂടി അതിന്റെ പുറകിൽ മങ്ങിയ ഒരു രൂപം.<br />
<br /></div>
<div dir="ltr">
പിന്നെ ഞാനൊന്നും മടിച്ചില്.ല ആകെ അറിയാവുന്ന മഹാമന്ത്രമായ 'അർജ്ജുന,പാർത്ഥാ ...'<br />
ജപിയ്ക്കാൻ തുടങ്ങുമ്പോൾ ഇടിവെട്ടുന്നത്പോലെ അനീഷും പൗലോയും തനിനാടൻശൈലിയിൽ കാലൻ തന്റെ പോത്തിനെപ്പോലും ഇട്ടിട്ട് പോകുന്ന രീതിയിൽ തെറിവിളിച്ച് പറയാൻ തുടങ്ങി.<br />
<br />
തെറിയിൽ യക്ഷി പോകുമെങ്കിൽ വെറുതേയങ്ങോട്ട് പൊക്കോട്ടെയെന്ന് കരുതി ഞാനും അമാന്തിച്ചില്ല. അർജ്ജുനനെ വില്ല് കുലയ്ക്കാൻ നിർത്തിയിട്ട് ഞാനും കോറസ്സായി .<br />
<br /></div>
<div dir="ltr">
വെളിച്ചം കെട്ടു.<br />
<br /></div>
<div dir="ltr">
കരിയിലകൾ ഞെരിയുന്ന ശബ്ദം.<br />
<br /></div>
<div dir="ltr">
തെറി അത്യുച്ചത്തിലായി.<br />
<br /></div>
<div dir="ltr">
തൊണ്ടപൊട്ടുമാറ് അലറിവിളിച്ചു.</div>
<div dir="ltr">
നിലത്തു നിന്നും ആ വെളിച്ചം വീണ്ടും തെളിഞ്ഞു.</div>
<div dir="ltr">
ഇപ്പോൾ കാറ്റുവീശും,തലയ്ക്ക് മുകളിൽ വെളിച്ചം പരക്കും,നീലനിറത്തിൽ. ശരീരമാസകലം വെട്ട് കിട്ടും.അങ്ങനെയിതാ ഞങ്ങൾ ചരിത്രപുരുഷന്മാരായി മാറാൻ പോകുന്നു.<br />
<br /></div>
<div dir="ltr">
മനസ്സിൽ കരുതിയത്പോലെ കാറ്റ് വീശി.ആ വെളിച്ചം നാലുപാടും ചിതറി.അത് ശരിയ്ക്കും തീയായി.<br />
<br /></div>
<div dir="ltr">
പെട്ടെന്ന് ആ കാഴ്ച കണ്ടു.തീയുടെ പുറകിലായി ഒരാൾ രൂപം നിലത്ത് കിടക്കുന്നു.<br />
<br /></div>
<div dir="ltr">
കരിയിലകൾക്ക് തീ പിടിച്ച് ആളാൻ തുടങ്ങി.എന്താ ചെയ്യേണ്ടതെന്നറിയാതെ നിന്നു.<br />
<br /></div>
<div dir="ltr">
തീയാളി വരുന്നത് കണ്ട് ഏറ്റവുമടുത്തുകണ്ട വട്ടമരത്തിന്റെ തൈകൾ പറിച്ചെടുത്ത് മുന്നോട്ടോടി തല്ലിക്കെടുത്താൻ തുടങ്ങി.ഒരുവിധത്തിൽ തീകെടുത്തുന്നതിനിടയിൽ ഞങ്ങൾക്ക് കാര്യം മനസ്സിലായി.ആളേയും.<br />
<br /></div>
<div dir="ltr">
റബർവെട്ടുകാരൻ സത്യൻ.<br />
<br /></div>
<div dir="ltr">
വെറും നാലടിപ്പൊക്കം മാത്രമുള്ള ഇയാൾ മൂന്തോട്ടിൽ വന്ന് താമസിയ്ക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി.രാത്രി പന്ത്രണ്ടുമണിയ്ക്ക് വെട്ടാനിറങ്ങുന്ന ഇയാൾ ഉറങ്ങാറുണ്ടൊയെന്നായിരുന്നു എല്ലാവരുടേയും സംശയം.<br />
<br /></div>
<div dir="ltr">
ഉരുട്ടിവിളിച്ചു നോക്കി.ഒരു അനക്കവുമില്ല.മൂക്കിൽ തൊട്ട് നോക്കി.ശ്വാസമുണ്ട്.<br />
<br /></div>
<div dir="ltr">
"നമുക്കെടുത്ത് പാറക്കുളത്തിലിട്ടാലോടാ ?"<br />
<br /></div>
<div dir="ltr">
"പാതിരാത്രി ഇത്രയും തെറി കേട്ടതല്ലേ .വിട്ടേക്കാം."<br />
<br /></div>
<div dir="ltr">
"എന്നാലും ഈ കള്ളപ്പന്നി എന്നാത്തിനാടാ ഈ മുതുപാതിരായ്ക്ക് മെഴുകുതിരി കത്തിച്ചോണ്ട് വെട്ടാൻ പോകുന്നത് "?<br />
<br /></div>
<div dir="ltr">
"പേടിച്ച് നമുക്ക് വല്ലതും പറ്റിയിരുന്നെങ്കിലോടാ "?<br />
<br /></div>
<div dir="ltr">
"ഒറ്റച്ചവിട്ടങ്ങ് വെച്ച് കൊടുത്താലോ "?<br />
<br /></div>
<div dir="ltr">
"അവിടെയെങ്ങാനും കിടക്കട്ടെ ".<br />
<br /></div>
<div dir="ltr">
സർപ്പക്കാവിനകത്തൂടെ വീട്ടിൽപ്പോരുകയായിരുന്നെങ്കിൽ ഇത്ര പേടിയ്ക്കേണ്ടിവരത്തില്ലായിരുന്നുവെന്നും,ഇയാൾ ഞങ്ങളുടെ ബഹളം കേട്ട് ബോധം കെട്ട് ചത്ത് പോയിരുന്നെങ്കിലോ എന്ന് പരിതപിച്ചും വീട്ടിലേയ്ക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ കാവിലെ യക്ഷിയെ പേരെടുത്ത് തെറിവിളിച്ച് ഓടിയ്ക്കാൻ ശ്രമിച്ചതിന്റെ പരിഹാരമായി എന്തെല്ലാം വഴിപാടുകൾ ചെയ്താലാ എന്ന ചിന്തയിൽ ആയിരുന്നു ഞാനെന്ന് അവരോട് പറഞ്ഞില്ല....................................</div>
സുധി അറയ്ക്കൽhttp://www.blogger.com/profile/08082483615628204969noreply@blogger.com93tag:blogger.com,1999:blog-7229071091927072289.post-59496417312410244802016-01-10T21:18:00.001+05:302016-01-11T06:58:23.502+05:30ഇത് ഞങ്ങളുടെ ലോകം.(അവസാന ഭാഗം)<div dir="ltr">
എന്ത്!!!!<br />
<br /></div>
<div dir="ltr">
ഒരു പുതിയ ബ്ലോഗർ, അതും ഒരു സ്ത്രീ.. സധൈര്യം ബ്ലോഗുകളിലൂടെ ഓടിച്ചാടി നടന്ന് കമന്റ് ചെയ്യുന്നത് കണ്ട അറയ്ക്കല് പുത്രൻ ജാഗരൂകനാകുകയും<br />
അവരെ ചേസ് ചെയ്യാൻ ആരംഭിയ്ക്കുകയും ചെയ്തു. ചേസ് ചെയ്യുന്നതിനിടയ്ക്ക് ഓടി ഒപ്പമെത്തി ഏറുകണ്ണിട്ട് അവരുടെ പ്രൊഫൈലിൽ നോക്കി. കുഴപ്പമില്ല. മലയാളഭാഷ പള്ളിക്കൂടത്തിൽ വെച്ച് മാത്രം പഠിച്ചിട്ടേയുള്ളൂ <u>എന്ന്</u> വെണ്ടയ്ക്കാവലിപ്പത്തിൽ എഴുതി വെച്ചിരിക്കുന്നത് കണ്ട് ഉൾപ്പുളകം കൊണ്ടു.<br />
<br /></div>
<div dir="ltr">
ആംസ്ട്രോങ്ങും ടീമും ചന്ദ്രനിലിറങ്ങി , കോട്ടുവായിട്ട് മൂരി നിവർത്തി തിരിഞ്ഞ് നോക്കിയപ്പോൾ മലയാളിയുടെ ചായക്കട കണ്ട് ഞെട്ടിയത് പോലെ, ആ പെൺകുട്ടിയുടെ ഫോട്ടോബ്ലോഗിൽ എത്തിയപ്പോൾ ഞാനും ഞെട്ടി. കാരണം മറ്റൊന്നുമല്ല, അഖിലബൂലോകാഭിപ്രായോത്സാഹക്കമ്മിറ്റിയംഗങ്ങളായ അജിത്തേട്ടനും, സി.വി.തങ്കപ്പൻ സാറും കമന്റ്ബോക്സിൽ നിന്നും എന്നെ നോക്കി പുഞ്ചിരിയ്ക്കുന്നു.<br />
<br /></div>
<div dir="ltr">
ദുഷ്ടന്മാർ!!!<br />
<br /></div>
<div dir="ltr">
ആരും കയറിയിട്ടില്ലെന്ന് കരുതിയ ഫോട്ടോബ്ലോഗിൽ ഇവർക്കെന്നാ കാര്യമെന്ന് മനസ്സിൽ അമർഷം കൊണ്ട് ഗുസ്തിഗോദായെ മനസ്സിൽ സങ്കൽപ്പിച്ച് ഇടംകൈകൊണ്ട് തങ്കപ്പൻ സാറിനേയും,വലത് കൈകൊണ്ട് അജിത്തേട്ടനേയും എടുത്ത് പൊക്കി നിലത്തടിച്ച് രണ്ട് പേരുടേയും ഇടയിലായി അതിനിഷ്കളങ്കമായി,കന്മഷഹീനനായി "<a href="http://gramyabhavangal.blogspot.in/2015/03/blog-post.html?m=1" target="_blank"><span id="goog_1931467880"></span>ഹോ!ഇവിടെയൊക്കെ ജീവിയ്ക്കുന്നവരുടെ ഭാഗ്യം<span id="goog_1931467881"></span></a> "എന്നൊരു കമന്റ് ചെയ്തു.</div>
<div dir="ltr">
ഈ ഭീകരന്മാരുടെ മുന്നിൽക്കിടന്ന് കഥകളിയും ,ഭരതനാട്യവും,കുച്ചിപ്പുടിയും എന്തിനു ബിഹു വരെ കളിച്ച് നോക്കി.എവിടുന്ന് !!ഒന്ന് തിരിഞ്ഞ് പോലും നോക്കിയിട്ടില്ല.ആയതിന്റെ സങ്കടം നെടുവീർപ്പായും,അമർഷത്തെ ഹും ആയും ബഹിർഗ്ഗമിപ്പിച്ച് ഹൃദയകല്ലോലിനിയിൽ കയറി ചന്നംപിന്നം പെയ്യുന്ന വേനൽമഴ പോലെ കമന്റ് ഇടാൻ തുടങ്ങി.</div>
<div dir="ltr">
<br />
ആ പെൺകുട്ടി കോളാമ്പിയിൽ വരുമെന്നോ ,അഭിപ്രായം പറയുമെന്നോ കരുതാതിരുന്നതിനാൽ പിറ്റേന്ന് രാവിലെ ഞെട്ടേണ്ടി വന്നു.വർഷങ്ങളായി തളർ വാതം പിടിച്ച് അനങ്ങാനാവാതെ കിടന്നിരുന്ന എന്റെ ജിമെയിലിനു അനക്കം വെക്കാൻ തുടങ്ങി.<br />
<br /></div>
<div dir="ltr">
പുസ്തകക്കച്ചവടക്കാരനായ രവി ഡീസിയോട് യാതൊരു കാരണവുമില്ലാതെ അസൂയ തോന്നുകയും,അതിനെ ക്രോധമാക്കി മാറ്റി ഡിസി ബുക്സ് ഇറക്കുന്ന പുസ്തകങ്ങൾക്ക് വല്ലാത്ത മടുപ്പിയ്ക്കുന്ന മണമാണെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച്,വായിക്കാനായി വാങ്ങി വെച്ച പുസ്തകങ്ങളെ വരെ അടുക്കളയിലെ ബർത്തിൽ കയറ്റി വെച്ച് ,യാതൊരു ലക്ഷ്യബോധവുമില്ലാതെ നടന്നിരുന്ന കാലത്തൊന്നും ബ്ലോഗെന്ന് കേട്ടിട്ട് തന്നെയില്ലായിരുന്നു.അനിയൻ രഞ്ജു 'ഇതളുകൾ 'എന്ന പേരിൽ ഉണ്ടാക്കിത്തന്ന ബ്ലോഗുമായി ബൂലോകത്തേയ്ക്കിറങ്ങി അതിനെ 'കോളാമ്പി'യാക്കി മാറ്റിയ എനിയ്ക്ക് ഇത് ഏറ്റവും അനുയോജ്യമായ മേച്ചിൽപ്പുറമാണെന്ന് മനസ്സിലാക്കാൻ അധികകാലം വേണ്ടി വന്നില്ല.<br />
<br /></div>
<div dir="ltr">
എഴുത്തിനേക്കാളേറെ വായനയെ സ്നേഹിച്ചിരുന്നതിനാൽ അധികമൊന്നും എഴുതാനില്ലായിരുന്നു.ഇരുവരും ചെയ്തിരുന്ന പോസ്റ്റുകളുടെ എണ്ണം തുലോം തുച്ഛമായിരുന്നതിനാൽ പരസ്പരമുള്ള ബ്ലോഗ്സന്ദർശ്ശനം പെട്ടെന്ന് തന്നെ നിന്നു.<br />
<br /></div>
<div dir="ltr">
സുക്കൻബർഗ്ഗിലൂടെ ലഭിച്ച ആദ്യപ്രണയം ആദിത്യബിർളയിലൂടെ സാവധാനം ഒഴുകി നിത്യനിതാന്തതയിലേയ്ക്ക് ലയിച്ച് ചേരുന്നത് അടങ്ങാനാവാത്ത വേദനയോടെ നോക്കിനിൽക്കേണ്ടി വന്ന എന്റെ മനസ്സിലെ മുറിവിൽ ഉപ്പുപുരട്ടാനായി <a href="http://anavasaram.blogspot.in/2013/05/blog-post.html?m=1" target="_blank">പ്രണയത്തിന്റേയും,പ്രണയഭംഗത്തിന്റേയും മാസ്മരികഭാവങ്ങളെ അവയുടെ എല്ലാ മനോഹാരിതയോടെയും ചിത്രീകരിച്ച ഒരു ബ്ലോഗിന്റെ ലിങ്ക്</a> കിട്ടി.അക്ഷരാർത്ഥത്തിന്റെ എന്റെ കഴിഞ്ഞ കാലം ആ ബ്ലോഗിൽ എനിയ്ക്ക് കാണാൻ കഴിഞ്ഞതിന്റെ ഷോക്കിൽ എന്ത് ചെയ്യണമെന്നറിയാതെ നിർന്നിമേഷനായി ദിവസങ്ങൾ തള്ളി നീക്കുമ്പോൾ പുതിയ പെൺകുട്ടിയേക്കുറിച്ച് ഓർത്തു.ആദ്യമായി ഒരു ലിങ്ക് മെയിൽ അയച്ചു.മറുപടിയോ നന്ദിപ്രകടനമോ പ്രതീക്ഷിച്ചില്ലായിരുന്നെങ്കിലും കാലം അതിന്റെ അപ്രവചനീയത "നന്ദി സുഹൃത്തേ " എന്ന രണ്ട് വാക്കിൽ തീരുന്ന ഒരു മെയിലിന്റെ രൂപത്തിൽ കാണിച്ചു.<br />
<br /></div>
<div dir="ltr">
പുതിയ ബ്ലോഗർമാർ ആരെന്നോ,പഴയബ്ലോഗർമാർ ആരെന്നോ ഒന്നും അറിയാതിരുന്ന അക്കാലത്ത് പരമാവധി ബ്ലോഗുകളിൽ എത്താനായിരുന്നു ഇഷ്ടം.<br />
<br /></div>
<div dir="ltr">
അങ്ങനെയിരിക്കേ<a href="http://boolokam.com/archives/141452" target="_blank"> അധികമാരും വായിയ്ക്കാത്ത ഒരു ബ്ലോഗിന്റെ ഒരേയൊരു അധ്യായത്തിന്റെ ലിങ്ക്</a> കിട്ടി.ആദ്യാധ്യായത്തിൽ തന്നെ വരാൻ പോകുന്ന വായനാവിസ്ഫോടനത്തിന്റെ സൂചന കിട്ടിയതിനാൽ തുടരധ്യായങ്ങൾ തേടിപ്പിടിച്ച് വായിച്ചു.വായനയുടെ ഹാങ്ങോവർ തീരുന്നതിനു മുൻപേ പഴയ പെൺകുട്ടിയ്ക്ക് ലിങ്ക് അയച്ച് കൊടുത്തു.മൂന്നാലു ദിവസത്തിനു ശേഷം നന്ദി പറഞ്ഞുകൊണ്ട് മറ്റൊരു മെയിലും വന്നു.<br />
<br /></div>
<div dir="ltr">
ചൂടുവെള്ളത്തിൽ വീണ പൂച്ച വീണ്ടും ചൂടുവെള്ളത്തിൽ ചാടുന്ന ലക്ഷണം കാണിയ്ക്കാൻ തുടങ്ങി.ഒന്നോ രണ്ടോ ലിങ്കുകൾ ദിവസത്തിൽ പരസ്പരം അയക്കുന്നതിൽ നിന്നും മാറി ദിവസത്തിൽ പരമാവധി എത്ര മെയിലുകൾ അയക്കാമെന്ന് രീതിയിലായി.<br />
<br /></div>
<div dir="ltr">
ഇ മെയിലിൽ നിന്നും ഹാങ്ങൗട്ടിലേയ്ക്ക് പ്രമോഷനും,വാട്സാപ്പിലേയ്ക്ക് ഡബിൾ പ്രമോഷനും നേടിയതിനേക്കാൾ വേഗത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞു......<br />
<br /></div>
<div dir="ltr">
★ ★ ★ ★</div>
<div dir="ltr">
<br />
മൂന്നാംതവണയും പാസ്വേഡ് തെറ്റിയതിനെത്തുടന്ന് കോപാകുലനായ സ്റ്റേറ്റ്ബാങ്ക് ഏ.ടി.എം മെഷീൻ ഒരു കടലാസുകഷ്ണം പുറത്തേയ്ക്ക് നീട്ടി.<br />
വിനയപുരസ്സരം കൈപ്പറ്റി ഇരുകണ്ണുകളിലും മുട്ടിച്ചു.<br />
<br /></div>
<div dir="ltr">
വായിച്ചു.<br />
<br />
<br /></div>
<div dir="ltr">
"പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിയ്ക്കുകയില്ലിനി. "<br />
<br /></div>
<div dir="ltr">
വന്ന് വന്ന് ഏ.ടി.എമ്മിൽ മലയാളം പ്രിന്റോ?<br />
<br /></div>
<div dir="ltr">
ഒന്നൂടെ നോക്കി.<br />
<br /></div>
<div dir="ltr">
ഇപ്പോൾ കാര്യം പിടുത്തം കിട്ടി.<br />
<br /></div>
<div dir="ltr">
ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്,അല്ലെങ്കിൽ ആശാന്റെ മുതുകത്ത്.<br />
<br /></div>
<div dir="ltr">
ഏസിയുടെ തണുപ്പിലും വിയർത്ത് കൊണ്ട് താഴോട്ട് നോക്കി പുഞ്ചിരിയ്ക്കുന്ന ക്യാമറയെ നോക്കിപ്പറഞ്ഞു.<br />
<br /></div>
<div dir="ltr">
"കാണെടാ കാണ്,ലോകചരിത്രത്തിലെ ആദ്യസംഭവം."<br />
<br /></div>
<div dir="ltr">
പുറത്തേയ്ക്ക് നോക്കി.<br />
<br /></div>
<div dir="ltr">
അനിയൻ ടുട്ടു കടയിലേയ്ക്കുള്ള സ്റ്റെപ്പുകൾ കയറുന്നു.<br />
<br /></div>
<div dir="ltr">
ആഭ്യന്തരവുമില്ല,വിജിലൻസുമില്ലാത്ത അവസ്ഥയിലായ വി.എസ്സിനെപ്പോലെ ഞാൻ കടയിലേയ്ക്ക് നടന്നു.<br />
<br /></div>
<div dir="ltr">
സിന്ധുവും ദിവ്യയും കൗണ്ടറിനരികേ കാഷ്യർ സുന്ദരിയോട് സംസാരിച്ച് കൊണ്ട് നിൽക്കുന്നു.അമ്മി സോഫായിരുന്ന് ഉറക്കം തൂങ്ങുന്നു.ടുട്ടു പതിവ് പോലെ ഇയർഫോണുമായി പ്രേമസല്ലാപത്തിൽ.</div>
<div dir="ltr">
സുന്ദരിയ്ക്ക് ചിരി വരുന്നുണ്ട്.<br />
<br />
<br /></div>
<div dir="ltr">
കാണാതെ പഠിച്ച് വെച്ചിരിക്കുന്ന "ഓം ഹ്രീം യോഗിനിയോഗിനി യോഗേശ്വരീ യോഗേശ്വരീ.."എന്ന് തുടങ്ങുന്ന ആകർഷണമന്ത്രം മനസ്സിൽ ഉരുവിട്ടു.ഒന്നിനേം ആകർഷിയ്ക്കാനൊന്നുമല്ല,കൈയ്യിൽ ഉള്ളത് വികർഷിച്ച് പോകരുതല്ലൊ!!!<br />
<br /></div>
<div dir="ltr">
മുഖത്ത് കൂടുതൽ ദേഷ്യവും,സങ്കടവും ഇടകലർന്ന "ആരും മിണ്ടിയേക്കരുതേ!ഞാനിപ്പം പൊട്ടിക്കരയും "എന്ന ഭാവം വരുത്തിക്കൊണ്ട് നിന്നു.<br />
<br />
<br /></div>
<div dir="ltr">
ആ ഭാവം കണ്ടാൽ "ഇത്ര പാവം ചെക്കനെ കെട്ടാൻ നിനക്ക് ഭാഗ്യം ലഭിച്ചല്ലൊ ദിവ്യേ "എന്ന് ദിവ്യ തന്നെ ദിവ്യയോട് പറയണമെന്ന് അതികഠിനമായി ആഗ്രഹിച്ചു.<br />
<br />
<br /></div>
<div dir="ltr">
"ഒരബദ്ധം പറ്റി "<br />
<br /></div>
<div dir="ltr">
"സിന്ധുവിന്റെ ഫോണിൽ മെസേജ് വന്നു" </div>
<div dir="ltr">
<br />
"ഓഹോ. "<br />
<br /></div>
<div dir="ltr">
"ഇവിടെ ഇപ്പോൾ ----അടച്ചിട്ട് പോകാം.നാളെ ബാക്കികൂടെ അടച്ചിട്ട് ഡ്രസ്സ് കൊണ്ട് പോകാം."<br />
<br /></div>
<div dir="ltr">
പണമടച്ചപ്പോൾ കീട്ടിയ ബില്ലിലെ ബാലൻസ് തുക നോക്കി നെടുവീർപ്പിട്ടു.<br />
<br /></div>
<div dir="ltr">
"നിങ്ങളെന്നാ കോപ്പിലെ എടപാടാ കാർഡ് അക്സ്പ്പ്റ്റ് ചെയ്യാത്തേ?"<br />
<br /></div>
<div dir="ltr">
കണ്ണ് മിഴിഞ്ഞ സുന്ദരി ഒന്നും മനസ്സിലാകാതെ ദിവ്യയെ നോക്കി.<br />
<br /></div>
<div dir="ltr">
എന്റെ കോട്ടയംമലയാളം ദിവ്യ സുന്ദരിയ്ക്ക് തൃശ്ശൂരീകരിച്ച് ട്രാൻസ്ലേറ്റ് ചെയ്ത് കൊടുത്തു.<br />
<br /></div>
<div dir="ltr">
"ഓരോ ട്രാൻസാക്ഷനും 250/- സർവ്വീസ് ചാർജ്ജ് ഈടാക്കും സർ.അതാ ഞങ്ങൾ ചെയ്യാത്തേ."<br />
<br /></div>
<div dir="ltr">
സുന്ദരിയുടെ മുഖത്ത് നോക്കി "ഇത്രേം വലിയ കടയിൽ കയറുന്നവർ 250 കുണുവായ്ക്ക് കണക്ക് പറയുവോടീ മരപൊട്ടിക്കാളീ "എന്ന് മനസ്സിൽ പറഞ്ഞു.</div>
<div dir="ltr">
<br />
<br />
ഇപ്പം ഈ ചെറുക്കൻ മനസ്സിൽ പറഞ്ഞത് ഒന്ന് തർജ്ജമ ചെയ്ത് തന്നേ എന്ന് സുന്ദരി ദിവ്യയോട് കണ്മുനകളാൽ ആരാഞ്ഞപ്പോൾ ദിവ്യ ഇനി വരുമ്പോൾ ആകട്ടെയെന്ന് അതേ ആയുധം ഉപയോഗിച്ച് അറിയിച്ചു.</div>
<div dir="ltr">
<br />
<br />
എന്നതായാലും ഇലയ്ക്ക് കേട് വന്നാലും വന്നില്ലെങ്കിലും,മുള്ളിനൊരു കേടും വന്നില്ലല്ലോ എന്നാലോചിച്ചപ്പോൾ പുറത്തേയ്ക്ക് വരാൻ വെമ്പി നിന്ന ദീർഘശ്വാസം അർദ്ധ ഏമ്പക്കമായി പരാതിഹീനനായി ആരുമറിയാതെ ആമാശയത്തിലെയ്ക്ക് ഊളിയിട്ടതിന്റെ ഫലമായി തലച്ചോറിൽ നിന്നും "നിനക്ക് വിശക്കുന്നില്ലേടാ ചെറുക്കാ "എന്ന ചോദ്യം വന്നു.<br />
<br />
<br /></div>
<div dir="ltr">
നാലു പേരുമായി തൃശ്ശൂരിലെത്തിയ മാരുതി 800 ആറുപേരുമായി നല്ലൊരു ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങി.<br />
<br /></div>
<div dir="ltr">
★ ★ ★ ★</div>
<div dir="ltr">
<br />
'കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ' പാട്ടും പാടി വാഗമണ്ണിലെ മൊട്ടക്കുന്നുകളിലൂടെ ഒാടി നടന്ന് 'എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ 'എന്ന ഗാനവും കൂടി പാടിയിട്ട് കല്ലോലിനിയെ തൃശ്ശൂർ വരെ കൊണ്ടു വിട്ടിട്ട് വരാൻ തയ്യറെടുത്ത എന്നെ ഉണർത്തിയത് എന്റെ ഫോണിന്റെ ശബ്ദമായിരുന്നു.<br />
<br />
<br /></div>
<div dir="ltr">
പുലർച്ചേ ഏഴുമണിയാകുന്നതെയുള്ളു.</div>
<div dir="ltr">
<br />
<br />
വിനോദ് കുട്ടത്ത്.<br />
<br />
<br /></div>
<div dir="ltr">
"ഹലോ ,വിനോദേട്ടാ എവിടെയായി "?<br />
<br />
<br /></div>
<div dir="ltr">
"കതക് തുറന്ന് പുറത്ത് വാടാ.ഞാനിവിടെ എത്തി."<br />
<br />
<br /></div>
<div dir="ltr">
തലേന്ന് ഉറങ്ങാതിരുന്നതിന്റെ ക്ഷീണം പോയ്പ്പോയി.<br />
<br />
<br /></div>
<div dir="ltr">
നാളെയാണല്ലോ കല്യാണം.അതും എന്റെ.</div>
<div dir="ltr">
<br />
<br />
ചാടിയെഴുന്നേറ്റു.<br />
<br /></div>
<div dir="ltr">
മുഖം കഴുകി.പുറത്തെത്തി.<br />
<br /></div>
<div dir="ltr">
കുട്ടത്തിനെ സ്വീകരിച്ചു.<br />
<br />
ഫോൺ വിളിയിലൂടെയും ,ചാറ്റിലൂടെയും,ബ്ലോഗിലെ ആത്മാർത്ഥമായ അഭിപ്രായപ്രകടനങ്ങളിലൂടെയും വല്ലാതെ അടുപ്പം തോന്നിയ ആൾ.<br />
<br />
<br /></div>
<div dir="ltr">
ആദ്യമായി തമ്മിൽ കാണുകയാണ്.<br />
<br />
<br /></div>
<div dir="ltr">
സൂര്യവിസ്മയക്കാരനെ കോളാമ്പികാരൻ നമ്രശീർഷ്ക്കനായി ഹസ്തദാനം നടത്തി.</div>
<div dir="ltr">
പുറത്തൊരു അതിഥിയെത്തിയെന്നറിഞ്ഞ അമ്മി ഹാജരായി.<br />
<br />
<br /></div>
<div dir="ltr">
"കിഴക്കൻ ചക്രവാളത്തിൽ അങ്ങേക്കരയിലങ്ങേക്കോണിലായി അനന്തതയിൽ നിന്നും ഉദിച്ചുയരുന്ന ജഗദ്നിയന്താതാവിനെ ആത്മസ്ഫുടം ചെയ്ത് നമസ്കരിച്ച് കൊണ്ട് അകത്തേയ്ക്ക് കയറട്ടെ."<br />
<br />
<br /></div>
<div dir="ltr">
ആർക്കും ഒന്നും മനസ്സിലായില്ലെങ്കിലും ബിഗ് ബാംഗ് തിയറിയുടെ മലയാളപരിഭാഷ ഇങ്ങനെ ആയിരിക്കുമെന്ന് കരുതി സമാധാനിച്ചു.<br />
<br />
<br /></div>
<div dir="ltr">
വീട്ടിലുള്ളതിനേക്കാൾ വലുതാണല്ലോ പുറത്തു നിന്ന് വന്നിരിയ്ക്കുന്നതെന്ന് ബോധ്യം വന്ന അമ്മിയുടെ കണ്ണുകൾ മിഴിയുകയും അത് പിന്നെ തുറിയ്ക്കുകയും ചെയ്തു.<br />
<br />
<br /></div>
<div dir="ltr">
'ഇതൊക്കെയെന്ത് 'എന്ന ഭാവത്തിൽ ഞാൻ കുട്ടത്തിനെ എന്റെ മുറിയിലേയ്ക്ക് ആനയിച്ചു.<br />
<br />
<br /></div>
<div dir="ltr">
അപ്പോഴേയ്ക്കും അച്ഛനുമെത്തി.</div>
<div dir="ltr">
കുശലപ്രശ്നങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും കാപ്പിയ്ക്കുള്ള സമയമായി.<br />
<br />
<br /></div>
<div dir="ltr">
കാപ്പി കഴിച്ചു.<br />
<br /></div>
<div dir="ltr">
അപ്പോഴേയ്ക്കും ബന്ധുക്കളെത്താൻ തുടങ്ങി.<br />
<br />
<br /></div>
<div dir="ltr">
കൂട്ടുകാർ മാലബൾബ് കൊണ്ട് ചുറ്റുമുള്ള മരങ്ങളിലും പന്തലിലും അലങ്കരിക്കുന്ന പണി മാത്രമെ ബാക്കിയുള്ളൂ.അതവർ ഭംഗിയാക്കി.<br />
<br />
<br /></div>
<div dir="ltr">
പിന്നെ ചിരിയും ബഹളവും ആയി.<br />
<br /></div>
<div dir="ltr">
വിനോദേട്ടൻ വളരെ വേഗം ഞങ്ങളിലൊരാളായി.<br />
<br /></div>
<div dir="ltr">
വൈകുന്നേരമായപ്പോൾ സിന്ധുവിനൊരു തോന്നൽ.<br />
<br />
പാപ്പയുടെ നൈസർഗ്ഗിക സൗന്ദര്യത്തിൽ ഒരു ഇടിവ് സംഭവിച്ചിരിക്കുന്നു.അത് പരിഹരിയ്ക്കാൻ ബ്യൂട്ടിപാർലറിൽ പോകണമത്രേ!<br />
<br />
<br /></div>
<div dir="ltr">
എന്തായാലും ഒരു നിർദ്ദേശം വന്നതല്ലേ?<br />
കണ്ണാടിയിലൊന്ന് നോക്കി.സംഭവം ശരി തന്നെ.പഴയ ആ സൗന്ദര്യമൊന്നുമില്ല.പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടാകില്ലെങ്കിലും ഒന്ന് പൊയ്ക്കളയാമെന്ന് വെച്ചു.<br />
<br />
<br /></div>
<div dir="ltr">
രെഞ്ജുവും ടുട്ടുവും മാലയും പൂക്കളും,ബൊക്കെയും വാങ്ങാൻ പോയ സമയത്ത് ആരുമറിയാതെ സിന്ധുവുമൊത്ത് സൗന്ദര്യവർദ്ധകകേന്ദ്രത്തിലെത്തി.അവളുടെ നിർദ്ദേശപ്രകാരം മൂന്ന് മണിക്കൂറിന്റെ മാരകപ്രയോഗങ്ങളാൽ പുതിയൊരു കോളാമ്പിയായി പുറത്തിറങ്ങി ഒരു സെൽഫിയെടുത്ത് കല്യാണപ്പെണ്ണിനയച്ചു.<br />
<br />
<br /></div>
<div dir="ltr">
മറുപടിയായി തുറിച്ച കണ്ണുള്ള സ്മൈലി..<br />
<br /></div>
<div dir="ltr">
സുന്ദരനാകാനിരിയ്ക്കുമ്പോൾ ആകെ ടെൻഷൻ കുട്ടത്തിനെ ഓർക്കുമ്പോഴായിരുന്നു.എന്തെടുക്കുകയാണാവോ! <br />
<br /></div>
<div dir="ltr">
രാത്രി വന്ന് കണ്ടപ്പോൾ സമാധാനമായി.ഒരു പ്രശ്നവുമില്ല.പന്തലിൽ ചീട്ടുകളിയ്ക്കാരുടെ കൂടെ സകലതും മറന്ന് ചീട്ട് കളിയ്ക്കുന്നു.<br />
<br />
<br /></div>
<div dir="ltr">
പിന്നെ വേഗം കുളിച്ചു,കുട്ടത്തുമായി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.ചില ഉപദേശങ്ങൾ കിട്ടി.ഒന്നും മടിച്ചില്ല.കേട്ടു.<br />
<br />
<br /></div>
<div dir="ltr">
രണ്ടായപ്പോൾ എല്ലാവരും ഉണർന്നു.<br />
<br />
കല്യാണവാഹനങ്ങൾ എത്തി.<br />
<br /></div>
<div dir="ltr">
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊണ്ട് എന്നെ എല്ലാവരും ചേർന്ന് ഒരുക്കി.ചടങ്ങാണത്രേ!!<br />
<br />
<br />
നാലായപ്പോൾ വാഹനങ്ങൾ പാലക്കാടിനു തിരിച്ചു.<br />
<br /></div>
<div dir="ltr">
അമ്പലത്തിലെത്തിയപ്പോൾ കാത്തിരുന്ന ഒരു കൂടിക്കാഴ്ച കൂടി സംഭവിച്ചു.വർഷങ്ങളായുള്ള ഫേസ്ബുക്ക് പരിചയവും,ഇപ്പോൾ സഹോദരതുല്യനുമായ സുരേഷ് സജിതച്ചേട്ടൻ എത്തി കാത്ത് നിൽക്കുന്നു.<br />
<br />
അദ്ദേഹം മൂന്നര മണിക്കൂർ നേരം യാത്ര ചെയ്ത് വന്നിരിയ്ക്കുകയാണ്.സുരേഷേട്ടനേയും ആദ്യമായാണു കാണുന്നത്.<br />
<br /></div>
<div dir="ltr">
ഗാഢമായൊരാലിംഗനത്തിൽ മനസ്സിനു വല്ലാത്ത ലാഘവം തോന്നി.<br />
<br />
<br /></div>
<div dir="ltr">
പ്രണയിച്ച് നടന്നപ്പോഴൊന്നും തോന്നാതിരുന്നൊരു അവസ്ഥയാണല്ലോന്ന് ഓർത്ത് വല്ലായ്മ തോന്നി.അൽപസമയത്തിനകം ജീവിതം മാറിമറിയാൻ പോകുന്നു.</div>
<div dir="ltr">
മകനെന്ന ,സഹോദരനെന്ന പദവിയോടൊപ്പം ഭർത്താവെന്ന പദവി കൂടി കൈവരാൻ പോകുന്നു..അതൊന്നും വിദൂരസ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.<br />
<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWOZRTQMTA6KtpC8asmdZx9AubxmnKD38z7QhJ8ikQPbqhhEYrOG7RFYDQWaLY9SJoBXHK0MFldbk_HShQMX-oJmNyIra54fZrLlzvRBVxGrVESHYidLxhZE1W0ytibaDLMVaN8QFN6po/s1600/IMG-20160110-WA0000.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="246" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWOZRTQMTA6KtpC8asmdZx9AubxmnKD38z7QhJ8ikQPbqhhEYrOG7RFYDQWaLY9SJoBXHK0MFldbk_HShQMX-oJmNyIra54fZrLlzvRBVxGrVESHYidLxhZE1W0ytibaDLMVaN8QFN6po/s320/IMG-20160110-WA0000.jpg" width="320" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglSnpNIH5jJxOmFU6_XapxYHnEytuvHe1XQZtCVwZMIOAV1YUwOXXIQLNFjTKW9suqDippdf3tnDRcB_FY4X76ndvAhWwsIWwq2493LGsCN74T84IbHoabPhyphenhyphenhUVf44O4yRsi7kJMhQQU/s1600/IMG-20160110-WA0001.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="233" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglSnpNIH5jJxOmFU6_XapxYHnEytuvHe1XQZtCVwZMIOAV1YUwOXXIQLNFjTKW9suqDippdf3tnDRcB_FY4X76ndvAhWwsIWwq2493LGsCN74T84IbHoabPhyphenhyphenhUVf44O4yRsi7kJMhQQU/s320/IMG-20160110-WA0001.jpg" width="320" /></a></div>
<br /></div>
<div dir="ltr">
<br />
<br />
<br />
9.45 ആയപ്പോൾ അമ്പലത്തിലേയ്ക്ക് കയറാനുള്ള ക്ഷണവുമായി ദിവ്യയുടെ അമ്മാവനെത്തി.<br />
<br />
<br /></div>
<div dir="ltr">
വരനും ടീമും അമ്പലത്തിലേയ്ക്ക് നടന്നു.<br />
<br />
ദിവ്യയുടെ അനിയൻ മാലയും ബൊക്കെയും തന്ന് സ്വീകരിച്ചു.<br />
<br />
<br /></div>
<div dir="ltr">
വധൂവരന്മാർ നടയ്ക്കൽ നിന്ന് തൊഴുതു.<br />
<br />
<br />
അഞ്ചുമൂർത്തീസ്വാമിയുടെ കിഴക്കെ നടയിലെ വിവാഹവേദിയിലേയ്ക്ക് പൂജാരിമാർ വന്നു.<br />
<br />
ഇരുവർക്കും പ്രസാദം നൽകി.<br />
<br />
<br /></div>
<div dir="ltr">
കല്യാണക്കാര്യം പറയുമ്പോൾ ഹിമാലയസാനുക്കളില് അറയ്ക്കൽ ഗുഹ സ്ഥാപിച്ച് ധ്യാനിയ്ക്കാൻ പോകുവാണെന്ന് അട്ടഹസിച്ചിരുന്ന ഞാൻ വെറും നൂറ്റിയിരുപത്തിനാലുദിവസത്തെ പരിചയം മാത്രമുള്ള ദിവ്യയെ;<br />
മുപ്പത്തിമുക്കോടി ദേവഗണങ്ങളേയും,അഷ്ടദിഗ്പാലകരേയും സാക്ഷി നിർത്തി; മാതാപിതാക്കളുടേം സഹോദരങ്ങളുടേയും, ബന്ധുക്കളുടേയും അനുഗ്രഹാശിസ്സുകളുടേയും, മന്ത്രോച്ചാരണങ്ങളുടേയും,ആർപ്പുവിളികളുടേയും,കുരവയിടലിന്റേയും അകമ്പടിയോടെ സെപ്റ്റംബർ 14 ന് രാവിലെ 10.05 ന് താലിചാർത്തി ഉത്തരവാദിത്തമുള്ള ഭാര്യാ'ഫ'ർത്താക്കന്മാരായി.<br />
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicue1bt_VThDls8-JlVjrFLmDGL7CyDmOg7aBKLYPuqA2seNiaVXKrqH2SlXCTcYvlD6tkpvrTnNTyRzT2HZituLZq8Fnw690tQxOuIS58HQcEoe8Uv-Nd4UTdqqGRE-5ZlSNLjzMXfeU/s1600/IMG-20160110-WA0003-1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="196" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicue1bt_VThDls8-JlVjrFLmDGL7CyDmOg7aBKLYPuqA2seNiaVXKrqH2SlXCTcYvlD6tkpvrTnNTyRzT2HZituLZq8Fnw690tQxOuIS58HQcEoe8Uv-Nd4UTdqqGRE-5ZlSNLjzMXfeU/s320/IMG-20160110-WA0003-1.jpg" width="320" /></a></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<br /></div>
<div dir="ltr">
[[[ഞാനെന്റെ കല്യാണപ്പോസ്റ്റ് ഇതാ വേഗം പറഞ്ഞവസാനിപ്പിച്ചിരിക്കുകയാണ്.<br />
<br />
<br />
<br />
എന്റെ എല്ലാ പോസ്റ്റുകളും വായിയ്ക്കുകയും,അതിലെ 'മാംഗല്യം താന്തുനാനേന' എന്ന പോസ്റ്റിൽ ഉൾപ്പെടുത്താത്തതിൽ കടുത്ത പരിഭവം പറയുകയും ചെയ്ത മാലതി മേമയെ(ദിവ്യയുടെ അമ്മയുടെ അനിയത്തി*ഞങ്ങളുടെ കല്യാണത്തിനു ചുക്കാൻ പിടിച്ച ആൾ)ഞാനിവിടെ നന്ദിയോടെ ഓർക്കുന്നു.മേമയുടെ ആദ്യം മുതലുള്ള ഇടപെടലുകൾ മാത്രമാണ് ഞങ്ങളെ ഒരുമിപ്പിച്ചതെന്ന ഓർമ്മ എന്നെന്നും മനസ്സിലുണ്ടായിരിക്കുകയും ചെയ്യും.</div>
<div dir="ltr">
നന്ദി!മേമാ നന്ദി.!<br />
നന്ദി പ്രിയപ്പെട്ട എഴുത്തുകാരേ.!</div>
<div dir="ltr">
എല്ലാവർക്കും സ്നേഹത്തിൽ ചാലിച്ച നന്ദി.!!]]]<br />
<span id="goog_2009347332"></span><span id="goog_2009347333"></span><a href="https://draft.blogger.com/"></a> </div>
സുധി അറയ്ക്കൽhttp://www.blogger.com/profile/08082483615628204969noreply@blogger.com104tag:blogger.com,1999:blog-7229071091927072289.post-36544071330772978852015-10-16T20:02:00.003+05:302015-12-16T04:03:26.440+05:30ഇടവേളയ്ക്ക് ശേഷം 1(പൂരനഗരിയിലെ വിക്രിയകൾ)<p dir="ltr">ഓഗസ്റ്റ് 21 നു രാവിലെ എഴുതാനിരുന്ന് 22 നു പുലർച്ചേ 'കോളാമ്പി'യിൽ 'ഞാൻ ദാ കെട്ടാൻ പോകുന്നേ' എന്ന മട്ടിലൊരു പോസ്റ്റുമിട്ട് ,പതിവായി വായിക്കാൻ വരുന്നവർക്ക് 'ദാ,ഒരു പോസ്റ്റു വന്നിട്ടുണ്ടേ 'എന്നൊരു മെയിലുമയച്ച് ഉറങ്ങാൻ കിടന്ന എന്നെ ഉണർത്തിയത് അമ്മിയുടെ ശബ്ദമായിരുന്നു.</p>
<p dir="ltr"> ശബ്ദം മാത്രമല്ല അമ്മിയുമുണ്ട്.</p>
<p dir="ltr">"എന്നാമ്മീ ഈ പെലകാലേ വിളിച്ചേപ്പിക്കുന്നേ?കണ്ണൂടെ തുറക്കാൻ പറ്റുന്നില്ല.എന്നാ ക്ഷീണവാ."</p>
<p dir="ltr">"ഓ! ഇങ്ങനെ ക്ഷീണിയ്ക്കാൻ നീ ഇന്നലെ രാത്രി എന്നാ മലമറിയ്ക്കുവാരുന്ന് കൊച്ചേ.രാത്രി മുഴുവൻ മുറീന്ന് വെട്ടം കണ്ടല്ലൊ.!</p>
<p dir="ltr">"എന്റെ കല്യാണത്തിന്റെ പോസ്റ്റ് ഇടുവാരുന്നമ്മീ."</p>
<p dir="ltr">"കല്യാണത്തിനു പോസ്റ്റോ "?</p>
<p dir="ltr">"കുറേ എഴുത്തുകാരെ കല്യാണം ക്ഷണിയ്ക്കുവാരുന്നു.ഇന്റർനെറ്റിൽ."</p>
<p dir="ltr">"നിന്റെയൊരു ഇന്റർനെറ്റ്.ഒറക്കോവില്ല.ഫോണിൽ കുത്ത് തന്നെ കുത്ത്."</p>
<p dir="ltr">മൈൻഡ് ചെയ്യാതെ തിരിഞ്ഞ് കിടന്നു.</p>
<p dir="ltr">"ഡാ അച്ചാച്ചൻ വന്നിട്ടുണ്ട്.ടുട്ടുവുമായി സിറ്റൗട്ടിലിരുന്ന് കല്യാണക്കാര്യം പറയുവാ."</p>
<p dir="ltr">"അയ്യോ!!ഞാനിതാ വരുന്നെന്ന് പറ."</p>
<p dir="ltr">ഉറക്കവും ഉറക്കക്ഷീണവും പമ്പകടന്നു.ചാടിയെഴുന്നേറ്റു.</p>
<p dir="ltr">പല്ല് തേച്ച്,മുഖം കഴുകിയെന്ന് വരുത്തി ഉമ്മറത്തേയ്ക്ക് നടന്നു.</p>
<p dir="ltr">അച്ചാച്ചനും അനിയൻ ടുട്ടുവും അരമതിലിലിരിയ്ക്കുന്നു.</p>
<p dir="ltr">ഞാൻ സ്റ്റെപ്പിലേയ്ക്ക് കാലും നീട്ടി നിലത്തിരുന്നു.</p>
<p dir="ltr">"ഡാ !കൊച്ചേ...ഇനി രണ്ടൂന്നാഴ്ചേയുള്ളൂ കല്യാണത്തിന്.കല്യാണക്കുറി അടിക്കണം.എല്ലാരേം വിളിക്കണം.സ്വർണ്ണം വാങ്ങണം.ഡ്രസ്സ് എടുക്കണം.വണ്ടി ബുക്ക് ചെയ്യണം."</p>
<p dir="ltr">രാവിലേ തന്നെ കേൾക്കുന്നത് കാശ് ചെലവിന്റെ കാര്യമാണല്ലോ ഭഗവാനേ.!!</p>
<p dir="ltr">"കല്യാണക്കുറി വേണോ വെല്ല്യേട്ടാ.?"അമ്മി അച്ചാച്ചനോടായി ചോദിച്ചു.</p>
<p dir="ltr">"പിന്നേയ്!ഇപ്പോ എല്ലാ കല്യാണത്തിനും കുറി അടിയ്ക്കാറുണ്ട്.അതാ സൗകര്യം."</p>
<p dir="ltr">"അത് ശര്യാ.ഓരോ വീട്ടിലും ചെന്ന് പറഞ്ഞത് തന്നെ പിന്നേം പറയുന്ന മടുപ്പൊഴിവാക്കാം."</p>
<p dir="ltr">"ശര്യാ.പിന്നെ അവർ ചോദിക്കുന്നതിന്റെ മറുപടി പറഞ്ഞാ മത്യല്ലോ!"</p>
<p dir="ltr">"രമ്യാടെ കല്യാണം വിളിച്ച ലിസ്റ്റ് വീട്ടിലുണ്ട്.അതിപ്പോ അങ്ങ് പോയി നോക്കാം."അച്ചാച്ചൻ പറഞ്ഞു.</p>
<p dir="ltr">"കല്യാണംവിളി നമുക്ക് പരമാവധി വെട്ടിക്കുറയ്ക്കാം അച്ചാച്ചാ.കല്യാണത്തിനു ആഢംബരം പാടില്ലെന്ന് വനിതാക്കമ്മീഷൻ പറഞ്ഞിട്ടുണ്ട്."</p>
<p dir="ltr">"അത് സ്ത്രീധനത്തിന്റെ കാര്യാടാ ചെറുക്കാ."</p>
<p dir="ltr">അമ്മി കാപ്പിയും മുട്ട പുഴുങ്ങിയതുമായി വന്ന് എന്റെ നേരേ നീട്ടി.ഞാനത് വാങ്ങിക്കഴിക്കാൻ തുടങ്ങി.</p>
<p dir="ltr">"ഈ മൊട്ടയൊക്കെയാണോ കഴിക്കുന്നേ.വല്ലതും കട്ടിയ്ക്ക് കഴിക്കെടാ.കുറച്ച് തടി വെക്കാൻ നോക്ക്."അച്ചാച്ചൻ പറഞ്ഞു.</p>
<p dir="ltr">"പിന്നേ പത്ത്മുപ്പത് കൊല്ലം കൊണ്ട് ഉണ്ടാകാത്തതാ മൂന്നാഴ്ച കൊണ്ട് ഉണ്ടാക്കാൻ പോകുന്നത്."അമ്മി കുണ്ഠിതപ്പെട്ടു.</p>
<p dir="ltr">അല്ലേലും ചന്തുവിനു തോൽവി മാത്രമല്ലേ പറഞ്ഞിട്ടുള്ളൂ എന്നോർത്ത് സമാധാനിച്ചു.</p>
<p dir="ltr">"നീയന്നാ വീട്ടിലേയ്ക്ക് പോരെടാ.ഞാനും ടുട്ടൂം കൂടെ അവിടെ ചെന്ന് ലിസ്റ്റ് നോക്കട്ടെ".</p>
<p dir="ltr">അവർ പോകാനായി ഇറങ്ങി.</p>
<p dir="ltr">"ഞാനും വരാം."</p>
<p dir="ltr">അപ്പോൾ എന്റെ ഫോൺ ശബ്ദിക്കുന്ന കേട്ടു.മുറിയിൽ പോയി നോക്കി.</p>
<p dir="ltr">ബ്ലോഗർ വിനോദ് കുട്ടത്ത്.</p>
<p dir="ltr">"ഹലോ വിനോദേട്ടാ "</p>
<p dir="ltr">മറുവശത്ത് നിന്നും ഭീകരമായ പൊട്ടിച്ചിരി മുഴങ്ങി.</p>
<p dir="ltr">ചിരിയുടെ അവസാനം സുധീീീ എന്ന വിളിയും പിന്നെ ചിരിയും.</p>
<p dir="ltr">"എന്നാ പറ്റി വിനോദേട്ടാ?ചാനലു പോയോ "?</p>
<p dir="ltr">"നീ അലക്കിപ്പൊളിച്ച്,കീറിത്തുന്നി,പൊളിച്ചടുക്കി,കടുക് വറത്തെടാ ".</p>
<p dir="ltr">"എന്നതാന്നാ "?</p>
<p dir="ltr">"ഡാ നിന്റെ പോസ്റ്റ് വായിച്ചു ".</p>
<p dir="ltr">"ആഹാ.ഞാനങ്ങ് പേടിച്ച് പോയല്ലോ."</p>
<p dir="ltr">കുറേ നേരമായി അക്കാര്യം മറന്നിരിക്കുകയായിരുന്നു.</p>
<p dir="ltr">"കൊള്ളാരുന്നോ വിനോദേട്ടാ "?</p>
<p dir="ltr">"തകർത്തെടാ മച്ചാ.ഞാനിത് ബസിലിരുന്നാ വായിച്ചത്.ഞാൻ ഫോണിൽ നോക്കി ഉറക്കെച്ചിരിയ്ക്കുന്നത് കണ്ട ആൾക്കാർ നോക്കാൻ തുടങ്ങിയപ്പോൾ അടുത്ത സ്റ്റോപ്പിലിറങ്ങി അവിടെ നിന്ന് ചിരിച്ചു."</p>
<p dir="ltr">ഉറക്കം കഴിഞ്ഞെഴുന്നേറ്റപ്പോൾ എഴുതിയതെന്താന്ന് മറന്നും പോയി.</p>
<p dir="ltr">ചിന്തകളെ ഭേദിച്ചു കൊണ്ട് കുട്ടത്തിന്റെ ശബ്ദം.</p>
<p dir="ltr">"മകൾ ലിങ്കിട്ടെന്ന് കേട്ട് അമ്മ നാണിയ്ക്കുന്ന സീൻ കലക്കി."</p>
<p dir="ltr">"കുഴപ്പാക്വോ "?</p>
<p dir="ltr">"ഹേയ്!!കുഴപ്പമൊന്നുമില്ല.അമ്മായി അമ്മ വിം കലക്കിത്തരാതെ സൂക്ഷിച്ചോ "</p>
<p dir="ltr">"ഹേയ്!അതൊന്നുമില്ല.അതൊരു പാവമാ."</p>
<p dir="ltr">"പിന്നെ ഇങ്ങനെയൊക്കെ എഴുത്യാ ആരും പാവല്ലാതേയാകൂടാ "</p>
<p dir="ltr">ശ്ശൊ!!വേണ്ടാരുന്നു.</p>
<p dir="ltr">"ശരീടാ മച്ചാ.ഇനി ദിവ്യയെക്കൂടി ഒന്ന് വിളിക്കട്ടെ.ബ്ലോഗിൽ കാണാം."</p>
<p dir="ltr">"ശരി."<br><br><br></p>
<p dir="ltr"> അൽപ സമയത്തിനകം തറവാട്ടിലെത്തി.</p>
<p dir="ltr">കല്യാണം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള ചർച്ച പൊടിപൊടിയ്ക്കുന്നതായി മനസ്സിലായി.</p>
<p dir="ltr">ടുട്ടുവിന്റെ കൈയ്യിൽ ഒരു ബുക്കിരിക്കുന്നു.</p>
<p dir="ltr">"അവൾടെ കല്യാണം വിളിച്ചവരുടെ ലിസ്റ്റ് മുതൽ അടുക്കളകാണാൻ പോയതുവരെയുള്ള ചെലവിതിലുണ്ട്."<br>
കണ്ടപാടേ അച്ചാച്ചൻ പറഞ്ഞു.</p>
<p dir="ltr">അവരുടെ അടുത്ത് പോയിരുന്നു.</p>
<p dir="ltr">അൽപം കഴിഞ്ഞപ്പോൾ ആ ബുക്ക് എനിയ്ക്കും കിട്ടി.</p>
<p dir="ltr">അത് വാങ്ങിത്തുറന്ന് നോക്കിയ എന്റെ തലകറങ്ങി.വെട്ടിയും തിരുത്തിയും നാൽപത് പേജോളം വിളിക്കേണ്ടവരുടെ ലിസ്റ്റ് മാത്രം.</p>
<p dir="ltr"> ദൈവമേ!ഇത്രയും ബന്ധുക്കളോ?ഇത്രയും പേരേ പാലക്കാട്ടെത്തിയ്ക്കൻ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിക്കുമോ ആവോ?</p>
<p dir="ltr">എന്റെ ചിന്തകൾ നാടും കടന്ന് കാടും കടന്ന് പാലക്കാട്ടെത്തിയപ്പോളേയ്ക്കും ടുട്ടു തന്നെ പറഞ്ഞു,നമുക്കിത്രേം പേരെയൊന്നും വിളിക്കേണ്ടാന്ന്.അത് കേട്ട പ്രതിശ്രുതവരന്റെ മനം കുളിർത്തു.</p>
<p dir="ltr">"നീ ഒരു കാര്യം ചെയ്യ്.വിളിക്കേണ്ടാത്തവരേം,വിളിക്കേണ്ടവരേം ഈ ലിസ്റ്റിൽ നിന്ന് സെലക്റ്റ് ചെയ്യ്."</p>
<p dir="ltr">ഞാൻ കിട്ടിയ അവസരം മാന്യമായി വിനിയോഗിക്കാൻ തുടങ്ങി.പെട്ടെന്ന് പണി തീർത്ത് ബുക്ക് അച്ചാച്ചനു കൊടുത്തു.</p>
<p dir="ltr">അത് നോക്കിയ അച്ചാച്ചൻ ചിരിച്ചത് കണ്ട് എല്ലാവരും അമ്പരന്നു.</p>
<p dir="ltr">"ഹ.ഇത് ഞാനുണ്ടാക്കിയ അത് തന്നെ ആണല്ലോ!അപ്പോ നീയെന്നതാടാ തിരുത്തിയത്."?</p>
<p dir="ltr">"അച്ഛാച്ചാ!ടിക് ഇട്ടിരിക്കുന്നതെല്ലാം വിളിക്കേണ്ടാത്തവരുടെയാ ".</p>
<p dir="ltr">"മൊത്തം ടിക്കാണല്ലോ"?</p>
<p dir="ltr">"പത്തിരുപത്തിയഞ്ച് പേരേ വെച്ച് നടത്താനാണെങ്കിൽ കല്യാണമായി വേണ്ടല്ലോ!അവളെ ചെന്ന് ഒരു വണ്ടിയ്ക്ക് കൂട്ടിക്കോണ്ട് പോന്നാ മത്യല്ലോ!"</p>
<p dir="ltr">ഞാൻ മൗനിയായി.</p>
<p dir="ltr">"ആ ലിസ്റ്റ് കാണിച്ചേ."<br>
ടുട്ടു ഇടപെട്ടു.അവനു തന്നെ ചിരി വന്നു.</p>
<p dir="ltr">പിന്നെ അഭിപ്രായങ്ങളുടെ പൊടിപൂരമായിരുന്നു.</p>
<p dir="ltr">"അറയ്ക്കൽകാരു മാത്രം കല്യാണത്തിനു കൂട്യാപ്പോരാ."</p>
<p dir="ltr">"നാടും നാട്ടാരും അറിഞ്ഞ് വേണം കല്യാണം."</p>
<p dir="ltr">"ഇരുനൂറു പേരെങ്കിലുമില്ലാത്ത കല്യാണം എന്നതാ ".</p>
<p dir="ltr">"അല്ലെങ്കിൽ ആ പെണ്ണിനെ പിന്നെ വഴിയിൽ വെച്ച് കാണുന്നവർ ഇതേതാന്ന് വിചാരിയ്ക്കും."</p>
<p dir="ltr">കാസ്റ്റിംഗ് വോട്ട് ചെയ്യാനുള്ള എന്റെ അവകാശത്തെ തൃണവൽഗണിച്ച് കൊണ്ട് അനിയൻ ടുട്ടു തീരുമാനം പ്രഖ്യാപിച്ചു.75 പേർ തിരുമിറ്റക്കോടിനു പോകാനും ബാക്കി 150 പേർക്ക് വീട്ടിൽ റിസപ്ക്ഷൻ അറേഞ്ച് ചെയ്യാമെന്നുമായിരുന്നു ആ തീരുമാനം.<br><br></p>
<p dir="ltr">★ ★ ★<br><br></p>
<p dir="ltr">വിവാഹനിശ്ചയം കഴിഞ്ഞ എതൊരു യുവതീയുവാക്കൾക്കുമുണ്ടാകുന്ന അതേ തിക്ക്മുട്ടൽ ഞങ്ങൾക്കുമുണ്ടായി.<br>
ഫോൺ വിളിയും ,വാട്സാപ്പും കൊണ്ട് മാത്രം മാനസികസമ്മർദ്ദത്തെ അതിജീവിയ്ക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ ഒരു ബ്ലോഗേഴ്സ് മീറ്റ് കൂടി തീരുമാനമായി.</p>
<p dir="ltr">ഓഗസ്റ്റ് ഇരുപത്തിയാറിനു വെളുപ്പിനു നാലു മണിയ്ക്ക് എന്റെ ഫോണിലെ അലാം ശബ്ദിച്ചു.ചാടിയെഴുന്നേറ്റ് കതക് തുറന്നപ്പോൾ അമ്മിയതാ എന്നെ നോക്കി കണ്ണു തിരുമ്മിനിൽക്കുന്നു.</p>
<p dir="ltr">നേരം വെളുത്ത് എട്ടരയായാൽ പോലും എഴുന്നേൽക്കാത്ത മകൻ നാലു മണിക്കൂർ മുൻപേ എഴുന്നേറ്റത് കണ്ട അമ്മി അമ്പരന്നു.</p>
<p dir="ltr">അതേ!!മകൻ തന്നെ.</p>
<p dir="ltr">"എന്നാടാ കൊച്ചേ വയറിനു സുഖമില്ലേ "?</p>
<p dir="ltr">ചരിത്രാതീതകാലം മുതൽക്കേ അമ്മമാർക്ക് അവരുടെ ആണ്മക്കൾ പതിവിലും അൽപം നേരത്തേ എഴുന്നേറ്റാൽ ഇതല്ലാതെ വേറൊന്നും ചോദിക്കാനില്ലേ?വയറു പോലും വയറുവേദന.ഹും!മനസ്സിനാ വേദന!!!.</p>
<p dir="ltr">"ഒരു സ്ഥലം വരെ പോകണം."</p>
<p dir="ltr">"ഏത് സ്ഥലത്തേയ്ക്കാ ഇത്ര നേരത്തേ "?</p>
<p dir="ltr">"ആറു മണിയ്ക്ക് ഏറ്റുമാനൂരുന്ന് ബസ്സുണ്ട്.അതിനു പോകണം."</p>
<p dir="ltr">"എങ്ങോട്ടാ "?</p>
<p dir="ltr">"അമ്മി വേം ഇച്ചിരെ വെള്ളം ചൂടാക്കിക്കേ."<br>
മറുപടി ഒന്നും പറഞ്ഞില്ല.</p>
<p dir="ltr">അമ്മി അടുക്കളയിലേയ്ക്ക് നടക്കുന്നത് കണ്ടിട്ട് ഞാൻ എന്റെ മുറിയിലേയ്ക്ക് തിരികെ വന്നു..</p>
<p dir="ltr">അലമാരി തുറന്ന് ക്രീം പാന്റും,വെള്ളയിൽ പച്ച ചെക്ക് ഷർട്ടും എടുത്ത് കണ്ണാടിയിൽ നോക്കി.</p>
<p dir="ltr">പാന്റിടണോ!!!</p>
<p dir="ltr">പാന്റിടുമോ എന്ന കല്ലോലിനിയുടെ സംശയം തീർക്കുകയുമാകാം,ഞാൻ പണ്ട് പാന്റിട്ടിരുന്നുവെന്ന് എനിയ്ക്കെന്നെത്തന്നെ വിശ്വസിപ്പിക്കുകയുമാവാം.കല്യാണരാമൻ പാന്റിടുന്ന സീൻ പോലെ ആയാൽ കല്യാണം കഴിഞ്ഞാൽ ഭാര്യ എക്കാലവും അത് തന്നെ പറഞ്ഞോണ്ടിരുന്നാലോ എന്ന പുനർവിചിന്തനത്തിൽ പാന്റ് മാറ്റി മുണ്ടാക്കി.</p>
<p dir="ltr">ക്രീം ഷർട്ടും അതിനു ചേരുന്ന കരയുള്ള മുണ്ടുമെടുത്ത് കട്ടിലിലിട്ടു.</p>
<p dir="ltr">"അമ്മീ!ഇതിങ്ങ് തേച്ച് തന്നേക്കേ."</p>
<p dir="ltr">കുളി കഴിഞ്ഞ വന്നപ്പോൾ അമ്മി ഷർട്ട് തേയ്ക്കാൻ തുടങ്ങുന്നു.ഒരു കപ്പ് കാപ്പി മേശപ്പുറത്തിരിപ്പുണ്ട്.അതെടുത്ത് കുടിയ്ക്കുന്നതിനിടയിൽ അമ്മി പറഞ്ഞു.</p>
<p dir="ltr">"കല്ലോലിനി."</p>
<p dir="ltr">ഞാനൊന്ന് ഞെട്ടി.</p>
<p dir="ltr">"അമ്മി എന്നാ പറഞ്ഞത്??കല്ലോലിനീന്നോ?"</p>
<p dir="ltr">"ചുമ്മാ തോന്നീതാടാ കൊച്ചേ."</p>
<p dir="ltr">"അമ്മി കല്ലോലിനീന്നല്ലേ പറഞ്ഞത്?ഞാനങ്ങനെയാണല്ലോ കേട്ടത്"?</p>
<p dir="ltr">"അങ്ങനെ തന്നെയാ പറഞ്ഞത് ".</p>
<p dir="ltr">""അമ്മിയ്ക്ക് കല്ലോലിനീന്നെങ്ങനെയാ കിട്ടീത് ?"</p>
<p dir="ltr">"എനിയ്ക്ക് ചുമ്മാ അങ്ങ് തോന്നുവാ ".</p>
<p dir="ltr">"ഇത്ര കട്ടിയുള്ള വാക്ക് ചുമ്മാ അങ്ങ് തോന്നുവോ "?</p>
<p dir="ltr">"അതേന്നേ ".</p>
<p dir="ltr">"അമ്മി വല്ലാതെയങ്ങ് വളർന്നു."</p>
<p dir="ltr">"നിന്റെയൊക്കെ കാട്ടായങ്ങൾ കണ്ടല്ലേടാ അമ്മി ജീവിയ്ക്കുന്നേ ".</p>
<p dir="ltr">ചിരി വന്നെങ്കിലും അമർത്തിപ്പിടിച്ചു.</p>
<p dir="ltr">അഞ്ചരയായപ്പോൾ പോകാനിറങ്ങി.</p>
<p dir="ltr">അമ്മി അപ്പോൾ രണ്ടായ് മുറിച്ച് പുഴുങ്ങിയ ഏത്തപ്പഴവും ഒരു കുപ്പി വെള്ളവുമായി വന്നു.</p>
<p dir="ltr">"ബസ്സിലിരുന്ന് കഴിക്കാം.തൃശ്ശൂർ വരെ പോകാനുള്ളതല്ലേ "?</p>
<p dir="ltr">അമ്മി രാവിലേ തന്നെ ഞെട്ടൽ പരമ്പര സൃഷ്ടിക്കുന്നു.</p><p dir="ltr">ഒന്ന് സൂക്ഷിച്ച് നോക്കി.ഒരു ഭാവഭേദവുമില്ല.</p>
<p dir="ltr">സ്കൂട്ടറിന്റെ താക്കോലുമെടുത്ത് പുറത്തേയ്ക്ക് നടന്നു.</p>
<p dir="ltr">ഒമ്പതരയായപ്പോൾ തൃശ്ശൂർ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിലെത്തി.കല്ലോലിനി എത്താൻ അര മണിക്കൂർ കൂടി കഴിയും.</p>
<p dir="ltr">ഒരു കാപ്പിയും വടയും വാങ്ങി യാത്രക്കാരുടെ ഇരിപ്പിടത്തിൽ പോയി ഇരുന്നു.</p>
<p dir="ltr">കാത്തിരുപ്പിന്റെ,അക്ഷമയുടെ അരമണിക്കൂർ അരയുഗം പോലെ തോന്നിച്ചു.</p>
<p dir="ltr">വീണ്ടും ഒരു കാപ്പി കൂടി വാങ്ങി പഴയ സ്ഥാനത്ത് വന്നിരുന്നു.</p>
<p dir="ltr">കുറച്ച് കഴിഞ്ഞപ്പോൾ ഒരു കാപ്പി കൂടി.പിന്നെ എന്നെ കാണുമ്പോഴേ കടക്കാരൻ ഒരു കപ്പിലേയ്ക്ക് കാപ്പി ഒഴിക്കാൻ തുടങ്ങി.</p>
<p dir="ltr">അവസാനം ഉള്ളിൽ നിന്നും മാരകമായ വിളി വന്നപ്പോൾ സ്റ്റാൻഡിനകത്ത് തന്നെയുള്ള മൂത്രപ്പുരയിലേയ്ക്ക് നടന്നു.നേരേ അകത്തേയ്ക്ക് നടന്നു.<br>
അവിടിരുന്നയാൾ പുറകിൽ നിന്നും വിളിച്ചു.</p>
<p dir="ltr"> "ഊൂം "?</p>
<p dir="ltr">"ഊങ്ഹൂം"</p>
<p dir="ltr">ചമ്മലോടെ അവിടെ പണം നൽകി കാര്യം സാധിച്ച് പുറത്ത് വന്നപ്പോൾ ആകെയൊരുന്മേഷം തോന്നി.</p>
<p dir="ltr">ബാഗിൽ നിന്നും വെള്ളമെടുത്ത് കുടിച്ച് കടക്കാരൻ കാണാതെ മറുവശത്തൂടെ സ്റ്റാൻഡിന്റെ മുന്നിലെത്തി.</p>
<p dir="ltr">അപ്പോൾ ഫോൺ ശബ്ദിച്ചു.പ്രതീക്ഷിച്ച വിളി തന്നെ.</p>
<p dir="ltr">കല്ലോലിനി.</p>
<p dir="ltr">അരമണിക്കൂർ കാത്തിരുന്നതിന്റെ അക്ഷമയും,ഈർഷ്യയുമുണ്ടായിരുന്നെങ്കിലും അവൾ ഒരു കുടയും ചൂടി നടന്ന് വരുന്നത് കണ്ടപ്പോൾ അതെല്ലാം മാറി.</p>
<p dir="ltr">ഇളമഞ്ഞയിൽ വയലറ്റ് പൂക്കളുള്ള ചുരിദാറിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി.അതോ എന്റെ സൗന്ദര്യം കുറഞ്ഞത് കൊണ്ട് തോന്നുന്നതാണോ?</p>
<p dir="ltr">ഒരു വല്ലാത്ത ഭാവത്തോടെ നിൽക്കുന്ന എന്റെ മുന്നിൽ വന്ന് നിന്ന കല്ലോലിനി മന്ദഹസിച്ചു.എനിയ്ക്കെന്തോപോലെ തോന്നി.</p>
<p dir="ltr">യാതൊരു വിധ പരിചയവുമില്ലാത്ത , ഇരുന്നൂറോളം കിലോമീറ്റർ അകലെയുള്ള ഒരു പെൺകുട്ടിയെ പരിചയപ്പെട്ട്, അവളിൽ വിശ്വാസമുണർത്തി,ഇവന്റെ കൂടെ ജീവിച്ചേക്കാം എന്ന തീരുമാനമെടുപ്പിക്കാൻ കഴിഞ്ഞതിൽ എനിയ്ക്ക് എന്നെക്കുറിച്ച് തന്നെ ഒരു അഭിമാനമൊക്കെ തോന്നി.</p>
<p dir="ltr">"ഹലോ " അവളുടെ ശബ്ദമാണെന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.</p>
<p dir="ltr">"കല്യാണീ "</p>
<p dir="ltr">"ഓ !വന്നിട്ട് ഒത്തിരി നേരമായോ "?</p>
<p dir="ltr">ഞാൻ പറഞ്ഞ മറുപടി കേട്ട എനിയ്ക്ക് തന്നെ ചിരി വന്നു.</p>
<p dir="ltr">"എനിയ്ക്ക് വിശക്കുന്നു."</p>
<p dir="ltr">ഒരു പണിയുമില്ലാതെ വീട്ടിലിരുന്നാൽ ജലപാനം പോലുമില്ലാത്ത ഞാൻ തൃശ്ശൂർ ചെന്നപ്പോൾ പറഞ്ഞ വാചകമേ!!</p>
<p dir="ltr">"എന്ത്" ദിവ്യ ഞെട്ടി.</p>
<p dir="ltr">ഞാനും ചിരിച്ചു.അവളും.</p>
<p dir="ltr">പതുക്കെ കെ.എസ്.ആർ.ടി.സിയ്ക്ക് വെളിയിലേയ്ക്ക് നടന്നു.റോഡ് ക്രോസ്സ് ചെയ്ത് മറുവശത്തേയ്ക്കെത്തി.അടുത്തടുത്ത രണ്ട് ഹോട്ടലുകളിലൊന്നിന്റെ മുന്നിൽ നിന്ന് ഒരാൾ കൈ വീശി വിളിച്ചു.അങ്ങോട്ട് തന്നെ കയറി.</p>
<p dir="ltr">ഒഴിവ് കണ്ട മേശയുടെ രണ്ട് പുറവുമായി ഇരുന്നു.</p>
<p dir="ltr">ഓരോ മസാലദോശയും കാപ്പിയും ഓർഡർ ചെയ്തു.</p>
<p dir="ltr">പിന്നെ അണപൊട്ടി ഒഴുകുന്ന പോലെ സംസാരമായിരുന്നു.</p>
<p dir="ltr">അരമണിക്കൂർ കൊണ്ട് ഹോട്ടലിൽ നിന്നും ഇറങ്ങി.</p>
<p dir="ltr">പൂരനഗരിയിലേയ്ക്ക് ഇറങ്ങി നടന്നു.</p>
<p dir="ltr">വീട്ടിലാണെങ്കിൽ നൂറുമീറ്റർ അകലം പോലുമില്ലാത്ത ശ്രീനിക്കടയിലേയ്ക്ക് നടന്ന് പോകാൻ മടിച്ചിട്ട് വണ്ടിയിൽ പോകുന്ന ഞാൻ യാതൊരു മടുപ്പുമില്ലാതെ തൃശ്ശൂർ ടൗണിലൂടെ മൂന്ന് മണിക്കൂർ ദിവ്യയുടെ കൂടെ നടന്നു.ഒരു മടുപ്പും അറിഞ്ഞില്ലെന്ന് മാത്രമല്ല ആ നടപ്പ് അവസാനിയ്ക്കരുതേ എന്ന് വരെ ആഗ്രഹിച്ച് പോയി.</p>
<p dir="ltr">അങ്ങനെ നടക്കുന്നതിനിടയിൽ കല്യാണഡ്രസ്സ് അവിടെ നിന്നും എടുക്കാമെന്ന് തീരുമാനിച്ചു.</p>
<p dir="ltr">കുറേ എന്തൊക്കെയോ വാങ്ങിച്ചു.</p>
<p dir="ltr">വഴിയരികിൽ കുങ്കുമം കൂട്ടിയിട്ട് വിൽക്കുന്നത് കണ്ടപ്പോൾ ദിവ്യയ്ക്കൊരു ആഗ്രഹം.ഒരു ഡപ്പി കുങ്കുമം വാങ്ങിപ്പിച്ച് അവൾ ബാഗിലിട്ടു.</p>
<p dir="ltr">ഓർക്കുമ്പോൾ തന്നെ ചിരി വരുന്ന ഒരു കുഞ്ഞ് സമ്മാനം എനിയ്ക്കും വാങ്ങിത്തന്നു.ഒരു കളിപ്പാട്ടക്കടയിൽ നിന്നും ഒരു കമ്പിൽ പിടിപ്പിച്ച സ്വർണ്ണനിറമുള്ള ഇതളുകളുള്ള പമ്പരം.അതും കയ്യിൽ പിടിച്ച് നടക്കാൻ ഒരു മടിയും തോന്നിയില്ല.</p>
<p dir="ltr">രണ്ട് മണിയായപ്പോൾ യാത്ര പറഞ്ഞ് പിരിഞ്ഞു.<br></p>
<p dir="ltr">★ ★ ★</p>
<p dir="ltr"> സെപ്റ്റംബർ 1</p>
<p dir="ltr">കല്യാണഡ്രസ്സ് എടുക്കാൻ പോകേണ്ട ദിവസം.</p>
<p dir="ltr">രാവിലെ ഒമ്പതായപ്പോൾ ഞാനും,അമ്മിയും,സിന്ധുവും,ടുട്ടുവും പുറപ്പെട്ടു.അച്ഛൻ വരുന്നില്ലാത്തതിനാൽ ഉച്ചയ്ക്ക് ഉണ്ണാൻ വരുമ്പോൾ കഴിക്കാനുള്ള ചോറുണ്ടാക്കാനുള്ളത് കൊണ്ട് ഇറങ്ങാനും വൈകി.</p>
<p dir="ltr">ദിവ്യയുടെ വീട്ടിൽ നിന്നും വരുന്നത് ദിവ്യയും അനിയത്തി ദീപ്തിയും മാത്രം.</p>
<p dir="ltr">ഒരു മണിയോടെ ഞങ്ങൾ തൃശ്ശൂരിലെ അവൾ സെലക്റ്റ് ചെയ്ത കടയിലെത്തി.</p>
<p dir="ltr">ചിങ്ങമാസം ആയത് കൊണ്ട് കടയിൽ നല്ല തിരക്ക്.അത്രയും ദൂരം വണ്ടിയോടിച്ച ക്ഷീണം ഉള്ളത് കൊണ്ട് ടുട്ടു കാറിനകത്ത് തന്നെ ഇരുന്ന് ഉറങ്ങുവാണെന്ന് പറഞ്ഞതിനാൽ ഞാൻ ഒറ്റയ്ക്ക് നാലു പെണ്ണുങ്ങളുടെ കൂടെ നിരായുധനായി കടക്കകത്തേയ്ക്ക് കടന്നു.</p>
<p dir="ltr">നിറപുഞ്ചിരിയോടെ ഒരു സെയിൽസ്ഗേൾ ഞങ്ങളെ വരവേറ്റ് മൂന്നാം നിലയിലേയ്ക്ക് ആനയിച്ചു.</p>
<p dir="ltr">നാലു പെണ്ണുങ്ങൾ വസ്ത്രക്കൂമ്പാരത്തിനകത്തേയ്ക്ക് ഊളിയിട്ട് അപ്രത്യക്ഷരാകുന്നത് ഞാൻ അതിശയത്തോടെ നോക്കി നിന്നു.</p>
<p dir="ltr">മൂന്ന് മണിക്കൂർ കഴിഞ്ഞ് അവർ ഇറങ്ങി വന്നു.വലിയ പരന്ന പ്ലാസ്റ്റിക് ഡിഷുകളിൽ അടുക്കി വെച്ച ഡ്രെസ്സുകളുമായി മൂന്ന് സെയിൽഗേൾസും കൂടെയുണ്ട്.</p>
<p dir="ltr">"ഇനി കൊച്ചിനുള്ള ഡ്രസ്സ് എടുക്കണ്ടേ?അത് താഴെയാന്നാ പറഞ്ഞേ ".അമ്മി പറഞ്ഞു.</p>
<p dir="ltr">കൊച്ചിനുള്ള ഡ്രസ്സ് എടുക്കാൻ അധികസമയമൊന്നും വേണ്ടിവന്നില്ല.കാരണം പറ്റിയ ഷർട്ടൊന്നുമുണ്ടായിരുന്നില്ല.</p>
<p dir="ltr">പിന്നെ കാഷ് കൗണ്ടറിനുമുന്നിലുള്ള കാത്തിരുപ്പായി.</p>
<p dir="ltr">ബില്ല് ചെയ്യുന്ന ചേച്ചി ഇടയ്ക്കിടെ എന്നെ ഒളികണ്ണിട്ട് നോക്കുന്നുണ്ട്.<br>
(ഞാനിപ്പോൾ തത്പരകക്ഷിയല്ല ചേച്ചീ.അയാം ദി സോറി)</p>
<p dir="ltr">ഓ!!അതാ ബിൽ പ്രിന്റാകുന്ന ശബ്ദം.പോക്കറ്റിൽ തപ്പി നോക്കി.ഭാഗ്യം ഏ.റ്റി.എം കാർഡുണ്ട്.</p>
<p dir="ltr">"സർ ബില്ല് ".ചേച്ചി വിളിച്ചു.</p>
<p dir="ltr">ബിൽ വാങ്ങി നോക്കി.<br>
<br>
ഞെട്ടി.<br></p>
<p dir="ltr">കിളി പോയ ശബ്ദം വായിൽനിന്നും വരുമെന്ന് ആ ചേച്ചിയ്ക്ക് മനസ്സിലായി.</p>
<p dir="ltr">കാർഡ് നീട്ടി.</p>
<p dir="ltr">സുന്ദരി മൊഴിഞ്ഞു.</p>
<p dir="ltr">"ഞങ്ങൾ കാർഡ് അക്സെപ്റ്റ് ചെയ്യുന്നില്ല സർ."</p>
<p dir="ltr">"എന്നതാ !ഇത്ര വലിയ കടയിൽ കാർഡെടുക്കത്തില്ലെന്നോ ?അതെന്നാ അങ്ങനെ?"</p>
<p dir="ltr">മറുപടിയായി ആ സ്ത്രീ പറഞ്ഞു.</p>
<p dir="ltr">"സർ.ഈ റോഡിന്റെ മറുവശത്ത് രണ്ട് ഏ.ടി.എമ്മുണ്ട്.സർ പോയിട്ട് വരൂ."</p>
<p dir="ltr">കടുത്ത ദേഷ്യം ഉള്ളിലമർത്തി കൂടുതലൊന്നും പറയാൻ നിൽക്കാതെ കടയിൽ നിന്നുമിറങ്ങി റോഡ് ക്രോസ്സ് ചെയ്ത് ആദ്യം കണ്ട സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കൗണ്ടറിലെത്തി.<br>
കാർഡ് സ്വൈപ്പ് ചെയ്തു.</p>
<p dir="ltr">എന്റർ പാസ്വേഡ് .</p>
<p dir="ltr">* * * *</p>
<p dir="ltr">ഒന്നും സംഭവിച്ചില്ല.</p>
<p dir="ltr">എന്റെ കാർഡ് തന്നെയല്ലേ??അതേല്ലോ!!</p>
<p dir="ltr">ഒന്നുകൂടെ ശ്രമിച്ചു.</p>
<p dir="ltr">മമ്മൂട്ടിയേക്കൂടെ തെറി വിളിക്കാൻ തോന്നി.</p>
<p dir="ltr">അടുത്ത സ്റ്റേറ്റ് ബാങ്ക് ഏ.റ്റി.എമ്മിലേയ്ക്ക് നടന്നു.</p>
<p dir="ltr">പാസ്വേഡ് ശ്രദ്ധിച്ച് എന്റർ ചെയ്തു.</p>
<p dir="ltr">ഒരു പ്രിന്റൗട്ട് പുറത്തേയ്ക്ക് വന്നു.</p>
<p dir="ltr">Dear customer, for security reasons your card no xxxx3877 blocked for the day for entering wrong PIN thrice at ATM TDCN0041....</p>
<p dir="ltr">വെറുതേ പുറത്തേയ്ക്ക് നോക്കി.</p>
<p dir="ltr">ടുട്ടു ഉറക്കമൊക്കെ കഴിഞ്ഞ് കടയിലേയ്ക്കുള്ള സ്റ്റെപ്പുകൾ കയറുന്നു. </p><p dir="ltr"><br></p>
<p dir="ltr">[ആരും ഓടണ്ട.ഞാനിത് തുടരും.]</p><p dir="ltr"><br>
----------------------------------------</p>
<p dir="ltr">ഈ ഡിസംബർ 25 നു 'കോളാമ്പി'യ്ക്ക് ഒരു വയസ്സ് പൂർത്തിയാകുന്നു.ഇത് വരെ 'കോളാമ്പി'യിൽ വരാനും വായിച്ച് അഭിപ്രായം പറയാനും സന്മനസ്സ് കാണിച്ച എല്ലാ പ്രിയപ്പെട്ട ബ്ലോഗർമാർക്കും നന്ദി.!!</p>
<div class="separator" style="clear: both; text-align: center;"> <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfTuLaimCm-x5Hak9o8y6u19LQ25VTGzn9XY8QxhmM3_XhCrCSqH7W1S8S3U2hPvQwnpIQZ7oauNmk6vm96UHX6VGAzN_6O3g4sIw_RQ1C55EraFbsXXW35RN512NQ6IJLT-uLOYOfwI4/s1600/IMG_20151216_023058.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"> <img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfTuLaimCm-x5Hak9o8y6u19LQ25VTGzn9XY8QxhmM3_XhCrCSqH7W1S8S3U2hPvQwnpIQZ7oauNmk6vm96UHX6VGAzN_6O3g4sIw_RQ1C55EraFbsXXW35RN512NQ6IJLT-uLOYOfwI4/s640/IMG_20151216_023058.JPG"> </a> </div>സുധി അറയ്ക്കൽhttp://www.blogger.com/profile/08082483615628204969noreply@blogger.com102tag:blogger.com,1999:blog-7229071091927072289.post-5781929217372930302015-08-22T11:27:00.001+05:302015-08-22T16:26:43.087+05:30മാംഗല്യം തന്തുനാനേ...<div dir="ltr">
ആഗോളതലത്തിലെ സാമ്പത്തികമാന്ദ്യവും അറബിമുതലാളിമാരുടെ തൊഴിലാളിവിരുദ്ധനടപടികളും കാരണം ബൂലോക ബ്ലോഗർമാർ തൂലിക മടക്കി വെച്ച് നാവടക്കി പണിയെടുക്കാൻ തുടങ്ങിയപ്പോൾ, വരണ്ട് മരുഭൂമിയായിത്തീർന്നിരുന്ന ബൂലോകത്തേക്ക് സുന്ദരനും, സുശീലനും, നിർമ്മലനുമായ ഒരു ചെറുപ്പക്കാരൻ വലതുകാൽ വെച്ച് നടന്ന് കയറി. കയറിക്കഴിഞ്ഞ് ആരെങ്കിലും സ്വാഗതം ചെയ്യുമെന്ന് കരുതി കാത്തിരുന്നു. ആരും വന്നില്ല. ചുറ്റും വരണ്ട ചൂടുമണലാരണ്യം മാത്രം. ഇവിടെയുണ്ടായിരുന്നെന്ന് പറയപ്പെടുന്ന മനുഷ്യരൊക്കെ എവിടെപ്പോയി?????<br />
<br /></div>
<div dir="ltr">
അങ്ങനെ മഞ്ഞളിച്ചിരിയ്ക്കുന്ന അവന്റെ ബ്ലോഗിലേയ്ക്ക് ഗണപതിയായി, കടിഞ്ഞൂൽ വായനക്കാരനായി <a href="http://abidiba.blogspot.in/?m=1" target="_blank">അരീക്കോടന്</a> സാറെത്തി...<br />
"ഹ ഹ ഹ.ഹ്യൂമറസ് ലി റ്റോൾഡ്"<br />
എന്ന് അഭിപ്രായം രേഖപ്പെടുത്തി മടങ്ങി. ആദ്യാഭിപ്രായത്തിന്റെ ബലത്തിൽ അവൻ നിർഭയം, നിരന്തരം പല പല ബ്ലോഗുകളിലായി ആയിരക്കണക്കിനു കമന്റുകൾ വാരി വിതറി. കമന്റുകൾ കമന്റുകളായി വരാനും തുടങ്ങി. പതിവായി പലരും വന്നു തുടങ്ങി. ബ്ലോഗെന്നാൽ വിശാലമനസ്കനെന്ന് മനസ്സിലാക്കിയിരുന്ന അവനോട് പലരും അത് ചേർക്കൂ ഇത് ചേർക്കൂ എന്നോക്കെ പറഞ്ഞിട്ട് പോകാനും തുടങ്ങി. അങ്ങനെ മനോമോഹനശിങ്കമായി മൗനിയായി അന്തം വിട്ട് നിന്ന അവന്റെ തലയ്ക്ക് മുകളിൽ പതിനാലു വാട്ടിന്റെ സി.എഫ്.എൽ കത്തി. അഭിപ്രായം പറഞ്ഞവരോട് തന്നെ ഫോളോവർ ഗാഡ്ജറ്റ് എങ്ങനെ ചേർക്കാം എന്ന് ചോദിയ്ക്കാൻ തീരുമാനിച്ചു. സ്വന്തം ബ്ലോഗിലും അവരുടെ ബ്ലോഗിലും ചോദിച്ചു..<br />
<br /></div>
<div dir="ltr">
സ്ഥലപരിചയം ഇല്ലാത്തയാൾ കോട്ടയം ടൗണിൽ വന്ന് വഴി ചോദിച്ചാൽ ചോദ്യം കേൾക്കുന്നയാൾ വല്ലാത്തൊരു പുച്ഛഭാവത്തോടെ , തലയുയർത്തി, ചുണ്ട് വക്രിച്ച് 'ആ ' എന്ന് പറയുന്നത് പോലെയുള്ള അനുഭവം. ആരും അവനെ മൈൻഡ് ചെയ്തില്ല. അവസാനം സധൈര്യം അവൻ സ്വന്തമായി ഫോളോവർ ഗാഡ്ജറ്റ് ചേർക്കാൻ തീരുമാനിച്ചു. അവന്റെ സെറ്റിങ്ങ്സും, ബ്ലോഗർ സെറ്റിങ്ങ്സും തമ്മിൽ പൊരുത്തപ്പെടാതിരുന്നതു കൊണ്ട് അത് ചേർന്നുമില്ല. ഒരു പോസ്റ്റ് ഡിലീറ്റ് ആകുകയും ചെയ്തു.</div>
<div dir="ltr">
അറിയാൻ മേലാത്ത പണിയ്ക്ക് ഇനിയില്ല എന്നുറപ്പിച്ച് സ്വന്തം ബ്ലോഗിനെ ചരമക്കോളത്തിലിട്ടേക്കാം എന്ന് തീരുമാനിച്ച് ഉറങ്ങാൻ കിടന്ന അവനെ ഞെട്ടിച്ച് കൊണ്ട് പിറ്റേന്ന് ഒരു പെൺകുട്ടിയുടെ മെയിൽ വന്നു. <a href="http://oorkkadavu.blogspot.in/?m=1" target="_blank">ഫൈസൽ </a>ബാബുവിനോട് പറഞ്ഞാൽ ഫോളൊവർ ഓപ്ഷൻ ചെയ്ത് തരുമെന്ന ആ മെയിൽ വായിച്ച അവൻ സന്തോഷിച്ചു. പിന്നെ ഫേസ്ബുക്കിൽ അദ്ദേഹത്തെ തെരഞ്ഞ് കണ്ടുപിടിച്ച് ആവശ്യം അറിയിച്ചു. പുതുമുഖത്തോട് അതീവ കാരുണ്യത്തോടെ പെരുമാറിയ ഫൈസലിക്ക അവന്റെ ബ്ലോഗിനെ മനുഷ്യർക്ക് വായിക്കാൻ പറ്റിയ വിധത്തിൽ ആക്കിക്കൊടുത്തു. അവൻ പിന്നെ കൂടുതൽ കൂടുതൽ ബ്ലോഗുകളിൽ എത്താനും അഭിപ്രായം പറയാനും തുടങ്ങി.<br />
<br /></div>
<div dir="ltr">
അങ്ങനെ 'കോളാമ്പി 'എന്ന ബ്ലോഗും സുധി അറയ്ക്കൽ എന്ന പേരും കുറച്ച് ബ്ലോഗർമ്മാരൊക്കെ അറിയാൻ തുടങ്ങി.<br />
<br /></div>
<div dir="ltr">
ബ്ലോഗ് ചെയ്യണമെന്ന ആഗ്രഹത്താൽ ബ്ലോഗിലെത്തി, ആഗ്രഹം സാധിച്ച് കഴിഞ്ഞപ്പോൾ അത്യാഗ്രഹം ലിങ്കിന്റെ രൂപത്തിലെത്തി. ബ്ലോഗിൽ ലിങ്കിടാൻ പഴയ പെൺകുട്ടി വീണ്ടും സഹായിച്ചു. അതാ വരുന്നു ദുരാഗ്രഹം പിന്നേം. കമന്റിൽ ലിങ്ക് ചെയ്യണം. സധൈര്യം സ്വന്തമായി ലിങ്ക് ഇട്ടു. ഇട്ടത് <a href="http://www.shaisma.com/?m=1" target="_blank">ഇസ്മയിൽ</a> കുറുമ്പടിയുടെ ബ്ലോഗിൽ. ഇട്ടത് ഇങ്ങനെ.<br />
<br /></div>
<div dir="ltr">
"എനിയ്ക്കുമുണ്ട് ഒരു മരം കയറ്റ അനുഭവം. വായിക്കാൻ ഇവിടെ <a href="http://www.shaisma.com/2015/04/blog-post.html?m=1" target="_blank">ഞെക്കൂ</a>."</div>
<div dir="ltr">
<br />
പിറ്റേന്ന് കുറുമ്പടിയുടെ മെയിൽ.</div>
<div dir="ltr">
"ഞെക്കി. ഞെക്ക് കൊള്ളുന്നില്ല."<br />
<br /></div>
<div dir="ltr">
എന്ത് ഞെക്ക് കൊള്ളുന്നില്ലേ?? സുധീ!!!!മുട്ടൻ പണി കിട്ടിയെടാ നിനക്ക്!! എന്ന് ആത്മഗതം നടത്തി ആ പോസ്റ്റിൽ പോയി നോക്കി. സംഗതി സത്യമാണ്. ഞെക്ക് കൊള്ളുന്നുണ്ട്. പക്ഷേ സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരിയ വി.എസ്സിനെപ്പോലെ എന്റെ ബ്ലോഗിലെ പോസ്റ്റിലെത്തുന്നില്ല. ഒരു മാതിരി ചെമ്പ്ലാവ് സെറ്റിന്റെ ഓഞ്ഞ പടക്കം പോലെ.<br />
<br /></div>
<div dir="ltr">
തണുപ്പത്തും ആകെ വിയർത്തു. ഒരു ഗ്ലാസ്സ് തണുത്ത വെള്ളം അകത്തേയ്ക്ക് വിക്ഷേപിച്ചു. നാണക്കേട് ഒഴിവാക്കാൻ വീണ്ടും ആ പെൺകുട്ടിയോട് സഹായം അഭ്യർത്ഥിച്ചു. ലിങ്ക് അയച്ചു തന്നു. അത് കുറുമ്പടിയുടെ ബ്ലോഗിൽ പേസ്റ്റ് ചെയ്തോളാൻ പറഞ്ഞു. അങ്ങനെ ചെയ്തു.<br />
<br /></div>
<div dir="ltr">
പരിചയം ബ്ലോഗ് ലിങ്കുകൾ കൈമാറി വളർന്നതിനോടൊപ്പം അൽപം കൂടി വേഗതയുള്ള ഹാങ്ങൗട്ടിലേയ്ക്ക് മാറി.</div>
<div dir="ltr">
<br />
എന്റെ മനസ്സിൽ ആരാധന കലർന്ന അനുരാഗം മൊട്ടിട്ടു. അപ്പുറത്തും മൊട്ടിട്ടോ എന്നറിയാൻ പല മാർഗ്ഗങ്ങളും നോക്കി.<br />
<br /></div>
<div dir="ltr">
സ്ഥിരമായിട്ട് ലിങ്ക് ഇട്ട് തരാമോ, നമുക്ക് ഒന്നിച്ച് ബ്ലോഗ് ചെയ്താലോ? എന്റെ ആദ്യപ്രണയം നഷ്ടസ്വപ്നമായി അവശേഷിയ്ക്കുന്നു, കല്യാണം കഴിയ്ക്കാൻ വീട്ടുകാർ നിർബന്ധിയ്ക്കുന്നു (ചുമ്മാ...) ഇങ്ങനെയുള്ള മൂന്തോടൻ പ്രയോഗങ്ങൾ വെള്ളത്തിലെ വര പോലെയായിത്തീരുന്നത് നിസംഗതയോടെ നോക്കി നിൽക്കാൻ എനിയ്ക്ക് കഴിഞ്ഞില്ല.<br />
<br /></div>
<div dir="ltr">
അവസാനം സഹികെട്ട് ഇഷ്ടതാരമായ ലാലേട്ടനെ മനസ്സിൽ ധ്യാനിച്ച്<br />
"യൂ ആർ ദ് ലൈറ്റ് ഒഫ് മൈ ലോൺലി ലൈഫ്; ലവ് ഒഫ് മൈ ഹാർട്ട്, ഡ്യൂ ഒഫ് മൈ ഡെസർട്ട്, റ്റ്യൂൺ ഒഫ് മൈ സോങ്ങ്, ക്വീൻ ഒഫ് മൈ കിംഗ്ഡം, ആാാാാാാാൻഡ് ഐ ലവ് യൂ കല്യാാാാാാാാാണിക്കുട്ടീീീീീ "<br />
എന്ന സുപ്രസിദ്ധമായ ഡയലോഗ് നാടൻ സ്റ്റൈലിൽ സുധീഷീകരിച്ച്<br />
"യൂ ആർ മൈ ലവ്, യൂ ആർ മൈ ഹാർട്ട്, യൂ ആർ മൈ സോൾ, യൂ ആർ മൈ ഡെസർട്ട്, യൂ ആർ മൈ ഡെസ്റ്റിനി, യൂ ആർ മൈ ക്വീൻ ആാാാാാാൻഡ് ഐ ലാാാാാാാാവ് യൂ എന്റെ കല്യാണിക്കുട്ടീീീീീ "<br />
എന്ന് ഒറ്റ മെയിലങ്ങ് ചെയ്തു.<br />
<br /></div>
<div dir="ltr">
രണ്ട് ദിവസത്തേക്ക് ഒരു അനക്കവുമില്ല. മൂന്നാം ദിവസം മെസേജ് വന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ഒരു കൊച്ച് ബ്ലോഗേഴ്സ് മീറ്റ് തൃശ്ശൂർ വടക്കുന്നാഥക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു. ആണുകാണലും പെണ്ണുകാണലും ഒന്നിച്ച്!!!.<br />
<br />
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeD7tWisHxn2Je6Fn2BHx4kJGK6S82wjdRXgFpYuOCZds7slYWbubtjG0m5xuQTqU-Z8yKz5Op3NN14GhJq2cgYxgEhy4bJrCIGJVIotfNWoa8CQ_eocGdszdnMm2T9uy5KT7f0pDGVAw/s1600/IMG_20150822_140015.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="229" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeD7tWisHxn2Je6Fn2BHx4kJGK6S82wjdRXgFpYuOCZds7slYWbubtjG0m5xuQTqU-Z8yKz5Op3NN14GhJq2cgYxgEhy4bJrCIGJVIotfNWoa8CQ_eocGdszdnMm2T9uy5KT7f0pDGVAw/s320/IMG_20150822_140015.jpg" width="320" /></a></div>
<br /></div>
<div dir="ltr">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_zzoO9P5pA8sRH1GnKpAS-40Ay-32IwBQIf54X4aLyWnZlsyYqt9Z5YbVXnEDbj5e44rwIEoqhgHkk9W0vlOJCgfpfj4sELIg0gItgTJfa9hPlXH9zKpbYxDYPYSEFN5MG0Gcg91u2QA/s1600/20150517_110628.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_zzoO9P5pA8sRH1GnKpAS-40Ay-32IwBQIf54X4aLyWnZlsyYqt9Z5YbVXnEDbj5e44rwIEoqhgHkk9W0vlOJCgfpfj4sELIg0gItgTJfa9hPlXH9zKpbYxDYPYSEFN5MG0Gcg91u2QA/s320/20150517_110628.jpg" width="320" /></a></div>
<br />
<br />
<br />
<br />
<br />
<br />
* * * *</div>
<div dir="ltr">
<br />
(പിറ്റേന്ന് രാവിലെ എന്റെ വീട്)<br />
<br /></div>
<div dir="ltr">
അമ്മിയും ബന്ധുവും കൂട്ടുകാരനുമായ സഞ്ചുവുമുണ്ട്.<br />
<br /></div>
<div dir="ltr">
"അമ്മീ ..ഞാനിന്നലെ ഒരു പെണ്ണുകാണാൻ പോയതാ."<br />
<br />
ഇളിഭ്യതയോടെ പറഞ്ഞൊപ്പിച്ചു.<br />
<br /></div>
<div dir="ltr">
"ഓ!!!പിന്നേ!!! അമ്മി തൃണവൽഗണിച്ചു.<br />
<br /></div>
<div dir="ltr">
"അല്ലമ്മീ , സത്യായിട്ടും പെണ്ണുകാണാൻ പോയതാ."<br />
<br /></div>
<div dir="ltr">
"അതിനു നീ വടക്കുന്നാഥനെ തൊഴാൻ പോയതാന്നല്ലേ പറഞ്ഞത്."?<br />
<br /></div>
<div dir="ltr">
"അതേ!!! രണ്ട് കാര്യങ്ങളും നടന്നെന്നേ ".<br />
<br /></div>
<div dir="ltr">
അമ്മിയ്ക്ക് അദ്ഭുതം!!!<br />
<br /></div>
<div dir="ltr">
"അവളേത്തന്നെ കെട്ടാനും തീരുമാനിച്ചു."<br />
<br /></div>
<div dir="ltr">
"എന്ത് ഞങ്ങളറിയാതെയോ?" ചുളിഞ്ഞ മുഖം.<br />
<br /></div>
<div dir="ltr">
"അമ്മി തന്നെ അച്ഛനോടും സിന്ധുവിനോടും, ടുട്ടുവിനോടും പറയണം."<br />
<br /></div>
<div dir="ltr">
അമ്മി കാപ്പി കൊണ്ടുവന്നു. കൂടെ ഏത്തപ്പഴം പുഴുങ്ങിയതും.</div>
<div dir="ltr">
എന്റെ കട്ടിലിൽ നിന്നും ഭിത്തിയിലേക്ക് ചാരിക്കിടന്ന് കാപ്പി മൊത്തിക്കുടിയ്ക്കുന്ന രീതിയിൽ ഏറുകണ്ണിട്ട് അമ്മിയെ ഒന്ന് നോക്കി .<br />
<br />
വ്യാകുലമാതാവ് തന്നെ.!!<br />
<br /></div>
<div dir="ltr">
സഹായത്തിനായ് വിളിച്ച സഞ്ചു പഴ ഉപ്പേരിയാക്കി കടിച്ച് കാർന്ന് തിന്ന് കൊണ്ട് ഫാനിന്റെ കറക്കം ശ്രദ്ധിക്കുന്നു.</div>
<div dir="ltr">
"ദുഷ്ടാ!! കശ്മലാ !!!!! കൈവിടാതെടാ പിശാശേ!!!!. നിന്റെ കല്യാണം ഉറപ്പിച്ച് കഴിഞ്ഞ് കലയെ കാണാൻ പോയതും, തിരിച്ച് വരുന്ന വഴിയ്ക്ക് പുല്ലുമായി വന്ന അമ്മായിയമ്മയുടെ മുന്നിൽ പെടാതിരിയ്ക്കാൻ ബൈക്ക് വെട്ടിച്ച് വഴി തിരിച്ച് വിട്ടതും ഞാനാടാ ദുഷ്ടാ!!!!"<br />
<br /></div>
<div dir="ltr">
മനസ്സിൽ ഓർത്തുകൊണ്ട് ഇങ്ങനെ പറയാനേ കഴിഞ്ഞുള്ളൂ.<br />
<br />
"തൊലി തിന്നല്ലേടാ.എന്റെ പഴോം കൂടെകഴിച്ചോ!!!"<br />
<br /></div>
<div dir="ltr">
ഏയ്!! അവനെന്റെ ബന്ധുവല്ല, എന്തിന് മൂന്തോടുകാരൻ പോലുമല്ല </div>
<div dir="ltr">
ഏറുകണ്ണു നേർക്കണ്ണാക്കണോ അതോ സ്ഥിരമായി അടച്ച് വെക്കണോ എന്നാലോചിച്ച് കൊണ്ടിരുന്നപ്പോൾ അമ്മിയ്ക്ക് ചിരി പൊട്ടി.<br />
<br /></div>
<div dir="ltr">
"സന്യസിക്കാൻ പോകുവാന്ന് പറഞ്ഞതാരാടാ."?<br />
<br /></div>
<div dir="ltr">
"ഞാൻ " (ദയനീയൻ)<br />
<br /></div>
<div dir="ltr">
"കാശിയ്ക്ക് പോകുവാന്ന് പറഞ്ഞിരുന്നതാരാ ?"<br />
<br /></div>
<div dir="ltr">
" ഞാനാ" (അവസ്ഥക്ക് മാററമില്ല.)<br />
<br /></div>
<div dir="ltr">
"ഹിമാലയത്തിൽ പോകുവാന്ന് പറഞ്ഞിരുന്നതോ "?<br />
<br /></div>
<div dir="ltr">
"അതും ഞാനാ " (അതീവദയനീയൻ)<br />
<br /></div>
<div dir="ltr">
"ഹിമാലയത്തിൽ അറയ്ക്കൽ ഗുഹ ഉണ്ടാക്കി ധ്യാനിയ്ക്കാൻ പോകുവാന്ന് പറഞ്ഞിരുന്നത് "?<br />
<br /></div>
<div dir="ltr">
"ആ!!ആ!!ഓ!!ഓ!!!" എല്ലാം ഞാൻ തന്നെ."<br />
<br /></div>
<div dir="ltr">
മാതാവ് ഒരു അവസരം കിട്ടിയപ്പോൾ തളപ്പിട്ട് കയറുകയാ.<br />
<br /></div>
<div dir="ltr">
സഞ്ചു ഒന്ന് വിക്കി. വിക്കൽ ചിരിയായി, ചിരി അട്ടഹാസമായി അങ്ങ് ഹിമാലയത്തിൽ വരെ കേൾക്കുന്ന രീതിയിലായി. നിന്നെ സസ്പെൻഡ് ചെയ്തിരിക്കുന്നെടാ.. ഹും!!!<br />
<br /></div>
<div dir="ltr">
"ഹും!!! ഇപ്പോൾ വീട്ടുകാരറിയാതെ ഒരു പെണ്ണും കണ്ടേച്ച് വന്നേക്കുന്നു. എന്നതായാലും മുൻസന്യാസിയ്ക്ക് താടീം മുടീം കളഞ്ഞിട്ട് ഒരു മനുഷ്യക്കോലത്തിൽ പോകാൻ മേലാരുന്നോ "?<br />
<br /></div>
<div dir="ltr">
അയ്യോ!! അത് ശരിയാരുന്നു. അല്ലെങ്കിലും സാരമില്ല. ഒട്ടിയ കവിളും ക്ഷീണിച്ച് ദുർബലമായ ശരീരവും മറയ്ക്കാൻ മുഖത്തിനൽപം പൗരുഷം നല്ലതാ.<br />
മാതാവിനെന്നാ അറിയാം.!!!!.<br />
</div>
<div dir="ltr">
"എന്നതായാലും കെട്ടാൻ തീരുമാനിച്ചല്ലോ. നല്ല കാര്യം. നന്നയി ജീവിച്ചു കണ്ടാൽ മതി."<br />
<br /></div>
<div dir="ltr">
"ആ... പിന്നല്ലാതെ."<br />
<br /></div>
<div dir="ltr">
ഒന്ന് വലിച്ചിട്ട് വരാമെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചിട്ട് സഞ്ചു പുറത്തേക്കിറങ്ങി.</div>
<div dir="ltr">
അമ്മിയെ ബ്ലോഗേഴ്സ്മീറ്റിന്റെ ഫോട്ടോ കാണിച്ചിട്ട് പുറത്തേക്കിറങ്ങിയപ്പോൾ കാറിൽ ചാരി നിന്ന് ചിരിക്കുകയും, ചുമയ്ക്കുകയും, പിന്നെ വളഞ്ഞ് നിന്ന് ചങ്ക് തിരുമ്മുകയും ചെയ്യുന്ന സഞ്ചു.!<br />
<br /></div>
<div dir="ltr">
* * *<br />
<br /></div>
<div dir="ltr">
അന്നേ ദിവസം തന്നെ പെൺകുട്ടിയുടെ വീട്.<br />
രാത്രി ആയിരിക്കുന്നു.<br />
<br /></div>
<div dir="ltr">
'നിങ്ങൾക്കുമാകാം കോടീശ്വരൻ' കണ്ട് കൊണ്ടിരിക്കുകയും, മടമട വെള്ളം കുടിയ്ക്കുകയും ചെയ്യുന്ന കഥാനായിക അവസാനം സുരേഷ് ഗോപി ഗുഡ്നൈറ്റ് പറഞ്ഞ് പിരിഞ്ഞതിനുശേഷം കുളിക്കാനായി തുടങ്ങുന്ന അച്ഛന്റെ അടുത്ത് ചെന്നു.<br />
<br /></div>
<div dir="ltr">
"തൊഴാൻ പറ്റ്യോ മോളേ "? അച്ഛന്റെ വാത്സല്യത്തോടെയുള്ള ചോദ്യം.<br />
<br /></div>
<div dir="ltr">
"അച്ഛാ എനിയ്ക്കൊരു കല്യാണം കഴിക്കണം."<br />
<br /></div>
<div dir="ltr">
"പിന്നേ!!കഴിക്കാം. അതോ കഴിച്ചിട്ടാണോ വന്നിരിക്കുന്നത്.?"<br />
<br /></div>
<div dir="ltr">
"പോ അച്ഛാ.ഞാനങ്ങനെ ചെയ്യുമോ "?<br />
<br /></div>
<div dir="ltr">
"അതില്ല.എന്നാലും!!!!"<br />
<br /></div>
<div dir="ltr">
"ഒരെന്നാലുമില്ല."<br />
<br /></div>
<div dir="ltr">
"മോളാരേയേലും കണ്ട് വെച്ചിട്ടുണ്ടോ "?<br />
<br /></div>
<div dir="ltr">
"ഉണ്ട്.നല്ല ദൂരെയാ "<br />
<br /></div>
<div dir="ltr">
"അങ്ങ് ദൂരെ കോട്ടയത്താ."<br />
<br /></div>
<div dir="ltr">
ചേച്ചിയെ തട്ടിക്കൊണ്ട് പോകാൻ ഒരു ദുഷ്ടകശ്മലൻ അങ്ങ് ദൂരെ കോട്ടയത്ത് നിന്നും എത്തിയിട്ടുണ്ടെന്ന ഗുരുതരമായ അവസ്ഥാവിശേഷം മനസ്സിലാക്കിയ അനിയനും അനിയത്തിയും രൂക്ഷമായ നോട്ടത്തോടെ ഹാജരായി.<br />
<br /></div>
<div dir="ltr">
"അമ്മേ ദേ ചേച്ചി ഒരു കോട്ടയംകാരനെ കണ്ടുപിടിച്ചിട്ട് വന്നിരിക്കുന്നു.<br />
വേണേൽ വന്നു കണ്ടോ. നാളെ നേരം വെളുത്താൽ കാണാൻ പറ്റീന്ന് വരില്ല്യ!!."<br />
<br /></div>
<div dir="ltr">
അമ്മയെത്തി..<br />
<br /></div>
<div dir="ltr">
"കോട്ടയംകാരനോ "?<br />
<br /></div>
<div dir="ltr">
കോട്ടയം എന്ന് കേട്ട അമ്മയുടെ മൂക്കത്ത് വെച്ച വിരൽ വഴുതി.<br />
<br /></div>
<div dir="ltr">
"എന്നാലും ഇതെങ്ങനെയാ വെല്ല്യേച്ചീ?ഫേസ്ബുക്കാണോ??"<br />
<br /></div>
<div dir="ltr">
"അല്ലാന്നേ.ബ്ലോഗ് വായിച്ചിട്ട് വന്നതാ."<br />
<br /></div>
<div dir="ltr">
"ബ്ലോഗ് വഴിയോ.നുണയാ അച്ഛാ.അത് വഴി ആളൊന്നും വരത്തില്ല."<br />
<br /></div>
<div dir="ltr">
"അല്ലെന്നേ.ബ്ലോഗിൽ ലിങ്കിടാൻ ഒരാളെ സഹായിച്ചതാ."<br />
<br /></div>
<div dir="ltr">
"എന്തിടാൻ "? അമ്മ.<br />
<br /></div>
<div dir="ltr">
"ലിങ്ക്.അത് ഇന്റർനെറ്റിലെ ഒരു സംഭവമാ അമ്മേ ".<br />
<br /></div>
<div dir="ltr">
"ശ്ശോ!!ഞാനങ്ങ് നാണിച്ച് പോയി. വീണ്ടും അമ്മ.<br />
<br /></div>
<div dir="ltr">
"എന്നാലും കോട്ടയമെന്നൊക്കെ പറഞ്ഞാൽ വലിയ ചൂടന്മാരും,ആക്രാന്തികളും ആണെന്നാ കേട്ടേക്കുന്നത്." അച്ഛനും ഒട്ടും പുറകോട്ടല്ല.<br />
<br /></div>
<div dir="ltr">
"അല്ല.അവൻ കോട്ടയത്തെവിടെയാ "?<br />
<br /></div>
<div dir="ltr">
"പാലയ്ക്കടുത്താ.കിടങ്ങൂർ."<br />
<br /></div>
<div dir="ltr">
"ഓ!!പാലാക്കാരനാ!!!അവിടെയൊക്കെ നോട്ടെണ്ണുന്ന മിഷ്യനൊക്കെയുള്ള നാടാണല്ലൊ."?<br />
<br /></div>
<div dir="ltr">
"അങ്ങനെ ആയിരിക്കുമോ?ഏയ്.അങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലോ."<br />
<br /></div>
<div dir="ltr">
"അത് സാരമില്ല.പിന്നെ മനസ്സിലാക്കിക്കോളും."<br />
<br /></div>
<div dir="ltr">
"അങ്ങനെയൊന്നുമില്ല അച്ഛാ.പാവമാ.അക്ഷരനഗരി,അച്ചടിഭാഷ എന്നൊക്കെ കേട്ടിട്ടില്ലേ??"<br />
<br /></div>
<div dir="ltr">
"പിന്നേ അച്ചടിപാശ.എന്നാ ,എന്നാത്തിനാ എന്നൊക്കെ പറയുന്നതാ അച്ചരനകരിക്കാര്.ഹും!!"<br />
<br /></div>
<div dir="ltr">
അവൾ മൗനം പാലിച്ചു.<br />
<br /></div>
<div dir="ltr">
അനിയത്തി എന്തോ പറയാനാഞ്ഞ് പിന്നെ വേണ്ടാന്ന് വെച്ചു. ആവശ്യം വന്നാൽ വെല്ല്യേച്ചി അല്ലേ സഹായിക്കാൻ കാണൂ.<br />
<br /></div>
<div dir="ltr">
"അച്ഛനൊന്നും പറഞ്ഞില്ല."<br />
<br /></div>
<div dir="ltr">
""കല്യാണക്കാര്യമല്ലേ?ആലോചിക്കണം മോളേ."<br />
<br /></div>
<div dir="ltr">
"എനിയ്ക്കാലൊചിക്കാനൊന്നുമില്ല."<br />
<br /></div>
<div dir="ltr">
"പക്ഷേ നീ എന്റെ മോളായത്കൊണ്ട് എനിക്കാലോചിക്കണമല്ലോ. എന്തായാലും ശനിയാഴ്ച ഉച്ച ആകുമ്പോ അവനോട് എന്നെ ഒന്ന് വിളിക്കാൻ പറഞ്ഞേക്ക്."<br />
<br /></div>
<div dir="ltr">
ശനിയാഴ്ചയ്ക്ക് ഇനി നാലു ദിവസം കൂടി.<br />
<br />
വാട്സാപ്പ്കാരന്റെ സെർവ്വറുകളെ നിലപരിശാക്കി മെസേജുകൾ ടവറുകളിൽ നിന്നും ടവറുകളിലേക്ക് ചിഹ്നം വിളിച്ചു നടന്നു.<br />
<br /></div>
<div dir="ltr">
ശനിയാഴ്ച ആകാൻ കാത്തുകാത്തിരുന്നു.<br />
സൂര്യനിന്നെന്നാ ഉച്ചയാകണ്ടേ?? ഇനി അവനെ പിടിച്ച് വീടിന്റെ മുകളില് കൊണ്ടുവന്നാലോ?? അല്ലെങ്കിൽ വേണ്ട. ഇനിയും കരിഞ്ഞാൽ അതെന്ത് നിറമായിരിക്കുമെന്നോർത്ത് സൂര്യഭഗവാനെ വെറുതേ വിട്ടു.<br />
<br /></div>
<div dir="ltr">
ശനി.<br />
സൂര്യൻ സാവധാനം ഉച്ചത്തിലായി.<br />
<br />
മണി ഒന്നര.!!<br />
<br /></div>
<div dir="ltr">
വളരെ വിനയപുരസ്സരം ഫോണുമായി ചേരിപ്പാടത്തെ പകുത്ത് പോകുന്ന സിമന്റ് വരമ്പിന്റെ അങ്ങേ അറ്റത്തേക്ക് നടന്നു.<br />
<br /></div>
<div dir="ltr">
അവിടെയെത്തി ഫോൺ ചെയ്തു.<br />
<br /></div>
<div dir="ltr">
"ഹലോ " ഭയങ്കര ഗൗരവമാണല്ലോ.!!!<br />
<br /></div>
<div dir="ltr">
"ഹലോ. ഞാൻ സുധീഷ്. കോട്ടയത്തു നിന്നാണ്."<br />
<br /></div>
<div dir="ltr">
"ആ.. മോള് പറഞ്ഞിരുന്നു.<br />
<br /></div>
<div dir="ltr">
"എനിയ്ക്കെന്നാ പറയേണ്ടെന്നറിയില്ല.<br />
(ആഹാ. ഞാൻ മോളോട് പറഞ്ഞിട്ടുണ്ട്. അതും ലാലേട്ടന്റെ ഹിറ്റ് ഡയലോഗ് )<br />
<br /></div>
<div dir="ltr">
"ഓ.ഇനി അത് പറഞ്ഞിട്ട് കാര്യമില്ലല്ലൊ. നിങ്ങളെല്ലാം തീരുമാനിച്ചിട്ടല്ലേ നിൽക്കുന്നത്."?<br />
<br /></div>
<div dir="ltr">
"ഏയ്. അല്ല. വീട്ടുകാരുടെ സമ്മതം കൂടി വേണമല്ലൊ. (സമ്മതിയ്ക്കണേ!!!!!! )<br />
<br /></div>
<div dir="ltr">
" വീട്ടിൽ പറഞ്ഞോ ?"<br />
<br /></div>
<div dir="ltr">
"നാലു വട്ടം പറഞ്ഞു. അമ്മിയോട് പറഞ്ഞിട്ടുണ്ട്. അവിടുത്തെ സമ്മതം അറിയണം. എന്നിട്ട് മത്യല്ലോ ബാക്കി കാര്യങ്ങളെല്ലാം." (എന്താകുമോ എന്തോ..??!! )<br />
<br /></div>
<div dir="ltr">
"ആദ്യം ഇങ്ങോട്ട് ബന്ധുക്കളേയും കൂട്ടി വരണം. പെണ്ണു ചോദിക്കാൻ. പിന്നെ ഞങ്ങളൊക്കെ അങ്ങോട്ട് വരാം. എന്നിട്ട് ഒരു ദിവസം നിശ്ചയിച്ചിട്ട് അന്ന് നിശ്ചയം നടത്താം."<br />
<br /></div>
<div dir="ltr">
"അപ്പോ അച്ഛനു സമ്മതമാണോ."<br />
<br /></div>
<div dir="ltr">
"എന്റെ സമ്മതം പ്രശ്നമല്ലല്ലൊ. മോൾ പറഞ്ഞത് സുധിയെ മാത്രേ കെട്ടൂന്നാ. അല്ലാ എത്ര നാളായി ഈ ബന്ധം തുടങ്ങിയിട്ട്?"<br />
<br /></div>
<div dir="ltr">
"ഒന്നരമാസം." (രഹസ്യം ചോർത്താനാ. ഞാൻ വീഴത്തില്ല.)<br />
<br /></div>
<div dir="ltr">
"എന്തായാലും വീട്ടുകാരുടെ സമ്മതം വാങ്ങിയിട്ട് അറിയിച്ചിട്ട് വരിക."<br />
<br /></div>
<div dir="ltr">
"ശരി."<br />
<br /></div>
<div dir="ltr">
കുളിർമ്മയുള്ള നല്ലൊരു കാറ്റ് പാടത്തൂടെ എന്നെ ലക്ഷ്യമാക്കി കടന്ന് വരുന്നതായി തോന്നി. പോകല്ലേ.. പോകല്ലെ.. എന്ന് കാറ്റിനോട് പറഞ്ഞിട്ട് ഇങ്ങോട്ട് വരാനിടയുള്ള ചോദ്യശരങ്ങളുടെ ഉത്തരമടങ്ങുന്ന നാലുഷീറ്റ് പേപ്പർ വലിച്ചുകീറി കാറ്റിനൊപ്പം കൊടുത്തുവിട്ടു.. ആർക്കെങ്കിലും ഗുണപ്പെട്ടാലോ!!!!!!!!<br />
<br /></div>
<div dir="ltr">
മുൻനിശ്ചയപ്രകാരം കാര്യങ്ങളെല്ലാം നീങ്ങി.<br />
ജൂലൈ 13 ന് കല്യാണനിശ്ചയം നടന്നു.</div>
<div dir="ltr">
<br />
ആദ്യമേ തന്നെ പിന്തുണച്ച അമ്മിയുടേയും, അമ്മി മുഖേന സമ്മതിച്ച അച്ഛന്റേയും, സിന്ധുവിന്റേയും, ടുട്ടുവിന്റേയും സമ്മതത്തോടെ ;<br />
<br />
എന്റെ കഴിഞ്ഞ രണ്ട് മദ്യക്കഥകൾ വായിച്ച് "അകത്ത് വല്ലതും ഉണ്ടാകുമോ ആവോ"എന്ന് ഉറക്കെ ആത്മഗതം നടത്തിയ അനിയത്തി വിദ്യയുടേയും, "ഇത്രയും കള്ളുകുടിച്ച മനുഷ്യനാണോ? എനിയ്ക്ക് സ്വന്തം അമ്മാവനാകാൻ വിധിയില്ലേ ദൈവമേ" എന്ന് സഹതാപത്തോടെ വെല്ല്യേച്ചിയെ നോക്കിക്കൊണ്ട് കുഞ്ഞേച്ചിയോടായ് പറഞ്ഞ അനിയൻ ഉണ്ണിക്കുട്ടന്റേയും, ഞാൻ മുൻപ് ഇത് വരെ കേട്ടിട്ടില്ലാത്ത അത്ര മധുരസ്വരത്തിനുടമയായ പ്രിയ അനന്തരവൾ നീതുവിന്റേയും, കല്യാണനിശ്ചയത്തിന്റന്ന് ഊണു കഴിച്ച് കൊണ്ടിരുന്നപ്പോൾ തൊണ്ണൂറു വയസ്സ് കഴിഞ്ഞ വെല്ല്യമ്മയെ താങ്ങിപ്പിടിച്ച് കൊണ്ട് വന്ന് "സുധീ ഇതാണെന്റെ വെല്ല്യമ്മയുടെ ചേടത്തിയുടെ നാത്തൂൻ " എന്ന് പറഞ്ഞ് മിഴുങ്ങസ്യാ നിന്ന അമ്മ ദേവയാനിയുടേയും; മറ്റെല്ലാ ബന്ധുജനങ്ങളുടേയും സമ്മതത്തോടെ ; രണ്ടായിരത്തി എഴുന്നൂറു ഈമെയിലുകളുടേയും, ആയിരത്തിയഞ്ഞൂറ് ഹാങ്ങൗട്ട് മെസേജുകളുടേയും, അൻപതിനായിരത്തിനടുത്ത വാട്സാപ്പ് മെസേജുകളുടേയും, നൂറ്റിയെട്ട് മണിക്കൂറുകളുടെ കോൾഡ്യൂറേഷന്റേയും പിൻബലത്തിൽ, ബ്ലോഗിൽ വെച്ച് കണ്ടുമുട്ടിയ ഞാനും <a href="http://hridayakallolini.blogspot.in/2015/08/blog-post.html?m=1" target="_blank">കല്ലോലിനി</a> എന്ന പേരിൽ ബ്ലോഗ് ചെയ്യുന്ന ദിവ്യയും പാലക്കാട് തിരുമിറ്റക്കോട്<br />
അഞ്ചുമൂർത്തീക്ഷേത്രത്തിൽ വെച്ച് സെപ്റ്റംബർ 14 തിങ്കളാഴ്ച രാവിലെ 8 .35 നും 10.25 നും മധ്യേയുള്ള മുഹുർത്തത്തിൽ വിവാഹിതരാകുകയാണ്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNtH4ZKryAw9DrbX93W-MmfB3xW_xCIkUWie-UVg3AIt4QYWBy_Qg78f5tig3LDFS32-iQE0nugMSs8wf9-6L5ry2MU9HLROXUnXXKyWFpiJ8Nj7OPi4XOpHVCxOLMc5_EJKiU1Nk_3Wc/s1600/IMG_20150822_141017.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNtH4ZKryAw9DrbX93W-MmfB3xW_xCIkUWie-UVg3AIt4QYWBy_Qg78f5tig3LDFS32-iQE0nugMSs8wf9-6L5ry2MU9HLROXUnXXKyWFpiJ8Nj7OPi4XOpHVCxOLMc5_EJKiU1Nk_3Wc/s320/IMG_20150822_141017.jpg" width="320" /></a></div>
<br />
<br /></div>
<div dir="ltr">
<br />
<br />
<br />
<br />
ഇത് വരെ എന്റെ ബ്ലോഗിൽ വരികയും അഭിപ്രായം പറയുകയും, കണ്ടിട്ടും കാണാത്ത മട്ടിൽ പോകുകയും ചെയ്ത എല്ലാ പ്രിയപ്പെട്ട ബ്ലോഗർമാരുടേയും അനുഗ്രഹാശിസ്സുകളും , സഹകരണങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് കൊണ്ട്....<br />
<br />
* * *<br />
<br /></div>
<div dir="ltr">
(ബ്ലോഗർമാരെ കളിയാക്കിച്ചെയ്യാനിരിയ്ക്കുന്ന തുടർ പോസ്റ്റുകൾക്ക് സമ്മതമറിയിച്ച സാക്ഷാൽ വിശാലമനസ്കനും ,എച്മുച്ചേച്ചിയുമടങ്ങുന്ന 37 ബ്ലോഗർമ്മാരെ നേരിടാനുള്ള കരുത്ത് സംഭരിക്കട്ടെ.സമ്മതമറിയിച്ച എല്ലാവർക്കും നന്ദി.!!!!!!)<br />
<br />
ചിത്രങ്ങള്: <a href="http://gramyabhavangal.blogspot.in/?m=1" target="_blank">ഗ്രാമ്യഭാവങ്ങള്</a></div>
സുധി അറയ്ക്കൽhttp://www.blogger.com/profile/08082483615628204969noreply@blogger.com170tag:blogger.com,1999:blog-7229071091927072289.post-91767562533889552582015-08-02T05:51:00.001+05:302015-08-03T21:13:03.601+05:30ഇരുളും വെളിച്ചവും.<div dir="ltr">
<br />
അക്ഷരനഗരി എന്ന് വിശ്വവിഖ്യാതമായ കോട്ടയം ജില്ലയിലെ എല്ലാ വീട്ടിലും കുറഞ്ഞത് കുറഞ്ഞത് രണ്ട് നേഴ്സുമാർ എങ്കിലും വേണം എന്ന കന്നടക്കാരുടെ ഉത്ക്കടമായ ആഗ്രഹപൂർത്തീകരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നും നേഴ്സിംഗ് പഠനത്തിനായി ബാംഗ്ലൂരിലേയ്ക്ക് എത്തിച്ചേരുകയും ; പാർട്ട്സ് ഒഫ് തെർമോമീറ്ററും,സ്ഫിഗ്മോമാനോമീറ്ററിൽ മെർക്കുറി കോളമുണ്ടെന്നും,വിവേകാനന്ദാ കോളേജിൽ എക്സാം എഴുതിയാൽ ഹാഫ് ഇയർ ബാക്കും,ക്രമേണ ഇയർ ബാക്കുമാകുമെന്നുമൊക്കെ മനസ്സിലാക്കി മൂന്നര വർഷത്തെ ജനറൽ നേഴ്സിംഗ് കോഴ്സ് വിശദമായി പഠിക്കാൻ നാലര വർഷമാക്കിയ ഞങ്ങൾക്ക് ബാംഗ്ലൂരിലെ പഠനകാലയളവിലെ അവസാന ദിവസമായിരുന്നു അന്ന്.</div>
<div dir="ltr">
പല നാടുകളിൽ നിന്നും ബാംഗ്ലൂരിലെത്തി പലപല കോളേജുകളിൽ പഠനം ആരംഭിക്കുകയും ,പിന്നീട് പടർന്ന് പന്തലിച്ച സൌഹൃദത്തണലിൽ ഹെണ്ണൂർക്രോസ്സിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയും;അലമ്പും വഴക്കും വക്കാണവും,ചിരിയും ബഹളവും ,ഇണക്കവും പിണക്കവും ,പിണങ്ങിമാറലും കൂടിച്ചേരലും,ഊഴമിട്ട് പാചകവും,മദ്യപാനവും, പുകവലിയും,ചീട്ടുകളിയും,സംഗീതസദസ്സുമായി തള്ളി നീക്കിയ നാലരവർഷക്കാലം ഒരിയ്ക്കലും മറക്കാനാവാത്ത നിത്യഹരിതസ്മരണകൾ ആണ് ഞങ്ങൾക്ക് തന്നിരിക്കുന്നതെന്ന് കൂടെയുണ്ടായിരുന്ന കൂട്ടുകാർ യാത്ര പറഞ്ഞ് പിരിഞ്ഞിട്ടും പോകാനാവാതെ എട്ട്പത്ത് ദിവസമായി അവിടെ തങ്ങിയപ്പോളാണ് ഞങ്ങൾക്ക് മനസ്സിലായത്. പോകാനാവാത്തത് മറ്റൊന്നും കൊണ്ടായിരുന്നില്ല.മൂന്ന് വീടുകൾക്കായി കൊടുത്തിരുന്ന സെക്യൂരിറ്റിപ്പണം തിരിച്ചു വാങ്ങേണ്ടിയിരുന്നു..മുപ്പതിനായിരത്തിൽ ഇരുപതിനായിരമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയാണു ഞങ്ങളെ അവിടെ തങ്ങാൻ പ്രേരിപ്പിച്ചത്.ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ,അജു,അനീഷുമാർ രണ്ട് പേർ,പിന്നെ കണ്ണനും.</div>
<div dir="ltr">
2010 ഒക്റ്റോബർ മാസത്തിലെ ഒരു പ്രഭാതം.</div>
<div dir="ltr">
ഹനുമാൻ കോവിലിൽ നിന്നും ഉയർന്ന് കേട്ട പ്രഭാതകീർത്തനം ഞങ്ങൾ നാലുപേരേയും ഉണർത്തി.അഞ്ചാമത്തെ ആളായ മാക്കാൻ അനീഷ് വീട്ടിലില്ല.വീട്ടിൽ നിന്നും അയച്ച് തരുന്ന പണം തീരുമ്പോൾ കല്യാണമണ്ഡപങ്ങൾ അന്വേഷിച്ച് നടക്കുന്ന സാദാ മലയാളി വിദ്യാർത്ഥികളേപ്പോലെ പെരുമാറാൻ മാക്കാന് കഴിയുമായിരുന്നില്ല. 'ടെസ്റ്റ്' എന്നറിയപ്പെടുന്ന മരുന്ന് പരീക്ഷണത്തിന് പോയിരിക്കുകയാണ്.പരീക്ഷിയ്ക്കുന്ന മരുന്നിന്റെ ഡോസ് പോലെ പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ കിട്ടാം..പത്ത് ദിവസം കാരാഗൃഹവാസം ആയിരിക്കുമെന്ന് മാത്രം.പതിനയ്യായിരത്തിന്റെ ടെസ്റ്റ് ആണെന്ന് പറഞ്ഞാണ് ഇത്തവണത്തെ പോക്ക്.മിക്കവാറും ചിക്കൻ ഗുനിയയുടെ പരീക്ഷണമായിരിക്കുമെന്ന് പറഞ്ഞ് ഞങ്ങൾ പേടിപ്പിച്ചെങ്കിലും അവനു യാതൊരു കൂസലുമുണ്ടായിരുന്നില്ല.പത്ത് ദിവസത്തെ ടെസ്റ്റ് കഴിഞ്ഞ് അവൻ വന്നിട്ട് വേണം വീടൊഴിയാൻ.അവനെ ഞങ്ങൾ കാത്തിരിക്കുകയാണ്...</div>
<div dir="ltr">
കണ്ണൻ പോയി ഒരു കവർ പാലും,ഒരു രൂപയുടെ മൂന്ന് ബ്രൂവുമായി വന്നു.കാപ്പിയിട്ടു.<br />
എല്ലാവരും കുടിച്ചുകൊണ്ടിരിക്കേ അജു ചോദിച്ചു.</div>
<div dir="ltr">
"ഇന്നത്തെ നമ്മുടെ ഷെഡ്യൂൾ എന്നതാ "?<br />
<br />
"അങ്ങനെ ഇന്ന ഷെഡ്യൂൾ എന്നൊന്നുമില്ല.നീയും കണ്ണനും കൂടെ ഹെണ്ണൂർ ബണ്ടിൽ പോയി ഒരു കന്നാസ് കള്ള് മേടിച്ചോണ്ട് വാ.ബാക്കിയൊക്കെ മാക്കാൻ വന്നതിനു ശേഷം.</div>
<div dir="ltr">
വോട്ടെണ്ണലിനു നാൽപ്പത്തെട്ട് മണിക്കൂർ മുൻപ് പരസ്യപ്രചാരണം അവസാനിപ്പിച്ച് കൊട്ടിക്കലാശം നടത്തി,രണ്ട് ദിവസം പൊതുജനത്തിന് ചിന്തിക്കാൻ അവസരം കൊടുക്കുന്നത് പോലെ ഹൗസ് ഓണർ അമ്മച്ചിക്ക് ഇനി മലയാളി നേഴ്സിംഗ് പിള്ളേർക്ക് വീട് കൊടുക്കണോ എന്ന് ചിന്തിയ്ക്കാൻ അവസാന അവസരം ഞങ്ങൾ നൽകുകയാണ്.<br />
<br /></div>
<div dir="ltr">
കരിമ്പനക്കള്ള് വാങ്ങി വന്നപ്പോളേയ്ക്കും മാക്കാനുമെത്തി.ആസ്ഥാന കുക്കായ കണ്ണൻ ഉണ്ടാക്കിയ ഉപ്പുമാവ് എല്ലാവരും കഴിച്ചു.</div>
<div dir="ltr">
കൂടുതൽ ചിന്തിയ്ക്കാൻ തലച്ചോറിനു സമയം കൊടുക്കുന്നതിനു മുൻപ് കള്ളുംകന്നാസ് അനീഷ് എടുത്തു.<br />
<br /></div>
<div dir="ltr">
കോട്ടയംകാരുടെ മദ്യപാനസദസ്സിലെ അനിവാര്യവും,ആപേക്ഷികവും,നിർണായകവുമായ ഗാനമേളയ്ക്കുള്ള സമയം സമാഗതമായി.</div>
<div dir="ltr">
ഈശ്വരപ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു.<br />
<br /></div>
<div dir="ltr">
"യഹൂദിയായിലെ ഒരു ഗ്രാമത്തിൽ<br />
ഒരു ധനുമാസത്തിൽ...."<br />
എല്ലാവരും ഭക്ത്യാദരപൂർവ്വം കന്നാസിനെ തൊട്ട് വന്ദിച്ചു.കമഴ്ത്തി വെച്ചിരുന്ന ഗ്ലാസുകൾ നിവർത്തി.<br />
<br />
ഏത് ശുഭകാര്യം ചെയ്യുന്നതിനു മുൻപും മധുരം കഴിക്കണമെന്ന പരസ്യക്കാരന്റെ വാക്കുകൾ അനുസരിച്ച് എല്ലാവരും ഓരോ ഗ്ലാസ്സ് കരിമ്പനക്കള്ള് അകത്താക്കി.<br />
അഞ്ച് ഗായകരും നാലു പാട്ടുകൾ വീതം വാരി അലക്കി.അതോടൊപ്പം കന്നാസ് കാലിയാകാനും തുടങ്ങി.ഞങ്ങളുടെ മാസ്റ്റർ പീസായ,ഹരിവരാസനമായ 'ഈശ്വരനൊരിയ്ക്കൽ വിരുന്നിനു പോയി' എന്ന നിത്യഹരിതനായകൻ ഗന്ധർവ്വസ്വരത്തിൽ പാടി അനശ്വരമാക്കിയ ഗാനം ആയപ്പോൾ ഗായകരുടെ സ്വരം അത്യുച്ചത്തിലായി.കഴുത്തിലേയും മുഖത്തേയും ഞരമ്പുകളൊക്കെ വിജൃംഭിച്ച് അവസാനദിനത്തെ വെപ്രാളത്തിന്റെ തീവ്രസ്ഥായിയിൽ എത്തിയപ്പോൾ കോളിംഗ് ബെൽ നിർത്താതെ കരഞ്ഞു.....<br />
<br /></div>
<div dir="ltr">
"ഈശ്വരാ...ഇന്നും കന്നടയിൽ തെറി തന്നെ.മാക്കാനേ പോയി കേട്ടിട്ട് വാ."<br />
<br /></div>
<div dir="ltr">
മാക്കാൻ പതിവ് പോലെ തെറി കേൾക്കാൻ പോയി.<br />
മാക്കാനെ തള്ളിമാറ്റി വീട്ടുടമസ്ഥ മുറിയ്ക്കകത്തേയ്ക്ക് കടന്നുവന്നു.ഇരുപതിനായിരമെങ്കിലും ഇങ്ങോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചത് വെറുതേ ആയല്ലോ ഭഗവാനേ!!!!അങ്ങോട്ട് വല്ലതും കൊടുക്കേണ്ടി വരാതിരുന്നാൽ മതിയായിരുന്നു.</div>
<div dir="ltr">
അമ്മച്ചിയ്ക്ക് കള്ളുംകന്നാസ് കണ്ട് മനസ്സിലായില്ലായെന്ന് തോന്നിയെങ്കിലും മണം കിട്ടിയെന്ന് മനസ്സിലായി. ആയമ്മ മുറിയ്ക്കകം വിശദമായി പരിശോധിച്ചു.മുഖം വീർത്ത് കെട്ടിയിരിയ്ക്കുന്നു.<br />
<br /></div>
<div dir="ltr">
ദൈവമേ!!<br />
എന്തെല്ലാം പ്രതീക്ഷകളായിരുന്നു???രുക്മ ട്രാവൽസ്,സ്ലീപ്പറിൽ യാത്ര,ഏസിയുടെ തണുപ്പ്.അങ്ങനെ ശവനായി പവമായി.കുടി പാടില്ലെന്ന് അമ്മച്ചി കർശ്ശനമായി വിലക്കിയിരുന്നതായിരുന്നു.നേരിൽ കാണുകയും ചെയ്ത സ്ഥിതിക്ക് പണം കിട്ടുന്നത് ഗോവിന്ദ ഗോവിന്ദ ആലാരെ ഗോവിന്ദ..</div>
<div dir="ltr">
രുക്മാ ട്രാവൽസിന്റെ ചീട്ട് കീറി.ഐലന്റ് എക്സ്പ്രസിനെങ്കിലും പോകാൻ പറ്റിയാൽ മതിയാരുന്നു.ആകെയുണ്ടാരുന്ന കാശ് തൂത്തു വാരി കള്ള് മേടിച്ച് കുടിയ്ക്കുകയും ചെയ്തു.ആകെ ആശ്വാസം മാക്കാൻ ശരീരം വിറ്റ് ഉണ്ടാക്കിയ പതിനയ്യായിരത്തിൽ പതിനായിരം രൂപ ബാക്കി ഉണ്ടെന്ന ആശ്വാസം മാത്രം.<br />
<br /></div>
<div dir="ltr">
നാലര വർഷം കൊണ്ട് കന്നട സംസാരിയ്ക്കുന്നതിൽ തീവ്രവാദി ആയിക്കഴിഞ്ഞിരുന്ന അജു ആയമ്മയോട് സംസാരിയ്ക്കാൻ തുടങ്ങി.പതിനായിരത്തിൽ ഒരു പൈസ കൂടുതൽ തരില്ലെന്ന് കട്ടായം പറഞ്ഞിരുന്ന അമ്മച്ചി അവസാനം ഇരുപതിനായിരത്തിൽ സമ്മതിച്ചു.വൈകിട്ട് പണം തരാമെന്ന് പറഞ്ഞു.പണം കിട്ടുമെന്ന സന്തോഷത്തിൽ മാക്കാൻ രണ്ടായിരം രൂപ അടുത്ത ഗാനമേളയ്ക്കായി സംഭാവന നൽകി.ഉച്ചയ്ക്ക് കഴിക്കാൻ ബിരിയാണി ആകട്ടെയെന്നും തീരുമാനിച്ചു...</div>
<div dir="ltr">
ഓൾഡ്മങ്ക് റമ്മും ബിരിയാണിയുമെത്തി.ആദ്യമേ തന്നെ<br />
ബിരിയാണി കഴിച്ചു.<br />
<br />
ഓൾഡ് മങ്ക് പൊട്ടിച്ചതും എന്റെ ഫോൺ ശബ്ദിച്ചു.<br />
അച്ഛന്റെ സഹോദരിയുടെ മകൻ മണിക്കുട്ടനെന്ന് വിളിക്കുന്ന ജീവൻ.<br />
മാറി നിന്ന് സംസാരിച്ച് ഞാൻ തുരുതുരാ സിഗരെറ്റ് കത്തിയ്ക്കുന്നത് കണ്ട അവർക്ക് എനിയ്ക്ക് എട്ടിന്റെ രണ്ട് മടങ്ങ് പണി കിട്ടിയെന്ന് മനസ്സിലായി.തിരികെ വന്നിരുന്ന ഞാൻ അവരോട് കഥ പറഞ്ഞു തുടങ്ങി.<br />
<br />
<br /></div>
<div dir="ltr">
ഫസ്റ്റിയറും സെക്കൻഡിയറും നന്നായി പഠിച്ചത് കൊണ്ട് കർണ്ണാടക സ്റ്റേറ്റ് ഡിപ്ലോമ നേഴ്സിംഗ് എക്സാമിനേഷൻ ബോർഡ് അറിഞ്ഞ് തന്നെ ആറു മാർക്ക് ലിസ്റ്റുകൾ തന്നിരുന്നു.ഇയർബാക്ക് ആയത് കൊണ്ട് പഠിക്കാൻ ഇഷ്ടം പോലെ സമയം.അങ്ങനെ പഠനവും അച്ഛന്റെ കൂടെ പണിയുമായി നടക്കുന്നതിനിടയ്ക്ക് എന്നെ കിടിലം കൊള്ളിച്ച ഒരു നോട്ടിഫിക്കേഷൻ ഫേസ്ബുക്കിൽ കണ്ടു.അച്ഛൻ പെങ്ങളുടെ മകൻ ജീവന്റെ പിറന്നാൾ ആണു പിറ്റേന്ന്.മനസ്സിൽ മൂന്നാലു ലഡുക്കുഞ്ഞുങ്ങൾ ഒന്നിച്ച് പൊട്ടി.<br />
<br /></div>
<div dir="ltr">
"ബർത്ത്ഡേ വിഷസ്"മെസേജ് അയച്ചു.<br />
<br />
"താങ്ക്സ് ".മറുപടി വന്നു.<br />
<br /></div>
<div dir="ltr">
ഉച്ച കഴിഞ്ഞ് '"സന്തോഷജന്മദിനം കുട്ടിയ്ക്ക്.....സന്തോഷാാജന്മാാദിനം കുട്ടിയ്ക്ക് "'എന്നെഴുതി.<br />
<br /></div>
<div dir="ltr">
മറുപടി പോലുമില്ല.<br />
<br /></div>
<div dir="ltr">
മല ഇങ്ങോട്ട് വന്നില്ലെങ്കിൽ മമ്മദ് അങ്ങോട്ട് ചെല്ലും .മൂന്തോടുകാരനോടാ കളി.!!!<br />
<br /></div>
<div dir="ltr">
ഫോൺ എടുത്ത് വിളിച്ചു.വോഡഫോൺകാരന്റെ വെപ്രാളം ബി എസ് എൻ എൽ ഭഗവതി മനസ്സിലാക്കിയെന്ന് തോന്നുന്നു.ബെൽ അടിച്ചു.<br />
<br />
"ഹലോ "<br />
<br />
പ്രത്യഭിവാദനം ഒന്നുമുണ്ടായില്ല.<br />
<br />
"നാളെ പിറന്നാൾ ആണെന്ന് ഫേസ്ബുക്കുകാരൻ പറഞ്ഞത് നേരാണോ "?<br />
<br />
"അതേ "<br />
<br />
"എന്നതാണോ നാളെ പരിപാടി "?<br />
<br />
"ഒന്നുമില്ല കണ്ണാ.മമ്മി ഒരു പായസം വെക്കുമായിരിയ്ക്കും."<br />
<br /></div>
<div dir="ltr">
ഒരു കരയ്ക്കുമടുക്കുന്ന ലക്ഷണമില്ല.അവസാനം ഒരു ബുദ്ധി തോന്നി.എന്റെ അനിയത്തി സിന്ധു ബാംഗ്ലൂരു നേഴ്സിംഗ് പഠിച്ചതിനു ശേഷം ആദ്യം ജോലിയ്ക്ക് കയറിയത് തിരുവനന്തപുരത്തെ ഒരു ഹോസ്പിറ്റലിൽ ആണ്.ഈ ആന്റിയുടെ വീട്ടിൽ നിന്നാണ് അവൾ ജോലിയ്ക്ക് പോകുന്നത്.<br />
ബുദ്ധിയ്ക്ക് പകരം ബുദ്ധി മാത്രമല്ലേ ഉള്ളൂ.<br />
<br />
"ഞാൻ നാളെ അങ്ങ് വന്നാലോന്ന് ആലോചിയ്ക്കുവാ.സിന്ധുവിനെ കണ്ടിട്ട് കുറച്ച് ആയല്ലോ."<br />
<br />
"ങേ!!രണ്ടാഴ്ച മുൻപല്ലേ അവൾ ലീവിനു വന്നിട്ട് പോന്നത്"?<br />
<br />
"ഓ!പുതുതായി ഒന്നൂടെ കാണണം.നാളെ ഞാനങ്ങ് വരുവാ."<br />
<br />
"ഓ!വരൂ വരൂ."<br />
<br /></div>
<div dir="ltr">
പിറ്റേന്ന് വൈകുന്നേരം ആന്റിയുടെ വീട്ടിലെത്തി.അൽപസമയത്തിനു ശേഷം ജോലി കഴിഞ്ഞ് ആന്റിയും,മാമനും,സിന്ധുവുമെത്തി.എന്നെക്കണ്ട എല്ലാവരും അതിശയിച്ചു.<br />
<br /></div>
<div dir="ltr">
സന്ധ്യയായി.<br />
<br />
കേക്ക് മുറിച്ചു.<br />
ഉപചാരവാക്കുകൾ എല്ലാവരും ചൊല്ലി.ആന്റി ഉണ്ടാക്കിയ പായസം കുടിച്ച് പുറത്തേക്കിറങ്ങി.<br />
അവന്റെ ബൈക്ക് ചെന്ന് നിന്നത് ബീവറേജിന്റെ മുന്നിൽ.<br />
<br /></div>
<div dir="ltr">
നേരോടെ,നിർഭയം,നിരന്തരം, എപ്പോഴും ,എവിടെയും തിക്കിത്തിരക്കുണ്ടാക്കുന്ന അഖിലകേരളമലയാളികൾ സമത്വസാഹോദര്യത്തോടെ ക്യൂ പാലിയ്ക്കുന്ന ഏക ഇടമായ ബീവറേജിന്റെ മുന്നിൽ ജീവൻ തന്ന ആയിരം രൂപയുമായി ഒരു പൈന്റ് എം.സി യ്ക്ക് വേണ്ടി വിനയാന്വിതനായി നിന്ന എന്റെ പോക്കറ്റിലെ ഫോൺ ശബ്ദിച്ചു.<br />
<br />
ജീവൻ.<br />
<br /></div>
<div dir="ltr">
"ഉം?"<br />
<br />
"എംസി വേണ്ട.ബെക്കാഡി മതി.ആപ്പിൾ ഫ്ലേവർ.പൈന്റ് അല്ല.ഫുൾ ആക്കിക്കോ."<br />
<br />
"ശരി "<br />
<br />
ആക്കി.<br />
<br />
എളിയിൽ തിരുകിയ ആപ്പിളുമായി തിരികെ അവനടുത്തേയ്ക്ക് നടന്നു.<br />
<br /></div>
<div dir="ltr">
കുസൃതി ഒപ്പിച്ച ബോബനും മോളിയും വക്കീലിനേയും ഭാര്യയേയും പേടിച്ച് ഒളിച്ച് വീടിനുള്ളിലേയ്ക്ക് കടക്കുന്നത് പോലെ പാദപതനശബ്ദം പോലുമില്ലാതെ മണിക്കുട്ടന്റെ മുറിയിലെത്തി കതകടച്ചു.ബെർത്തിൽ ബുക്കുകൾ അടുക്കി വെച്ചിരിക്കുന്നതിനിടയ്ക്ക് ആപ്പിളിനെ ഒളിപ്പിച്ചു.അനുസാരിയായി വാങ്ങിയ പൊറോട്ടയും,ബീഫ് ഫ്രൈയും ,മിക്സ്ചറും,നാരങ്ങയും,ആപ്പി ഫിസ്സും അലമാരിയിലും ഒളിപ്പിച്ച് ഒന്നുമറിയാത്തവരേപ്പോലെ ഒരു മൂളിപ്പാട്ടും പാടി അത്താഴം കഴിച്ച് വന്ന് കതകടച്ചു.<br />
<br /></div>
<div dir="ltr">
ജീവൻ ഏസി ഓൺ ചെയ്തു..<br />
<br /></div>
<div dir="ltr">
ആപ്പിളിനേയും അനുസാരികളേയും തടവറയിൽ നിന്ന് മോചിപ്പിച്ചു.</div>
<div dir="ltr">
നിലത്ത് വിരിച്ച ചുവന്ന കാർപ്പെറ്റിൽ കുപ്പിയും വലിയ രണ്ട് ഗ്ലാസ്സുകളും നിരന്നു.<br />
<br /></div>
<div dir="ltr">
സ്വതേ വലിയ ഗ്ലാസ് അലർജ്ജിയായ ഞാൻ ചോദിച്ചു.<br />
<br /></div>
<div dir="ltr">
"ഇത്രേം വലിയ ഗ്ലാസിലെങ്ങനെയാ കുടിയ്ക്കുന്നേ?"<br />
<br /></div>
<div dir="ltr">
"ബെക്കാഡി ഇങ്ങനെ കുടിയ്ക്കണം."<br />
<br /></div>
<div dir="ltr">
ഒരു ഗ്ലാസ്സ് നിറയെ മദ്യം ഒഴിച്ചു.അത് കണ്ട എന്റെ പുറത്തേയ്ക്ക് തള്ളിയ കണ്ണുകൾ തിരുമ്മി അകത്താക്കി.<br />
<br />
ഒരു ഗ്ലാസ്സിൽ നിറയെ ഒഴിച്ച് മറ്റേ ഗ്ലാസ്സിലേയ്ക്ക് പകരുകയായിരിയ്ക്കും അവിടുത്തെ രീതിയെന്ന് ആശ്വസിച്ചു.ആശ്വാസത്തിന്റെ പതിനൊന്നാം നിലയിലേയ്ക്ക് ഞെട്ടലിന്റെ വിമാനം ഇടിച്ച് കയറുന്നതാണ് പിന്നെ കണ്ടത്.<br />
അടുത്ത ഗ്ലാസും അതാ അങ്ങനെ നിറയ്ക്കുന്നു.</div>
<div dir="ltr">
ഒരു നാരങ്ങാ എടുത്ത് മുറിച്ച് അത് പിഴിഞ്ഞ് മദ്യത്തിൽ ചേർത്തു.പിന്നെ ഒരടപ്പ് ആപ്പി ഫിസ്സും ഒഴിച്ചു.മേടിച്ചതല്ലേ ,അതിനു വിഷമമാകണ്ടല്ലോ എന്നോർത്താണാവോ!!!<br />
<br /></div>
<div dir="ltr">
മൂന്തോടുകാരന്റെ മുന്നിൽ മദ്യം വെറും തൃണമാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 'ഇതിച്ചിരി കടുപ്പമല്ലേ സുധീ' എന്ന് മനസ്സിലിരുന്നാരോ വിലപിയ്ക്കുന്നതായി തോന്നി.എങ്കിലും മൂന്തോടുകാരുടെ കുലദൈവങ്ങളായ കല്ലുപുരയ്ക്കൽ പീലി മുതൽ കുട്ടൻ വരെയുള്ളവരെ മനസ്സിൽ ധ്യാനിച്ച് ജീവനൊപ്പം ഗ്ലാസ്സുയർത്തി. <br />
<br /></div>
<div dir="ltr">
ഘോരമായി മൊഴിഞ്ഞു.<br />
<br />
"ചിയേഴ്സ് "<br />
<br />
മദ്യം ഇറങ്ങിപ്പോകുന്ന മാർഗ്ഗം വരെ മനസ്സിലായി.<br />
<br /></div>
<div dir="ltr">
അന്നനാളം മുതൽ തുടങ്ങുന്ന ആന്തരാവയവങ്ങളെ തഴുകിത്തലോടി ബെക്കാഡി കീഴോട്ട് പോകുന്നതായും,വയറ്റിലെ ഹൈഡ്രോക്ലോറിക് ആസിഡുമായി ഘോരയുദ്ധം നടത്തി "ദാ ഇവിടെ നിങ്ങളുടെ ബെക്കാഡി വിശ്രമിയ്ക്കുന്നു"എന്ന് വയറ്റിൽ തൊട്ടുകാണിയ്ക്കാനും കഴിയുമെന്ന് തോന്നിപ്പോയി.<br />
<br /></div>
<div dir="ltr">
ചിന്തകൾ കാടുകയറി നാടിറങ്ങി വരുന്നതിനു മുൻപ് ഒന്നൂടെ ഒഴിച്ചു.കയ്ക്കുന്നതായി തോന്നി.നാരങ്ങാ പിഴിഞ്ഞ് നേരിട്ട് വായിലേയ്ക്ക് വീഴ്ത്തി ആ ഗ്ലാസ്സും ഞങ്ങൾ കാലിയാക്കി.</div>
<div dir="ltr">
ഓരോ സിഗരെറ്റ് കത്തിച്ചു.<br />
<br />
ശ്വാസം മുട്ടുന്നത് പോലെ.ഓക്കാനിയ്ക്കാൻ വന്നു.നാരങ്ങ ആശ്രയമായി.<br />
<br /></div>
<div dir="ltr">
കണ്ണുകളിൽ ഇരുട്ട് കയറുന്നോ!!!<br />
<br />
മദ്യക്കുപ്പിയെ ഏറുകണ്ണിട്ട് നോക്കി.</div>
<div dir="ltr">
ാതിനെ ഇത്ര വെറുപ്പോടെ ആദ്യം നോക്കുകയാണ്.ഇനി അതിൽ അര ഗ്ലാസ് വീതം ഒഴിയ്ക്കാൻ കാണും.<br />
<br /></div>
<div dir="ltr">
ഹേയ്!!!മൂന്തോടുകാരൻ കീഴടങ്ങാനോ!!!!<br />
<br />
എന്നാലും ഇങ്ങനെ ശ്വാസം മുട്ടുമോ??<br />
കുറച്ച് കുടവയറൊക്കെ ആകാമായിരുന്നു..ആത്മാവ് പോലെ സൂക്ഷ്മശരീരി ആയ എനിയ്ക്ക് കുടവയർ വന്നാൽ ആൾക്കാർ പിത്തശൂല പിടിച്ചവനേ എന്ന് വിളിക്കില്ലേ???<br />
<br /></div>
<div dir="ltr">
ദൈവമേ!!!!ഇതൊഴിയ്ക്കാൻ ഇവനു തോന്നല്ലേ!!!ഇവനീ ഫോൺ വിളി കൊണ്ട് ഉറങ്ങിപ്പോകണേ!!!എന്നിങ്ങനെ മന്ത്രം ചൊല്ലി പറപ്പിച്ച് വിട്ട പ്രാർത്ഥനകൾ ഉയർന്ന് പൊങ്ങി മച്ചിലിടിച്ച് താഴെ ചാരിക്കിടന്ന് ഫോൺ ചെയ്യുന്ന ജീവന്റെ ബോധമണ്ഡലത്തിലേയ്ക്ക് ഊളിയിട്ടതിന്റെ ഫലമായി ആപ്പിൾ കുപ്പി അവസാനമായ് ഒന്നൂടെ ഒഴിഞ്ഞു..<br />
<br /></div>
<div dir="ltr">
പരവേശം!!!<br />
<br />
തലയൊന്ന് കുനിച്ച് നോക്കി.തലച്ചോറിലേയ്ക്ക് ഇരച്ച് കയറി വരുന്നത് ബെക്കാഡി ആണോ??അതോ രക്തം ആണോ?<br />
<br /></div>
<div dir="ltr">
ഏസിയുടെ തണുപ്പിലും വിയർത്തു കുളിച്ചു.ബാത്രൂമിലേയ്ക്ക് കയറി ഓക്കാനിച്ച് നോക്കി.<br />
<br /></div>
<div dir="ltr">
മുഖം കഴുകി.തലയും.<br />
<br /></div>
<div dir="ltr">
ഈ സമയമത്രയും ജീവൻ ഫോണിൽ തന്നെ.<br />
<br /></div>
<div dir="ltr">
"അവതാർ സിനിമ കാണണം."<br />
<br /></div>
<div dir="ltr">
അവനെഴുന്നേറ്റു വന്നു.<br />
<br /></div>
<div dir="ltr">
"എടുക്കാൻ അറിയാമോ?"<br />
<br /></div>
<div dir="ltr">
"ഇല്ലാ "<br />
<br /></div>
<div dir="ltr">
"ദാ .ഈ കാണുന്ന സാധനമില്ലേ!!അതാണു മൗസ്.അത് ഇങ്ങനെ ആക്കുമ്പോൾ സ്ക്രിനിലൂടെ ഒരു സാധനം ഓടുന്നത് കണ്ടോ??"<br />
<br /></div>
<div dir="ltr">
"കണ്ടു."<br />
<br /></div>
<div dir="ltr">
"ആരോമാർക്ക് പോലുള്ള ആ സാധനത്തിനെ മൈ കമ്പ്യൂട്ടറിൽ കൊണ്ട് വെച്ച് ഡബിൾക്ലിക്ക് കൊടുക്കുക.".<br />
<br /></div>
<div dir="ltr">
"ഏയ്!!രാത്രിയല്ലേ.ഒറ്റ ക്ലിക്ക് മതി. "<br />
<br /></div>
<div dir="ltr">
"ദാ ഇങ്ങനെ,,ഈ ഇടത് വശം ചേർത്ത് ചറപറാന്ന് രണ്ട് ക്ലിക്ക്.ദാ കണ്ടോ കുറേ സാധനം വരുന്നത്.അതിൽ മൈ വീഡിയോസ് കണ്ടോ?അതിലും ഡബിൾ ക്ലിക്ക്."<br />
<br /></div>
<div dir="ltr">
"ഇത്രയും ഞെക്ക് ഞെക്കിയിട്ട് എനിയ്ക്ക് അവതാർ കാണണ്ട.ഇട്ട് തന്നാൽ കാണാം.എന്നിട്ട് പോയി ഫോൺ ചെയ്യ്.ഇവൾക്കൊന്നും ഉറക്കമില്ലേ ഭഗവാനേ!!!"<br />
<br /></div>
<div dir="ltr">
അവതാർ കാണാൻ തുടങ്ങി.<br />
<br /></div>
<div dir="ltr">
അടഞ്ഞ് പോകുന്ന കണ്ണുകളെ ബലം പിടിച്ച് തുറന്ന് സ്ക്രീനിലേയ്ക്ക് നോക്കിച്ചു.കണ്ണുകളെ തുറന്ന് പിടിച്ചിരുന്ന വിരലുകൾ കൂടി ഉറങ്ങാൻ തുടങ്ങിയപ്പോൾ എഴുന്നേറ്റു.ചുറ്റും വെളിച്ചമുണ്ടായിരുന്നെങ്കിലും കട്ടിൽ കണ്ട് പിടിയ്ക്കാൻ വൈകി.<br />
<br /></div>
<div dir="ltr">
ഇത്രേം കുടിക്കണ്ടായിരുന്നു.ഇങ്ങനെ ആണാവോ എന്റെ മരണം.?സിന്ധുവിനേയും ടുട്ടുവിനേയും അവസാനമായി ഒന്നൂടെ കണാൻ കഴിയണേ!!!ഈ ചെറുപ്രായത്തിൽ എന്നെ തിരിച്ച് വിളിക്കരുതേ ദൈവമേ!!ഞാൻ നന്നായിക്കോളാമേ!!<br />
<br /></div>
<div dir="ltr">
ഓർമ്മകൾ മങ്ങിത്തുടങ്ങി.ഒരു ഗുഹയ്ക്കുള്ളിലൂടെ പറന്ന് പോകുകയാണു ഞാൻ.<br />
<br /></div>
<div dir="ltr">
കണ്ണു തുറന്നപ്പോൾ ജീവൻ എഴുന്നേറ്റിരിപ്പുണ്ട്.<br />
<br />
"ഗുഡ്മോണിംഗ് "<br />
<br />
"ഗുഡാഫ്റ്റർന്നൂൺ "<br />
<br /></div>
<div dir="ltr">
"ങേ!അത്രേമൊക്കെ ആയോ ?"<br />
<br />
"സമയം ആർക്ക് വേണ്ടിയും കാത്ത് നിൽക്കാറില്ല കണ്ണാ."</div>
<div dir="ltr">
(ദൈവമെ ബെക്കാഡിയ്ക്കിത്ര ശക്തിയോ???)<br />
<br /></div>
<div dir="ltr">
എഴുന്നേൽക്കാൻ നോക്കി.കഴിയുന്നില്ല.<br />
<br /></div>
<div dir="ltr">
ഒരു വിധത്തിൽ അടുക്കളയിലെത്തി.ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി തണുത്ത വെള്ളം എടുത്ത് മുഖത്തൊഴിച്ചു.വാ കഴുകി.ബാക്കി വെള്ളം കുടിച്ചു.ദാഹം മാറുന്നില്ല.<br />
<br /></div>
<div dir="ltr">
കുളിയ്ക്കാൻ കയറി.ഷവറിനു കീഴെ കുറേ സമയം നിന്നു.കുറച്ച് ആശ്വാസം കിട്ടി.<br />
<br /></div>
<div dir="ltr">
ആന്റി പുട്ടും പഴവും എടുത്ത് വെച്ചിട്ടാണ് ജോലിയ്ക്ക് പോയത്.പഴം കഴിച്ചു.<br />
<br /></div>
<div dir="ltr">
പിന്നേം രണ്ട് പേരും വന്ന് കിടന്നു.<br />
<br /></div>
<div dir="ltr">
വൈകിട്ട് ആന്റിയും മാമനും സിന്ധുവും വന്നു.എഴുന്നേറ്റ് ചെല്ലണമെന്നുണ്ടായിരുന്നെങ്കിലും ആരോഗ്യാവസ്ഥ സമ്മതിച്ചില്ല.<br />
<br /></div>
<div dir="ltr">
"രാത്രി മുഴുവൻ സിനിമയുടെ ബഹളവും ചിരിയും കേട്ടു.ഉറങ്ങിക്കോട്ടെ.വിളിയ്ക്കണ്ട."<br />
<br /></div>
<div dir="ltr">
ങേ!! ഓക്കാനിയ്ക്കുന്നതിനിവിടെ ചിരി എന്നാണോ പറയുന്നത്!!!!!!!!<br />
<br /></div>
<div dir="ltr">
പിറ്റേന്ന് രാവിലെ വീട്ടിലേയ്ക്ക് തിരിച്ച് പോന്നു..</div>
<div dir="ltr">
★<br />
"എന്നിട്ടെന്തായെടാ"?മാക്കാൻ ചോദിച്ചു.<br />
<br />
മാക്കാനു മാത്രമല്ല എല്ലാവർക്കുമുണ്ടായിരുന്നു ആകാംക്ഷ.<br />
<br /></div>
<div dir="ltr">
"എന്നിട്ടെന്താവാൻ!!ജീവനിക്കാര്യം അവന്റെ കൂട്ടുകാരൻ ഒരു മനോജിനോട് പറഞ്ഞു.അവൻ രാജാവിനേക്കാളും രാജഭക്തി കാണിച്ചു .ജീവന്റെ അച്ഛനോട് പറഞ്ഞു.അവൻ കുടിയ്ക്കുമെന്നറിയില്ലായിരുന്ന അവർക്ക് ഇതൊരു വലിയ ഷോക്കായി.ആ വീട് താളം തെറ്റി.രണ്ട് വർഷമായി ആ വീട്ടിൽ താമസിച്ച് ജോലിക്ക് പോയിരുന്ന എന്റെ അനിയത്തിയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടായി.അവർ അവളോട് എന്നോടുള്ള ദേഷ്യം തീർത്തു.ഇന്നലെ അവളെ ഹോസ്പീറ്റലിന്റെ ഹോസ്റ്റലിൽ കൊണ്ട് ചെന്നാക്കി..."<br />
<br /></div>
<div dir="ltr">
ആരും ഒന്നും മിണ്ടുന്നില്ല.<br />
<br /></div>
<div dir="ltr">
"അവനിക്കാര്യമാണോ ഇപ്പൊ നിന്നെ വിളിച്ച് പറഞ്ഞത് "?<br />
<br /></div>
<div dir="ltr">
"അതെ.എന്റെ വീട്ടിലും തറവാട്ടിലും എല്ലാവരും അറിഞ്ഞു.ഞാനിനി അങ്ങോട്ട് പോകുന്നില്ല.ഇവിടെയെങ്ങാനും കൂടുന്നേ ഉള്ളൂ."<br />
<br /></div>
<div dir="ltr">
"സാരമില്ലെടാ.നിന്റെ അനിയത്തീടെ കാര്യം ഓർക്കുമ്പഴാ.ഇത്ര നാളും അവിടെ നിന്നിട്ട് പിന്നെ ഹോസ്റ്റലിൽ ചെന്ന് നിൽക്കുമ്പോ അവരൊക്കെ എന്നാ വിചാരിക്കുമോ ആവോ??"<br />
<br /></div>
<div dir="ltr">
"ആ.എന്നതായാലും നമുക്ക് നോക്കാം."<br />
<br />
<br /></div>
<div dir="ltr">
★<br />
<br />
<br />
2010 ഡിസംബർ 24 രാത്രി 11മണി.<br />
<br /></div>
<div dir="ltr">
റോബിന്റെ വീട്ടിൽ പുൽക്കൂടുണ്ടാകുകയായിരുന്ന എന്റെ ഫോണിൽ വന്ദനം സിനിമയിലെ തീം സോങ്ങ് ഉയർന്നു.<br />
<br /></div>
<div dir="ltr">
"സിന്ധൂ "<br />
<br />
"പാപ്പ ഇപ്പോ എവിടെയാ?"<br />
<br />
"റോബിന്റെ വീട്ടിൽ.പുൽക്കൂടുണ്ടാക്കുകയാ."<br />
<br />
"കുടിയുണ്ടോ?"<br />
<br />
"ഇല്ല"<br />
<br />
"പിന്നേ.ഇല്ലാ."<br />
<br />
"എടീ,ഞാനങ്ങനെ വലിയ കുടിയനൊന്നുമല്ല.വല്ലപ്പോഴും മാത്രം."<br />
<br />
"എന്നാ വേഗം വീട്ടീ പോ "<br />
<br />
"ഇപ്പ പോകാന്നേ"<br />
<br />
"വേണ്ട.ഇപ്പത്തന്നെ പോ "<br />
<br />
"എടീ.ഇച്ചിരി കലാപരമായിട്ട് ഒക്കെ ഉണ്ടാക്കണ്ടേ?അതിനാ ഞാനിവിടെ നിക്കുന്നേ "<br />
<br />
"അതവരുണ്ടാക്കിക്കോളും.കുറേ നാളായ് ഞാനൊരു കാര്യം ആലോചിയ്ക്കാൻ തുടങ്ങിയിട്ട്".<br />
<br />
"എന്നാ കാര്യവാ "?<br />
<br />
"പാപ്പ ഒരു കുടിയനായി മാറിക്കൊണ്ടിരിക്കുവാന്ന് അമ്മി പറയുന്നുണ്ട്."<br />
<br />
"അമ്മി ചുമ്മാ പറ്റിയ്ക്കാൻ പറയുന്നതാടീ ".<br />
<br />
"പാപ്പയേക്കണ്ട് ടുട്ടു കുടിയ്ക്കാൻ തുടങ്ങുമോന്നാ അമ്മിയ്ക്ക് പേടി ".<br />
<br />
"പേടിയ്ക്കാൻ തുടങ്ങിയാൽ ജീവിയ്ക്കാൻ പറ്റില്ലെന്ന് മഹാകവി ചുള്ളിക്കാട് പറഞ്ഞിട്ടുണ്ട്.ഒരു ഏലസ് ജപിച്ച് കെട്ടാൻ പറയാം."<br />
<br /></div>
<div dir="ltr">
"എന്നെ വേണോ?കുടി വേണോ ?"<br />
<br />
"നിന്നെ മതി "<br />
<br />
"എങ്കിൽ കൈ നീട്ട്.എന്റെ തലയിൽ കൈ വെക്ക്."<br />
<br />
"ഈ ഫോണീക്കൂടെയെങ്ങനെയാ കൈ തലേ വെക്കുന്നേ?"<br />
<br />
"അതൊക്കെ എനിയ്ക്കറിയാം.കൈനീട്ട്."<br />
<br />
"ന്നാ നീട്ടി."<br />
<br />
"തലേ വന്നില്ലല്ലോ "<br />
<br />
"ഇപ്പളോ?"<br />
<br />
"ആം.ഇപ്പോ വന്നു.ഇനി ഞാൻ കുടിയ്ക്കത്തില്ല.സത്യം."<br />
<br />
"ങേ!!അതിനിടയ്ക്ക് നീ കുടി തുടങ്ങ്യാരുന്നോ?"<br />
<br />
"തമാശിക്കാതെ.പാപ്പയോട് ഏറ്റ് ചൊല്ലാനാ പറഞ്ഞത് "<br />
<br />
"ഇനി ഞാൻ കുടിയ്ക്കത്തില്ല.(അ)സത്യം..."<br />
<br />
"ഏയ്.പാപ്പയ്ക്കത് പോരാ.ഇങ്ങനെ ഏറ്റ് ചൊല്ല്.ഇനി ഞാൻ കുടിക്കത്തില്ല.ഇനി എന്നെങ്കിലും കുടിച്ചാൽ ഏക അനിയത്തിയ്ക്ക് എന്തെങ്കിലും സംഭവിയ്ക്കട്ടെ."<br />
<br />
<br />
.......................................................<br />
<br />
<br /></div>
<div dir="ltr">
"പറയാൻ."<br />
<br />
<br /></div>
<div dir="ltr">
........................................................<br />
<br /></div>
<div dir="ltr">
"പാപ്പേ,മിണ്ടാതിരിക്കുന്നോ?പറയാൻ."<br />
<br /></div>
<div dir="ltr">
"ഇനിയെന്റെ മരണം വരെ കുടിക്കത്തില്ല.നീയാണേ സത്യം..."<br />
<br /></div>
<div dir="ltr">
"എനിയ്ക്കറിയാരുന്നു,ഞാൻ പറഞ്ഞാൽ പാപ്പ കേൾക്കുമെന്ന്.ഇനി വീട്ടീപ്പൊക്കോ കേട്ടോ!!!എന്റെ ഡ്യൂട്ടി റ്റൈം കഴിഞ്ഞു.ഇനി ഹോസ്റ്റലിലേയ്ക്ക് പോകട്ടെ."<br />
<br /></div>
<div dir="ltr">
പുൽക്കൂടിന്റെ പണി കഴിഞ്ഞിരുന്നു.അതിൽ എടുത്ത് വെച്ചിരുന്ന ഉണ്ണീശോ എന്നെ നോക്കി പുഞ്ചിരിയ്ക്കുന്നതായി തോന്നി.</div>
<div dir="ltr">
കണ്ണുകൾ നിറഞ്ഞ് വന്നത് ആരും കാണാതിരിയ്ക്കാനായി<br />
തിരിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു....<br />
<br />
<br />
<br />
<br />
<br />
ആ സംഭാഷണത്തോടെ എന്റെ ജീവിതത്തിൽ നിന്നും മദ്യം വിട പറഞ്ഞു.ഈ പോസ്റ്റോടെ എന്റെ ബ്ലോഗിൽ നിന്നും...<br />
<br />
(നിയമപരമായ മുന്നറിയിപ്പ്:മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനീകരം.) --------------------------------------------------------------------------------------------------------------- <a href="http://www.pratilipi.com/" target="_blank">പ്രതിലിപി</a> എന്ന ഓണ്ലൈന് പ്രസിദ്ധീകരണത്തില് ഈ പോസ്റ്റ് ഉള്പ്പെടുത്തിയിട്ടുണ്ട്.<br />
<br />
എന്റെ പ്രൊഫൈല് <a href="http://www.pratilipi.com/sudheesh-arackal" target="_blank">ഇവിടെയുണ്ട്</a> <a href="http://www.pratilipi.com/sudheesh-arackal/irulum-velichavum" target="_blank">ഇവിടെ</a> ക്ലിക്ക് ചെയ്താല് ഈ പോസ്റ്റ് വായിക്കാം. </div>
സുധി അറയ്ക്കൽhttp://www.blogger.com/profile/08082483615628204969noreply@blogger.com108tag:blogger.com,1999:blog-7229071091927072289.post-87806874835274918812015-06-08T05:43:00.001+05:302015-06-09T01:25:19.424+05:30ഗരുഢൻ പറവ.<div dir="ltr">
പ്രീഡിഗ്രിക്ക് പഠിച്ച് കൊണ്ടിരുന്ന കാലം<br />
<br /></div>
<div dir="ltr">
രാവിലെ എട്ടുമണി വരെ മൂടിപ്പുതച്ച് കിടക്കുകയും കൃത്യം എട്ടാകുമ്പോൾ അലാറം വെച്ചത് പോലെ ചാടി എഴുന്നേൽക്കുകയും;പല്ലുതേപ്പ്, കുളി,ഭക്ഷണം കഴിച്ചു -കഴിച്ചില്ലായ്കയുമായി;ഫിസിക്സ്,കെമിസ്ട്രി,മാത്സ്,ഇംഗ്ലീഷ്,ഹിന്ദി ടെക്സ്റ്റ്ബുക്കുകൾ കയ്യിലെടുത്ത് ഇവയിൽ നിന്നാകും ഇന്നത്തെ ക്ലാസ്സുകൾ എന്ന് സമാധാനിച്ച്,അത്രയും ബുക്കുകൾ ബാഗിലിട്ട്,അന്നത്തെ ഫാഷനായ കാൽമുട്ടിനു തൊട്ടുമുകളിൽ വരെ ഇറക്കമുള്ള ഷർട്ടും പാന്റും വലിച്ചു കയറ്റി ; കുറുക്കുവഴിയായ മനയ്ക്കലെ ചേരിപ്പാടത്തെ പകുത്തുനിൽക്കുന്ന സിമന്റ് വരമ്പിലൂടെ ഓടിയും,പിന്നെ അര കിലോമീറ്റർ നടന്ന് ഏഴങ്ങനാട്ട് പറമ്പിലൂടെ ഒരു കിലോമീറ്റർ ഓടിയും കൃത്യം എട്ട് നാൽപ്പതിനെത്തുന്ന ഗുരുദേവ ട്രാവൽസിൽ കയറാൻ തത്രപ്പെടുന്ന പ്രീഡിഗ്രിക്കാലം..<br />
<br /></div>
<div dir="ltr">
"ഇന്നെന്നാ കൊച്ചേ കോളേജിലൊന്നും പോകണ്ടേ"? എന്ന അമ്മിയുടെ ചോദ്യം കേട്ടാണു തലപൊക്കിയത്...<br />
<br /></div>
<div dir="ltr">
"ഓ!എന്നാ അമ്മിക്കുറക്കമൊന്നുമില്ലേ"??<br />
<br /></div>
<div dir="ltr">
"സമയം എന്നായെന്ന് വല്ല പിടുത്തവുമുണ്ടോടാ "?<br />
<br /></div>
<div dir="ltr">
"ഇല്ല"<br />
<br /></div>
<div dir="ltr">
മണി എട്ടാകാറായി "<br />
<br /></div>
<div dir="ltr">
"ഇന്നലെ ഗരുഢൻ തൂക്കം കാണാൻ കാണാൻ പോയതല്ലാരുന്നോ?ഇന്നിനി കോളേജിൽ പോകുന്നൊന്നുമില്ല.നാളെ മറക്കാതെ പോക്കോളാം."<br />
<br /></div>
<div dir="ltr">
"ങേ"<br />
<br /></div>
<div dir="ltr">
"എന്നെ ഒന്ന് പിടിച്ചേപ്പിച്ചേ അച്ഛന്റെ ഭാര്യേ "!!<br />
<br /></div>
<div dir="ltr">
"ഓ പിന്നേ .ക്ലാസ്സിൽ പോകുന്നുണ്ടാരുന്നെങ്കിൽ ഏപ്പിക്കാരുന്നു .അവിടെയെങ്ങാനും കിടക്ക്.ഹും."!!<br />
<br /></div>
<div dir="ltr">
തല പൊങ്ങുന്നില്ല.വല്ലാത്ത പെരുപ്പ്.പതുക്കെ എഴുന്നേറ്റു.രണ്ട് കാലിലും നിന്ന് ആടി.ഹോ!!പുലർച്ചേ എങ്ങനെ വന്നു കിടന്നോ ആവോ??</div>
<div dir="ltr">
രാവിലെ അമ്പലത്തിൽ നിന്ന് വന്ന പാടേ പല്ലു തേച്ചതാ.<br />
<br /></div>
<div dir="ltr">
"അമ്മീീീ.ഞാൻ പൊങ്ങി.കാപ്പി എടുത്തോ."<br />
ഒറ്റ അലർച്ച ആയിരുന്നു.</div>
<div dir="ltr">
ചൂടു കാപ്പിയും പുട്ടും പഴവും എത്തി.</div>
<div dir="ltr">
കഴിച്ചുകൊണ്ടിരുന്നപ്പോൾ നൂറുനൂറോർമ്മകൾ തികട്ടി വന്നു.മനം മറിയുന്നുണ്ടായിരുന്നെങ്കിലും പുട്ട് കഴിച്ചു.</div>
<div dir="ltr">
* * *</div>
<div dir="ltr">
"കിടങ്ങൂരെന്ന് കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം,മൂന്തോടെന്ന് കേട്ടാൽ തിളയ്ക്കണം ചാരായം നമ്മുടെ ഞരമ്പുകളിൽ " എന്ന വാക്യം വയറ്റിലും,തലച്ചോറിലും,ഞരമ്പുകളിലുമേന്തി ജീവിച്ചിരുന്ന മൂന്തോടുകാരുടെ ജൂനിയർ തലമുറയായ ഞങ്ങൾക്ക് മദ്യത്തിലെത്തിപ്പെടാൻ അധികം പ്രയാസപ്പെടേണ്ടി വന്നില്ല.<br />
<br /></div>
<div dir="ltr">
കിടങ്ങൂർ -കടപ്ലാമറ്റം നിവാസികൾ പരസ്പരം ആക്രമിക്കാതിരിക്കാനെന്നോണം പ്രകൃതി അറിഞ്ഞുകനിഞ്ഞനുഗ്രഹിച്ച മുട്ടൻ കിടങ്ങായ പരിയാരമംഗലത്തിന്റെ പേരെങ്ങനെ മൂന്തോടെന്നായെന്ന് ആർക്കും അറിയുമായിരുന്നില്ല.ഉണ്ണിച്ചിറക്കുളത്തിൽ നിന്നും ഉദ്ഭവിക്കുന്ന തുമ്പയിൽത്തോടും,ഐങ്കലത്തുപറമ്പിൽ നിന്നും ഉദ്ഭവിക്കുന്ന കോച്ചേരിൽത്തോടും പരിയാരമംഗലത്ത് വന്ന് സംഗമിച്ച് അവിടെ നിന്നും ഒന്നായൊഴുകി പള്ളിത്തോടിനെ ലക്ഷ്യമാക്കി നീങ്ങുന്നതല്ലാതെ മൂന്നാമതൊരു തോടിന്റെ പൊടി പോലും കണ്ടു പിടിക്കാനില്ലായിരുന്നെങ്കിലും പരിയാരമംഗലം മൂന്തോടെന്ന് തന്നെ അറിയപ്പെടാൻ തുടങ്ങി.<br />
<br />
<br /></div>
<div dir="ltr">
കോട്ടയം ജില്ലയിലെ ചിരപുരാതനമായ ചാരായം വാറ്റ് കുടുംബമായ കല്ലുപുരയ്ക്കലിനാണ് പരിയാരമംഗലത്തെ മൂന്തോടാക്കി മാറ്റിയതിൽ പ്രധാന പങ്ക്.അരനൂറ്റാണ്ട് മുൻപ് അന്നത്തെ താറാവ്കൃഷിക്കാരനായ കല്ലുപുരയ്ക്കലെ പീലിപ്പാൻ ആണു ചാരായം വാറ്റ് തുടങ്ങിയതെന്ന് പറയപ്പെടുന്നു.ഒരിക്കൽ താറാവിനെ തീറ്റാനായി പുഞ്ചപ്പാടത്തെത്തിയ ബേബി എന്ന വാറ്റുകാരനെ കണ്ടതിൽ നിന്നും തുടങ്ങുന്നു ഐതീഹ്യം.അവിടെ ഒരു മോട്ടോർപുരയിൽ നിന്നും പുക ഉയരുന്നത് കണ്ട പീലിപ്പാൻ അവിടെയെത്തിയപ്പോൾ കണ്ട കാഴ്ച വാറ്റുബേബി ചാരായം വാറ്റുന്നതായിരുന്നു.ശിഷ്യനാക്കാമോ എന്ന് ചോദിച്ച പീലിപ്പാനെ അളക്കാനായി ബേബി ഒരു ഗ്ലാസ്സ് ചാരായം ഊറ്റി നീട്ടി.കണ്ണും പൂട്ടി ചാരായം പിടിപ്പിച്ച പീലിപ്പാൻ കിറി തുടയ്ക്കുന്നതിനു മുൻപായി ബേബിയുടെ ആലിംഗനത്തിലമർന്നിരുന്നു.തന്നോട് ചേർത്ത് പിടിച്ച ശിഷ്യനെ ഗുരു വാറ്റിലെ സകലവിദ്യകളും അഭ്യസിപ്പിച്ചു.<br />
<br />
<br /></div>
<div dir="ltr">
അങ്ങനെ ഒന്നാം തലമുറ വാറ്റുകാരനായ പീലിപ്പാനിലൂടെ മൂന്തോടുകാർ മഹാജ്ഞാനത്തിന്റെ കൈലാസം കയറുമ്പോഴും ,അവരുടെ ഉള്ളിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവശേഷിക്കുന്നുണ്ടായിരുന്നു.ദേവന്മാരും,അസുരന്മാരും എന്തിനു ശ്രീബുദ്ധനും,ശങ്കരനും വരെ തേടിയ അതേ ചോദ്യത്തിനുത്തരം.<br />
"ഞാൻ ആര് "?<br />
<br />
കല്ലുപുരയ്ക്കലെ വാറ്റുചാരായത്തിന്റെ ഔദ്യോഗികനാമമായ 'തിരിപ്പത്തിരി' കഴിച്ചിരുന്ന ആരും അന്വേഷിച്ചു പോകുമായിരുന്നു ആ ചോദ്യത്തിനുത്തരം.പിന്നെ മൂന്തോടുകാർ സ്വന്തമായി അന്വേഷിച്ചിരുന്ന "എങ്ങനെ എന്റെ വീട്ടിലെത്തിച്ചേരാം" എന്ന ചോദ്യത്തിനുത്തരം മക്കളെത്തി തൂക്കിയെടുക്കുന്നതോടെ അവസാനിച്ചിരുന്നു.കോച്ചേരിക്കൈത്തോട്ടിൽ മുക്കി വെച്ചിരുന്ന തിരിപ്പത്തിരി കുടിച്ചിരുന്ന വെളിനാട്ടുകാരാവണം മുക്കിയതോടെന്നു പേരിട്ടത്.അത് പിന്നെ ലോപിച്ച് മുക്ക്തോടും,മൂന്തൊടുമായതാവണം.<br />
<br />
<br /></div>
<div dir="ltr">
അങ്ങനെ ഒന്നാംതലമുറ പീലിയിൽ നിന്നും വാറ്റുപാരമ്പര്യം കൈമറിഞ്ഞ് മൂത്തപുത്രനായ തോമാച്ചനിലേക്കും,അവിടെ നിന്നും മറിഞ്ഞ് മൂന്നാം തലമുറയിലെ കുട്ടനിലേക്കുമെത്തുന്നതോടെ 'തിരിപ്പത്തിരി'യുടെ രൂപവും,ഗുണവും,രുചിയും മാറി 'ഷുമാക്രി'എന്ന ന്യൂജെനറേഷൻ ചാരായത്തിലെത്തിയിരുന്നു.നാനാദേശങ്ങളിലും മൂന്തോടിന്റെ സ്വന്തം ഉൽപ്പന്നമായ ഷുമാക്രിയുടെ പ്രശസ്തി എത്തിച്ചേർന്നതോടെ ക്രൂരന്മാരും,മുട്ടാളന്മാരുമായ എക്സൈസുകാർ കുട്ടനേയും സിൽബന്ധികളേയും ചോദ്യം ചെയ്യാനും,നട്ടെല്ലിന്റെ ബലം പരിശോധിക്കാനുമായി പാലായ്ക്ക് കൊണ്ട് പോകാൻ തുടങ്ങിയതോടെ മൂന്തോടിന്റെ ദയനീയാവസ്ഥയിൽ മനം നൊന്ത ഭൂമീദേവി സൃഷ്ടികർത്താവിനെ ശരണം പ്രാപിച്ചു..<br />
<br />
<br /></div>
<div dir="ltr">
അനന്തകോടി നക്ഷത്രങ്ങളടങ്ങുന്ന പ്രപഞ്ചഗോളങ്ങളെ സൃഷ്ടിച്ചതിനു ശേഷം തന്റെ സൃഷ്ടികളിൽ എവിടെയോ എന്തോ ഒരു കുറവുണ്ടെന്ന് മനസ്സിലാക്കിയ പ്രപഞ്ചകർത്താവ് ഭൂമിയെ തന്റെ ഇടംകൈ കൊണ്ട് ഉയർത്തിയെടുത്ത് വലംകൈകൊണ്ട് ഭൂമിയിൽ പരിയാരമംഗലത്തെ സൃഷ്ടിച്ചതിനു ശേഷം അനുഭവപ്പെട്ട ക്ഷീണം മാറ്റാൻ കൈയിലെ പൊടി രണ്ട് കൈ കൊണ്ടും തട്ടിക്കുടഞ്ഞ് കൊടുംകൈ കുത്തി പുറകോട്ട് മലർന്ന് യുഗങ്ങളോളം വരുന്ന യോഗനിദ്രയിലമർന്നതിന്റെ പത്താം യുഗത്തിൽ ഒരു കരച്ചിൽ കേട്ട് നിദ്രയിൽ നിന്നും ഉണർന്നു.<br />
<br /></div>
<div dir="ltr">
"പിതാവേ ഉണരൂ "<br />
<br /></div>
<div dir="ltr">
ആരാണു തന്നെ പിതാവെന്ന് വിളിക്കുന്നത്?<br />
<br /></div>
<div dir="ltr">
കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന പുത്രി ഭൂമീദേവി.അതുകണ്ട പിതാവിന്റെ മനം കലങ്ങി..<br />
കരച്ചിൽ മാറ്റാനായി എന്ത് വരം വേണമെങ്കിലും കൊടുക്കാൻ പിതാവൊരുക്കമായിരുന്നു.<br />
<br /></div>
<div dir="ltr">
മൂന്തോടിനെ മദ്യാസക്തിയിൽ നിന്നും മോചിപ്പിക്കാനായി ഒരു ഋഷ്യശൃംഗനെയെങ്കിലും അയയ്ക്കണമെന്നായിരുന്നു പുത്രിയുടെ<br />
അപേക്ഷ.<br />
<br /></div>
<div dir="ltr">
സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പിതാവ് അരുളിച്ചെയ്തു.<br />
<br /></div>
<div dir="ltr">
"തഥാസ്ഥുകൾ "<br />
<br /></div>
<div dir="ltr">
"ഉറപ്പാണോ "<br />
<br /></div>
<div dir="ltr">
"അതേന്നേ.ഉറപ്പ്.ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്നിലെ കൊടും വരൾച്ചക്കാലത്ത് ദേവിയുടെ പ്രാർത്ഥന ഫലിക്കും."<br />
<br /></div>
<div dir="ltr">
എന്നാലും പുത്രിക്ക് സംശയമായിരുന്നു.തഥാസ്ഥു എന്നതിനു പകരം തഥാസ്ഥുകൾ എന്ന് പറഞ്ഞതെന്തിനായിരിക്കും?<br />
ആ എന്തെങ്കിലുമാകട്ടെ .ദേവി ഭൂമിയുടെ അകക്കാമ്പിലേക്ക് ഉൾവലിഞ്ഞു.<br />
<br /></div>
<div dir="ltr">
അങ്ങനെ മൂന്നാലു വർഷം കൂടി കടന്നു പോയി.<br />
<br />
ഒരു നാരങ്ങാമിഠായി പൊതുടച്ചിങ്ങ്സാക്കി മൂന്തോടുകാർ ഒരു ബക്കറ്റ് ചാരായം കുടിച്ചു വറ്റിച്ചിരുന്ന എൺപത്തിമൂന്നിലെ എരിപൊരി വേനൽക്കാലത്ത് നവഗ്രഹങ്ങളേയും,ഗുളികനേയും,കോടാനുകോടി നക്ഷത്രങ്ങളേയും സാക്ഷി നിർത്തി ഏഴ് തക്കിടിമുണ്ടൻ ഋഷ്യശൃംഗന്മാർ നീചഭംഗരാജയോഗത്തോടെയും,മൗഢ്യവും,നീചവും ആയ ബുധനോടെയും,ശേഷിയില്ലാത്ത കേസരിയോഗത്തോടെയും,ക്ലീബാ,മുസല,നിർഭാഗ്യ,ദുര്യോഗ ,ധനനാശയോഗത്തോടെയും മൂന്തോട്ടിലെ ഇട്ടാവട്ടത്തിലേക്ക് പിറന്നുവീണു.അപ്പോഴാണു ഭൂമീദേവിക്ക് പിതാവിന്റെ വരത്തിന്റെ യഥാർത്ഥ അർത്ഥം മനസ്സിലായത്.<br />
ടി ജാതകരുടെ ഗ്രഹനില പരിശോധിച്ച ഭൂമീദേവിക്ക് തന്നെ നാണം വന്നു.<br />
<br />
<br /></div>
<div dir="ltr">
അങ്ങനെ ഒരേ മാസത്തിൽ ജനിച്ച ഋഷ്യശൃംഗന്മാരായ ഞങ്ങൾ ഞാൻ,അനീഷ്,സഞ്ജു,രാജീവ്,കുട്ടാപ്പി,ജിജോ,പോൾ എന്നിവർ ഞറുക്കെപിറുക്കനെ കരഞ്ഞും,മുട്ടിലിഴഞ്ഞും,എഴുന്നേറ്റ് നടന്നും മനയ്ക്കലെ നമ്പ്യാത്തൻ തിരുമേനിയുടെ ഒഴിഞ്ഞു കിടക്കുന്ന തേങ്ങാപ്പുരയുടെ നീളൻ തിണ്ണയിൽ നാണുക്കൊച്ചാശാന്റെ എഴുത്ത്കളരിയിൽ എത്തി അഞ്ച് രൂപാവീതം ദക്ഷിണ വെച്ചു നിലത്തു ചമ്രം പടിഞ്ഞിരുന്ന് ചൂണ്ടുവിരലിന്റെ അഗ്രത്തേയും അകംതുടയിലേയും തൊലിയെ തൃണവൽഗണിച്ച് നിർദ്ദാക്ഷിണ്യം സരസ്വതീദേവിയെ ഉപാസിക്കാൻ തുടങ്ങി.ഒരു വർഷത്തിലധികം നീണ്ട ഉപാസനയിൽ ശിഷ്യന്മാർ പുതിയ മലയാളാക്ഷരങ്ങൾ കണ്ടെത്താൻ തുടങ്ങിയപ്പോൾ ആശാൻ എഴുത്തുകളരി നിറുത്തണോ അതോ മൂന്തോട് ഷാപ്പിലെ വിളമ്പുകാരനാകണോ എന്ന ഘോരചിന്തയിലായി.അപ്പോഴേക്കും ഒന്നാംക്ലാസിലെ പ്രവേശനസമയമായതിനാൽ ആശാൻ രക്ഷപ്പെട്ടു.<br />
<br />
<br /></div>
<div dir="ltr">
ഇക്കാലം കൊണ്ട് മൂന്തോട്ടിലെ ഷുമാക്രി അതിന്റെ പ്രശസ്തിയുടെ പരകോടിയിലെത്തിയിരുന്നു.ഞങ്ങൾ പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന കാലമായപ്പോൾ അന്നത്തെ കേരളാ മുഖ്യമന്ത്രി രാഷ്ട്രപിതാവിന്റെ കടുത്ത ഭക്തനായി മാറി ചാരായം അങ്ങ് നിരോധിച്ചുകളഞ്ഞു.ശേഷം ചിന്ത്യം.<br />
പാലായിലെ എക്സൈസ്കാപാലികരുടെ മർമ്മാണിവിദ്യകളിൽ മനം മടുത്ത കുട്ടൻ വാറ്റ് നിർത്തി വാറ്റുകലങ്ങൾ ആക്രിക്കടയിൽ കൊടുത്ത് കാശ് വാങ്ങി.<br />
<br />
<br /></div>
<div dir="ltr">
കനത്ത പ്രതീക്ഷയോടെ ചോദിച്ചുവാങ്ങിയ കുഞ്ഞുങ്ങൾ പഠനകാലത്തു തന്നെ മദ്യത്തിന്റെ രുചി അറിഞ്ഞതിൽ അതീവഖിന്നയായ ഭൂമീദേവി ഇത്തവണ ആരോടും ഒരു പരാതിക്കും പോയില്ല..പകരം മക്കളുടെ മനസ്സിലേക്ക് ഭക്തി സന്നിവേശിപ്പിച്ചു.</div>
<div dir="ltr">
പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ,നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞ,മുടിത്തുമ്പിൽ തുളസിക്കതിർ ചൂടിയ പെൺകുട്ടികളെ മനസിൽ നിറച്ച ഋഷ്യശൃംഗന്മാർ സപ്തർഷികളായി,സപ്തപിതൃക്കളായി,സാളഗ്രാമങ്ങളായി,സാലഭഞ്ജികകളായി,യക്ഷന്മാരായി,ഗന്ധർവ്വന്മാരായി,കിന്നരന്മാരായി സമീപക്ഷേത്രങ്ങളിലെ നാലമ്പലത്തിനുള്ളിലെ സ്ഥിരപ്രതിഷ്ഠകളായി.പത്രത്തിലെ ഇന്നത്തെ പരിപാടി നോക്കിയും,കലണ്ടറിൽ നോക്കിയും ഞങ്ങൾ എത്തിച്ചേരാൻ തുടങ്ങി.</div>
<div dir="ltr">
<br />
ചേർപ്പുങ്കൽപള്ളിയിലെ പെരുന്നാളിൽ തുടങ്ങുന്ന ആഘോഷക്കാലം കിടങ്ങൂർ ഉത്സവത്തിനു കൊടിയിറക്കുന്നതോടെ അവസാനിക്കുമായിരുന്നു.ആ മൂന്ന് മാസക്കാലം കഴിഞ്ഞാൽ പിന്നെ അമ്പലത്തിൽ പോകുന്നത് മീനഭരണിക്ക് കുമ്മണ്ണൂർ നടയ്ക്കാംകുന്ന് കാവിലാണ്.മീനഭരണിക്ക് ഗരുഢൻ പറവയുണ്ട്.പ്രത്യേക നോയമ്പെടുത്ത് വരുന്ന നൂറോളം ഗരുഢന്മാർ അണിനിരക്കുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്.ധാരാളം ഭക്തജനങ്ങളും വരും..രാത്രിയിൽ ആയതിനാൽ ആ കാഴ്ചക്ക് വല്ലാത്ത മാധുര്യം തന്നെയാണു.ഒരു ഗരുഢനൊപ്പം ഒരു സെറ്റ് ചെണ്ടമേളക്കാർ കാണും.നൂറു ഗരുഢൻ ഉണ്ടെങ്കിൽ അതിനനുസരിച്ച മേളക്കാരും കാണും.<br />
<br />
<br /></div>
<div dir="ltr">
ഭരണിയുടെ അന്നേ ദിവസം വൈകിട്ട് ക്ലാസ്സ് വിട്ട് വന്ന ഞങ്ങൾ മൂന്തോടിന്റെ സിരാകേന്ദ്രമായ ആൽത്തറയിലൊത്തുകൂടി.മീനഭരണി എങ്ങനെ ഗംഭീരമാക്കാം എന്നതായിരുന്നു ചർച്ചാവിഷയം.<br />
<br /></div>
<div dir="ltr">
ചർച്ചകൾ ഗംഭീരമാകുന്നതല്ലാതെ "വൈകിട്ടെന്താ പരിപാടിക്ക് " ആരും മുൻ കൈയെടുക്കാത്ത സങ്കടത്തിൽ കൂട്ടത്തിലെ മുതിർന്ന മോഹൻലാൽഭക്തനായ അനീഷ് കാര്യം എടുത്തിട്ടു.<br />
<br />
"ഡാ,കോപ്പന്മാരേ!!രാത്രി മുഴുവൻ ഉറങ്ങാതിരിക്കണമെങ്കിൽ അകത്ത് നല്ല ചൂടനായി വല്ലതുമൊക്കെ വേണം.ഷെയറിട്ടാൽ ഒരു അമ്മൻകുടം ഐലന്റ് വാങ്ങിക്കാം."<br />
<br /></div>
<div dir="ltr">
ആരും ഒന്നും മിണ്ടുന്നില്ല.അവസാനം ഷെയർ ഇടാൻ തീരുമാനിച്ചു.ഷെയർ ഊർജ്ജിതമായി ഇട്ടു.മൊത്തം എട്ടു രൂപ.ഷെയറിനു തന്നെ നാണമായി കാണണം.<br />
ആ എട്ടുരൂപാ അമ്പലത്തിൽ നേർച്ച ഇടാമെന്ന് തീരുമാനിച്ചു.എട്ടുരൂപാ ഞാൻ കൈപ്പറ്റി.രാത്രി പത്ത് മണിയ്ക്ക് പോകാനാണു പ്ലാൻ.<br />
<br /></div>
<div dir="ltr">
കുളി,അത്താഴം,ഇമ്പോസിഷനെഴുത്ത് എല്ലാം കഴിഞ്ഞ് തയ്യാറായി..ഒരോരുത്തരായി വരാൻ തുടങ്ങി.പരമഭക്തരായി കാവിമുണ്ടൊക്കെ ഉടുത്ത് കിഴക്കോട്ട് വെച്ച് പിടിച്ചു.<br />
<br /></div>
<div dir="ltr">
"നല്ല തണുപ്പാണല്ലോ "<br />
<br />
"അതെയതെ.മീനത്തിൽ നല്ല പൊള്ളുന്ന തണുപ്പാ."<br />
<br />
എല്ലാവർക്കും ചിരി വന്നു.<br />
<br /></div>
<div dir="ltr">
"ആ എട്ട് രൂപാ നേർച്ചയിടാമെന്ന് തീരുമാനിച്ചും പോയി.അല്ലെങ്കിലതിനൊരു ഫുള്ളു വാങ്ങി കുത്തിക്കേറ്റാമായിരുന്നു "<br />
<br /></div>
<div dir="ltr">
ഞാനെന്റെ പോക്കറ്റിൽ ബലമായി പിടിച്ചു.ആ എട്ടുരൂപാ പിടിച്ചുപറിച്ചാലോ??<br />
<br /></div>
<div dir="ltr">
"എട്ട് രൂപയ്ക്ക് ഫുള്ളോ?നിനക്ക് വട്ടായോ?</div>
<div dir="ltr">
<br />
"അവനാക്കിയതാടാ ".<br />
<br /></div>
<div dir="ltr">
പിന്നെയും ചിരി വന്നു.<br />
<br />
കല്ലുപുരയ്ക്കന്റെ വീടിനടുത്തെത്തിയപ്പോൾ എല്ലാവരും നിന്നു.<br />
നല്ല ഇരുട്ട്.ആരും ഒന്നും മിണ്ടുന്നില്ല.<br />
രണ്ട് പേർ വീട്ടുമുറ്റത്തെത്തി.<br />
"ഹുട്ടൻ ചേട്ടോ "...<br />
ആ വിളി കേട്ട് കൂടല്ലൂർ പള്ളിയിലെ കുഴിമാടത്തിൽ കിടന്ന് പീലിപ്പാൻ തുമ്മിക്കാണണം.അത്ര സ്നേഹം ആ വിളിയിൽ....<br />
<br /></div>
<div dir="ltr">
"അവനിവിടില്ല."കുട്ടന്റെ അമ്മയുടെ ശബ്ദം.</div>
<div dir="ltr">
<br />
ആകെ നിരാശരായ ഞങ്ങൾ വീണ്ടും കിഴക്കോട്ട് നടന്നു.</div>
<div dir="ltr">
കടന്നു പോയ വാഹനത്തിന്റെ വെളിച്ചത്തിൽ തേടിയ വള്ളി കാലിൽ ചുറ്റിയതായി ഞങ്ങൾ മനസിലാക്കി.അതാ നിൽക്കുന്നു കുട്ടൻ.<br />
<br />
ഒന്നും മടിച്ചില്ല.ഓടിച്ചെന്നു.കുട്ടൻ നിന്ന സ്ഥലത്ത് ചെന്ന് നോക്കിയപ്പോൾ അവിടെ കുട്ടനില്ല.കുറച്ചകലെയായി കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം .കുട്ടൻ ഓടുകയാണ്.<br />
<br /></div>
<div dir="ltr">
"വിടരുതെടാ.എക്സൈസുകാർ ഓടിച്ചിട്ട് പോലും കിട്ടാത്ത ആളാ.കണ്ടത്തിൽ ചാടുന്നതിനു മുൻപ് പിടിക്കണം."<br />
<br />
എല്ലാവരും വട്ടത്തിൽ ചിതറി ഓടി.<br />
പര്യാത്തേട്ട് പറമ്പതിരിലെ ആറടി പൊക്കമുള്ള കയ്യാലയുടെ മുകളിൽ വച്ച് ആളെ പിടുത്തം കിട്ടി.</div>
<div dir="ltr">
ഇരുട്ടത്ത് വളഞ്ഞ് നിൽക്കുന്ന ആൾക്കാരെ മനസിലാക്കാനാവാതെ കുട്ടൻ നടുക്ക് നിന്ന് കിതച്ചു.</div>
<div dir="ltr">
"കുട്ടൻ ചേട്ടാ,ഇത് ഞങ്ങളാ."</div>
<div dir="ltr">
പിന്നെ കേട്ടത് പേടി മാറ്റാൻ തെറി വിളിക്കുന്നതായേ തോന്നിയുള്ളൂ.</div>
<div dir="ltr">
അതുവരെ കേട്ടിട്ടില്ലാത്ത പുതിയ ഒരു വാക്ക് പഠിക്കാൻ സാധിച്ചു.<br />
<br />
തണകാവള്ളി((അതല്ലാ കേട്ടോ)).</div>
<div dir="ltr">
കൂടുതൽ വഷളാകുന്നതിനു മുൻപ് കാര്യം പറഞ്ഞു.<br />
<br /></div>
<div dir="ltr">
ഞാനെന്റെ എട്ടുരൂപയിലെ പിടുത്തം അയച്ചു.രണ്ടടപ്പ് സാധനമെങ്കിലും കിട്ടുമല്ലോ!!ഒരു ഫില്ലർ കരുതാമായിരുന്നു.തുല്യമായി വീതിക്കാമല്ലോ.</div>
<div dir="ltr">
<br />
കുട്ടൻ ചിന്താധീനനായി.</div>
<div dir="ltr">
"സാധനമുണ്ട്.സ്പിരിറ്റാ.ഇന്ന് വൈകിട്ട് കൊണ്ട്വന്നതേയുള്ളൂ.അത് വെള്ളമൊഴിച്ച് കൂട്ടി കുപ്പിയിലാക്കിയിട്ട് വരുന്ന വഴിയാരുന്നു."<br />
<br /></div>
<div dir="ltr">
"ഒരു കുപ്പിയ്ക്ക് എന്നാ വേണം."?<br />
<br />
"നൂറു രൂപ "<br />
<br />
"അതൊക്കെ തരാം.വീര്യമുണ്ടോ "?<br />
<br />
"ഹാ ഹാ ഹാ "<br />
<br />
കുട്ടന്റെ ചിരിയിൽ എല്ലാമുണ്ടായിരുന്നു.<br />
<br /></div>
<div dir="ltr">
വൈകുന്നേരം നുള്ളിപ്പെറുക്കി എട്ടുരൂപ ഉണ്ടാക്കിയവരുടെ കയ്യിൽ നിന്നും ഇരുന്നൂറു രൂപാ പൊങ്ങി വന്നു.എന്റെ കയ്യിൽ നിന്ന് വരെ ഇരുപത് രൂപ.ഹോ!!കലികാലം.<br />
<br /></div>
<div dir="ltr">
ഉണ്ണിച്ചിറക്കുളത്തിന്റെ കരയിലെ ഉണങ്ങിയ തേരകത്തിന്റെ പൊത്തിൽ രണ്ട്കുപ്പി വെച്ചിട്ടുണ്ട്.സ്പോട്ട് പറഞ്ഞ് തന്ന കുട്ടൻ അപ്രത്യക്ഷനായി.<br />
<br />
ഏഴംഗസംഘം കുളക്കരയിലേക്ക് നടന്നു.കൂരിരുട്ടത്ത് തേരകച്ചുവട്ടിലെത്തി പൊത്തിൽ നിന്നും കുപ്പിയെടുത്തു.അടുത്ത റബർ മരത്തിൽ നിന്നും ഒരു പ്ലാസ്റ്റിക്ചിരട്ടയെടുത്ത് ഒട്ടുപാൽ പറിച്ചു കളഞ്ഞ് പാണലിന്റെ ഇല പറിച്ച് ചിരട്ട തൂത്തു വൃത്തിയാക്കി.എന്നത്തേയും പോലെ ഗണപതി സഞ്ജു തന്നെ.<br />
ഒറ്റവലിക്കകത്താക്കിയ അവൻ ചങ്ക് തിരുമ്മി നിലത്തിരുന്നു.തിരുമ്മ് കണ്ടപ്പോൾ തന്നെ മനസ്സിലായി കൊടുത്ത ഇരുന്നൂറു രൂപാ മുതലായെന്ന്.<br />
പൗലോ ഓടിപ്പോയി അവന്റെ വീട്ടിൽ നിന്നും കുറച്ച് ചിലുമ്പിക്കാ പറിച്ചു വന്നു.ഒരു മണിക്കൂർ തികച്ചെടുത്തില്ല രണ്ട് കുപ്പിയും കാലിയാകാൻ.<br />
<br /></div>
<div dir="ltr">
വീണ്ടും ഞങ്ങൾ റോഡിലെത്തി.ഇടയ്ക്കിടെ കടന്നുപോകുന്ന വാഹനങ്ങളിലെ പ്രകാശം മാത്രം.കൂവിയാർത്തും അട്ടഹസിച്ചും ഞങ്ങൾ മുന്നോട്ട് നീങ്ങി.പുറകിൽ നിന്നും ഹോൺ കേൾക്കുമ്പോഴാണു വഴിയിലൂടെ നിരന്ന് നടക്കുകയായിരുന്നു എന്ന ബോധ്യം വരുന്നത് തന്നെ.</div>
<div dir="ltr">
അങ്ങനെ രണ്ട് കൈകളും കക്ഷത്തിൽ തിരുകി മുതുക് അൽപ്പം ഉയർത്തി തല അൽപ്പം കുനിഞ്ഞ് ആടിയും,പാടിയും,അട്ടഹസിച്ചും,കൂവിയാർത്തും ഞങ്ങൾ അമ്പലത്തിലെത്തി.<br />
<br />
.കുറേ ഗരുഢന്മാർ അമ്പലത്തിന്റെ മതിലിനു പുറത്തെത്തിയിട്ടുണ്ട്.ധാരാളം ഭക്തരും വന്നു കൂടിയിട്ടുണ്ട്.</div>
<div dir="ltr">
ക്ഷേത്രത്തിനു പുറകിലായി മുഴുവൻ തടിയിൽ നിർമ്മിച്ച രണ്ട് കളിത്തട്ടുകളുണ്ട്.ഗരുഢന്മാർ ഓരോരുത്തരായി ഈ കളിത്തട്ടുകളിൽ തിമിർത്താടും.<br />
<br /></div>
<div dir="ltr">
നടന്ന് ക്ഷീണിച്ച ഞങ്ങൾ കളിത്തട്ടുകളിലെ തൂണുകളിൽ ചാരിയിരുന്നു.ഇരുപ്പ് പിന്നെ കിടപ്പായി.പിന്നെ നന്നായുറങ്ങി.ആരോ വിളിച്ചെഴുന്നേൽപ്പിച്ചപ്പോൾ ഞങ്ങൾ എഴുന്നേറ്റു.കയ്യിലുണ്ടായിരുന്ന എട്ടുരൂപാ ഭണ്ഡാരത്തിൽ നിക്ഷേപിച്ച് വീട്ടിലേക്ക് തിരികെ നടന്നു.</div>
<div dir="ltr">
* * * *</div>
<div dir="ltr">
"ദാ നിന്നെ കുട്ടൻ വിളിക്കുന്നു."<br />
<br /></div>
<div dir="ltr">
"ച്ഛേ,അമ്മിയ്ക്ക് വേറൊരു പണിയുമില്ലേ.?ഏത് കുട്ടൻ "?<br />
<br /></div>
<div dir="ltr">
അമ്മിയുടെ ശബ്ദം താഴ്ന്നു.<br />
<br /></div>
<div dir="ltr">
"ആ വാറ്റുകാരൻ കുട്ടൻ "<br />
<br /></div>
<div dir="ltr">
ഉറക്കച്ചടവോടെ പുറത്ത് ചെന്നു.<br />
<br /></div>
<div dir="ltr">
"എന്നാ ചേട്ടാ??രാത്രി അമ്പലത്തിലായിരുന്നു.നല്ല ക്ഷീണം ."<br />
<br /></div>
<div dir="ltr">
കുട്ടന്റെ മുഖത്തൊരു ആശ്വാസഭാവം.<br />
<br />
"ഇന്നലത്തെ സാധനം എങ്ങനുണ്ടായിരുന്നു."?<br />
<br />
"ഹോ!എന്നാ കടുപ്പമായിരുന്നു.ചിലുമ്പിയ്ക്കാ ഉണ്ടാരുന്നത് കൊണ്ട് കുടിച്ച് തീർത്തു."<br />
<br /></div>
<div dir="ltr">
അമ്മി വാതിൽക്കൽ സംശയാലുവായി പ്രത്യക്ഷപ്പെട്ടു.<br />
<br /></div>
<div dir="ltr">
"ഒന്നുമില്ലേയ്.ഗരുഢനു ആളുണ്ടായിരുന്നോന്ന് ചോദിക്കുവാരുന്നു."<br />
<br />
"ആ കൂടും കൂടും "<br />
<br />
കുട്ടൻ മറ്റെന്തോ ചോദിക്കാനാഞ്ഞിട്ട് വേണ്ടെന്ന് വെച്ച് നടന്നകന്നു..<br />
<br /></div>
<div dir="ltr">
വൈകുന്നേരമായപ്പോൾ കൂട്ടുകാർ ഒത്തുകൂടി.അപ്പോഴാണ് കുട്ടൻ എല്ലാവരുടേയും വീട്ടിൽ എത്തിയിരുന്നു എന്നതറിയുന്നത്..കാരണം അറിയാൻ അന്ന് ശ്രമിച്ചുമില്ല,കുട്ടനെ അന്ന് കണ്ടതുമില്ല.<br />
<br /></div>
<div dir="ltr">
പത്തനംതിട്ടയിലെ സ്പിരിറ്റ് രാജാവിന്റെ ഗോഡൗണിനു പുറകിലെ ഒരു സ്ലാബിൽ ചവുട്ടി നിൽക്കുന്ന അന്നത്തെ ഡി.ജി.പി ആയിരുന്ന ചന്ദ്രന്റെ ഫോട്ടോ പിറ്റേന്നത്തെ മനോരമയിൽ കണ്ടപ്പോഴാണ് കല്ലുപുരയ്ക്കൽ കുട്ടൻ എന്തിനാണ് ഞങ്ങളെ അന്വേഷിച്ച് വീടുകളിൽ വന്നതെന്ന് മനസ്സിലായത്...<br />
<br />
<br />
<br />
(((((((തുടരും/തുടരണോ??))))))</div>
സുധി അറയ്ക്കൽhttp://www.blogger.com/profile/08082483615628204969noreply@blogger.com123tag:blogger.com,1999:blog-7229071091927072289.post-75653567077032012222015-04-26T21:44:00.001+05:302015-04-29T04:20:05.982+05:30മഴക്കാലം..<div dir="ltr">
അങ്ങനെ മഴക്കാലമായി.</div>
<div dir="ltr">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKpaEXKWGASlgCcDZJ3WKKeSkpozcGvcI-_5aGSef_6YONY7DphuNMGOqNBmDNXjxcDmKV3IqGONczBaCjbK3qvv3gGIDDthvYUi7YHwzvnYg6ygYZSrQ9qinBMZd9C0Gho9qCnl67D5I/s1600/IMG_20130802_084232.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKpaEXKWGASlgCcDZJ3WKKeSkpozcGvcI-_5aGSef_6YONY7DphuNMGOqNBmDNXjxcDmKV3IqGONczBaCjbK3qvv3gGIDDthvYUi7YHwzvnYg6ygYZSrQ9qinBMZd9C0Gho9qCnl67D5I/s1600/IMG_20130802_084232.jpg" height="320" width="240" /></a></div>
വേനലാകുമ്പോൾ എവിടെയൊക്കെയോ ഒളിച്ചിരുന്ന് മുട്ടനാകുകയും,പുതുമഴ പെയ്ത് വെള്ളം വരുമ്പോൾ "ഡീ വാടീ,ഇങ്ങനൊക്കെ നടന്നാൽ മതിയോ?മക്കളേക്കുറിച്ചൊക്കെ ഓർക്കണ്ടേ" എന്ന കണവന്മാരുടെ ചോദ്യത്തിൽ ലജ്ജാവതികളാകുന്ന ആയിരക്കണക്കിനു മത്സ്യശ്രീമതിമാരെ മീനച്ചിലാറ്റിലൂടെ ഒഴുക്കിക്കൊണ്ടുവന്ന് കട്ടച്ചിറത്തോട്ടിലും,പന്നഗം തോട്ടിലും,പുത്തുപ്പള്ളിത്തോട്ടിലും ഇരച്ചുകയറ്റുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ എന്നും,ഇടവപ്പാതി എന്നും അറിയപ്പെടുന്ന കാലവർഷത്തിന്റെ വരവോടെ ഞങ്ങൾ <a href="http://sudhiarackal100.blogspot.com/2015/03/blog-post_28.html" target="_blank">അവധിക്കാല ക്രിക്കറ്റ്കളിയും,മരംകയറ്റവു</a>മെല്ലാം അവസാനിപ്പിച്ച് മീൻപിടുത്തത്തിനു തയ്യാറെടുക്കും.<br />
<br /></div>
<div dir="ltr">
വെല്ല്യച്ഛനോടൊപ്പം ചായക്കടയിൽ കയറുമ്പോൾ "രണ്ട് കാപ്പി,ഒന്ന് വിത്തൗട്ട്,വിത്തൗട്ടിലെ മധുരം കൂടി ഇവനിട്ട് കൊടുത്തരേ " എന്ന് പറഞ്ഞിരുന്നത് പോലെ കാലവർഷം ഇരച്ച് കുത്തിപ്പെയ്യണേ,ഇവിടെ കിടങ്ങൂരു പെയ്തില്ലെങ്കിലും വാഗമൺ,ഈരാറ്റുപേട്ട,പൂഞ്ഞാർ,തീക്കോയ്,പാലാ എന്നിവിടങ്ങളിൽ പെയ്യണേയെന്നും,പെയ്താൽ മാത്രം പോരാ നല്ല മൂന്നാലു ഉരുളെങ്കിലും പൊട്ടണേ എന്നുമായിരുന്നു അക്കാലത്തെ ഞങ്ങളുടെ പ്രാർത്ഥനകൾ.<br />
<br /></div>
<div dir="ltr">
പൊട്ടുന്ന ഉരുളിൽ നല്ല പോലെ വെള്ളം ഉണ്ടാകണേ,അങ്ങനെ വരുന്ന വെള്ളത്തിൽ ഇഷ്ടം പോലെ മീനുണ്ടാകണേ,മീനച്ചിലാറ്റിലൂടെ ഒഴുകി വരുന്ന മീനുകൾ കട്ടച്ചിറയിൽ എത്തുമ്പോൾ നേരേ താഴത്തങ്ങാടിയിലോട്ട് പോകാതെ വലത്തോട്ട് ഡീവിയേറ്റ് ചെയ്ത് കട്ടച്ചിറത്തോട്ടിലൂടെ പുത്തുപ്പള്ളിത്തോട്ടിലേക്കും,പന്നഗംതോട്ടിലേക്കും കയറണേ എന്നുമുള്ള അഡീഷണൽ പ്രാർത്ഥനകൾ ഞാനും അനിയൻ ടുട്ടുവും,സഞ്ജുവും ചമ്രം പടിഞ്ഞിരുന്നും ;കുട്ടാപ്പിയും,റോബിനും,അരുണും മുട്ടിപ്പായും പ്രാർത്ഥിച്ചിരുന്നു.<br />
<br /></div>
<div dir="ltr">
ഇങ്ങനെ മെയിനും സബ്ബുമായി അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുന്ന പ്രാർത്ഥനകൾ ചൂടുകാറ്റായി കിഴക്ക് സഹ്യപർവ്വതത്തെ ലക്ഷ്യമാക്കി നീങ്ങി,അതിൽ തട്ടി മേലോട്ടുയർന്ന് തണുത്ത് മഴയായി കീഴോട്ട് വരുമ്പോഴേക്കും ഞങ്ങൾ മൂന്തോട്ടിലെ സബ്ജൂനിയേഴ്സ് ,പ്രദേശത്തെ ആസ്ഥാനമത്സ്യബന്ധനകലാകാരന്മാരായ കുടിയാത്ത് തൊമ്മി,പര്യാത്തേട്ട് റ്റോമി,വേലൻപറമ്പിൽ രാജപ്പൻ ഇവരുടെ നേതൃത്വത്തിൽ രൂപം കൊള്ളുന്ന മൂന്ന് മീൻപിടുത്ത ഗ്രൂപ്പുകളിൽ ചേക്കേറുമായിരുന്നു.അശ്ലീലതമാശകളുടെ മൂന്തോടൻ ഗുണ്ടർട്ടായ തൊമ്മിച്ചേട്ടന്റെ ഗ്രൂപ്പിൽ ചേരാനായിരുന്നു എല്ലാവർക്കും താത്പര്യം.<br />
<br /></div>
<div dir="ltr">
അക്കാലം വരെ കൂട്ടിലടച്ചിട്ട കിളികളേപ്പോലെ കഴിഞ്ഞിരുന്ന ഞങ്ങൾക്ക് കിട്ടുന്ന അരചാൻസ്,മുഴുചാൻസും,ഡബിൾ ചാൻസുമാക്കാൻ വലിയ ബുദ്ധിമുട്ടില്ലായിരുന്നു.അങ്ങനെ പുറത്ത് ചാടുന്ന ഓരോരോ അവസരങ്ങളും കടിഞ്ഞാണില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ഘോഷയാത്രകളായിരുന്നു.ഒഴുക്കുവെള്ളത്തിലെ പൊങ്ങുതടി പോലെയായിരുന്ന അക്കാലം ഒടുങ്ങാത്ത സ്വാതന്ത്ര്യാഭിവാഞ്ഛയുടെ നേർക്കാഴ്ചകളായിരുന്നു.<br />
<br /></div>
<div dir="ltr">
സീനിയേഴ്സിന്റെ കൂടെ മൂന്നാലുമഴക്കാലം കഴിച്ച് കൂട്ടിയ ഞങ്ങൾ ജൂനിയർ തലത്തിലേക്കുയർന്നു.മേൽച്ചുണ്ടിനു മുകളിൽ രൂപം കൊണ്ട പൊടിമീശയെ ഇടക്കിടക്ക് തോണ്ടിക്കാണിച്ച് സീനിയർ തലത്തിലേക്കുയർത്തൂ എന്ന ആവശ്യം വെള്ളത്തിൽ വരച്ച വര പോലെ ആയപ്പോൾ ,അസിസ്റ്റന്റ് മീൻപിടുത്തക്കാരുടെ ചുമതലകളായ ബീഡി കത്തിച്ച് കൊടുക്കൽ,വലയിൽ കുരുങ്ങുന്ന വലിയ മീനുകളെ ചരടിൽ കോർക്കൽ,ചെറിയ മീനുകളെ കൂടയിലാക്കൽ തുടങ്ങിയ പരിപാടികളിൽ നിന്നും ഞങ്ങൾ രാജി പ്രഖ്യാപിച്ചു.<br />
<br /></div>
<div dir="ltr">
ഇനി മീൻപിടിക്കണമെങ്കിൽ സ്വന്തമായി വല മേടിക്കണമെന്നും,വലയ്ക്ക് കുറഞ്ഞത് ആയിരത്തഞ്ഞൂറു രൂപ ആകുമെന്നും ഓർത്തപ്പൊൾ ശ്വാസകോശം സ്പോഞ്ച് പോലെ ആയി.എന്തായാലും വല മേടിക്കണം.</div>
<div dir="ltr">
<br />
സ്കൂളിൽ പഠിക്കുമ്പോഴേ സമ്പാദ്യശീലക്കാരായിരുന്ന ടുട്ടുവിന്റേയും,സഞ്ജുവിന്റേയും പണക്കുടുക്കകൾ നിലം തൊട്ടപ്പോൾ അഞ്ഞൂറിലധികം രൂപയുണ്ടായിരുന്നു.കുട്ടാപ്പിയും,റോബിനും,അരുണും സ്വന്തം റബർഷീറ്റ് മോഷ്ടിച്ചും പണം ഉണ്ടാക്കിയപ്പോളും എനിക്ക് ഇരുനൂറ്റമ്പത് എങ്കിലും ഉണ്ടാക്കാനുള്ള മാർഗ്ഗം പോലും തെളിഞ്ഞില്ല.<br />
<br /></div>
<div dir="ltr">
സഹ്യനെ ലക്ഷ്യമാക്കിപ്പായുന്ന ചൂടുകാറ്റിനെ തടഞ്ഞ് നിർത്തണോ,അതോ എസ്.എഫ്.ഐയിൽ ചേരണോ,അതുമല്ലെങ്കിൽ നാടു വിട്ടാലോ എന്ന മൂന്ന് ഓപ്ഷൻസ് മാത്രം മുന്നിൽ വന്നപ്പോൾ മാന്നാനം കെ.ഇ.കോളേജിലെ ഇംഗ്ലീഷ് ലെക്ചറർ വിൽഫ്രഡ് സാറിന്റെ രൂപത്തിൽ ലക്ഷ്മീദേവിയും സരസ്വതീദേവിയും ഒന്നിച്ചെന്നെ അനുഗ്രഹിച്ചു.അനുഗ്രഹം 'ഓക്സ്ഫോഡ് ലേണേഴ്സ് ഇംഗ്ലീഷ് ഡിക്ഷ്ണറിയുടെ ' രൂപത്തിൽ.<br />
അച്ഛന്റെ മുന്നിൽ വിനയകുലശനായി.<br />
"അച്ഛാ,ഒരു പുതിയതരം ഡിക്ഷ്ണറി വന്നിട്ടുണ്ട്.വാങ്ങിക്കണമെന്ന് സാർ പറഞ്ഞ്."<br />
"അപ്പ ഇവിടെ ഇന്നാൾ മേടിച്ച രാമലിംഗം പിള്ളയോ "?<br />
"അത് പോരാന്ന് സാർ പറഞ്ഞ്.ഇത് മൊത്തം ഇംഗ്ലീഷ് ആണെന്ന്."<br />
കാര്യം പിടികിട്ടിയ ജൂനിയർ എണീറ്റ് സ്ഥലം വിട്ടു.<br />
"എന്നാ കാശ് വേണ്ടത്."?<br />
"രണ്ടാഴ്ചക്കകം.അടുത്ത മഴക്കാലത്തിനു മുൻപ് വേണം."<br />
അകത്ത് നിന്നും പൊട്ടിച്ചിരിയുടെ ശബ്ദം.<br />
അത് വരെ വലിയ കള്ളത്തരം കാണിച്ചിട്ടില്ലാത്തതിനാൽ പകരമായി ലിംഗ്വിസ്റ്റിക്സ് ക്ലാസ്സുകളിൽ സ്ഥിരമായി കയറാമെന്ന് തീരുമാനിച്ചു.കൊന്ന പാപം തിന്ന് തീരട്ടെ.<br />
<br /></div>
<div dir="ltr">
തുലാവർഷത്തിനു മുൻപ് തന്നെ വല വാങ്ങി.മൈലാടിപ്പറമ്പിലെ വോളിബോൾ കോർട്ടിൽ ടുട്ടുവും,കുട്ടാപ്പിയും കഠിനപരിശീലനം ആരംഭിച്ചു.മണിച്ചരട് കൈയിൽ കുടുക്കിട്ടുറപ്പിച്ച് വല എടുത്ത് ,മൂന്ന് പിടി വല ഇടത്തേ തോളിനു താഴെ ഇട്ട്,അഞ്ച് പിടി വലത്തേ കൈയിൽ എടുത്ത് ,രണ്ട് കൈക്കും ഇടക്കുള്ള ഭാഗത്തെ വല വെറുതേ വായുവിൽ തൂക്കിയിട്ട് ,തൊണ്ണൂറു ഡിഗ്രി ഇടത്തോട്ട് തിരിഞ്ഞ് ഒറ്റ ഏറാണ്.ചുരുണ്ട് കൂടി വീഴുന്ന വല ആരെങ്കിലും തൂത്ത്കൂട്ടി എടുത്തൊണ്ട് വരും.എന്നാലും കുറേ നാൾ കൊണ്ട് അവർ എറിയുന്ന വല നല്ല വൃത്തത്തിൽ വിരിയാൻ തുടങ്ങി.<br />
<br /></div>
<div dir="ltr">
പക്ഷേ അത് മാത്രം പോരാ.കായലിലും മറ്റും വലയെറിയുന്നത് പോലെ സുഖകരമല്ല ,പുതുവെള്ളം കുത്തിയൊഴുകുന്ന തോടുകളിലും,പുഴയിലും വീശാൻ.കുറേപേർ വീശാൻ തയ്യാറായി നിൽക്കുന്നതിനിടക്ക് ആദ്യത്തേയാൾ വീശുന്നതിനൊപ്പം മറ്റുള്ളവരും ഒരേ സമയം വീശണം.ഒരാൾ വൈകിയാൽ അയാൾ എറിയുന്ന വല മറ്റൊരു വലയുടെ മുകളിലാവും വീഴുക.രണ്ട് വലയും കൂടി കൊരുത്ത് ആകെ നാശമാകും.ശ്രദ്ധയോടെ വീശിയാൽ അങ്ങനെ പറന്നിറങ്ങുന്ന വലകൾ വെള്ളത്തിനടിയിലേക്ക് ആണ്ട്പോയി ചുരുണ്ടുകൂടാൻ തുടങ്ങുമ്പോൾ വല അയച്ചു വിട്ട് വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ച് നടക്കണം.വല വെള്ളത്തിനടിയിൽ വെച്ച് ചുരുണ്ടു കൂടി എന്ന് മനസിലായാൽ കയ്യിൽ കോർത്തിരിക്കുന്ന ചരടിൽ പിടിച്ച് വലിച്ച് വല കൂട്ടിച്ചേർത്ത് പൊക്കിയെടുക്കാം.മീനുണ്ടെങ്കിൽ മറ്റുള്ളവരുടെ അസൂയക്ക് പാത്രമാകാം .അല്ലെങ്കിൽ മറ്റുള്ളവരുടെ വലയിലെ മീനുകളെ നോക്കി ദീർഘശ്വാസം വിട്ട്,സ്വന്തം വലയിൽ കുരുങ്ങിയ കമ്പും,കോലുമൊക്കെ പെറുക്കി മാറ്റി വല വൃത്തിയാക്കി ,ഒരു ബീഡിയൊക്കെ വലിച്ച് റിലാക്സ് ആയി തന്റെ ഊഴത്തിനായി കാത്തിരിക്കാം.<br />
<br /></div>
<div dir="ltr">
അത്തവണത്തെ കടിഞ്ഞൂൽ വീശ് ദുരിതപൂർണ്ണവും നാട്ടിൻപുറം തെറികളാൽ സമൃദ്ധവുമായിരുന്നു.ആറേഴുപേർ നിരന്ന് നിന്ന് വീശുന്നതിനിടക്ക് രണ്ട് പിള്ളേർ വല ചുരുട്ടിക്കൂട്ടി അവരുടെ വലയുടെ മുകളിലേക്കിട്ടാൽ അവർക്ക് സഹിക്കുമോ??തെറിവിളിയുടെ കാഠിന്യം ഏറിയപ്പോൾ തപാലിൽ നീന്തൽ പഠിക്കുന്നത് പോലെ അത്ര എളുപ്പമല്ല കാര്യം എന്ന് മനസിലായി.</div>
<div dir="ltr">
തുലാവർഷം ദയനീയമായപ്പോൾ കാലവർഷത്തിനു മുൻപ് വല വീശാൻ പഠിച്ചു.</div>
<div dir="ltr">
<br />
കാലം ഞങ്ങളിലും നല്ല മാറ്റങ്ങൾ വരുത്തി.മീശയില്ലായ്ക പൊടിമീശയിലേക്കും,പൊടിമീശ കട്ടിമീശയിലേക്കും വഴിമാറി.പലരും പല തൊഴിലുകളിലായി.ചിലർ പഠനം തന്നെ..കൂട്ടത്തിലെ മൂപ്പനായ സഞ്ജുവിനു മീശ വരാത്തതിനാൽ നായകത്വം ഞാൻ ഏറ്റെടുത്തു.(ചുമ്മാ.ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഒന്നുമല്ലെന്നേ.ഷമീര്.....)<br />
സ്വന്തം എസ്.എസ്.എ ൽ.സി.ബുക്കിലെ ഫോട്ടോയിലെ മുടി കണ്ട് ഗദ്ഗദപ്പെട്ട് പലരും മുടി നെറ്റിയിലോട്ട് വലിച്ചിടാനും തുടങ്ങി..2009 ആയപ്പോൾ പരസ്യത്തിൽ കാണുന്ന പാലക്കാട്ടെ ഒരു ആശ്രമത്തിലെ മായാമോഹിനീ യന്ത്രങ്ങളും ;ജീവൻ ടോണും ,സ്റ്റാമിനാ 2000 ഉം വാങ്ങി ഉപയോഗിച്ച് ഫലമില്ലാതെ വരുമ്പോൾ ചങ്ക് തിരുമ്മി രോമം പറിച്ച് കളയുന്ന യഥാർത്ഥ മലയാളി യുവത്വമായി മാറിയിരുന്നു ഞങ്ങൾ..</div>
<div dir="ltr">
<br />
ആദ്യം സൈക്കിളിൽ മീൻപിടിക്കാനായി പോയിരുന്ന ഞങ്ങൾക്ക് പിന്നെ റ്റൂ,ത്രീ,ഫേർ വീലുകളുള്ള വാഹനങ്ങളായി.ആറു ഫുൾ വീശുകാർ,നാലു പരികർമ്മികൾ,മൂന്ന് തെളിവലകൾ,മൂന്ന് ഇടക്കണ്ണി വലകൾ,രണ്ട് പൊടിവലകൾ,രണ്ട് കച്ചാവലകൾ,കുറഞ്ഞത് നൂറുമീറ്ററെങ്കിലും നീളമുള്ള മൂന്നാലു ഉടക്ക് വലകൾ,പെട്രൊമാക്സ്,ബാറ്ററി ഊരി ചാർജ്ജ് ചെയ്യാവുന്ന ബ്ലാക്ക് ആൻഡ് ഡക്കർ എമർജ്ജൻസി ലൈറ്റ്,ഹെഡ് ലൈറ്റുകൾ മുതലായവ അടങ്ങുന്ന വമ്പൻ സംവിധാനവുമായി മീൻപിടിക്കാനെത്തുന്ന ഞങ്ങളെ പലരും മുറുമുറുപ്പോടെ നോക്കാൻ തുടങ്ങി.<br />
<br /></div>
<div dir="ltr">
2009 ലെ കാലവർഷം കനത്തതായിരുന്നു.മഴ തുടങ്ങിയത് തന്നെ വെള്ളപ്പൊക്ക സൂചന നൽകിയാണ്.ഉച്ച ആയപ്പോൾ പുത്തുപ്പള്ളിത്തോട് വരെ പോയി നോക്കി.തോട് പകുതി നിറഞ്ഞിരിക്കുന്നു.പതിവ് വീശുകാരെ കണ്ട് കുശലം പറഞ്ഞ് തിരിച്ചു പോന്നു.<br />
<br /></div>
<div dir="ltr">
പന്നഗം തോട്ടിലേക്ക് പോകാമെന്ന് വെച്ചു.കുട്ടാപ്പിയുടെ ഓട്ടോയിൽ സകല സാമഗ്രികളും കയറ്റി അതിലും,മൂന്നു ബൈക്കുകളിലുമായി ആറു പേർ പുറപ്പെട്ടു.പ്രതീക്ഷിച്ചത് പോലെ പന്നഗം കടവിൽ ഞങ്ങളല്ലാതെ വേറേ ആരുമില്ല.</div>
<div dir="ltr">
കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന പുഞ്ചപ്പാടത്തെ രണ്ടായി പകുത്ത് കൊണ്ടാണു പന്നഗം തോട് ഒഴുകുന്നത്.തോടും പാടവും തമ്മിൽ ബന്ധിപ്പിക്കാൻ അവിടെ ഒരു മട തുറന്നിട്ടുണ്ട്..അതിനോട് ചേർന്ന് ഒരു തുരുത്തുണ്ട്.അതിൽ റബർ മരങ്ങൾ വളർന്ന് നിൽക്കുന്നു.നാലു മരങ്ങൾക്കിടക്കായി പടുതാ വലിച്ച് കെട്ടി.മറ്റൊരു പടുതാ കൊണ്ട് വശങ്ങളും മറച്ചു..വസ്ത്രങ്ങൾ അടക്കമുള്ള സാധനങ്ങൾ അതിനകത്ത് വെച്ചു.<br />
<br /></div>
<div dir="ltr">
ഇരുട്ടാകുന്നതിനു മുൻപ് ചെയ്യേണ്ട കാര്യങ്ങളിൽ ഒന്ന് കൂടി മാത്രം.അരയൊപ്പം മാത്രം വെള്ളത്തിൽ ഉടക്ക് വല വലിച്ച് സ്ഥാപിക്കാൻ എല്ലാവരും ഉത്സാഹിച്ചതിനാൽ പെട്ടെന്ന് കഴിഞ്ഞു.</div>
<div dir="ltr">
ആദ്യമൊന്നും മീൻ കിട്ടുന്നില്ലായിരുന്നെങ്കിലും വെള്ളനിരപ്പുയരാൻ തുടങ്ങിയതോടെ കഥ മാറി.<br />
മീനുകൾ വലയിലേക്ക് 'വലയെടുക്കല്ലേ,രണ്ട് പേർ ഓട്ടത്തിൽ" എന്ന് പറഞ്ഞ് പാഞ്ഞ് കേറാൻ തുടങ്ങി.<br />
<br /></div>
<div dir="ltr">
മീൻപിടുത്തത്തിലെ അഭിമാന പ്രശ്നമാണ് 'വാളപിടുത്തം'.വാളപ്പൊട്ടെന്നറിയപ്പെടുന്ന ഒരു വാളക്കുഞ്ഞിനെ എങ്കിലും സ്വന്തം വലയിൽ കിട്ടണമെന്ന് ഏതൊരു വീശുകാരനും ആഗ്രഹിക്കും.ഞാൻ നേരേ തിരിച്ചും.ഏഴെട്ട് കിലോ വരുന്ന ഒരു വാളക്ക് നാൽപത് വയസ്സുകാരന്റെ ആരോഗ്യമാണ്.പിടിച്ചൊതുക്കാൻ തന്നെ മൂന്നലു പേരു വേണം.അതിന്റെ മുതുകിൽ കയറി ഇരുന്ന് വായിലൂടെ സൂചി കുത്തിക്കയറ്റി ചരട് കോർത്ത് ചാക്കിലിട്ട് കെട്ടിവെക്കുമ്പോളേക്കും എല്ലാവരും മടുക്കും.പിന്നെ അതിനു ഒരു രുചിയുമില്ലാത്ത മീൻ ആണെന്നാണു എന്റെ അഭിപ്രായം.എന്നത്തേയും പോലെ വാള കിട്ടല്ലേയെന്ന് ഞാൻ പ്രാർത്ഥിച്ചു.<br />
<br /></div>
<div dir="ltr">
പത്ത് മണി കഴിഞ്ഞപ്പോൾ ഞങ്ങൾ ഭക്ഷണം കഴിച്ചു.കിടങ്ങൂർ ബീവറേജിൽ നിന്നും വാങ്ങിയ മൂന്നു എം.സി.സെലിബ്രേഷനിൽ ഒരെണ്ണം പൊട്ടിച്ചു കാലിയാക്കി.മദ്യത്തിനു അത്ര രുചി പണ്ടെങ്ങും തോന്നിയിരുന്നില്ല..<br />
<br /></div>
<div dir="ltr">
മഴ അതിന്റെ സർവ്വശക്തിയുമെടുത്ത് പെയ്യാൻ തുടങ്ങി.പാതിരാത്രി ആയപ്പോൾ മഞ്ഞക്കൂരി കൂട്ടമായി ഇറങ്ങാൻ തുടങ്ങി.വായുടെ ഇരുവശത്തുമായുള്ള രണ്ട് കൊമ്പുകളും,മുതുകിലെ ഒരു കൊമ്പും ഒടിച്ചെങ്കിലേ ഒരു മഞ്ഞക്കൂരിയെ വലയിൽ നിന്നും വേർപ്പെടുത്താൻ പറ്റൂ.</div>
<div dir="ltr">
കൂരിയുടെ വരവ് അൽപം ശമിച്ചപ്പോൾ ആശ്വാസമായി.അപ്പോൾ പുല്ലനും,കുറുവായും കിട്ടാൻ തുടങ്ങി.ഇടക്കിടെ വന്ന് കയറുന്ന പള്ളത്തിയെ പിടിച്ച് പാടത്തേക്കിടും..</div>
<div dir="ltr">
വാലിൽ പൊട്ടുള്ള കൂരൽ,ഒരു ചുണ്ടിനു നീളമുള്ള മുരശ്,മഞ്ഞിന്റെ നിറമുള്ള ചില്ലാൻ,പിരാന്നാമത്സ്യത്തോട് സാമ്യമുള്ള അറപ്പുണ്ടാക്കുന്ന അറഞ്ഞിൽ,മെനഞ്ഞിൽ,ചെറിയ കട്ലകൾ,കുഞ്ഞ് ചേറുവരാലുകൾ,പകൽ മാത്രം കിട്ടിയിരുന്ന കോലാ,മുള്ളുമീനായ ചെമ്പല്ലി എന്നിവ ഇടതടവില്ലാതെ വലയിലേക്ക് ഓടിക്കയറിയപ്പോൾ ചാക്കിനൊപ്പം ഞങ്ങളുടെ മനസും നിറഞ്ഞു.<br />
<br /></div>
<div dir="ltr">
തുടർച്ചയായ മഴ തോട്ടിലേയും,പാടത്തേയും ജലനിരപ്പുയർത്താൻ തുടങ്ങിയിരുന്നു.പുലരാറായപ്പോൾ രണ്ട് ചാക്ക് മീൻ ലഭിച്ചു.അതിന്റെ സന്തോഷം 'സെലിബ്രേഷനി'ലൂടെ ഞങ്ങൾ പങ്ക് വെച്ചു.<br />
<br />
പുലർന്നപ്പോൾ തോടും പാടവും നികന്നു.കണ്ണെത്ത ദൂരത്തോളം കലക്കവെള്ളം മാത്രം.</div>
<div dir="ltr">
പുലർച്ചേ മീൻ കിട്ടുമെന്ന കണക്കുകൂട്ടലിൽ വീണ്ടും വീശാനിറങ്ങി.<br />
<br />
"ഈ തണുപ്പത്ത് നിന്നും കയറിപ്പോയിനെടാ പിള്ളാരേ "എന്ന് പറയുന്നത് പോലെ നാലു നീർക്കാക്കകൾ ഞങ്ങളുടെ മുകളിൽ വന്ന് ചിറക് കുടഞ്ഞ് വെള്ളം തെറിപ്പിച്ചു.കുറച്ച് ചെറിയ മീനുകളെ അവയുടെ നേരേ എറിഞ്ഞ് കൊടുത്തു.<br />
<br />
<br /></div>
<div dir="ltr">
കുട്ടാപ്പി ഉടക്ക്വല പൊക്കി നോക്കി മീൻ പിടിക്കാൻ പാടത്തേക്കിറങ്ങി.പറമ്പിൽ നിന്നും വെട്ടിയ നീളമുള്ള ഒരു കമ്പുമായി ഞാനും ഇറങ്ങി.കുറച്ച് നടന്നപ്പോൾ ഉദ്ദേശിച്ച വെള്ളം അല്ലെന്ന് മനസിലായി.അഞ്ചടി മൂന്നിഞ്ച് വെള്ളം ഉണ്ടെന്ന് മനസിലായി.കമ്പ് കുത്തിപ്പിടിച്ച് അതിൽ ഊന്നി നടന്നു.ഇടക്ക് തല ഉയർത്തി ശ്വാസം എടുക്കും.<br />
<br />
'എന്തിനാടാ,,ഇത്ര പാട് പെടുന്നത് ?നിനക്ക് നീന്താൻ മേലേ ?എന്ന് നിങ്ങൾ ചോദിക്കരുത്..<br />
നീന്തൽ അറിയാമെങ്കിൽ നീന്തുവേലേ എന്ന് ഞാൻ തിരിച്ച് ചോദിക്കും.'<br />
<br /></div>
<div dir="ltr">
"തിരിച്ചു വിട്ടോടാ ഉവ്വേ" എന്ന് തലച്ചോർ പറഞ്ഞെങ്കിലും മനസ് സമ്മതിച്ചില്ല.<br />
<br />
"ബാംഗ്ലൂരും,കുടജാദ്രിയിലുമൊക്കെ പോയിട്ട് തിരിച്ചു വന്ന ഞാൻ പേടിക്കാനോ??ച്ഛായ്!!"</div>
<div dir="ltr">
ഒരു കവിൾ വെള്ളം അകത്തായി.<br />
<br /></div>
<div dir="ltr">
മുന്നോട്ട് വെച്ച കാൽ പുറകോട്ട് വലിച്ചു.<br />
കയ്യിലുള്ള വടി ആഞ്ഞ് കുത്തി.എങ്ങും തൊടുന്നതായി തോന്നിയില്ല.നിലത്ത് നിന്നും കാൽ പറിഞ്ഞു.മുന്നോട്ട് വീണു.<br />
<br />
"അബദ്ധമായല്ലോ.കുറച്ച് ശ്വാസം നേരത്തേ എടുത്ത് വെക്കാമായിരുന്നു."</div>
<div dir="ltr">
ഒന്ന് മുങ്ങിപ്പൊങ്ങി മുകളിൽ വന്നു.</div>
<div dir="ltr">
ടുട്ടു വല വിരിച്ചെറിയുന്നത് കണ്ടു.<br />
<br />
കണ്ണ് നിറയുന്നു.<br />
<br />
കേൾവി നഷ്ടപ്പെട്ടല്ലോ!<br />
<br />
ഒരിരമ്പൽ മാത്രം.!!!<br />
<br /></div>
<div dir="ltr">
പെട്ടെന്ന് ആരോ താങ്ങി ഉയർത്തുന്നതായി തോന്നി.മുകളിൽ വന്ന് ശ്വാസം ആഞ്ഞ് വലിച്ചു.ശ്വാസം ഇത്ര വിലപ്പെട്ടതായിരുന്നോ??എത്ര ശ്വാസം എടുത്തിട്ടും മതിയാകുന്നില്ല.അപ്പോൾ ഒരു കാര്യം കൂടി മനസിലായി കൈയിൽ ആ വടി അപ്പോഴുമുണ്ട്.കുട്ടാപ്പി ചേർത്ത് പിടിച്ച് വയറ്റിൽ ആഞ്ഞ് അമർത്തി.വെള്ളം അധികം അകത്തായില്ല എന്ന് തോന്നി.<br />
<br /></div>
<div dir="ltr">
മീൻ പിടിക്കുന്നിടത്തേക്ക് നോക്കുമ്പോൾ ടുട്ടുവിന്റെ കയ്യിലെ ചരടിൽ ഒരു വലിയ മീൻ തൂങ്ങിക്കിടക്കുന്നത് കണ്ടു.അങ്ങോട്ട് നീങ്ങുമ്പോൾ കുട്ടാപ്പി പറഞ്ഞു.<br />
"അവർ വാള വാള എന്ന് വിളിച്ച് കൂവിയത് കേട്ടപ്പോളാ നിന്നെ നോക്കിയത്.അല്ല നീ എന്നാ കാണിക്കാനാടാ ആ കൊളത്തിന്റെ അങ്ങോട്ട് പോയത്"? <br />
<br />
"ആ.എനിക്കറിയത്തില്ല.എന്നതായാലും അവന്മാരോട് പറയണ്ട."<br />
<br />
അവരുടെ അടുത്തെത്തിയപ്പോൾ അന്നു വരെ കിട്ടിയിട്ടില്ലാത്ത അത്ര വലിയ വാള ആണെന്ന് മനസിലായി.നാലടിയോളം നീളമുണ്ട്.ചരടിൽ കോർത്ത് തൂക്കിപ്പിടിച്ചിരിക്കുന്നു.അവൻ കിടന്ന് പിടക്കുന്നുണ്ട്.<br />
<br /></div>
<div dir="ltr">
അവനെ അങ്ങ് മോചിപ്പിച്ചാലോ!!<br />
<br /></div>
<div dir="ltr">
വേണ്ട.വാളക്ക് അല്ലേലും നല്ല രുചിയാ.<br />
<br /></div>
<div dir="ltr">
അതിനെ ഒന്ന് കെട്ടിപ്പിടിച്ചാലോ!!<br />
<span style="text-align: justify;"><br /></span>
<span style="text-align: justify;">വേണ്ട.!അവന്മാർ തെറ്റിദ്ധരിക്കും.</span><br />
<span style="text-align: justify;"><br /></span>
<span style="text-align: justify;">കാലം വല്ലാത്തതാ .......... </span><span style="text-align: justify;"> </span><br />
<span style="text-align: justify;"><br /></span>
<span style="text-align: justify;">ഫോട്ടോ കടപ്പാട്:</span><a href="http://gramyabhavangal.blogspot.in/?m=1" style="text-align: justify;" target="_blank">ഗ്രാമ്യഭാവങ്ങൾ.</a><span style="text-align: justify;"> </span><br />
<span style="text-align: justify;">എഴുതാന് പ്രേരണ:<a href="http://hridayakallolini.blogspot.in/?m=1" target="_blank">കല്ലോലിനി.</a></span></div>
സുധി അറയ്ക്കൽhttp://www.blogger.com/profile/08082483615628204969noreply@blogger.com124tag:blogger.com,1999:blog-7229071091927072289.post-58341786294651659932015-04-12T19:56:00.001+05:302015-04-12T19:56:00.219+05:30നാശം പിടിക്കാൻ!!<p dir="ltr"><br>
     ഇന്നലെ ഞാൻ എന്നെത്തന്നെ അംഗീകരിച്ച ദിവസം ആയിരുന്നു.ഇത്ര കുശാഗ്രബുദ്ധിയും,സൂക്ഷ്മപടുവും,ഓർമ്മശക്തിയാൽ അനുഗ്രഹീതനുമായ നീ ഇവിടെയെങ്ങും ജനിക്കേണ്ടവനല്ല,ജനിക്കേണ്ടവനേയല്ലാ യെന്ന് ഞാൻ എന്നെ ഗാഢമായി അനുഗ്രഹിച്ചു.</p>
<p dir="ltr">  രണ്ട്മൂന്ന് ദിവസമായി തുടർച്ചയായി വയറുവേദന വന്നത്‌ കൊണ്ട്‌ മിനിങ്ങാന്ന് കിടങ്ങൂരെ ഡോക്ടർ ചെറിയാച്ചന്റെ ഹാനിമാൻ സ്പെഷ്യാലിറ്റി ക്ലിനിക്കിലെത്തി.ഞാൻ പറഞ്ഞ ലക്ഷണങ്ങൾ ഡോക്ടർ പഠിച്ച ലക്ഷണങ്ങളുമായി പൊരുത്തപ്പെടാത്തത് കൊണ്ട്‌ സ്കാനിങ്ങിനു കുറിച്ചു.കൂടെ വേദന കുറയാനുള്ള മരുന്നും തന്നു.കുറിമാനവുമായി ഇന്നലെ രാവിലെ പാലായിലെ ഡോക്ടേഴ്സ്‌  സ്പെഷ്യാലിറ്റി സ്കാൻ സെന്ററിലെത്തി.ഒരു മണിക്കൂർ കൊണ്ട്‌ കുടിച്ച രണ്ട്‌ ലിറ്റർ വെള്ളം വയറ്റിൽ കിടന്ന് വിഘടിച്ച് 'ഞാനിപ്പം പോകും‌,ഞാനിപ്പം പോകും' എന്ന  അവസ്ഥയിലെത്തിയപ്പോൾ എന്റെ പേര് വിളിച്ചു.<br>
  <br>
അകത്ത്‌ കയറി.സുന്ദരനായ ഒരു ഡോക്ടർ.ക്ലീൻഷേവ്‌ ചെയ്ത മുഖത്ത്‌ പുഞ്ചിരി.ഇയാൾ എവിടെയാണാവോ പ്രാക്റ്റീസ്‌ നടത്തുന്നത്‌?ശാന്തമായ, തിരക്കില്ലാത്ത പ്രകൃതവും,പ്രസന്നമായ മുഖവും കണ്ടാൽ തന്നെ പകുതി അസുഖം മാറും.മറ്റുള്ളവരെ നാണം കെടുത്താൻ ദൈവം ഓരോരുത്തർക്കും സൗന്ദര്യം വാരിക്കോരി കൊടുത്തോളും!!ഹും!!!</p>
<p dir="ltr">     കൂടുതൽ ചിന്തിക്കാൻ ഡോക്ടറും,വയറും സമ്മതിച്ചില്ല.പത്ത്‌ മിനിറ്റ്‌ കൊണ്ട്‌ ഡോക്ടർ പണി തീർത്തു.അതിനിടക്ക്‌ ഡോക്ടർ വീട്ടുവിശേഷങ്ങൾ വരെ ചോദിച്ചു.സമർത്ഥനായ ഡോക്ടർ.ബ്ലഡ്‌ നോക്കാനുള്ള സമ്മതവും കൂടി വാങ്ങി.ഒരു മണിക്കൂർ കഴിഞ്ഞാൽ റിസൽട്ട്‌ വാങ്ങിക്കാം.ബ്ലഡ്ഡും നൽകി റ്റോയ്‌ലറ്റിലേക്ക്‌ പാഞ്ഞ്‌ കയറി..</p>
<p dir="ltr">       റിസൽറ്റ്‌ വാങ്ങാൻ ചെന്നപ്പോൾ കൗണ്ടറിലിരുന്ന പെൺകുട്ടി പറഞ്ഞു<br>
" ചേട്ടനോട്‌ ഡോക്ടറെ കണ്ടിട്ടേ പോകാവൂ എന്ന് പറഞ്ഞു."</p>
<p dir="ltr">തലക്കകത്തൊരു മൂളൽ!!<br>
കിളി പോയതാണോ ,വന്നതാണോ കണ്ണിനു മൂടൽ.ഒരു ധൈര്യക്കുറവ്‌.വയറ്റിലെ വേദന വർദ്ധിക്കുന്നത്‌ പോലെ.</p>
<p dir="ltr">അകത്ത്‌ കയറി.സുന്ദരന്റെ മുഖത്ത്‌ പുഞ്ചിരി .<br>
" ബ്ലഡ്ഡിൽ കുഴപ്പമില്ല.എല്ലാം നോർമ്മൽ."<br>
"പിന്നെ വേദന "?<br>
"കിഡ്നി സ്റ്റോൺ ആണു.പേടിക്കണ്ട കാര്യമില്ല.ചെറിയാച്ചൻ ഡോക്ടറുടെ ചികിത്സ ആണോ "?<br>
"അതെ.പണ്ട് മഞ്ഞപ്പിത്തം വന്നപ്പോള്‍ മുതല്‍ അദ്ദേഹംതന്നെയാണ് ചികിത്സ. "</p>
<p dir="ltr">റിസൽറ്റ്‌ തന്നു .തുറന്ന് നോക്കി.<br>
വലത്തേ കിഡ്നിയിൽ ഒരു കുഞ്ഞ്‌ ഉപജാപകൻ 3 മില്ലീമീറ്റർ വലുപ്പത്തിൽ സുഖാലസ്യത്തിൽ.<br>
ശരിയാക്കിത്തരാം.വൈകിട്ട്‌ ചെറിയാച്ചൻ ഡോക്ടറെ കാണട്ടെ.!!!.</p>
<p dir="ltr">       വീട്ടിലെത്തി.ഡോക്ടർ തലേന്ന് തന്ന വേദനക്കുള്ള മരുന്ന് കഴിച്ചു.വീട്ടിൽ നോക്കിയിരുന്ന അമ്മിയേയും അനിയത്തി സിന്ധുവിനോടും കാര്യം പറഞ്ഞു.അവൾ റിസൽറ്റ്‌ വാങ്ങി നോക്കി.<br>
കഴിക്കേണ്ടാത്ത ഭക്ഷണസാധനങ്ങളുടെ ലിസ്റ്റ്‌ അവൾ വായിച്ചു.തക്കാളിയുടെ പേരു വന്നപ്പോൾ അമ്മി പറഞ്ഞു.<br>
   "കൊച്ചേ,തക്കാളിച്ചെടി ഞാനങ്ങ്‌ വെട്ടിക്കളഞ്ഞേക്കട്ടെ ?അതിവിടെ നിൽക്കുന്നത്‌ കൊണ്ടല്ലേ പറിച്ച്‌ കറി വെക്കുന്നേ??"<br>
"അതവിടെ നിന്നോട്ടേ "<br>
പരീക്ഷണാർത്ഥം നാല് ചാക്കുകളിൽ നട്ട്‌  പിടിപ്പിച്ച തക്കാളിച്ചെടികൾ തഴച്ച്‌ വളർന്ന് കായ പിടിച്ച്‌ കഴിഞ്ഞപ്പോൾ വീട്ടിൽ പാചകപരീക്ഷണങ്ങളായിരുന്നു.പച്ചത്തക്കാളി കൊണ്ട്‌ തോരൻ,മെഴുക്കുവരട്ടി,പഴുത്ത തക്കാളി കൊണ്ട്‌ സ്റ്റ്യൂ,മഞ്ഞളരച്ച്‌ ചേർത്തത്‌,തേങ്ങാ വറുത്തരച്ചത്‌ ഇങ്ങനെയൊക്കെ എല്ലാ ദിവസവും കാണും.അതും പോരാഞ്ഞ്‌ പഴുത്ത തക്കാളി മുറിച്ച്‌ അരിഞ്ഞ്‌ പഞ്ചസാരയിട്ട്‌ തരും.ഗ്രാമപ്രദേശങ്ങളിൽ ചക്കക്കാലം പോലെ ഞങ്ങളുടെ തക്കാളിക്കാലം.<br>
എന്നതായലും ഞാൻ സ്വന്തമായി ഒരു കല്ലിന്റെ ഉടമസ്ഥനായെന്ന് പറഞ്ഞാൽ മതിയല്ലോ.</p>
<p dir="ltr">വേദന നന്നായി അനുഭവപ്പെടാൻ തുടങ്ങി. ഒരു വിധത്തില്‍ ഒരു കുളിയും കഴിഞ്ഞ് കയറിക്കിടന്നു.മയക്കം പിടിച്ച്‌ വന്നപ്പോൾ ഫോൺ ശബ്ദിച്ചു.നോക്കിയപ്പോൾ അച്ഛനാണു.<br>
"പാലായ്ക്ക്‌ പോയോടാ "?<br>
"ഉം.പോയിട്ട്‌ വന്നു.കല്ലുണ്ടെന്ന് പറഞ്ഞു."<br>
"ആ .വൈകിട്ട്‌ ചെറിയാച്ചന്റെ അടുത്ത്‌ പോയി നോക്കാം."<br>
"ഞാൻ പൊക്കോളാം."<br>
"നിനക്ക്‌ കുന്നത്തുളായിൽ അപ്പിയുടെ വീട്ടിൽ വരെ ഒന്ന് പോകാവോ "?<br>
"എന്നാത്തിനാ?എനിക്ക്‌ മേലാ.ഭയങ്കര വേദനയാ."<br>
"ഇപ്പം അപ്പിയുടെ മകൻ സജി എന്നെ വിളിച്ചാരുന്നു.അവിടെ അടുക്കളയിൽ കബോർഡുണ്ടാക്കാനുണ്ട്‌.നീ അങ്ങോട്ട്‌ വരുമെന്ന് ഞാൻ വിളിച്ച്‌ പറഞ്ഞേക്കട്ടെ."<br>
"എനിക്ക്‌ വയ്യാ.നാളെ പോയാൽ പോരേ "?<br>
"നീ ഇപ്പം പോ.ആ സഞ്ചുവിനേയും കൂട്ടിക്കൊ "<br>
" വേണ്ടാ.ഞാൻ തന്നെ പൊക്കോളാം ".<br>
"ഞാൻ വിളിച്ചുപറഞ്ഞേക്കട്ടേ"?<br>
"ആ.പറഞ്ഞേക്ക്."<br>
ഒരു വിധത്തിൽ സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്ത്‌ കുന്നത്തുളായിൽ എത്തി.കാര്യങ്ങളൊക്കെ പറഞ്ഞു.പണി ചെയ്യാൻ വിഷു കഴിഞ്ഞ അടുത്ത ആഴ്ചയിൽ വരാമെന്ന് പറഞ്ഞു.<br>
പോരാൻ ഇറങ്ങിയപ്പോൾ മഴ തുടങ്ങി.ഇടിയും,മിന്നലും ,കാറ്റും എല്ലാം അടങ്ങിയ ഉഗ്രൻ വേനൽമഴ.</p>
<p dir="ltr">പിന്നെ അവിടെത്തന്നെയിരുന്നു.കറന്റ് പോയപ്പോൾ അപ്പിയപ്പാപ്പനും വന്നു കൂടി.പിന്നെ നാട്ടുവിശേഷങ്ങൾ ആയി.സമീപപ്രദേശങ്ങളിലെ മുഴുവൻ വീട്ടുകാരുടേയും കുറ്റം പറഞ്ഞ്‌ കഴിഞ്ഞിട്ടും മഴ കുറഞ്ഞില്ല.പരദൂഷണം പറയുന്നതിൽ അറയ്ക്കൽകാരും,കുന്നത്തുളായിൽകാരും ഒട്ടും പുറകിൽ അല്ലായിരുന്നതിനാൽ മത്സരം കട്ടക്ക്‌ കട്ടക്ക്‌ മുന്നേറി.ഞാൻ ഒറ്റക്കായിപ്പോയ പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ.സഞ്ചുവിനേക്കൂടി കൂട്ടാമായിരുന്നു.<br>
ഇടുക്കിയിൽ നിന്ന് കിടങ്ങൂര് വന്ന് താമസിക്കുന്ന ബെന്നിയുടെ ഇളയ പെൺകുട്ടിയുടെ പിതൃത്വം ബെന്നിക്ക്‌ തന്നെയാണോ,അതോ അയൽക്കാരനായ കശാപ്പുകാരൻ തോമസ്‌ ആണോ എന്ന ഗഹനമായ കാര്യം വന്നപ്പോൾ ചർച്ച വഴി മുട്ടുകയും,മഴ കുറയുകയും ചെയ്തു.</p>
<p dir="ltr">കതക്‌ തുറന്ന് പുറത്തിറങ്ങിയപ്പെളാണു ഇരുട്ട്‌ വീണു തുടങ്ങിയ കാര്യം മനസിലായത്‌.ഇടക്കിടെ തെളിയുന്ന മിന്നലിൽ പരിസരപ്രദേശങ്ങളിലെ കാഴ്ച തെളിയുന്നു.കൊടുങ്കാറ്റടിച്ചത്‌ പോലെ മരങ്ങളൊക്കെ ചാഞ്ഞും ചെരിഞ്ഞും ഒടിഞ്ഞും നിൽക്കുന്നു.കപ്പയും,വാഴയും മറ്റു കൃഷികളുമെല്ലാം പിഴുതെറിഞ്ഞിരിക്കുന്നു.</p>
<p dir="ltr">സ്കൂട്ടറിനടുത്ത്‌ ചെന്ന് പോക്കറ്റിൽ നിന്നും ഫോൺ എടുത്ത്‌ വണ്ടിയുടെ സീറ്റുയർത്തി അതിലിട്ടു.വണ്ടി സ്റ്റാർട്ട്‌ ആക്കാൻ നോക്കുമ്പോൾ താക്കോൽ കാണുന്നില്ല.പോക്കറ്റിൽ നോക്കി.പതിവ്‌ പോലെ അതിൽ ഒന്നുമില്ല.ഫോണിന്റെ കൂടെ താക്കോലും അകത്താക്കി സീറ്റ്‌ ലോക്ക്‌ ചെയ്തിരിക്കുന്നു.<br>
     "എന്തു പറ്റി "?<br>
സജിച്ചേട്ടാ,താക്കോൽ അകത്താക്കി പൂട്ടി." <br>
"സ്പെയർ കീ ഇല്ലേ "?<br>
"ഉണ്ട്‌.വീട്ടിലാ.സജിച്ചേട്ടന്റെ ഫോണിൽ‌ അച്ഛന്റെ നമ്പർ വിളിച്ച്‌ തന്നേ."<br>
രണ്ട്‌ തവണ വിളിച്ചപ്പോഴാണു കോൾ എടുത്തത്‌.<br>
അച്ഛനും അനിയനും പണി നിർത്തി വന്നില്ല.അവിടെയും മഴയാണ്.ഇടിയും.മഴ കുറയാൻ അവർ നോക്കി ഇരിക്കുകയാണ്.അങ്ങനെ ആ പ്രതീക്ഷ കൈവെടിഞ്ഞു..<br>
   വീട്ടിലിരിക്കുന്ന സ്പെയർ കീ എടുത്തോണ്ട്‌ വരാൻ ഇനി ആരെ വിളിക്കണം?കൂട്ടുകാരുടെ എല്ലാവരുടേയും മുഖങ്ങൾ മനസിൽ മിന്നിമറഞ്ഞു.കൂടെ മറ്റൊരു കാര്യവും.ആരുടേയും മൊബൈൽനമ്പർ കാണാതെ അറിയില്ലാന്നുള്ള യാഥാർത്ഥ്യം വയറ്റിലെ വേദനയുടെ ആധിക്യം വർദ്ധിപ്പിക്കാൻ തുടങ്ങി.<br>
ആകെ അറിയാവുന്നത്‌ സ്വന്തം നമ്പർ മാത്രം.<br>
"സജിച്ചേട്ടന് കിടങ്ങൂരെ ഓട്ടോക്കാരുടെ നമ്പർ അറിയാവോ "?<br>
"ഇല്ല.ഞാൻ അപ്രത്തെ സാബൂന്റെ വണ്ടി എടുത്തോണ്ടല്ലേ പോകുന്നത്‌"?</p>
<p dir="ltr">സജിച്ചേട്ടൻ അപ്പിയപ്പാപ്പന്റെ ഫോൺ എടുത്തോണ്ട്‌ വന്നു.ഓട്ടോ ഓടിക്കുന്ന ബേബിച്ചനെ വിളിച്ചു വരാൻ പറഞ്ഞു.<br>
കിടങ്ങൂരു നിന്നും മൂന്തോടിന് വരുന്ന വഴിക്ക്‌ രണ്ടിടത്ത്‌ വലിയ മരങ്ങൾ വീണു 33 കേവി ലൈൻ പൊട്ടിക്കിടക്കുന്നു.പാലായിൽ നിന്ന് ഫയർഫോഴ്സ്‌ എത്തിയാണു മരം മുറിക്കുന്നത്‌.രാത്രി 8മണി കഴിയാതെ വഴി തുറന്ന് കൊടുക്കത്തില്ല..</p>
<p dir="ltr">എന്നാൽ പിന്നെ നടന്ന് കളയാം.<br>
മൂന്ന് വർഷത്തിനു ശേഷമാണു ഒന്നരകിലോമീറ്റർ നടക്കാൻ ഒരുമ്പെടുന്നത്‌.ഒരു ടോർച്ചും വാങ്ങി നടക്കാൻ തുടങ്ങി.ഒരു കാലിവണ്ടി പോലും കിട്ടുമെന്ന പ്രതീക്ഷ ഇല്ലാതെ നടക്കുന്നത്‌ ആദ്യം.<br>
വയറ്റിലെ കുത്തിത്തുളക്കുന്ന വേദന മറന്ന് ആഞ്ഞുനടക്കണമെന്നുണ്ടായിരുന്നു.വലത്തേ കാൽ മുന്നോട്ട് വെക്കുമ്പോൾ ഇടറുന്നത് പോലെ..വയറിന്റെ വലത്‌ വശത്തായി പഴുപ്പിച്ച സൂചി കുത്തിയിറക്കുന്നത്‌ പോലെ വേദന അനുഭവപ്പെടാൻ തുടങ്ങി.</p>
<p dir="ltr">നീണ്ട്‌ കിടക്കുന്ന ടാർ റോഡ്‌ ഇത്ര കുഴയ്ക്കുന്ന പ്രശ്നമായി ഇത്‌ വരെ തോന്നിയിരുന്നില്ല.അത്‌ മാത്രമല്ല  വഴിയരികിലുള്ള ഒരു വീട്ടിലും വെളിച്ചമില്ല.കയ്യിലെ ടോർച്ച്‌ തെളിച്ച്‌ പിടിച്ച്‌ നടന്നു.കൂട്ടിനു ഇടക്കിടെ തെളിയുന്ന മിന്നൽ മാത്രം.മഴ പെയ്താൽ എവിടെയെങ്കിലും കയറി നിൽക്കാമെന്ന് കരുതി.</p>
<p dir="ltr">ഒരു വിധത്തിൽ മൂന്തോട്ടിലെത്തി.നനഞ്ഞ കോഴിയെപ്പോലെ നാലഞ്ച്‌ പേർ നിൽപ്പുണ്ട്‌.<br>
സഹദേവൻ ചോദിച്ചു.<br>
"വണ്ടി എന്ത്യേടാ"?<br>
"പെട്രോൾ തീർന്ന് വഴീൽ വെച്ചേക്കുവാ "<br>
"നിങ്ങളുടെ ഫോണിങ്ങു തന്നേ.ആ സഞ്ചുവിനെ ഒന്ന് വിളിക്കട്ടെ."<br>
"എടാ.കണ്ണനാ.നീ വീട്ടിലുണ്ടോ.?കിടങ്ങൂർക്ക്‌ പോകണം.ബൈക്കും എടുത്ത്‌ വേഗം വാ "<br>
"മഴയല്ലേടാ."<br>
"നീ വേഗം വീട്ടിലേക്ക്‌ വാ.ഞാൻ വീട്ടിൽ കണ്ടേക്കാം."</p>
<p dir="ltr">         ഞാൻ വീട്ടിലേക്ക്‌ നടന്നു.ഒന്നരകിലോമീറ്റർ കൊണ്ട്‌ നൂറ്റമ്പത്‌ കിലോമീറ്റർ നടന്ന അവസ്ഥയിൽ വീട്ടിൽ ചെന്ന് കയറി.എന്റെ ബെഡ്ഡിൽ കിടക്കാൻ ഇത്ര സുഖമാണെന്ന് ഇന്നലെയാണു മനസിലാക്കിയത്‌..</p>
സുധി അറയ്ക്കൽhttp://www.blogger.com/profile/08082483615628204969noreply@blogger.com76tag:blogger.com,1999:blog-7229071091927072289.post-79774468399008072892015-03-28T21:57:00.001+05:302015-04-19T16:58:43.340+05:30വലിയവധി<div dir="ltr">
<br />
പത്തിലെ വലിയവധിക്കാലത്തേക്കായി രണ്ട് മഹാ <u>പ്രശ്നങ്ങളാണ്</u> എന്നെ അലട്ടിയിരുന്നത്.ഏപ്രിൽ മാസത്തിൽ മരം കയറ്റം പഠിച്ചിട്ട്,മേയ് മാസത്തിൽ ആനിക്കാവിള സ്വന്തമായി പറിച്ച് തിന്നണം.</div>
<div dir="ltr">
പിന്നെ മേയ് ഇരുപത്തി ഏഴിനു റിസൽട്ട് വരുമ്പോൾ ഡിസ്റ്റിങ്ങ്ഷൻ ഉണ്ടെങ്കിൽ വെല്ല്യാന്റി തരാമെന്ന് പറഞ്ഞിരിക്കുന്ന കളർ റ്റിവി മേടിക്കാൻ പോകണം.<br />
റ്റിവി കൊണ്ട് വന്നാൽ എവിടെ വെയ്ക്കും?മുന്നൂൂൂറു സ്ക്വയർഫീറ്റ് വീട്ടിൽ ഇനി ഒരു ടിവി സ്റ്റാന്റ് വെക്കാൻ ഇടയുണ്ടോ?ഇനി അടുക്കളയിൽ വെച്ചാൽ അടുപ്പിലെ പുക തട്ടി റ്റിവി കറുത്തു പോകത്തില്ലേ?പുറകിൽ കക്കൂസിലേക്ക് കടക്കുന്നതിനു മുൻപുള്ള വരാന്ത അടച്ച് കെട്ടി ഒരു മുറി ആക്കാനുള്ള പൈസ അച്ഛന്റെ കയ്യിൽ ഉണ്ടാകുമോ? ഇങ്ങനെയുള്ള അരമാർക്ക് ചോദ്യങ്ങൾ; ഒരു മാർക്ക് ചോദ്യങ്ങളും,രണ്ട് മാർക്ക് ചോദ്യങ്ങളും അവസാനം എസ്സേ ചോദ്യങ്ങളുമായി മാറിയപ്പോൾ വലിയ ശല്യമില്ലാതെ എസ്.എസ്.എൽ.സി പരീക്ഷ കടന്നു പോയി....</div>
<div dir="ltr">
പിന്നെ അവധിക്കാലം.<br />
കൂട്ടുകാരായ സഞ്ജുവും,രാജീവും,ജോണിയുമൊക്കെ കുട്ടിക്കുരങ്ങന്മാരേ പോലെ മരത്തിൽ ഓടിക്കയറുന്നത് നോക്കി നിൽക്കുമ്പോൾ തന്നെ മുട്ടു വിറയ്ക്കുന്ന എനിക്ക് മരം കയറ്റം ബാലി കേറാമലയായി തന്നെ തുടർന്നു.</div>
<div dir="ltr">
ഇടക്കിടെ ഒട്ടകവും സൂചിയും സ്വപ്നരൂപത്തിൽ വന്നെന്നെ ബുദ്ധിമുട്ടിക്കുന്നതല്ലാതെ മറ്റു ശല്യങ്ങളില്ലാതെ ദിവസങ്ങൾ കടന്ന് പോകാൻ തുടങ്ങി.</div>
<div dir="ltr">
മൂന്തോട്ടിലെ ഏകഭൂപ്രഭുവായ ഓശ്ശേരിൽ രാമൻ തിരുമേനിയുടെ ഏഴങ്ങനാട്ട് പാടമായിരുന്നു അക്കാലത്തെ കളിമൈതാനം.കളിയെന്ന് പറഞ്ഞാൽ ക്രിക്കറ്റ്.രാവിലെ മുതൽ വൈകിട്ട് വരെ കളിയോട് കളി.<br />
പാടത്തിന്റെ അങ്ങേക്കരയിലാണു മനക്കലെ യക്ഷിയമ്പലം.കാട് പിടിച്ച് കിടക്കുന്ന ആ ഭാഗത്തേക്ക് ഞങ്ങളാരും പോകാറേയില്ല.ഞങ്ങൾ മാത്രമല്ല തിരുമേനി പോലും പോയിട്ടില്ലെന്നാ കേട്ടിട്ടുള്ളത്.</div>
<div dir="ltr">
<br />
ഞങ്ങളുടെ ക്രിക്കറ്റ് പിച്ചിൽ നിന്നും സ്ട്രൈറ്റ് ആയി സിക്സ് അടിച്ചാൽ പന്ത് നേരേ പോയി വീഴുന്നത് എന്റെ സ്വപ്നകാമുകിയായ ആ ആഞ്ഞിലിയുടെ ചുവട്ടിലായിരിക്കും.ഞാനും അടിച്ചിട്ടുണ്ട് സിക്സുകൾ.ബൗളർ ഒന്ന് കയ്യുയർത്തിയാൽ പിടിച്ചേനെ എന്നു തോന്നുന്ന രീതിയിൽ കരഞ്ഞ് നെലോളിച്ച് ഇപ്പം ബൗണ്ടറി ആകും എന്ന രീതിയിൽ പോകുന്ന പന്ത് ചിലപ്പോളൊക്കെ ഏഴങ്ങനാട്ട് പറമ്പിലെത്തിയിരുന്നു..</div>
<div dir="ltr">
അങ്ങനെ ഏപ്രിൽ കഴിഞ്ഞു.പ്രതീക്ഷിച്ചത് പോലെ ആ മാസം മരത്തിൽ കയറാൻ പഠിച്ചില്ല.ആനിക്കാവിള ഇല്ലാതെ ആര് എനിക്ക് കോച്ചിംഗ് തരും?എന്റെ അന്നത്തെ കുഞ്ഞ് കൈപ്പത്തിയുടെ വലുപ്പത്തിൽ ഇഷ്ടം പോലെ പച്ച ആനിക്കാകൾ ആ ആഞ്ഞിലിയിൽ നിറയെ ഉണ്ടായിക്കിടക്കുന്നു.ഇപ്പം പഴുക്കും ,ഇപ്പം പഴുക്കും എന്നു കരുതി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി..തിരുമേനിയെ പേടിച്ചിട്ടാ, അല്ലെങ്കിൽ ഞങ്ങൾ മരത്തിന്റെ ചുവട്ടിൽ തീയിട്ട് പുകച്ചാലോ എന്ന് വരെ ആലോചിച്ചു.</div>
<div dir="ltr">
അവധി തീരുന്നതിനു മുൻപ് ആനിക്കാ പഴുത്തില്ലെങ്കിൽ മൊത്തം പറിച്ച് വീട്ടിൽ കൊണ്ടുപോയി പുകയത്ത് വെച്ച് പഴുപ്പിക്കാമെന്ന് ഞങ്ങൾ തീരുമാനമെടുത്തു.ആഞ്ഞിലിയെ നോക്കി നെടുവീർപ്പിടുന്നുണ്ടെങ്കിലും കളിയിൽ ഒരു മുടക്കവും വരുത്തുന്നില്ലായിരുന്നു.ഞങ്ങൾ മൂന്നാലുപേർ മാത്രമല്ല,കിഴക്കേകൂടല്ലൂരു നിന്നും കൂട്ടുകാർ ഉണ്ടായിരുന്നു.അവർക്കാർക്കും മരം കേറ്റം അറിയത്തില്ല.മൂന്തോടുകാര് പിള്ളേർക്ക് മാത്രം.മരം കയറ്റം അറിയാത്ത ഞാൻ കൂടല്ലൂരും അല്ല മൂന്തോടും അല്ലാത്ത അവസ്ഥയിലായി.ആകെ നാണക്കേട്!!</div>
<div dir="ltr">
മരം കയറ്റം അറിയാത്തവരാണു ആനിക്കാവിള പറിക്കുന്ന തോട്ടി ഉണ്ടാക്കേണ്ടത്.തോട്ടി എന്ന് പറയുന്ന സാധനം വളവില്ലാത്ത നല്ല നീളമുള്ള ചൂട്ടുമടൽ ചെത്തി എടുക്കുന്നതാണ്.കുറേ തോട്ടി ഉണ്ടാക്കണം.വളഞ്ഞ് പോയാൽ മാറി ഉപയോഗിക്കാൻ ആണ്.പേരക്കായും മറ്റും പറിക്കാൻ പൈപ്പ് കെട്ടുന്നതു പോലെ അല്ല ആനിക്കാവിള പറിക്കാൻ പൈപ്പ് കെട്ടുന്നത്.ഒരു കൈച്ചാൺ നീളത്തിൽ മുറിക്കുന്ന വണ്ണം കുറഞ്ഞ കാഞ്ഞിരക്കമ്പാണു പൈപ്പ്.കമ്പ് വെട്ടി തൊലി കളഞ്ഞ് അതിന്റെ പകുതിയിൽ നിന്നും താഴോട്ട് കൂർപ്പിക്കും.കൂർപ്പിക്കാത്ത ഭാഗം തോട്ടിയുടെ അറ്റത്ത് ചേർത്ത് വരിഞ്ഞ് മുറുക്കി കെട്ടും.പ്ലാസ്റ്റിക് വള്ളിയുടെ അറ്റത്ത് ഒരു കുടുക്കുണ്ടാക്കി തോട്ടിയുടേയും പൈപ്പിന്റേയും മുകൾഭാഗം ചേർത്ത് വലിച്ച് മുറുക്കി വട്ടം ചുറ്റിക്കെട്ടാൻ തുടങ്ങും.പൈപ്പിന്റെ പകുതി ഭാഗം വരെ വരുമ്പോൾ വള്ളി പൈപ്പിന്റേയും,തോട്ടിയുടേയും ഇടയിലൂടെ എടുത്ത് നാലഞ്ച് തവണ കോർക്കും.എന്നിട്ട് വീണ്ടും വട്ടം കെട്ടും.അപ്പോൾ ഒരു ആനിക്കാ ഞെടുപ്പ് മാത്രം കയറുന്ന രീതിയിൽ പൈപ്പ് വാ പൊളിക്കും.ഞാൻ ആയിരുന്നു മിക്കവാറും തോട്ടി കെട്ടുകാരൻ.</div>
<div dir="ltr">
മരത്തിൽ കയറി വിള പറിക്കാൻ കഴിയാത്തവർ താഴെ നിൽക്കും .രണ്ട് പേർ ചേർന്ന് ഒരു തോർത്ത് വിരിച്ച് പിടിക്കും.അതിലേക്ക് മുകളിലിരിക്കുന്നവർ ആനിക്കവിള പറിച്ച് ഇട്ട് തരും.അങ്ങനെ കഴിഞ്ഞ കൊല്ലം വരെ കൂട്ടുകാരുടെ ഔദാര്യത്തിൽ കഴിച്ച് കൂട്ടി.</div>
<div dir="ltr">
ഇതിനിടെ ചില സ്വയം പരീക്ഷണങ്ങൾ ഞാൻ ചെയ്യാൻ തുടങ്ങിയിരുന്നു.കളിയിൽ നിന്നും അവധി എടുത്ത് തറവാട്ടിലെ അനിയനുമായി അവിടെയുള്ള ഒരു ആഞ്ഞിലിയിൽ കയറാൻ തുടങ്ങി.രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് ഞാൻ കുറച്ച് ആത്മവിശ്വാസി ആയി മാറി.</div>
<div dir="ltr">
ഒരു ദിവസം വൈകുന്നേരം ഞങ്ങളുടെ കളി മുടക്കിക്കൊണ്ട് വേനൽ മഴ പെയ്തു.അന്നത്തെ കളി മുടക്കിയ വിഷമത്തിൽ വീട്ടിൽ പോയ ഞങ്ങൾ പിറ്റേന്ന് പാടത്ത് വന്ന് നോക്കുമ്പോൾ കാണുന്ന കാഴ്ച...<br />
... തലേന്ന് വരെ ഞങ്ങളെ പരിഹസിച്ച് കൊണ്ട് നിന്നിരുന്ന പച്ച ആനിയ്ക്കാകൾ ഇളംവെയിലത്ത് സ്വർണ്ണക്കുട്ടപ്പന്മാരായി കേറിവാടാ മക്കളെ എന്നും പറഞ്ഞ് കൊണ്ട് തൂങ്ങിക്കിടക്കുന്നു.!!!!!!</div>
<div dir="ltr">
സഞ്ജുവും,രാജീവും,ജോണിയും മറത്തിന്റെ നേരേ ഓടി.ഞാൻ കൂടല്ലൂർക്കും.അവിടെ ചെന്ന് പള്ളിമുറ്റത്തു നിന്നും കൂട്ടുകാരേയും പെറുക്കിക്കൂട്ടി വന്നപ്പോൾ മൂന്തോട് മരംകയറ്റക്കാർ മരത്തിന്റെ മുകളിൽ കയറി തീറ്റ തുടങ്ങിയിരുന്നു.<br />
</div>
<div dir="ltr">
അത്രയും ആസ്വദിച്ച് അന്നു വരെ ആനിക്കാവിള കഴിച്ചിട്ടില്ലായിരുന്നു..എത്ര നാളത്തെ കാത്തിരിപ്പാ.!!!!!!<br />
ആ ആനിയ്ക്കായെ ഞങ്ങൾ രാമവിള എന്നാണു പറന്നിരുന്നത്.ഒരു ടെന്നീസ് ബോളിലും അൽപം കൂടിയേ അതിനു വലുപ്പം കാണൂ.പക്ഷേ അതിന്റെ രുചി..പതിനഞ്ച് ചുളയിൽ കൂടുതൽ കാണില്ല.നല്ല വലുപ്പമുള്ള ചുളകൾ ആണ്.പതിനഞ്ച് വിള കഴിക്കാൻ പറ്റില്ല.അപ്പോഴേക്കും ഞങ്ങളുടെ വയർ വീർത്തു പൊട്ടാറാകും.മിച്ചം വരുന്നത് ഞങ്ങൾ വീട്ടിൽ കൊണ്ടുപോകും.</div>
<div dir="ltr">
ആഘോഷമായി താഴെ നിന്ന് ആനിയ്ക്കാവിള കഴിച്ച് വരുന്നതിനിടയിൽ എനിക്കൊരു ശത്രു വന്നു കൂടി.മൂന്തോട്ടിൽ തന്നെയുള്ള ഒരു ജോസൂട്ടി.അമ്മവീട്ടിൽ നിന്നു പഠിച്ചിരുന്ന അവൻ പത്താം ക്ലാസ്സ് കഴിഞ്ഞതിൽ പിന്നെ സ്വന്തം വീട്ടിലേക്ക് പോന്നു.നല്ല തടിയുള്ള അവൻ രാമവിള പറിയ്ക്കാൻ കയറാൻ തുടങ്ങി.അന്നേ ഒരു അമ്പത് കിലോയുള്ള അവൻ മരത്തിൽ കയറിയത് എനിക്ക് സഹിക്കാൻ പറ്റിയില്ല.നാണക്കേടിന്റെ പൊടിപൂരം...ആരും എന്നെ കളിയാക്കുന്നില്ലെങ്കിലും എനിക്കെന്നോട് തന്നെ പുച്ഛം തോന്നി.ഹും!!!</div>
<div dir="ltr">
മരത്തിൽ കയറിയിട്ടേ ഇനി ബാക്കി കാര്യമുള്ളൂ..ആങ്ങ് ഹാ!!!!</div>
<div dir="ltr">
അവൻ വന്ന അന്നത്തെ ദിവസം അങ്ങനെ പോയി.</div>
<div dir="ltr">
പിറ്റേ ദിവസം അവന്മാർ കയറിയത് ഒന്നൂടെ കണ്ട് പഠിച്ചു...</div>
<div dir="ltr">
മുണ്ടിന്റെ മടക്കിക്കുത്തഴിച് താറുടുത്തു .അരയിൽ ഒരു തോർത്ത് കെട്ടി.</div>
<div dir="ltr">
ആഞ്ഞിലിയുടെ അടുത്ത് ഒരു തെങ്ങു നിൽപ്പുണ്ട്.അതിൽ തളപ്പിട്ട് ഒരു പത്തടിയോളം കയറണം.അത്രയും കയറിയാൽ അവിടെ നിന്നും തെങ്ങിലോട്ട് ചേർന്ന് നിൽക്കുന്ന ആഞ്ഞിലിക്കമ്പിൽ ഒരു കൈവിട്ട് തൂങ്ങണം.വലത് കൈ കൊണ്ട് ആഞ്ഞിലിക്കമ്പിൽ പിടിച്ചാൽ പിന്നെ മറ്റേ കൈയും വിട്ട് കമ്പിൽ പിടിക്കണം.അതോടൊപ്പം തന്നെ രണ്ട് കാലും തെങ്ങിൽ നിന്നും വിടണം.കൂട്ടത്തിൽ കാലിൽ കിടക്കുന്ന തളപ്പ് കുടഞ്ഞ് കളയണം.തിയറി കണ്ട് പഠിച്ചത് പോലെ ഇത്രയും ഞാനും ചെയ്തു.</div>
<div dir="ltr">
ദാ തൂങ്ങിക്കിടക്കുന്നു.ആദ്യത്തെ ആവേശമൊന്നും ഇപ്പോൾ ഇല്ല.തെങ്ങിൽ പിടിച്ച് തിരികെ ഇറങ്ങാനുള്ള കഴിവുമില്ല.അല്ലെങ്കിലും ആയില്യം നക്ഷത്രക്കാർക്ക് ഇച്ചിരി എടുത്തുചാട്ടം കൂടുതലാ.തിരിച്ച് കയറാനൊട്ട് അറിയത്തുമില്ല.ഒരു വിധത്തിൽ ഞാന്ന് ഞാന്ന് ആഞ്ഞിലിയുടെ തായ്ത്തടിയിൽ എത്തി. </div>
<div dir="ltr">
തൂങ്ങി വന്ന ശിഖരത്തിൽ നിന്നും നേരിട്ട് മരത്തിൽ കയറാൻ പറ്റത്തില്ല.ആ കമ്പിന്റെ ഏതാണ്ട് നേരേ വേറൊരു കമ്പ് അൽപം ചെരിഞ്ഞ് മുകളിലോട്ട് പോകുന്നുണ്ട്.ആ കമ്പിൽ വലത് കൈകൊണ്ട് പിടിച്ച് മരത്തിന്റെ തായ്ത്തടിയിൽ ചവുട്ടി ഉയർന്ന് ഇടത് കാൽ തൂങ്ങിയ കമ്പിൽ എടുത്ത് കുത്തി,തടിയിൽ ചവുട്ടിയിരിക്കുന്ന വലത് കാൽ കുറേശ്ശേ പൊക്കി ആ ചെരിഞ്ഞ കമ്പിൽ വെക്കണം.അതോടൊപ്പം രണ്ട് കൈ കൊണ്ടും തായ്ത്തടിയിൽ കെട്ടിപ്പിടിക്കണം.അല്ലെങ്കിൽ ഉറപ്പായും ബാലൻസ് പോകും.ഏതാണ്ട് നിവർന്ന് കഴിഞ്ഞാൽ പിന്നെ ഇടത് കാലും കൂടെ വലതു വലത് കാൽ കുത്തിയിരിക്കുന്ന കമ്പിൽ കുത്താം.ഇത്രയുമായാൽ നിവർന്ന് നിന്ന് ശ്വാസം വിടാം.പിന്നെ കുറേശ്ശേ ചവുട്ടി ചവുട്ടി കയറിപ്പോകാം.</div>
<div dir="ltr">
എങ്ങനെയൊക്കെയോ ഇത്രയും കാര്യങ്ങളൊക്കെ സാധിച്ച് ഞാനും ആഞ്ഞിലിയുടെ മുകളിലെത്തി.മരത്തെ വട്ടം കെട്ടിപ്പിടിച്ചിരുന്നു.</div>
<div dir="ltr">
കിതപ്പ് മാറിയപ്പോൾ അവന്മാർ പറിച്ചു തരുന്ന വിളകൾ തിന്നാൻ തുടങ്ങി.അൽപം കഴിഞ്ഞ് ഞാനും രാമവിള പറിക്കാൻ തുടങ്ങി.ഹോ!അപ്പോൾ അനുഭവിച്ച സുഖം.പറഞ്ഞറിയിക്കാൻ വയ്യാ. </div>
<div dir="ltr">
തിന്നു മടുത്തപ്പോൾ താഴെ ഇറങ്ങി.അവന്മാർ ആഞ്ഞിലികമ്പിൽ കൂടി നടന്ന് തെങ്ങിൽ പിടിച്ച് ഊർന്നിറങ്ങും.<br />
ഞാൻ വളരെ പാട് പെട്ട് കേറിയതിന്റെ വിപരീത പണിയൊക്കെ നടത്തി കമ്പിൽ തൂങ്ങി തെങ്ങു വരെ വന്ന് തെങ്ങിനെ ഒറ്റകെട്ടിപ്പിടുത്തമാണു.അപ്പൊ തന്നെ പിടിയും വിടും.പടേന്ന് ഊർന്നിങ്ങ് പോരും.ചങ്കിലെയും ,വയറ്റിലേയും,തുടയിലേയും കുറച്ച് തൊലിയൊക്കെ പോയാലെന്നാ ആനിക്കാവിള പറിക്കാൻ പറ്റിയില്ലേ.</div>
<div dir="ltr">
അങ്ങനെ മൂന്നാലു ദിവസം കൊണ്ട് ഞാനും വലിയ തെറ്റില്ലാത്ത ഒരു കേറ്റക്കാരനായി.<br />
<br />
നമ്മുടെ ജോസൂട്ടിക്ക് ഒരു കുഴപ്പമുണ്ടായിരുന്നു.പകൽ സമയത്ത് കുറഞ്ഞത് ഒരു പത്ത് തവണ എങ്കിലും അവനെ പ്രകൃതി വിളിക്കും.വിളിപ്പാടുണ്ടാകുന്നതിനു മുൻപ് ശബ്ദമില്ലാതെ എക്കിളെടുക്കുന്നത് പോലെയും,വീർപ്പിച്ച ബലൂണിൽ കൈ ഓടിച്ചാൽ കേൾക്കുന്നത് പോലെയും വിവിധയിനം മുന്നോടിശബ്ദങ്ങൾ അവൻ പുറപ്പെടുവിച്ചിരുന്നു.</div>
<div dir="ltr">
ക്രിക്കറ്റ് കളിക്കുമ്പോളായിരുന്നു അവനേക്കൊണ്ട് ഞങ്ങൾ സഹികെട്ടിരുന്നത്. .<br />
<br />
.അവൻ പന്ത് ഡിഫൻഡ് ചെയ്താൽ പ്രശ്നമില്ല,ഒരു ബൗണ്ടറിക്കോ,സിക്സിനോ ശ്രമിച്ചാൽ പിന്നെ പതിനഞ്ച് മിനിറ്റ് എങ്കിലും എടുക്കും ചിരിച്ച് കുഴഞ്ഞ് താഴെവീഴുന്ന സഹകളിക്കാർ നോർമ്മലായി എഴുന്നേറ്റു വരാൻ.<br />
റണ്ണിംഗ് ബിറ്റ്വീൻ ദ് വിക്കറ്റ് അതിലും ദയനീയം.ഒരു സിംഗിളിനു ഓടിയാൽ കുറഞ്ഞത് നാലെണ്ണവും,അബദ്ധവശാൽ ഡബിളിനു ഓടിയാൽ ഒരു ആറേഴെണ്ണവും അവന്റെ കീഴ്ഭാഗത്ത് നിന്നും ഭൂമീദേവിയെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞിരുന്നു..പൊറിയൻ എന്ന പേരു വീഴാൻ അധിക ദിവസങ്ങൾ വേണ്ടിവന്നില്ല.അവന് പ്രകൃതിക്ക് പോയി വരാൻ സൗകര്യത്തിനു വേണ്ടി ചിലപ്പോൾ കളിക്ക് ബ്രേക്ക് ഇടേണ്ടി വരെ വന്നിരുന്നു.</div>
<div dir="ltr">
കളിയും മരം കേറ്റവുമായി ദിവസങ്ങൾ കഴിഞ്ഞ് പോയത് അറിയുന്നില്ലായിരുന്നെങ്കിലും രാമവിള തീരുന്നത് അറിയുന്നുണ്ടായിരുന്നു.ഇനി രണ്ടോ മൂന്നോ ദിവസം പറിക്കാനുള്ള ആനിയ്ക്കായേ ഉള്ളൂ എന്നത് ഒരു ഭീകരയാഥാർത്ഥ്യമായി ഞങ്ങളെ തുറിച്ചു നോക്കി.</div>
<div dir="ltr">
ഒരു ദിവസം ഞങ്ങൾ പാടത്തേക്ക് പോകാനായി ജോസൂട്ടിയെ വിളിക്കാൻ അവന്റെ വീട്ടിൽ ചെന്നു.അവൻ പരപരാ വെളുത്തപ്പോൾ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് അവന്റമ്മ ചിന്നമ്മച്ചേച്ചി പറഞ്ഞു.<br />
<br />
ഞങ്ങൾക്ക് അപകടം മനസ്സിലായി.ഞങ്ങൾ ഓടി.കാലമാടൻ പെരുവയറനെ ഒറ്റക്ക് തീറ്റിക്കാൻ പറ്റില്ലല്ലോ.ആഞ്ഞിലിയുടെ ചുവട്ടിൽ ചെന്നപ്പോളേ കേട്ടു ചറപറാന്ന് ആനിക്കുരു താഴെ വീഴുന്ന ഒച്ച.</div>
<div dir="ltr">
പിന്നെ ഓന്നും മടിച്ചില്ല.അള്ളിപ്പിടിച്ച് കയറാൻ തുടങ്ങി.ആഞ്ഞിലിയുടെ തായ്ത്തടിയിൽ ഞങ്ങൾ നാലുപേരും ഏതാണ്ട് ഒരുപോലെ വലിഞ്ഞെത്തിയപ്പോൾ മരച്ചില്ലകൾ ഉലയുന്ന ശബ്ദം കേട്ടു.ജോസൂട്ടി താഴോട്ട് ഊർന്നിറങ്ങി വരുന്നു.</div>
<div dir="ltr">
ഞങ്ങൾ വാലുവാലെ കയറാൻ തുടങ്ങി...<br />
"തിന്ന് മട്ത്ത്ട്ട്ണ്ടാവും ശവം .ഇറങ്ങിപ്പോക്വാ "</div>
<div dir="ltr">
"ഒതുങ്ങിക്കേടാ,കുറച്ച് പടുവിള കഴിച്ചു."</div>
<div dir="ltr">
അവൻ ഊർന്നു ഞങ്ങളുടെ തലക്ക് മുകളിൽ വരെ വന്നിരുന്നു.</div>
<div dir="ltr">
ഒന്നുകിൽ ചാടി രക്ഷപെടണം,അല്ലെങ്കിൽ ...<br />
കയറുന്ന മരത്തിൽ നിന്നും ഓവർടേക്ക് ചെയ്ത് ഇറങ്ങാനും കയറാനും ഞങ്ങൾ <a href="http://kodakarapuranam.sajeevedathadan.com/2014/07/blog-post_23.html" target="_blank">കൊടകരക്കാര</a>ല്ലല്ലോ!!!</div>
<div dir="ltr">
ഞങ്ങൾ കൂടുതൽ ചിന്തിക്കുന്നതിനു മുൻപേ തന്നെ ജോസൂട്ടിയെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു.അനുഗ്രഹവർഷം എന്റെയും രാജീവിന്റെയും,സഞ്ജുവിന്റെയും,ജോണിയുടെയും ശരീരത്തിലൂടെ ആഞ്ഞിലിക്കുരുവിന്റെയും,അളിഞ്ഞ ചുളയുടെയും രൂപത്തിൽ പെയ്തിറങ്ങി.</div>
<div dir="ltr">
ഒരു കൈ കൊണ്ട് അനുഗ്രഹം വടിച്ചെറിഞ്ഞ് മുകളിലേക്ക് നോക്കി.അവനതാ മുകളിലേക്ക് കയറി വലിയൊരു കമ്പിൽ ചവുട്ടി നിന്ന് മുണ്ട് കുടഞ്ഞുടുക്കുന്നു.</div>
<div dir="ltr">
അനുഗ്രഹത്തിനു നന്ദി പറയേണ്ടത് മരത്തിനു മുകളിൽ വെച്ച് വേണോ,താഴെ ഇറങ്ങിയിട്ട് മതിയോ എന്നു മാത്രമേ ആശയക്കുഴപ്പമുണ്ടായിരുന്നുള്ളൂ.</div>
<div dir="ltr">
അപ്പോൾ മരത്തിനു മുകളിൽ നിന്നും അശരീരി.<br />
"ഇനി നിങ്ങൾ ഇറങ്ങിക്കോടാ,ഞാൻ പറിച്ചിട്ട് തരാം "</div>
<div dir="ltr">
"ഓ, വേണ്ടെടാ ഉവ്വേ.വിശപ്പൊക്കെ പോയി.നീയിങ്ങിറങ്ങിപ്പോരേ "</div>
<div dir="ltr">
ഞങ്ങൾ താഴെയെത്തി.</div>
<div dir="ltr">
തെങ്ങിൽ നിന്നും ഊർന്ന് വരുന്ന ജോസൂട്ടിയെ മണ്ണിൽ സ്പർശ്ശിക്കാതെ എട്ടുകൈകൾ താങ്ങി.തിരുമേനിയുടെ വാഴത്തോട്ടത്തിലേക്ക് ഒരു കുഞ്ഞുഘോഷയാത്ര.<br />
പൊടിപടലങ്ങൾ,പറക്കുന്ന കരിയിലകൾ,മാനഭംഗം,പാലുകാച്ച്,കല്യാണം,പാലുകാച്ച് ,,കല്യാണം.</div>
<div dir="ltr">
അവശനും ദിഗംബരനുമായി കിടക്കുന്ന ജോസൂട്ടിയേം വഹിച്ച ഘോഷയാത്ര പാടത്തെ കുളത്തിലേക്ക് നീങ്ങി.കുളി കഴിഞ്ഞ് വീണ്ടും ആഞ്ഞിലിയിലേക്ക്.<br />
★<br />
മൂന്നാലു ദിവസത്തിനകം എസ്.എസ്.എൽ.സി.റിസൽറ്റ് വന്നു.നാലുമാർക്കിനു എന്റെ ദശാബ്ദക്കാലത്തെ സ്വപ്നം മിസ്സായി.പിന്നെയും അഞ്ച് വർഷം കഴിഞ്ഞാണ് എന്റെ അമ്മി സീരിയൽ അഡിക്റ്റ് ആയത്.</div>
സുധി അറയ്ക്കൽhttp://www.blogger.com/profile/08082483615628204969noreply@blogger.com52tag:blogger.com,1999:blog-7229071091927072289.post-44655369127777043952015-03-12T23:46:00.001+05:302015-03-19T16:55:43.753+05:30കുവൈറ്റ് അധിനിവേശം..<div dir="ltr">
വീടിനെതിർവശത്തുള്ള കുവൈറ്റുകാരൻ തന്റെ വീടിനു ചുറ്റും പൂച്ചെടികൾ വെച്ച് പിടിപ്പിച്ച് അവ പൂത്തു തളിർത്ത് പന്തലിച്ച് നിൽക്കുന്ന സുന്ദരമനോഞ്ജസുരഭില കാഴ്ച എന്റെ വീട്ടിലെ സ്ത്രീജനങ്ങളുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കുറച്ചു കാലമായിരുന്നു. </div>
<div dir="ltr">
സ്ത്രീജനങ്ങൾ എന്നു പറഞ്ഞാൽ എന്റെ അമ്മി വിമലയും,അനിയത്തി സിന്ധുവും മാത്രമേയുള്ളൂ..അമ്മയും മകളും കൂലങ്കഷകളായിരുന്ന് ആലോചിക്കാൻ തുടങ്ങിയത് ഒരു ദിവസം കറുത്ത മുത്ത് സീരിയൽ കഴിഞ്ഞപ്പോൾ ആയിരുന്നു.<br />
വേറൊരു ദിവസം കറുത്ത മുത്ത് കഴിഞ്ഞപ്പോൾ ചർച്ചകൾ ഗംഭീരവും അതിഗംഭീരവും ആയപ്പോൾ പൂച്ചെടികൾ മേടിക്കാൻ തീരുമാനിച്ചു.ചരിത്രത്തിൽ ആദ്യമായി അച്ഛനും,അമ്മിയും,അനിയനും,അനിയത്തിയും ഒന്നിച്ച് ഒരു തീരുമാനം.ഹും! </div>
<div dir="ltr">
"അപ്പോൾ മുറ്റത്ത് നിൽക്കുന്ന ചെടികളോ??"<br />
"അതു നമുക്ക് വെട്ടാം."<br />
പൂക്കളില്ലാത്ത വിഷമം പലനിറങ്ങളിലുള്ള ഇലകളാൽ മറച്ച് ആറടിയോളം പൊക്കത്തിൽ ,തലയുയർത്തിപ്പിടിച്ച് നിൽക്കുന്ന സുന്ദരക്കുട്ടപ്പന്മാരായ ചെടികളെ വെട്ടണമെന്ന ആവശ്യമുയർന്നപ്പോൾ ഞാനിടപെട്ടു.</div>
<div dir="ltr">
"വീട് പണി നടന്നപ്പോൾ പോലും വെട്ടാതെ നോക്കിയ ചെടികളാ.എന്നാ പറഞ്ഞാലും ഞാൻ സമ്മതിക്കത്തില്ല."<br />
"ഓ,പിന്നേ!പാപ്പേടെ സമ്മതം ആർക്ക് വേണം."?<br />
*എടീ ബ്രൂട്ടസീ, നീ എന്റെ അടുത്തുവരും*</div>
<div dir="ltr">
സഹായം കിട്ടുമെന്ന് കരുതി അച്ഛന്റ നേരേ നോക്കി.<br />
"ഹോ!എന്നാ ചൂടാ?സിന്ധൂ ആ ഫാനിന്റെ സ്പീഡ് കൂട്ടിയിട്ടേ "</div>
<div dir="ltr">
കേന്ദ്രം കയ്യൊഴിഞ്ഞ സ്ഥിതിക്ക് അനിയൻ ടുട്ടുവിനെ നോക്കി.ചാക്കിനകത്തു വരെ തെങ്ങിൻ തൈ നട്ട ചരിത്രമുള്ള പ്രകൃതിസ്നേഹിയായ അവൻ സഹായിക്കുമെന്ന് കരുതി.എന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് അവൻ കമ്പ്യൂട്ടർ കീപാഡിൽ ഞെക്കുന്നതു പോലെ അവന്റെ ഫോണിൽ കുത്താൻ തുടങ്ങി..<br />
സംസ്ഥാനസമ്മേളനവേദിയിൽ നിന്നും വി.എസ് ഇറങ്ങിപ്പോന്ന പോലെ മുഖം വീർപ്പിച്ചോണ്ട് ഞാൻ എന്റെ മുറിയിലോട്ട് പോന്നു.ആങ്ഹാ..<br />
<br />
ഞാൻ കേട്ടിട്ടില്ലാത്ത പലതരം ചെടികളുടെ പേരുകൾ അന്തരീക്ഷത്തിൽ പറന്നു നടക്കുന്നു.</div>
<div dir="ltr">
അത്താഴം കഴിഞ്ഞ് എല്ലാവരും കിടന്നപ്പോൾ ഞാൻ എന്റെ മുറിയുടെ കതക് തുറന്ന് മുൻ വശത്ത് വന്നു.<br />
നിലാവത്ത് മഞ്ഞ ഇലകൾക്ക് സ്വർണ്ണനിറമായി തോന്നി.അവ കുഞ്ഞിക്കൈകൾ കൊണ്ടെന്നെ തലോടി.<br />
നടവാതിൽക്കൽ കയ്യാലയോട് ചേർന്ന് നിൽക്കുന്ന നാട്ടുമാവിനോട് ചേർന്നു നിന്ന് അതിനൊരുമ്മ കൊടുത്തു.<br />
മുറ്റത്തിന്റെ സൈഡിൽ ഉള്ള പൈപ്പിൽ നിന്നും ഹോസ് ഉപയോഗിച്ച് മുഴുവൻ ചെടികളും നനച്ചു.ഇലകളിൽ നിന്നും താഴെ വീഴുന്ന വെള്ളത്തുള്ളികൾ അവയുടെ കണ്ണീരല്ലെന്ന് ആരു കണ്ടു?</div>
<div dir="ltr">
രാവിലെ ചെടികളുമായി ഭീകരയുദ്ധം തന്നെ ആയിരുന്നു.ഒരു കാട് വെട്ടിത്തെളിക്കുന്ന സന്നാഹം.അരിവാൾ,വാക്കത്തികൾ,പിക്കാസ്,കൈക്കോടാലി,പിന്നെ അച്ഛന്റെ കൈവാളും.</div>
<div dir="ltr">
അമ്മി മുകളിൽ നിന്നും വെട്ടിയിടും.സിന്ധു അതു താഴെ വഴിയിൽ ഒരു കുഴി കുത്തി നടും.അങ്ങനെ ഒരു മണിക്കൂർ കൊണ്ട് ചെടി വെട്ടിത്തീർന്നു.കുറ്റി വരെ വാളിനു അറുത്തു മാറ്റി.പിന്നെ ആ ചെടികൾ തലയ്ക്കം വെട്ടി താഴെ വഴിയോട് ചേർന്ന് നട്ടു പിടിപ്പിച്ചു.കുഴിയിൽ എല്ലുപൊടി ഇടാൻ മറക്കുന്നില്ല.</div>
<div dir="ltr">
അങ്ങനെ അറയ്ക്കലെ ഓമനച്ചെടികൾ വികലാംഗന്മാരായി ,പൊരിവെയിലത്ത് വഴിയരികിൽ നിരന്നു നിൽക്കാൻ തുടങ്ങി. </div>
<div dir="ltr">
ഇത്രയുമായപ്പോളേക്കും നേരം ഉച്ച ആയി.വീടിന്റെ സിറ്റൗട്ടിലിരുന്നു വിശ്രമിക്കുമ്പോൾ വീടിന്റെ മുന്നിലൂടെ പോകുന്ന കൂടല്ലൂർ -കുമ്മണ്ണൂർ ഹൈവേയിലൂടെ ഒരു പെട്ടി ഓട്ടോ കുമ്മണ്ണൂർ ലക്ഷ്യമാക്കി പാഞ്ഞു പോകുന്നത് കണ്ടു.പോയ സ്പീഡിൽ അതു തിരികെ വന്നു നമ്മുടെ വീടിനു മുന്നിൽ നിന്നു.രണ്ടു പേർ പുറത്തിറങ്ങി.</div>
<div dir="ltr">
സാധാരണ ബാങ്ക് മാനേജർമാർ മാത്രേ ഈ ഉച്ച നേരത്ത് വരാറുള്ളല്ലോ!!മാനേജർമാർ എന്തായാലും പെട്ടിഓട്ടോയിൽ വരത്തില്ലല്ലൊ എന്നു സമാധാനിച്ചു.അങ്ങനെ വന്ന സമാധാനം മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്നതിനിടയിൽ അവർ കയറി വന്നു.</div>
<div dir="ltr">
" നമസ്കാരം ചേച്ചി! "<br />
അമ്മി കണ്ണും പുരികവും കൊണ്ട് എന്താ വേണ്ടതെന്ന് ആരാഞ്ഞു.</div>
<div dir="ltr">
"ഞങ്ങൾ ഗ്രീൻവുഡ്അഗ്രിഫാമിൽ നിന്നുമാണു.ഈ മുറ്റത്ത് ചെടികളുടെ കുറവുണ്ടല്ലോ.!!"</div>
<div dir="ltr">
" കേട്ടോടാ കൊച്ചേ,നമുക്ക് ചെടികളുടെ കുറവുണ്ടെന്ന്!!"</div>
<div dir="ltr">
"ഉള്ള ചെടികൾ വെട്ടിക്കളഞ്ഞിട്ട് കൊച്ചേ കൊച്ചേന്ന് വിളിച്ചാൽ മുറ്റത്ത് ചെടി ഉണ്ടാകത്തില്ല."</div>
<div dir="ltr">
"അതിനല്ലേ സാർ ഗ്രീൻവുഡ് അഗ്രിഫാം.ഞങ്ങൾക്ക് ചെടികളുടെ ഓർഡർ തന്നാൽ ഒരാഴ്ചക്കകം തൈകൾ എത്തിക്കം.ഇപ്പോൾ പണം തരേണ്ടതില്ല.ഓർഡർ മാത്രം ഇപ്പോള് തന്നാൽ മതി.ദാ ഈ ബുക്കിലെ ഫോട്ടോ കാണാം".</div>
<div dir="ltr">
അവരുടെ സംസാരം കേട്ടിട്ട് അമ്മിയുടേയും സിന്ധുവിന്റേയും കണ്ണുകൾ ,ടോം ആൻഡ് ജെറി കാർട്ടൂണിലെ റ്റോമിന്റെ കണ്ണുകൾ തള്ളുന്നതു പോലെ കുവൈറ്റ് ബേബിയുടെ വീടിന്റെ പോർച്ചിൽ ഇടിച്ച് തിരിച്ചു വന്നു. </div>
<div dir="ltr">
"എന്നാ ഒക്കെ ചെടികളാ ഉള്ളത് ?"</div>
<div dir="ltr">
ആ ചോദ്യം അമ്മിയുടെ വായിൽ നിന്നും പൊഴിഞ്ഞതും ഞാൻ എഴുന്നേറ്റു എന്റെ മുറിയിൽ വന്നിരുന്നു ഫോണിൽ കുത്താൻ തുടങ്ങി.കൈവിട്ടു പോയല്ലോ!!</div>
<div dir="ltr">
<br /></div>
<div dir="ltr">
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഓട്ടോ സ്റ്റാർട്ട് ആയി പോകുന്ന ശബ്ദം കേട്ടു.</div>
<div dir="ltr">
സിന്ധു എന്റെ മുറിയിൽ വന്ന് എന്തോ തിരയാൻ തുടങ്ങി.<br />
"എന്നാടി "?<br />
"പാപ്പേ,ഞാൻ ഈ അലമാരീടെ സൈഡിൽ വെച്ചിരുന്ന സ്റ്റാപ്ലർ കണ്ടോ?"<br />
"ഇല്ല,ഞാനെങ്ങും കണ്ടില്ല.എന്നാത്തിനാ "?<br />
" ഈ ബില്ല് പിന്നടിക്കാനാ "<br />
"ഏതു ബില്ല് "?<br />
" ആ ചെടിക്കാരൻ തന്നേച്ച് പോയ ബില്ല് "<br />
ദൈവമേ !!!നാലു പേജ് ബിൽ. </div>
<div dir="ltr">
കുവൈറ്റുകാരൻ ബേബീ തനിക്ക് ഇറാഖിപ്പട്ടാളക്കാരുടെ തോക്കിന് മുന്നിൽ വിരിമാറു കാണിച്ചൂടായിരുന്നോ??</div>
<div dir="ltr">
കുറ്റിമുല്ല ,വള്ളിമുല്ല,ചെത്തി,ചെമ്പരത്തി,മഞ്ഞമൂസാണ്ട,വെള്ളമൂസാണ്ട,ചുവന്ന മൂസാണ്ട,നന്ദ്യാർ വട്ടം എന്നുവേണ്ട ഇതു വരെ കേട്ടിട്ടില്ലാത്തതു വരെ. അമ്പതു ചെടികൾ.<br />
"കുടവലുപ്പത്തിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ചെടികളാ.അതു കാണുമ്പോൾ പുന്നച്ചേരി ഒന്നൂടെ കുവൈറ്റിനു പോയിട്ട് വരും.ഹും."</div>
<div dir="ltr">
"എന്നാലും നമ്മൾ ചെടികൾ മേടിക്കാൻ തീരുമാനിച്ചപ്പോളേ ചെടിക്കാരൻ വന്നതാ അതിശയം. "</div>
<div dir="ltr">
ഞാൻ വെറുതേയാണെങ്കിലും ബില്ലിന്റെ മറുവശം നോക്കി.ഓർഡർ നൽകിയ സാധനം എടുക്കാതിരിക്കാൻ പറ്റില്ല.ആ രീതിയിൽ നിയമാവലി എഴുതിവെച്ചിട്ടുണ്ട്.എല്ലാ പേജിലും സിന്ധുവിന്റെ ഒപ്പും ഉണ്ട്.അവൾക്കൊരു കള്ളയൊപ്പിട്ട് കൂടാരുന്നോ!! </div>
<div dir="ltr">
"എന്നാ അവർ ചെടി കൊണ്ടുവരുന്നത്?"</div>
<div dir="ltr">
"ശനിയാഴ്ച രാവിലെ പത്തുമണിക്ക് വരുമെന്നാ പറഞ്ഞത്. "</div>
<div dir="ltr">
അങ്ങനെ ശനിയാഴ്ച ആയി. <br />
കാത്തിരിപ്പ് സഹിക്കാൻ കഴിയാതെ അമ്മി സിന്ധുവിനേക്കൊണ്ട് ബില്ലിലെ മൊബൈൽ നമ്പറിൽ വിളിപ്പിച്ചു.</div>
<div dir="ltr">
മരങ്ങാട്ടുപിള്ളി വരെ ആയെന്ന് മറുപടി കിട്ടി.</div>
<div dir="ltr">
ആവൂ!!എന്താശ്വാസം.ഇനി അഞ്ച് കിലോമീറ്ററും കൂടിയല്ലേ ഉള്ളൂ.</div>
<div dir="ltr">
രണ്ട് വർഷം മുൻപ് വീട് പണിക്ക് വാങ്ങിയ കൈക്കോട്ട്,പിക്കാസ്,അലവാങ്ക്,കുലശേരുകൾ ഇതെല്ലാം എടുത്ത് ഞങ്ങൾ തയ്യാറായിക്കഴിഞ്ഞപ്പോഴേക്കും പെട്ടി ഓട്ടോ വന്ന് നിന്നു.</div>
<div dir="ltr">
അഗ്രിക്കാരൻ ചാടിയിറങ്ങി ബിൽ ആവശ്യപ്പെട്ടു.ഓരോ ചെടികളും എടുത്തു വെക്കുമ്പോൾ അയാൾ ബില്ലിൽ ഒരു ടിക് ഇടും.അങ്ങനെ പത്ത് മിനിറ്റ് കൊണ്ട് ടിക്കിട്ട് തീർന്നു.<br />
അയാൾ പണം വാങ്ങിപ്പോയി.</div>
<div dir="ltr">
"സിന്ധുമോളേ,ആ ഓട്ടോക്കകത്ത് പതിനായിരം ചെടികളെങ്കിലും കാണും അല്ലേടീ."</div>
<div dir="ltr">
വലിയ കുട പോലെ പൂക്കളുള്ള ചെടികളുടെ ഫോട്ടോ കാണിച്ച് ഓർഡർ പിടിച്ച അയാൾ കൊണ്ട് വന്നത്,വെട്ടിവെട്ടി കയ്യിൽ പിടിച്ച് എഴുതാൻ പറ്റാത്തത്ര കുഞ്ഞായ പെൻസിലിൻറെ അത്രയുമുളള കുഞ്ഞിച്ചെടികൾ.</div>
<div dir="ltr">
അപ്പോഴേക്കും എവിടെയൊ പോയിരുന്ന അച്ഛനും വന്നു.<br />
"ഹാ!ഇതെല്ലാം കൂടി ഒരു മുറത്തിൽ നടാനുള്ളതല്ലേ ഉള്ളൂ.നിങ്ങളെ പറ്റിച്ചല്ലോ !!!"<br />
ഏയ് ,ഒരു പ്രതികരണവുമില്ല.</div>
<div dir="ltr">
"വേഗം നടാം.ഉച്ചക്കത്തെ പൊരിവെയിലിൽ നട്ടാൽ വേര് പിടിക്കത്തില്ല."</div>
<div dir="ltr">
"അലവാങ്ക് എടുത്തു കുഴി കുത്ത്."</div>
<div dir="ltr">
"അലവാങ്ക് എന്നാത്തിന്? ഒരു സ്ക്രൂഡ്രൈവർ മതിയല്ലൊ "</div>
<div dir="ltr">
"അതൊന്നും വേണ്ടാ.ഒരു വിരലിനു കുഴിച്ചാൽ മതി."<br />
"പാവപ്പെട്ടവൻ ഇവിടെ സ്കൂട്ടറിന്റെ ബാക്ടയർ മൊട്ടയായത് നൂൽക്കമ്പി വരെ തെളിഞ്ഞത് ഇനി ഓടിക്കണേൽ വല്ല ടാറിംഗ്പണി നടക്കുന്നിടത്ത് ചെന്ന് ടാറിൽ മുക്കിയെടുത്താലോന്ന് ആലോചിച്ചോണ്ടിരിക്കുമ്പോളാ മൂവായിരം രൂപേടെ പൂച്ചെടികൾ.ഇതു തന്നെ വരണം."</div>
<div dir="ltr">
കയ്യിൽ കിട്ടിയ മെറ്റലും കല്ലും പറന്നു വരാൻ തുടങ്ങിയത് കാരണം ഡയലോഗ് നിർത്തി പണി തുടങ്ങി.<br />
അമ്പതു കൂട തൈകൾ നട്ടു തീർക്കണമല്ലോ! <br />
അൽപം വലുപ്പമുള്ളത് മുസാമ്പിയും മാവും മാത്രം.<br />
മുസാമ്പിയെ ചാമ്പയ്ക്കടുത്തായി കുഴിച്ചു വെച്ചു.<br />
മാവിൻ തൈ പടിഞ്ഞാറുവശത്തുള്ള പ്ലാവിന്റെ പുറകിലായി കയ്യാലയോട് ചേർത്തു സ്ഥാപിച്ചു.<br />
പൂത്തു നിൽക്കുന്നതായത് കൊണ്ട് ചുറ്റും കമ്പൊക്കെ കുത്തി, അഗ്രിക്കാരൻ തന്ന വളം തൂകി, വെള്ളമൊഴിച്ച് മുകളിലേക്ക് നോക്കിയപ്പോൾ കുറച്ച് മുകളിയായ് പ്ലാവിന്റെ കമ്പിൽ ഒരു ഞെടുപ്പിലെന്ന പോലെ,ഇപ്പ ശരിയാക്കിത്തരാടാ പുല്ലേ എന്ന മട്ടിൽ നാനൂറ് രൂപ മുടക്കിയ മാവിൻ തൈയെ നോക്കി പുഞ്ചിരി തൂകിക്കിടക്കുന്ന നാലു വരിക്കച്ചക്കക്കുട്ടന്മാർ.!!!!!!</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhb1W9k_8-Y7HQsQy19yoR3iS78mqwWq_EMXn24UgSggmjbQ9IeAYvfXyBQWjQy8rndyZgBS_h83nAfc80ePa757uPncjxAs3W3eBqpGWNdjTFakeBqWVNHcSKkreL1fepkqPpRrMijLyE/s1600/20150311_181538.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"> <img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhb1W9k_8-Y7HQsQy19yoR3iS78mqwWq_EMXn24UgSggmjbQ9IeAYvfXyBQWjQy8rndyZgBS_h83nAfc80ePa757uPncjxAs3W3eBqpGWNdjTFakeBqWVNHcSKkreL1fepkqPpRrMijLyE/s640/20150311_181538.jpg" /> </a> </div>
സുധി അറയ്ക്കൽhttp://www.blogger.com/profile/08082483615628204969noreply@blogger.com57tag:blogger.com,1999:blog-7229071091927072289.post-66774669022314774272015-03-10T22:13:00.001+05:302015-03-19T16:53:44.906+05:30ഇങ്ങനെ പേടിക്കാമോ മോനേ????<div dir="ltr" style="text-align: left;" trbidi="on">
<div dir="ltr">
രാജിയോട് ബാംഗ്ലൂര് കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിൽ എത്താമെന്നാണ് ഞങ്ങൾ പറഞ്ഞിരുന്നത്.</div>
<div dir="ltr">
.ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും,ജോബിനും,അനൂപും,പിന്നെ രാജിയും.ഇയർ ബാക്ക് ആയ നാലു പേരേ ഞങ്ങളുടെ ബാച്ചിലുണ്ടായിരുന്നുള്ളൂ.റിസൾട്ട് വന്നപ്പോൾ വളരെ അപ്രതീക്ഷിതമായി ഞങ്ങളെല്ലാം അറുപതിലധികം ശതമാനം മാർക്കോടെ പാസ്സായി.</div>
<div dir="ltr">
സർട്ടിഫിക്കറ്റ് വന്നിട്ടുണ്ടെന്ന് സ്കൂളില് നിന്നും വിളിച്ചു പറഞ്ഞതനുസരിച്ചാണ് ഞങ്ങൾ പോകുന്നത്.</div>
<div dir="ltr">
അങ്ങനെ പറഞ്ഞത പോലെ ഞങ്ങൾ ട്രെയിനിൽ ബാംഗ്ലൂരിലത്തി. കെ എസ് ആർ റ്റി സിയിലെത്തി രാജിയേയും കൂട്ടി</div>
<div dir="ltr">
മൈസൂർസർക്കിളിലെ ജോഷി ഹോസ്പിററലില് എത്തി.</div>
<div dir="ltr">
ചെയർമാൻ ജോഷിക്ക് ചോക്ലേറ്റ്,ജോഷീപത്നിക്ക് ചുരിദാർ,ഞങ്ങളുടെ കന്നഡ ജോഷിക്ക് തർജ്ജമിക്കുന്ന നേഴ്സിംഗ് സൂപ്രണ്ട് മായമ്മുവിനു ചോക്ക്ലേറ്റും,ബിസ്കറ്റും ഇങ്ങനെയൊക്കെ വാങ്ങിക്കൊടുത്ത് സ്കൂളിലേക്ക് പോയി.</div>
<div dir="ltr">
അവിടെ ചെന്ന് പ്രിൻസിപ്പൽ നീതി മാഡത്തിന്റെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റുകളും,റ്റീസിയും വാങ്ങി പുറത്തു വന്നു. അഡ്മിനിസ്റ്റ്രേറ്റർ വെങ്കട്ടിനേയും മറന്നില്ല.അയാൾക്ക് ആയിരം രൂപ കൊടുത്തു.</div>
<div dir="ltr">
പിന്നെ മൈസൂർ സർക്കിളിലുള്ള രാജരാജേശ്വരി ലോഡ്ജിൽ എത്തി.രാജിക്ക് ഒരു സിംഗിൾ റൂമും,ഞങ്ങൾക്ക് ഒരു ഡബിൾ റൂമും എടുത്തു.ബാത് റൂമിൽ പോയി ഫ്രെഷ് ആയി,താഴെ വന്നു മസാലദോശയും കാപ്പിയും കഴിച്ചു.<br />
<br /></div>
<div dir="ltr">
രാജി കണ്ണൂരു നിന്നുമാണു.കല്യാണം കഴിഞ്ഞാണു ബംഗ്ലൂരു പഠിക്കാൻ വന്നത്.ഭർത്താവ് എറണാകുളത്ത് സ്വന്തം വണ്ടി ടാക്സി ഓടിക്കുന്നു.</div>
<div dir="ltr">
.രണ്ടായിരത്തി ആറിൽ തുടങ്ങിയ പരിചയം ഈ രണ്ടായിരത്തി പതിനഞ്ചിലും തുടരുന്നു എന്നുള്ളതാണു ഏറ്റവും വലിയ കാര്യം.അവളിപ്പോൾ നേഴ്സ് ആയി ഇസ്രായേലിൽ ജോലി ചെയ്യുന്ന ബാംഗ്ലൂരു നിന്നും അവനെ വീട്ടിലേക്ക് വിളിച്ച് വരുത്തി ഒരു ബസിൽ പളനിക്ക് പോയി.ഇടക്ക് ഒരു മല കണ്ടപ്പോൾ "അമ്മേ ദേ പളനി" എന്നു പുറത്തേക്ക് കൈ ചൂണ്ടി പറഞ്ഞു.</div>
<div dir="ltr">
(((ക്ടിൻ))) <br />
വലതു കൈ വേറൊരു വണ്ടിക്കിട്ടിടിച്ച് തവിട്പൊടി ആയ ഒച്ച ആയിരുന്നു.പിന്നെ അവനെ എല്ലാവരും കാണുന്നത് ഒരു വർഷം കഴിഞ്ഞാണ്.<br />
<br /></div>
<div dir="ltr">
പലപല കാരണങ്ങളാൽ സിക്സ് മന്ത് ബാക്കും,പിന്നെ വൺ ഇയർ ബാക്കും ആയ ഞങ്ങൾ നാലു പേരും അങ്ങനെ നേഴ്സുമാർ ആയിക്കഴിഞ്ഞിരിക്കുന്നു.</div>
<div dir="ltr">
സർട്ടിഫിക്കറ്റ് വാങ്ങിക്കഴിഞ്ഞാൽ അന്നു വൈകിട്ട് തന്നെ തിരിച്ച് കയറാം എന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്.ആ പ്ലാൻ മാറ്റി.പിറ്റേന്നേ പോകുന്നുള്ളൂ എന്ന് തീരുമാനിച്ചു..ഗോപാലൻ മാളിൽ പോകാൻ തീരുമാനിച്ചു.എത്രയോ വട്ടം അലഞ്ഞു തിരിഞ്ഞ് നടന്നിട്ടുള്ളതാണ്.എന്തെല്ലാം ഓർമ്മകൾ.ഭീതിതമായ ഓർമ്മ കൂടിയുണ്ട്.രണ്ടായിരത്തി എട്ടിൽ ആയിരുന്നെന്ന് തോന്നുന്നു,ബാംഗ്ലൂരിൽ തുടരെത്തുടരെ നടന്ന സ്ഫോടനപരമ്പരകളിൽ ഒരെണ്ണം ഗോപാലൻ മാളിന്റെ മുന്നിലായിരുന്നു.അന്നു ഞങ്ങൾ അവിടെ പോകേണ്ടതായിരുന്നു.എന്തോ കാരണവശാൽ അന്ന് അതിനു കഴിഞ്ഞില്ല.അതെല്ലാം പറഞ്ഞുകൊണ്ട്<br />
അതിന്റെ മുന്നിൽ ഇരുന്നു.ഐസ്ക്രീം വാങ്ങിക്കഴിച്ചു.അകത്തു കയറി..</div>
<div dir="ltr">
ഞാൻ ഇടിയപ്പം ഉണ്ടാക്കുന്ന പാത്രം വാങ്ങി.രാജി അവളുടെ കുഞ്ഞിനു ഒരുടുപ്പും,ജോബിൻ അവന്റെ സഹോദരീപുത്രനു ഒരു കളിപ്പാട്ടവും വാങ്ങി.<br />
<br />
പിന്നെ മജെസ്റ്റിക്കിനു പോകാൻ തീരുമാനിച്ചു.അടുത്ത സ്റ്റോപ്പിൽ നിന്നും മജെസ്റ്റിക്കിനുള്ള ബസിൽ കയറി.ബി എം റ്റി സി സ്റ്റാൻഡിലെത്തി.ഫ്ളൈ ഓവർ കയറി നടക്കുന്നതിനിടയിൽ രാജിയുടെ ചെരുപ്പ് പൊട്ടി.പുതിയ ചെരുപ്പ് വാങ്ങാൻ തീരുമാനിച്ച്,തിരക്കിലേക്കിറങ്ങി.അവിടെ ചെരുപ്പുകൾ കൂട്ടിയിട്ട് വിൽക്കുന്ന ഒരു വഴിയോരക്കച്ചവടക്കരന്റെ മുന്നിൽ ചെന്നു നിന്ന് വിലപേശി വാങ്ങി അവൾ ചെരുപ്പ് കാലിലിട്ടു.കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ജോബിനു സിഗററ്റ് വലിക്കാൻ തോന്നി.ഞാനും വലിക്കുമായിരുന്നെങ്കിലും ചെയ്ൻ സ്മോക്കർ അല്ലായിരുന്നു.പോരാത്തതിനു അവളുടെ മുന്നിൽ ഞാൻ അങ്ങനെ വലിക്കാറുമില്ലായിരുന്നെങ്കിലും, ഞാനും വലിച്ചു ഒരെണ്ണം.</div>
<div dir="ltr">
<br />
പിന്നെയും നടന്നു.പാൻപരാഗിന്റേയും,പൊരിച്ച വിഭവങ്ങളുടേയും,ഓടയിലൂടെ ഒഴുകുന്ന അഴുക്കു വെള്ളത്തിന്റേയും മണമാണു എനിക്ക് ബാംഗ്ലൂരിനേക്കുറിച്ചുള്ളത്.അന്ന് ആ തിരക്കിലൂടെ നടന്നപ്പോൾ എന്തു വിഷമമായിരുന്നു!!ഇനിയിങ്ങനെ നടക്കാൻ കഴിയുമോ?ഒരിക്കലുമില്ലായിരിക്കും.</div>
<div dir="ltr">
<br />
ഓരോരോ കാര്യങ്ങൾ പറഞ്ഞ് കൊണ്ട് നടക്കുന്നതിനിടയിൽ എന്റെ കയ്യിൽ ആരോ കയറിപ്പിടിച്ചു.കൂടെ ഒരു ചോദ്യവും.<br />
"മലയാളി ആണല്ലേ "?<br />
തിരിഞ്ഞു നോക്കിയപ്പോൾ ഒരു ശിഖണ്ഡി.ഒരു ആറടി ഉയരം കാണും.സ്ത്രീമുഖം തന്നെ,ശാരീരികാവയവങ്ങളും പെണ്ണിന്റേതു തന്നെ.സാരി അലക്ഷ്യമായി ഉടുത്തിരിക്കുന്നു.എന്നാലും ഒരു ശിഖണ്ഡി തന്നെ.</div>
<div dir="ltr">
എന്റെ കയ്യിലെ അവന്റെ അതൊ അവളുടേയോ പിടുത്തം മുറുകി.കയ്യിലുള്ള പണം പിടിച്ച് പറിക്കുമെന്ന് ഉറപ്പായി.പേടിച്ച് മൂത്രം ഒഴിക്കുന്ന അവസ്ഥയിലായി ഞാൻ.രാജിയും അതേ അവസ്ഥയിൽ.</div>
<div dir="ltr">
അപ്പോഴാണു ഞാൻ കൂടെ നടന്നിരുന്ന ജോബിനേയും മറ്റും നോക്കിയത്.അവരെ കാണുന്നില്ല.ചുറ്റും നോക്കിയപ്പോൾ കണ്ട കാഴ്ച വീണ്ടും ഞെട്ടിച്ചു.മൂന്നുനാലു ശിഖണ്ഡിമാർ ഞങ്ങളുടെ നേരേ നടന്നടുക്കുന്നു.<br />
ദൈവമേ പോക്കറ്റിൽ ഒരു ആയിരം രൂപ കിടക്കുന്നുണ്ട്.അതു പോയാൽ ....<br />
ഈ ചിന്തകളൊക്കെ നിമിഷനേരം കൊണ്ട് മനസിലൂടെ കടന്നു പോയി.<br />
"എന്താ മോന്റെ പേര്"?തനിമലയാളത്തിൽ ആണു ചോദ്യം.<br />
"സുധീഷ് "<br />
"ഞാൻ കന്യാകുമാരിക്കാരനാണ്."പുരുഷസ്വരമാണ്.<br />
"എന്താ കുട്ടിയുടെ പേര് "?<br />
"രാജി "<br />
കുറേക്കൂടെ ധൈര്യമുള്ള രാജി എന്റെ സഹായത്തിനെത്തി.<br />
ശിഖണ്ഡി അവന്റെ പേരു പറഞ്ഞു.<br />
" നല്ല കൂട്ടുകാര് തന്നെ.ഞങ്ങളെ കണ്ടപ്പോള് നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന തടിയൻ ഓടുന്നത് കണ്ടാണ് കയ്യിൽ കയറി പിടിച്ചത്."</div>
<div dir="ltr">
അപ്പോൾ എന്റെ ഫോൺ ശബ്ദിച്ചു.ജോബിനാണ്. "കുഴപ്പാമാണോടാ " ?<br />
"അല്ല.നീ എവിടെയാ "<br />
"ഞങ്ങൾ എതിർവ്വശത്തുണ്ട് "<br />
"നിങ്ങളിങ്ങു പോരേ.കുഴപ്പമില്ലാ."<br />
<br />
അവന്മാർ വഴി ക്രോസ് ചെയ്ത് ഇപ്പുറത്ത് .<br />
ശിഖണ്ഡി എന്നു എല്ലാവരും കളിയാക്കി വിളിക്കുന്ന അയാൾ പറഞ്ഞു " നല്ല കൂട്ടുകാർ തന്നെ. ഇൾ പറഞ്ഞു " നല്ല കൂട്ടുകാർ തന്നെ. ഇങ്ങനെ പേടിക്കാമോ മോനെ"<br />
ചമ്മൽ മാറ്റാൻ ജോബിൻ പറഞ്ഞു.<br />
"പൈസ പൂജിച്ച് തരാമൊ "?<br />
"പിന്നെന്താ ".<br />
അവന്മാർ അഞ്ചുരൂപാനാണയം കൊടുത്തു.അയാൾ പൈസ വാങ്ങി കണ്ണടച്ച് ധ്യാനിക്കുന്നതു പോലെമുട്ടിച്ച് തിരികെ കൊടുത്തു.അവന്മാർ<br />
അയാൾക്ക് പത്ത് രൂപ വീതം കൊടുത്തു.അയാൾ അതു വാങ്ങി കൂട്ടുകാരുടെ അടുത്തേക്ക് നടന്നു.അടുത്ത കടയിൽ ചെന്ന് അവരോടൊപ്പം ചേർന്ന് കൈ കൊട്ടാൻ തുടങ്ങി..<br />
ഞങ്ങൾ നടപ്പ് അവസാനിപ്പിച്ച് തിരികെ ബി എം റ്റി സി സ്റ്റാൻഡിലേക്ക് നടന്നു.<br />
ഞാൻ ജോബിനോട് ചോദിച്ചു .<br />
"അവർ പൈസ പൂജിച്ചു തന്നാൽ എന്നാടാ ഗുണം " ??<br />
"നമുക്ക് പ്രതീക്ഷിക്കാത്ത സമയത്ത് ഭാഗ്യം കൈവരും.അതല്ലേ ഇവന്മാർ വന്നു ചോദിക്കുമ്പോൾ ഓരോരുത്തർ പൈെസ കൊടുക്കുന്നത്!!"<br />
<br />
---------------------------------------------------------<br />
കുറേ കറക്കത്തിനു ശേഷം റൂമിലെത്തി..<br />
ഒരു പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ അവൾ പോയിക്കിടന്നു.<br />
<br />
ഞങ്ങൾക്കും ഉറക്കം വരാൻ തുടങ്ങി.കതക് ലോക്ക് ചെയ്തു വന്ന് കിടന്നു.അൽപം കഴിഞ്ഞപ്പോൾ കതകിൽ ശക്തിയായ മുട്ട് കേട്ടപ്പോൾ ജോബിൻ ഞങ്ങളെയും വിളിച്ചെഴുന്നേൽപ്പിച്ചു.അവൻ പോയി കതകു തുറന്നതു രണ്ട് കന്നടപോലീസുകാർ മുറിക്കകത്തെക്ക്ിരച്ചു കയറി. ബാത് റുമിൽ വരെ അവർ കയറി നോക്കി.<br />
ഞങ്ങൾക്ക് ഒന്നും മനസിലായില്ല.<br />
ഐഡി കാർഡ് ചോദിച്ചു.മൂന്നുപേരുടെയും വാങ്ങി നോക്കി.<br />
എന്തിനാ വന്നതെന്നു ചോദിച്ചു.നേഴ്സിംഗ് സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നതാണെന്ന് പറഞ്ഞിട്ടും അവർക്കു വിശ്വാസം ആയില്ല.സർട്ടിഫിക്കറ്റ് കാണിച്ചു.അതെല്ലാം മേടിച്ച് തിരിച്ചും മറിച്ചും നോക്കി.അതിലൊന്നും അവർക്ക് ഒരു വിശ്വാസം ആയില്ല.അവസാനം ഞങ്ങൾ ട്രാൻസ്ക്രിപ്റ്റിനു അപേക്ഷിച്ചതിന്റെ<br />
പണം അടച്ചതിന്റെ അന്നേ ദിവസത്തെ റെസീപ്റ്റ് കാണിച്ചു.<br />
<br />
ആകെ പേടിച്ചരണ്ട് നിന്ന ഞങ്ങളുടെ മനസിലേക്ക് തീ കോരിയിട്ട ഒരു വാചകം ഒരു പോലിസുകാരന്റെ വായിൽ നിന്നും വീണു.<br />
"നിങ്ങളുടെ കൂടെ വന്ന ആ പെണ്ണെവിടെ "?<br />
അവൾ അവളുടെ മുറിയിൽ ഉണ്ടെന്ന് പറഞ്ഞു.<br />
പോലീസുകാർ കട്ടിലിൽ ഇരിക്കുകയാണു.ഞങ്ങൾ നിൽക്കുകയും.<br />
<br />
ഞങ്ങള് സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നതാണെന്ന് പോലീസുകാർക്ക് ഇപ്പോൾ അറിയാം.പിന്നെന്താ അവർ പോകാത്തത്?<br />
ഒരാൾ മറ്റെയാളെ കണ്ണുകൊണ്ട് ഒരു അടയാളം കാണിക്കുന്നത് കണ്ടു.<br />
ആയിരം രൂപ അവർക്ക് കൊടുക്കണം.അല്ലെങ്കിൽ ഇമ്മോറൽ ആക്റ്റിവിറ്റിക്ക് കേസെടുക്കുമത്രേ.<br />
പണം വാങ്ങിയേ അവർ പോകൂ എന്നുറപ്പ്.എന്നാലും ഒന്ന് പൊരുതി നോക്കാമെന്ന് വെച്ചു.<br />
ഞങ്ങള് ലോഡ്ജിൽ മുറി എടുത്തിരിക്കുന്നത് സ്വന്തം ഐഡി പ്രൂഫ് വെച്ചിട്ടാണെന്നും,അതിന്റെ കോപ്പി കോപ്പി അവിടെ കൊടുത്തിട്ടുളളതാണെന്നും പറഞ്ഞു.കൂടാതെ പർപ്പസ് ഓഫ് സ്റേറ സർട്ടിഫിക്കറ്റ് വാങ്ങാന് ആണെന്ന് രജിസ്റററിൽ ചേർത്തിട്ടുണ്ടെന്നും അറിയാവുന്ന മുറിക്കന്നടയിൽ പറഞ്ഞൊപ്പിച്ചു.ഒരു മണിക്കൂർ മുമ്പായിരുന്നെങ്കിൽ എന്ത് ചെയ്തേനേ!!!!കുറെ തർക്കങ്ങൾക്ക് ശേഷം അവർ രണ്ട് പേർക്കും നൂറുരൂപാ വീതം എന്ന നിലയിലേക്ക് താണു.അതു കൊടുത്ത് അവരെ ഒഴിവാക്കി.<br />
<br />
ഞങ്ങൾ മൂന്നുപേരും ഓരൊ സിഗറററ് കത്തിച്ചു.<br />
"ഭാഗ്യം ഇങ്ങനെ വരുമെന്ന് കരുതിയില്ല."ജോബിനും അനൂപും അയാളോട് പൂജിച്ച് വാങ്ങിയ അഞ്ചുരൂപാ നാണയങ്ങൾ ജനൽ തുറന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു.രാത്രിയിലെ നിശബ്ദതയിൽ അതു താഴെ വീഴുന്ന ശബ്ദം ഞങ്ങൾ കേട്ടു..............<br />
<br />
<br />
<br />
<br /></div>
</div>
സുധി അറയ്ക്കൽhttp://www.blogger.com/profile/08082483615628204969noreply@blogger.com22tag:blogger.com,1999:blog-7229071091927072289.post-62114107977967797522015-02-16T13:57:00.000+05:302015-03-19T16:54:43.678+05:30പ്രവൃത്തി പരിചയമേള...<div dir="ltr" style="text-align: left;" trbidi="on">
<div dir="ltr" style="text-align: left;" trbidi="on">
<br /></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsk2ogq8q3o27imZm9ON_M95Pt65Rcv1Hko7ac-IwC2OGdYm0wT6uXWWd2HCzQdVi0ATo9t77LqA-gctzVAqMQGGvYaXag1LWwvlKbUMeFu0WeAEf_4hyphenhyphenxml6Hw4uQKIxFt-E62NeAlNg/s1600/IMG_20150319_153626.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsk2ogq8q3o27imZm9ON_M95Pt65Rcv1Hko7ac-IwC2OGdYm0wT6uXWWd2HCzQdVi0ATo9t77LqA-gctzVAqMQGGvYaXag1LWwvlKbUMeFu0WeAEf_4hyphenhyphenxml6Hw4uQKIxFt-E62NeAlNg/s1600/IMG_20150319_153626.JPG" height="203" width="320" /></a></div>
അച്ഛൻ പണി കഴിഞ്ഞു വരാൻ ഇന്നെന്നാ ഇത്ര താമസം?എന്തിനായിരിക്കും ജോസ് കുര്യൻ സർ അച്ഛനെ കാണണം എന്നു പറഞ്ഞത്? സ്കൂളിൽ വട്ടുകളിച്ചതിനു അടി കൊണ്ട കാര്യം പറയാനായിരിക്കുമോ?അതോ ശവക്കോട്ടയിൽ പൊയി സ്ലാബ് പൊക്കി നോക്കിയതിനായിരിക്കുമോ?എന്നതായാലും ഇന്നു അടിയുടെ പെരുന്നാളായിരിക്കും.<br />
<br />
ശ്വാസം മുട്ടി വെപ്രാളപ്പെടുന്നത് കണ്ട അമ്മിക്ക് സംശയം.<br />
"കൊച്ചേ ,എന്നാ പറ്റി?ക്ലാസിൽ ആരെങ്കിലുമായി അടിയുണ്ടാക്കിയോ?"<br />
"ഏയ്.ഇല്ല."<br />
ശ്ശോ.രാത്രി ആകുന്നില്ലല്ലോ.അച്ഛൻ വന്നു കിട്ടാനുള്ളതു മേടിച്ചു കഴിഞ്ഞാൽ കിടന്നുറങ്ങാമായിരുന്നു.<br />
<br />
സന്ധ്യ ആകുന്നു.മുറ്റത്തൂടെ വട്ടവും നീളവും നടക്കുന്നതിനിടെ ആ കാഴ്ച കണ്ടു.മൂന്തോട്ടിൽ നിന്നും വളവ് തിരിഞ്ഞ് അച്ഛൻ വരുന്നു.ചങ്കിൽ നിന്നും ഒരു ഇടിവാൾ പറന്നു.വേഗം മുറിക്കകത്തു കയറി.ഒരു പുസ്തകം തുറന്ന് വെച്ചു.ഒന്നും വായിക്കാൻ പറ്റുന്നില്ല.അക്ഷരങ്ങൾ മാഞ്ഞു പോകുന്നതു പോലെ.<br />
അങ്ങനെ ആ സമയം എത്തി.മുറ്റത്തെ ചരലിൽ അച്ഛൻ നടക്കുമ്പോൾ മാത്രം ഉണ്ടാകുന്ന ആ ശബ്ദം.<br />
<br />
ഏറുകണ്ണിട്ട് ഒന്നു നോക്കി.നല്ല ഗൗരവം തന്നെ മുഖത്ത്.മൂന്നാം ക്ലാസിൽ പഠിക്കുന്ന അനിയത്തിയും,ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അനിയനും അച്ഛനു ചുറ്റും വട്ടം കൂടിയിട്ടുണ്ട്.<br />
അമ്മി കാപ്പിയുമായി വന്നു.കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആ വിളി വന്നു.<br />
<br />
<br />
"കൊച്ചേ ,ഡാ...കൊച്ചേ ...."<br />
<br />
"എടീ ജോസ് കുര്യൻ സാർ വിളിപ്പിച്ചത് എന്നാത്തിനാന്നറിയാവോ,ഇവനേക്കൂടി ഇത്തവണത്തെ വർക്ക് എക്സ്പീരിയൻസിനു വിടണമെന്ന് പറയാൻ.തടി കൊണ്ട് എന്നേലും ഉണ്ടാക്കിയാൽ മതിയെന്ന് "<br />
"അതിനു ഇവനു വല്ലതും ഉണ്ടാക്കാൻ അറിയാവോ?ഒരു ആണി തറയ്ക്കാൻ പോലും അറിയാന്ന് എനിക്ക് തോന്നുന്നില്ല."<br />
<br />
അപ്പോൾ അതാണു കാര്യം.എനിക്ക് ജീവൻ വീണു.നാക്ക് പൊങ്ങി.<br />
<br />
"സാരമില്ലച്ഛാ.ഞാനുണ്ടാക്കാം."<br />
<br />
"ഞാൻ നിന്നേക്കൊണ്ട് ഒരു കട്ടിലാ ഉണ്ടാക്കിക്കാൻ പോകുന്നത്."<br />
"കട്ടിലോ? ചേട്ടനെന്നാ വട്ടായോ?ഇവിടെ മനുഷ്യനു കട്ടിലില്ല.അപ്പോളാ സ്കൂളിൽ കട്ടിലുണ്ടാക്കാൻ പോകുന്നത് "<br />
അന്നത്തെ എന്റെ ബുദ്ധിക്ക് ഞാനും അമ്പരന്നു.ഞാനോ?,കട്ടിലോ?<br />
"കട്ടിലിന്റെ ചെറിയ മോഡൽ.കുറച്ചു തടി മതി.ഒത്താൽ ഒരു സമ്മാനവും കിട്ടും"<br />
അമ്മി എന്നെ നോക്കി.ഒരു വല്ലാത്ത ഭാവം. കഴിഞ്ഞ വർഷം വരെ കട്ടിലിൽ കിടന്ന് മുള്ളിയിരുന്ന ഈ പത്തു വയസുകാരൻ കട്ടിൽ ഉണ്ടാക്കിയതു തന്നെ എന്നായിരുന്നു ആ ഭാവമെന്ന് എനിക്ക് മനസിലായി.<br />
പരിഹാസമോ???<br />
എന്നാൽ കണ്ടിട്ട് തന്നെ കാര്യം!!<br />
പിറ്റേ ദിവസം തന്നെ പരിശീലനം ആരംഭിച്ചു.ആദ്യ പടിയായി അച്ഛൻ ഒരു പലക എടുത്തു തന്നു.ഒരു ചുറ്റികയും.<br />
"നീ ആണി തറയ്ക്കാൻ ആദ്യം പഠിക്ക്."<br />
അന്നു ശനിയാഴ്ച ആയതു കാരണം ക്ലാസ്സില്ലായിരുന്നു.<br />
അനിക്സ്പ്രേ മേടിച്ചപ്പോൾ കിട്ടിയ വലിയ ഒരു പാത്രം നിറയെ ആണി അമ്മി എടുത്തു തന്നു.<br />
കഠിനപരിശീലനം.<br />
അച്ഛൻ വരുന്നതിനു മുൻപ് നന്നായി പരിശീലിച്ചു.<br />
സന്ധ്യ ആയി.അതാ അച്ഛൻ വരുന്നു.കൂടെ പണിയുന്ന ഒരു ബന്ധുവും ഉണ്ട്.<br />
അച്ഛനും കുട്ടനും വന്നു കയറി.അവർക്ക് അമ്മി കാപ്പി കൊടുത്തു.<br />
കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ കാത്തിരുന്ന ആ ചോദ്യം .<br />
"ഡാ...നീ ആണി തറക്കാൻ പഠിച്ചോ??"<br />
"ഇന്നു മുഴുവൻ പഠിക്കുവാരുന്നു അച്ഛാ."<br />
കുട്ടൻ തറച്ചു കാണിക്കാൻ ആവശ്യപ്പെട്ടു.<br />
ഒരു പകൽ മുഴുവൻ ആണി തറ പ്രാക്റ്റീസ് ചെയ്ത എന്നോടാ കളി.പകൽ തറച്ച പലക തന്നെ എടുത്തു കൊണ്ടു വന്നു.അഭിമാന വിജൃംഭിതനായ ഞാൻ അതു അവർക്ക് നേരെ നീട്ടി...<br />
(((((()))))))) വീട് കുലുങ്ങുന്ന രീതിയിലുള്ള അട്ടഹസമായിരുന്നു,പിന്നെടെല്ലാവരും. കുട്ടനു ഞാൻ കൊണ്ടുവന്ന പലക കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല.ഒരു മൊട്ടു സൂചി കുത്താൻ ഇടം പോലുമില്ലാത്ത രീതിയിൽ അതിൽ ആണി തറച്ചു വെച്ചിട്ടുണ്ടായിരുന്നു.<br />
അവർ എത്ര നേരം ചിരിച്ചെന്ന് എനിക്കോർമ്മയില്ല.<br />
എനിക്ക് സഹിക്കാൻ കഴിയാതെ വന്നത് അനിയനും അനിയത്തിയും കൂവിച്ചിരിച്ചതാണു.എന്ത് മനസ്സിലായിട്ടാണാവോ?<br />
<br />
അങ്ങനെ പരിശീലനത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു.<br />
ഇനി തടിയും ഉളിയും തമ്മിലുള്ള ഘോരയുദ്ധമാണു...ഒരു കട്ടിലിനു വേണ്ട കുഞ്ഞു കുഞ്ഞു തടിക്കഷ്ണങ്ങൾ അച്ഛൻ കൊണ്ട് വന്നിട്ടുണ്ടായിരുന്നു.<br />
ആദ്യം ഒരു കുഞ്ഞു കട്ടിൽ ഉണ്ടാക്കി കാണിച്ചു.<br />
ഓ!!!!ഇത്രേ ഉള്ളോ:::::<br />
അത് ഒരു മോഡൽ ആക്കി പരിശീലനം ആരംഭിച്ചു.<br />
<br />
തട്ടിൻപുറത്തു കിടന്ന തടിക്കഷ്ണങ്ങൾ അതിവേഗം അടുപ്പിലേക്ക് കയറാൻ തുടങ്ങി.അമ്മിക്കും സന്തോഷം.വിറക് അന്വേഷിച്ചു പുന്നശ്ശേരിപ്പറമ്പിൽ പോകണ്ടല്ലൊ.<br />
അവസാനം അമ്മിക്കും പരാതി.<br />
തേക്കിൻതടി കത്തിച്ചാൽ പാത്രങ്ങളുടെ അടിവശത്തു കരി കുഴഞ്ഞിരിക്കുമത്രേ.<br />
<br />
അങ്ങനെ കുറേ നാളു കൊണ്ട് ഞാൻ കട്ടിൽ ഉണ്ടാക്കാൻ പഠിച്ചു..<br />
<br />
ആ ദിവസം വന്നെത്തി.<br />
ഏറ്റുമാനൂർ ഉപജില്ലാ പ്രവൃത്തിപരിചയമേള.ആതിഥേയർ എന്റെ സ്വന്തം സ്കൂളായ സെന്റ്:ജോസഫ്.യു.പി.സ്കൂൾ,കൂടല്ലൂർ.വിവിധ സ്കൂളുകളിൽ നിന്ന് നൂറുകണക്കിനു കുട്ടികൾ വന്നെത്താൻ തുടങ്ങി.<br />
എനിക്കും കിട്ടി ഒരു ബാഡ്ജ്ജ്.ഞാൻ അതും കുത്തി അതിലേ ഇതിലേ ഓടിപ്പാഞ്ഞ് നടന്നു.<br />
<br />
അച്ഛന് എല്ലാ കഷ്ണങ്ങളും ഉണ്ടാക്കിത്തന്നുവിട്ടിരുന്നു.ആവശ്യസമയത്തു മാത്രമേ ഓരോന്നും പുറത്തെടുക്കാവൂ <br />
എന്നു പ്രത്യേകം പറഞ്ഞിരുന്നു.<br />
ഞാൻ അതൊന്നും കൂട്ടാക്കിയില്ല.എല്ലാം എടുത്ത് നിരത്തി വെച്ചു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsk2ogq8q3o27imZm9ON_M95Pt65Rcv1Hko7ac-IwC2OGdYm0wT6uXWWd2HCzQdVi0ATo9t77LqA-gctzVAqMQGGvYaXag1LWwvlKbUMeFu0WeAEf_4hyphenhyphenxml6Hw4uQKIxFt-E62NeAlNg/s1600/IMG_20150319_153626.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsk2ogq8q3o27imZm9ON_M95Pt65Rcv1Hko7ac-IwC2OGdYm0wT6uXWWd2HCzQdVi0ATo9t77LqA-gctzVAqMQGGvYaXag1LWwvlKbUMeFu0WeAEf_4hyphenhyphenxml6Hw4uQKIxFt-E62NeAlNg/s1600/IMG_20150319_153626.JPG" height="203" width="320" /></a></div>
ഒരു സർ അതു കണ്ടു.എന്നോട് എന്താ ഉണ്ടാക്കുന്നതെന്ന് ചോദിച്ചു.കട്ടിൽ ആണെന്ന് പറഞ്ഞു.ഇതൊക്കെ ആരാ തന്നു വിട്ടതെന്ന് തടിക്കഷ്ണങ്ങൾ ചൂണ്ടിക്കാട്ടി ചോദിച്ചു.അച്ഛൻ ആണെന്ന് മറുപടി.<br />
<br />
ആദ്യം ബെഡ്ഡ് കൂട്ടി.ഇനി രണ്ടു വശവും ഉണ്ടാക്കണം.അതും ഉണ്ടാക്കി.<br />
അടുത്തതായി സൈഡ് ബെഡ്ഡിൽ ആണി തറച്ചു പിടിപ്പിയ്ക്കണം.ഒരെണ്ണം തറച്ചു.മറ്റേ വശം തറച്ചത് തിരിഞ്ഞു പോയി.കട്ടിലിന്റെ നിലത്തു വരേണ്ട ഭാഗം അതാ മുകളിൽ.<br />
<br />
കുട്ടനും അവിടെ ഓഡിറ്റോറിയത്തിനു മുന്നിൽ ഉണ്ടായിരുന്നു.മിസ്റ്റേക്ക് കണ്ട കുട്ടൻ ഒരു കുഞ്ഞു കല്ലെടുത്ത് എന്റെ നേരേ എറിഞ്ഞു.ഏറു കൊണ്ട ഞാൻ നോക്കി.കുട്ടൻ വിവിധയിനം ആംഗ്യങ്ങളാൽ തിരിച്ചു തറയ്ക്കാൻ പറയുന്നുണ്ട്.എനിക്ക് മനസിലാകണ്ടേ!!!!!<br />
അവസാനം ഞാൻ എഴുന്നേറ്റു ചെന്നു.കാര്യം മനസിലാക്കി .<br />
ശരിയാക്കി തറച്ചു.<br />
<br />
മത്സരം കഴിഞ്ഞു.<br />
എന്റെ കൂട്ടുകാരനായ മാത്തുക്കുട്ടി എന്റെ കൂടെ കൂടി.എനിക്ക് സമ്മാനം ഉറപ്പാണെന്ന് എല്ലാവരും പറയുന്നുണ്ട്.<br />
സബ്ജൂനിയർ വിഭാഗത്തിലെ സമ്മാനങ്ങൾ കൊടുത്തു.<br />
ജൂനിയർ വിഭാഗത്തിലെ കൊടുത്തു.എന്റെ പേരില്ല.സീനിയർ വിഭാഗത്തിലെ വിളിക്കാൻ തുടങ്ങി.കട്ടിൽ അല്ലേ ഉണ്ടാക്കിയത്,എന്നെ സീനിയർ ആക്കിക്കാണുമെന്ന് മാത്തുക്കുട്ടി പറഞ്ഞു.അതും കഴിഞ്ഞു.എന്നെ വിളിച്ചില്ല.<br />
പ്രതീക്ഷ കൈവിട്ടില്ല.<br />
സമ്മാനങ്ങൾ വെച്ചിരുന്ന മേശപ്പുറത്ത് ഒരു വലിയ ട്രോഫിയും,രണ്ടു കുഞ്ഞു ട്രോഫികളും ഇരിപ്പുണ്ട്.ആരെയൊക്കെയോ വിളിച്ച് കുഞ്ഞു ട്രോഫികൾ കൊടുത്തു.<br />
ഇനി അതായിരിക്കും എന്നെ കാത്തിരിക്കുന്നത്.മാത്തുക്കുട്ടി എന്നെ തോണ്ടി.ട്രോഫി എനിക്കാണെന്ന് ആൻസിടീച്ചർ അവനോട് പറഞ്ഞത്രേ.<br />
അവസാനം ഞാൻ കാത്തിരുന്ന ആ മുഹൂർത്തം ആയി.അനൗൺസർ പേരു വിളിച്ചു.ഏതോ ഒരു സ്കൂളിന്റെ.ആരൊക്കെയോ ചെന്ന് അതു വാങ്ങി.<br />
<br />
<div dir="rtl" style="text-align: right;">
തലകറങ്ങുന്നതുപോലെ.ഞാൻ മാത്തുക്കുട്ടിയുടെ ദേഹത്തേക്ക് ചാഞ്ഞു.അവൻ പിടിച്ചിട്ടും നിന്നില്ല.ആരൊക്കെയോ വന്നു എന്നെ എടുത്ത് ഓഫീസ് റൂമിൽ കൊണ്ടുപോയി.ക്ഷീണം മാറിയപ്പോൾ കുട്ടനുമൊന്നിച്ച് വീട്ടിലേക്ക് നടന്നു<a href="http://sudhiarackal100.blogspot.com/" target="_blank">http://sudhiarackal100.blogspot.com</a></div>
</div>
സുധി അറയ്ക്കൽhttp://www.blogger.com/profile/08082483615628204969noreply@blogger.com29tag:blogger.com,1999:blog-7229071091927072289.post-71086294427124847332015-01-08T01:09:00.001+05:302015-03-19T16:45:47.889+05:30ഇന്റർനെറ്റിനായ്<div dir="ltr" style="text-align: left;" trbidi="on">
<br />
കുറേ ഏറെ വർഷങ്ങൾ ആയി മൊബൈൽ ഇന്റർനെറ്റ്
ഉപയോഗിക്കുന്നു.വോഡഫോൺ 99 രൂപയ്ക്ക് 50 എം.ബി
ഇന്റർനെറ്റ് കൊടുക്കാൻ തുടങ്ങിയ കാലം മുതലിന്നു
വരെ മാസാമാസം പണം കളയുന്നുണ്ട്.
പിന്നെ ബാംഗ്ലൂരെ പഠനകാലത്തും ഇടക്കും
മുട്ടിനും ഉപയോഗിക്കുമായിരുന്നു.
.
.
<br />
<br />
എങ്ങനൊക്കെയോ
പഠനം പൂർത്തിയാക്കി പുറത്തു വന്നപ്പോൾ
കയ്യിൽ നേഴ്സിംഗ് സർറ്റിഫിക്കറ്റും,ഒരു
മൊബൈൽഫോണും,ചൂണ്ടുവിരലിൽ ബുക്ക് കറക്കാനുള്ള
സാങ്കേതികവിദ്യയും മത്രം ബാക്കി.<br />
ഹാഫ് ഇയർ
ബാക്കും,ഇയർ ബാക്കും ഒക്കെയായി നഷ്ടപ്പെട്ട
നാലരവർഷത്തെ നഷ്ടത്തിനുപകരം
ഫേസ്ബുക്കിലേക്കാണ്ടിറങ്ങി.
<br />
<br />
നോകിയയുടെ ഏതൊ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോണിനു
പകരം എൻ.70 ആണെന്നു മാത്രം.ഒരു
പ്രമോഷൻ.
ഓർക്കുട്ടിൽ ഉണ്ടായിരുന്നെങ്കിലും അതങ്ങനെ
ഉപയോഗിച്ചിരുന്നില്ല.പകരം റോക്ക് ഇ റ്റോക്ക് എന്ന
ചാറ്റ് ആപ്പ്ലിക്കേഷൻ ആയിരുന്നു.കുറേ കാലം
അതിൽ കിടന്നുറങ്ങി.
<br />
<br />
ഇപ്പോൾ അദ്ഭുതം തോന്നാറുണ്ട്,അക്കാലത്ത്
എന്താണു ചെയ്തിരുന്നത്?എൻ.70 യുടെ പരിമിതികൾ
ഏറെ ആയിരുന്നു.മലയാളം വായിക്കാൻ
പറ്റില്ലായിരുന്നൊ?ഓർക്കുന്നില്ല.
<br />
<br />
വേറൊരു കാര്യം പറയാൻ
തുടങ്ങിയതാ.വിഷയം മാറിപ്പോയി.അതെങ്ങനാ
വായിച്ചല്ലേ ശീലമുള്ളൂ.ഫേസ്ബുക്ക്മെസ്സഞ്ജർ
കൊണ്ടാരും എഴുത്തുകാർ ആകുന്നില്ലല്ലൊ?<br />
<br />
മിനിസ്ക്രീനിൽ നിന്നും ബിഗ്സ്ക്രീനിലേക്ക്
പ്രമോഷൻ വേണ്ടേ എന്നുള്ള ആലോചന മുറുകി.
<br />
<br />
ഒരു കമ്പ്യൂട്ടർ വാങ്ങണമല്ലോ.<br />
<br />
എജ്യൂകേഷൻ ലോണടവും വീടുപണിയുടെ
ബാധ്യതകളും കൂടെ വല്ലാതെ ഞെരുക്കുമ്പോൾ
എന്നാ കമ്പ്യൂട്ടർ??അതു വിട്ടു.
<br />
<br />
അകപ്പാടെ വിഷണ്ണത...
<br />
<br />
ചേട്ടന്റെ വിഷമം കണ്ട അനിയൻ
അമ്മയോടന്വേഷിച്ചു.
"അവനു അവന്റെ സ്ലേറ്റ് പോലത്തെ ഫോൺ
പോരാ.കമ്പ്യൂട്ടർ വേണത്രെ."
<br />
<br />
യുധിഷ്ഠിരന്റെ കണ്ണു നിറഞ്ഞാൽ
ഭീമസേനനു സഹിക്കുമോ??
ഉച്ച കഴിഞ്ഞപ്പോൾ ചേട്ടനുള്ള
സമ്മാനം റെഡി.സാധനം സ്ഥാപിച്ചത്
ഭീമന്റെ മുറിയിൽ ആണെന്ന് മാത്രം.
<br />
<br />
യുധിഷ്ഠിരനു അൽപം വിഷമം തോന്നിയോ?ഏയ്.ഉടലോടെ സ്വർഗ്ഗത്തിൽ പോകാനുള്ളതല്ലേ?കുശുമ്പിനെ പടിയടച്ചു പിണ്ഡം വെച്ചു.
<br />
<br />
നാളുകൾ കഴിഞ്ഞു.
എത്ര നാളെന്നു വെച്ചാ ഡി.വി.ഡി.ഇട്ടു സിനിമ കാണുന്നത്?<br />
<br />
അങ്ങനെ വീണ്ടും ബുദ്ധി ആലോചന ആയി.ഇന്റർനെറ്റ് കണക്ഷൻ എടുക്കണം.
ഏതു കമ്പനിയുടെ കണക്ഷൻ എടുക്കണം?
<br />
<br />
ആകെ കൺഫൂസൻ ആയല്ലോ ഭഗവാനേ .<br />
<br />
ബി.എസ്.എൻ.എൽ ഇൽ ജോലി ഉള്ള അച്ഛൻ പെങ്ങളുടെ ഉപദേശം സ്വീകരിച്ചു.ആന്റിയുടെ കമ്പനി ആണത്രേ ലോകത്തിലെ നമ്പർ 1.<br />
അതിപ്പോൾ ഇന്റർനെറ്റ് കൊടുക്കുന്നുണ്ടോന്നായി സംശയം.
<br />
"പിന്നേ ഉണ്ടാകും".<br />
അവർ ഉറപ്പിച്ചു പറഞ്ഞു.
<br />
<br />
പണ്ട് ബി.എസ്.എൻ.എൽ ആദ്യമായി സിംകാർഡിനു അപേക്ഷ ക്ഷണിച്ചപ്പോൾ പുലർച്ചേ നാലു മണിക്ക് എഴുന്നേറ്റു സൈക്കിൾ ചവുട്ടി മോർണ്ണിങ്ങ്സ്റ്റാർ ഏജെൻസീസിൽ പോയി ക്യൂ നിന്നതു ഓർമ്മ വന്നു പോയി.ഒരു മാസം കഴിഞ്ഞു സിം കിട്ടിയയപ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷത്തോടെ എസ്കോട്ടെൽ സിം ഊരിയൊരു ഏറു വെച്ചു കൊടുത്തു.<br />
സന്തോഷം അധിക നാൾ നീണ്ടു നിന്നില്ല.<br />
റീചാർജ്ജ് വൗച്ചറുകളുടെ വില തുടങ്ങുന്നത് തന്നെ 499 ആയിരുന്നല്ലോ.പഴയ എസ്കോട്ടെല്ലിനെ തപ്പിയെടുക്കേണ്ടിവന്നെന്നു പറഞ്ഞാൽ മതിയല്ലോ.
<br />
<br />
★★★
<br />
ബി.എസ്.എൻ.എൽ ഓഫീസിലെത്തി എൻക്വയറി കൌണ്ടറിനു പുറത്തു കാത്തു നിന്നു.
<br />
ജോയ്സിയുടെ ആകർഷണവലയത്തിലായിരുന്ന വനിതാആപ്പീസർ
പുറത്തൊരാളുള്ള
വിവരമറിഞ്ഞില്ല.
<br />
<br />
ഇടക്കെപ്പോഴോ അറിയാതെ തലയുയർത്തിയ
ആപ്പീസർ കോപകലുഷിതനായി നിൽക്കുന്ന
ഭീമസേനന്റെ ചുവന്ന കണ്ണുകൾ കണ്ട്
വിരണ്ടു.
<br />
<br />
അവർ കണ്ണുകളും പുരികവും കൊണ്ട് ചോദിച്ചു.<br />
<br />
" ങ്ങ്" ?<br />
ഭീമസേനൻ കാര്യം പറഞ്ഞു.<br />
<br />
"ഒരു ഇന്റർനെറ്റ് വേണമായിരുന്നു"
<br />
<br />
ആപ്പീസർ അകത്തേക്ക് വിരൽ
ചൂണ്ടി.അവിടെപ്പോയി ചോദിക്കണമായിരിക്കും.
അകത്തെങ്കിൽ അകത്ത്.
<br />
<br />
അവിടെ ഇരിക്കുന്ന ഉദ്യൊഗസ്ഥ പുതുതായി ജോലിക്ക്
കയറിയതേ ഉള്ളൂ എന്നു തോന്നുന്നു.<br />
വാ തുറന്നു.
<br />
" എന്താ" ?<br />
ഭീമൻ ഉവാച: <br />
" അടിയൻ വളരെക്കാലത്തെ ആഗ്രഹത്തിന്റെ ഫലമായി ഒരു
കമ്പ്യുട്ടർ വാങ്ങി.സീഡി ഇട്ടു സിനിമ കണ്ടു
മടുത്തു.ഇന്റർനെറ്റ് എടുത്താൽ കൊള്ളാമെന്നുണ്ട്.സിനിമ
കാണാൻ ആണെങ്കിൽ രണ്ട്
റ്റിവി ഉണ്ട്.ദയവായി ഇവിടെ ഇരിക്കുന്ന
ഇന്റർനെറ്റിന്റെ ഒരു കഷ്ണം തരണം.പൊട്ടിയതോ,പഴയതോ
ആയാലും മതി."<br />
<br />
"നോക്കാം" <br />
ഉദ്യൊഗസ്ഥ മൊഴിഞ്ഞു.
<br />
<br />
"ആപ്ലികേഷൻ ഫോം ഉണ്ടോ" ?<br />
<br />
" ആപ്ലികേഷൻ ഫോമോ?എന്താ അതു"? <br />
ഉദ്യോഗസ്ഥ
അതിശയം കൂറി.<br />
<br />
"ആ മൂലക്ക് ഒരു ബുക്ക്
വെച്ചിട്ടുണ്ട്.പേരും വിലാസവും വരച്ചിട്ട് പൊക്കൊ"<br />
<br />
ഭീമസേനൻ ആ മൂല കണ്ടുപിടിച്ചു
വിലാസം വരച്ചു.<br />
<br />
"ഫൊൺ നമ്പർ വേണോ"?<br />
<br />
" വേണം "
<br />
<br />
"ബി.എസ്.എൻ.എൽ.കണക്ഷൻ
അല്ല.കുഴപ്പമുണ്ടോ"?
<br />
<br />
"ഇല്ലായിരിക്കും "
<br />
<br />
"വൈഫൈ മോഡം വേണം"
<br />
<br />
"എന്നാത്തിനു"
ഭീമസേനന്റെ കണ്ണുകൾ ചുവന്നു.
<br />
<br />
" തരാം "
<br />
<br />
മാസങ്ങള് കഴിഞ്ഞു.
പിന്നീടുളള അന്വേഷണങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണറിയാൻ കഴിഞ്ഞത്.
വൈഫൈമോഡവും,കണക്ഷനും സങ്കീര്ണമായ ചില പ്രക്രിയകളിലൂടെ കടന്നു പോകുകയാണെന്നും,ചിലപ്പോൾ കണക്ഷൻ കിട്ടാനും കിട്ടാതിരിക്കാനുമുള്ള. സാധ്യതകള് ഉണ്ടെന്ന മറുപടി കേട്ട് ഭീമസേനന്റെ കണ്ണുകള് നിറഞ്ഞൊഴുകി.<br />
<br />
ജ്യേഷ്ഠാനുജന്മാർ കൂടിയാലോചിച്ചു.<br />
<br />
ഒരു പ്രൈവറ്റ് കമ്പനിയെ ശരണം പ്രാപിക്കാൻ തീരുമാനിച്ചു.
പ്രൈവറ്റ്
മൊബൈല്
കമ്പനിയുടെ എക്സിക്കുട്ടന്റെ നമ്പര്
തപ്പിയെടുത്തു വിളിച്ചു .കാര്യം പറഞ്ഞു .
. .<br />
<br />
അദ്ദേഹം പറഞ്ഞു ..
<br />
<br />
"ചേട്ടായി ദാ എത്തിപ്പോയി."
<br />
<br />
..അദ്ദേഹം തന്റെ പൾസർ ബൈക്കിൽ
ഹെൽമറ്റ് കൈത്തണ്ടയിൽ തൂക്കിയിട്ടു
പാഞ്ഞെത്തി.
. .<br />
<br />
"സിസ്റ്റം എവിടെ"?
. <br />
<br />
"അങ്ങനെയുള്ള
സിസ്റ്റം ഒന്നും ഇവിടെയില്ല."
. . .<br />
<br />
"അതല്ല ..യന്ത്രം എവിടെയാ സ്ഥാപിച്ചിരിക്കുന്നത്." ?<br />
<br />
. . "ഈ മുറിയിൽ"
<br />
<br />
അദ്ദേഹത്തെ അങ്ങോട്ടു ആനയിച്ചു.
. .
<br />
<br />
മക്കളുടെ ചിരകാലാഭിലാഷം സാധിക്കുന്നതിൽ
സന്തോഷം തോന്നിയ മാതാവ് ടാംഗ് ഓറഞ്ച്
തണുത്ത വെള്ളത്തിൽ കലക്കി കൊണ്ടു
വന്നു . <br />
<br />
രണ്ടു ഗ്ളാസ് മഞ്ഞ
വെള്ളം അദ്ദേഹം കുടിച്ചു .
<br />
<br />
എന്നിട്ട് പറഞ്ഞു .
. . . "ഭാഗ്യം ചെയ്ത
അമ്മയാ.ഇവിടെ ത്രീജി കിട്ടുന്നുണ്ട്."
. <br />
<br />
. . രണ്ട് ഗ്ളാസ് ടാംഗ്
പോയാലെന്നാ..മക്കളുടെ ഭാവി സുരക്ഷിതമായ
ചാരിതാർത്ഥ്യത്തോടെ മാതാവ് അടുക്കളയിലേക്ക് ..
<br />
<br />
. . . അദ്ദേഹം തന്റെ ബാഗ് തുറന്ന് ഒരു
സാധനം പുറത്തെടുത്തു.
.<br />
<br />
. "ഇതാണ് നെറ്റ്സെറ്റർ.ഇത്
താഴെയിരിക്കുന്ന പെട്ടിയിലെ ഈ
തുളയിൽ കുത്തണം."
.<br />
<br />
. . . "എന്നാല് കുത്തൂ"
. . .<br />
<br />
"അങ്ങനെ ചുമ്മാ കുത്താൻ പറ്റില്ല .ഒരു
പോട്ടം,വിലാസം തെളിയിക്കുന്ന
കടലാസ്,പിന്നെ ഗാന്ധിപ്പരമ്പരയിൽ
പെടുന്ന വലിയ ചുവന്ന കടലാസ്
രണ്ട് ,ഇടത്തരം നീലക്കടലാസ് രണ്ട്
ഇത്രയും തന്നാല് കുത്താം ...".
<br />
<br />
. . . കൊടുത്തു.
. . . <br />
<br />
. കുത്തി .<br />
<br />
അദ്ദേഹം മൊഴിഞ്ഞു.
. . .<br />
<br />
"നാളെ വൈകുന്നേരം വരെ ക്ഷമിക്കുക .അതിനുള്ളിൽ
വല ഉപയോഗിക്കാം. ".<br />
<br />
"ശരി ചേട്ടായി . ". .
<br />
<br />
പറഞ്ഞത് പോലെ അദ്ദേഹം പണി പറ്റിച്ചു.
. . . . .<br />
<br />
അങ്ങനെ ഇപ്പോൾ ഞങ്ങൾ
ഇന്റർനെറ്റിന്റെ ലോകത്ത്
സസുഖം വാഴുന്നു.
. . . <br />
<br />
അങ്ങിനെയിരിക്കേ ഇതാ ഒരു കോൾ.
കേബിൾ കുഴിയെടുക്കാൻ ആളു വരും.
സർക്കാർവക ഇന്റർനെറ്റ് മൂന്നു
മാസത്തിനകം കിട്ടുമെന്ന്.യന്ത്രസാമഗ്രികൾ
തയ്യാറായിക്കാണുമായിരിക്കും.....
. . . . .
കൊണ്ടുവരട്ടെ .അല്ലാതെന്തു
ചെയ്യാൻ??? പെട്ടുപോയില്ലേ ::::::</div>
സുധി അറയ്ക്കൽhttp://www.blogger.com/profile/08082483615628204969noreply@blogger.com34tag:blogger.com,1999:blog-7229071091927072289.post-51567830639611814982014-12-25T19:15:00.002+05:302014-12-25T19:15:45.718+05:30happy xxxmas
സുധി അറയ്ക്കൽhttp://www.blogger.com/profile/08082483615628204969noreply@blogger.com2